Widgets Magazine
19
Apr / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?! വനിതാ സിപിഒ റാങ്ക് ഹോൾഡേഴ്സ് സമരത്തിൽ പ്രതികരിച്ച് ഇപി


പ്രതികരണവുമായി നടൻ ഉണ്ണി മുകുന്ദൻ..'നടിമാർ പരാതിയുമായി മുന്നോട്ടുവരുന്നത് നല്ല കാര്യമാണ്... അത് വ്യക്തിപരമായ വിഷയം കൂടിയാണ്..' കടുത്ത ഭാഷയിൽ തന്നെ പ്രതികരണം..


കേരളത്തില്‍ ഇന്ന് സ്വര്‍ണ വിലയ്ക്ക് മാറ്റമില്ല..ഒരു പവന്‍ സ്വര്‍ണത്തിന് 71560 രൂപയും ഒരു ഗ്രാം സ്വര്‍ണത്തിന് 8945 രൂപയുമാണ് വില..ഗ്രാം വില 9000 എന്ന മാന്ത്രികസംഖ്യയിലെത്താന്‍ വെറും 55 രൂപയുടെ കുറവ് മാത്രമാണ് ഉള്ളത്..


ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചു; സ്ത്രീധനം കുറഞ്ഞെന്ന് അമ്മായിയമ്മ: 2020 ലെ ആ പോസ്റ്റ് ചർച്ചയാകുമ്പോൾ...


ആത്മഹത്യ ചെയ്ത അമ്മയുടെയും മക്കളുടെയും സംസ്കാരം നടന്നു.. ഭർത്താവിന്റെ ഇടവക പള്ളിയിൽ മൃതദേഹം പൊതുദർശനത്തിന് വച്ചിരുന്നു.. ജീവനൊടുക്കാന്‍ ഇടയാക്കിയ സാഹചര്യം എന്തായിരുന്നു?

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും; ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു:- 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും...

17 JULY 2024 04:15 PM IST
മലയാളി വാര്‍ത്ത

ഒമാനിൽ അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും. കാരണം സ്വദേശിവത്കരണം ശക്തമാക്കുകയാണ് ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ് ജിസിസി. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്. മിക്കവരും സാധാരണ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവരും കുറവല്ല. സമീപകാലത്ത് ജിസിസി രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത്. പിന്നാലെ യുഎഇയും കുവൈത്തുമെല്ലാം ശ്രമം തുടങ്ങി. ഇതിനു പിന്നാലെയാണ് ഒമാനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത്. ഒമാന്‍ മന്ത്രി കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങള്‍ പ്രവാസികൾ അറിയേണ്ടത് തന്നെയാണ്.

 

 

ജിസിസി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയ അവസരങ്ങള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ സൃഷ്ടിക്കപ്പെടുകയുമില്ല. അടുത്ത വര്‍ഷം മുതല്‍ 2027 വരെയുള്ള കാലയളവില്‍ വിവിധ മേഖലകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റാണ് ഒമാന്റെ തീരുമാനം. 2025 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കാലയളവ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട തോത് നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവലോകനം ചെയ്യും.

തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഒമാന്‍ വിഷന്‍ 2040 എന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിലേക്ക് വേഗത്തില്‍ അടുക്കുന്നതിനാണ് തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം. ഗതാഗത, ലോജിസ്റ്റിക് രംഗത്ത് ഈ വര്‍ഷം 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് 31 ശതമാനവും.

 

 

പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ണമായി സ്വദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്ക് ജോലി പരിശീലനം നല്‍കുക, വിദഗ്ധ ജോലിക്ക് വേണ്ടി അവരെ പ്രാപ്തരാക്കുക തുടങ്ങിയ പദ്ധതിയും ആലോചനയിലുണ്ട്. സ്വദേശികളെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധതിയൊരുക്കും. സ്വദേശികള്‍ കൂടുതല്‍ പേര്‍ തൊഴില്‍രംഗത്ത് എത്തുന്നതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയും

ലോജിസ്റ്റിക്, കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, .്ട്രാന്‍സ്‌പോര്‍ട്ട്,  രംഗങ്ങളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മാറ്റി സ്വദേശികളെ നിയമിക്കും. 2025ല്‍ ഈ രംഗത്ത് 50 ശതമാനം വരെ സ്വദേശികള്‍ക്കാകും ജോലി ലഭ്യമാക്കുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 100 ശതമാനത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളിലും സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഒമാനിലെ തൊഴില്‍രംഗത്ത് നേരിടുക.

 

 

2040ഓടെ ഈ മേഖലകളിലെ പ്രഫഷനല്‍ ജോലികള്‍ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവത്കരണം ബാധകമാകുന്നതിനാല്‍ വിദശികളെ സാരമായി ബാധിക്കും. ഈ മേഖലയില്‍ തുറക്കപ്പെടുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാകുന്നതും പ്രവാസികളുടെ രാജ്യത്തേക്കുള്ള ഒഴുക്കിനെയും ബാധിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ തൊഴില്‍ വിപണിയില്‍ അത് പ്രതിഫലിച്ചു തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എല്ലാത്തിനും കാരണം അവളാ .... സുമതി!! സുമതി വളവ് ട്രെയിലർ പുറത്ത്  (2 hours ago)

ആദ്യ വീഡിയോ സോംഗ് പ്രകാശനം ചെയ്ത് ഡിറ്റക്ടീവ് ഉജ്ജ്വലൻ  (2 hours ago)

18 ദിവസം സമരം ചെയ്തത്‌കൊണ്ട് നിയമം മാറ്റാന്‍ പറ്റുമോ?!സമരത്തിൽ പ്രതികരിച്ച്ഇപി ജയരാജൻ  (5 hours ago)

ഞായറാഴ്ച ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ക്രൈസ്തവ ദേവാലയങ്ങള്‍ സന്ദര്‍ശിക്കും; ഈസ്റ്റര്‍ ദിനാഘോഷത്തിന്റെ ഭാഗമായി ഈസ്റ്റര്‍ ദിന സന്ദേശങ്ങള്‍ കൈമാറി രാജീവ് ചന്ദ്രശേഖര്‍  (5 hours ago)

പ്രതികരിച്ച് ഉണ്ണി മുകുന്ദൻ  (5 hours ago)

2,000 രൂപയ്ക്ക് മുകളിൽ യുപിഐ നടത്തിയാൽ ജിഎസ്ടി!  (6 hours ago)

GOLD RATE സ്വര്‍ണത്തിന് റെക്കോഡ് വില  (6 hours ago)

ജിമ്മിയുടെ മൂത്ത സഹോദരി ഭര്‍തൃവീട്ടിലേക്ക് പോവാതെ ആ വീട്ടില്‍ തന്നെ തുടര്‍ന്ന് ജിസ്മോളെ പലതരത്തില്‍ ഉപദ്രവിച്ചു; സ്ത്രീധനം കുറഞ്ഞെന്ന് അമ്മായിയമ്മ: 2020 ലെ ആ പോസ്റ്റ് ചർച്ചയാകുമ്പോൾ...  (6 hours ago)

KOTTAYAM JISMOL നടുക്കം മാറാതെ അഭിഭാഷകർ  (6 hours ago)

ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ക്ഷേമ- വികസന പദ്ധതികള്‍ പൂര്‍ണമായു നിര്‍ത്തിവയ്ക്കുന്ന സ്ഥിതിയിലേക്ക് കേരളം കൂപ്പു കുത്തിയിരിക്കുകയാണ്; നാലാം വര്‍ഷികം ആഘോഷിക്കാനുള്ള ഒരു അവകാശവും ഈ സര്‍ക്കാരിനില്ലെന്ന്  (6 hours ago)

എമ്പുരാൻ 300 കോടി ക്ലബിൽ  (6 hours ago)

ജിസ് മോൾ ആത്മഹത്യ ചെയ്യില്ല; ഇത്രയും ദ്രോഹിച്ചിട്ടും ജിമ്മിയെ ജിസ് മോൾ കുറ്റം പറഞ്ഞിട്ടില്ല; അമ്മായിയുമായി തർക്കം; പൊട്ടിത്തെറിച്ച് ബന്ധു  (6 hours ago)

സങ്കടങ്ങൾ ആരോടെങ്കിലും പറഞ്ഞ് പൊട്ടിക്കരയാൻ പോലും ആവാതെ ഷെമി... ആ സത്യം ഒടുവിൽ പുറത്ത്...  (6 hours ago)

സംസ്ഥാനത്ത് മഴ മുന്നറിയിപ്പ്; അടുത്ത അഞ്ച് ദിവസം മഴ ഇങ്ങനെ...  (7 hours ago)

INDIA നാവികാഭ്യാസത്തിനുള്ള പാകിസ്താന്റെ ശ്രമങ്ങൾ  (7 hours ago)

Malayali Vartha Recommends