Widgets Magazine
25
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണത്തിന്റെ മധുരം വിളമ്പിയത് വേലക്കാരിയോ? 2 വർഷത്തെ പ്ലാനിംഗ്, ചെങ്ങന്നൂരിലെ വയോധികന്റെ മരണത്തിൽ ചുരുളഴിയാത്ത രഹസ്യങ്ങൾ...


അഞ്ച് പാമ്പുകൾ വന്നിട്ടും വഴി കാണാനായില്ല! തറ പൊളിച്ചുള്ള പരിശോധനയിലും ദുരൂഹത നീങ്ങുന്നില്ല; ഭീതിയിൽ കോടാലി...


വിധി ഒളിപ്പിച്ച ക്രൂരത; അമ്മയുടെ ചിതയടങ്ങും മുൻപേ പാടശേഖരത്ത് ഗിരിയുടെ ശിരസ്സ്! തൃശൂരിനെ നടുക്കിയ മുണ്ടത്തിക്കോട് ദുരന്തം...


മരണം പോക്കറ്റിലും പറമ്പിലും! പാമ്പിനെ കീശയിലിട്ട് ഒരാൾ, ഇരുട്ടത്ത് ജീവൻ വെടിഞ്ഞ് സെലീന; കേരളത്തെ നടുക്കിയ ആ മണിക്കൂറുകൾ...


'പണം തന്നെങ്കിൽ കൊല്ലില്ലായിരുന്നു..' 19 കാരൻ പ്രതിയുടെ ക്രൂരത..ഐആര്‍എസ് ഉദ്യോഗസ്ഥന്റെ 22 വയസ്സുള്ള മകളെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തി..ആ വീട്ടിലെ മുൻ ജീവനക്കാരൻ തന്നെ..പ്രതി പിടിയിൽ..

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും; ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു:- 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും...

17 JULY 2024 04:15 PM IST
മലയാളി വാര്‍ത്ത

More Stories...

നീറ്റ് പരീക്ഷയ്ക്കായി കുവൈറ്റിൽ നിന്ന് രജിസ്ട്രർ ചെയ്ത വിദ്യാർത്ഥികൾക്ക് പരീക്ഷ കേന്ദ്രം മാറാൻ അനുമതി ആവശ്യപ്പെട്ട് പ്രവാസി ലീഗൽ സെൽ നിവേദനം നൽകി...

ലുലു ജീവനക്കാർക്ക് ശമ്പളം ഇല്ല..പറഞ്ഞവന്റെ വാ അടപ്പിച്ച് യൂസഫലി..! 6 ദിവസം അവധി പ്രവാസികൾ പുറത്തിറങ്ങരുത്

ദുബായ് ജുമൈറയിൽ അത്യാധുനിക സൗന്ദര്യവർധക ചികിത്സകളുമായി 'തജ്‌മീൽ' ക്ലിനിക്ക് തുറന്ന് ബുർജീൽ ഹോൾഡിങ്‌സ്; ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളെ അഭിനന്ദിച്ച് മന്ത്രി ഡോ. താനി അൽ സെയൂദി

സംഘർഷം കാരണം ഹോർമുസ് കടലിടുക്കിലെ തടസ്സങ്ങൾ നീക്കാൻ ഐക്യരാഷ്ട്രസഭയുടെ അടിയന്തര ഇടപെടൽ ആവിശ്യമാണെന്ന് യുഎഇ

കുവൈറ്റിൽ നിന്ന് ഇന്ത്യൻ പ്രവാസികൾക്ക് കുറഞ്ഞ ചിലവിൽ യാത്ര സൗകര്യം ഒരുക്കാൻ കേന്ദ്ര സർക്കാർ അടിയന്തിരമായി ഇടപെടണം - സുപ്രിയ സുലെ എം.പി

ഒമാനിൽ അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും. കാരണം സ്വദേശിവത്കരണം ശക്തമാക്കുകയാണ് ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ് ജിസിസി. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്. മിക്കവരും സാധാരണ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവരും കുറവല്ല. സമീപകാലത്ത് ജിസിസി രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത്. പിന്നാലെ യുഎഇയും കുവൈത്തുമെല്ലാം ശ്രമം തുടങ്ങി. ഇതിനു പിന്നാലെയാണ് ഒമാനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത്. ഒമാന്‍ മന്ത്രി കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങള്‍ പ്രവാസികൾ അറിയേണ്ടത് തന്നെയാണ്.

 

 

ജിസിസി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയ അവസരങ്ങള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ സൃഷ്ടിക്കപ്പെടുകയുമില്ല. അടുത്ത വര്‍ഷം മുതല്‍ 2027 വരെയുള്ള കാലയളവില്‍ വിവിധ മേഖലകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റാണ് ഒമാന്റെ തീരുമാനം. 2025 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കാലയളവ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട തോത് നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവലോകനം ചെയ്യും.

തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഒമാന്‍ വിഷന്‍ 2040 എന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിലേക്ക് വേഗത്തില്‍ അടുക്കുന്നതിനാണ് തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം. ഗതാഗത, ലോജിസ്റ്റിക് രംഗത്ത് ഈ വര്‍ഷം 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് 31 ശതമാനവും.

 

 

പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ണമായി സ്വദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്ക് ജോലി പരിശീലനം നല്‍കുക, വിദഗ്ധ ജോലിക്ക് വേണ്ടി അവരെ പ്രാപ്തരാക്കുക തുടങ്ങിയ പദ്ധതിയും ആലോചനയിലുണ്ട്. സ്വദേശികളെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധതിയൊരുക്കും. സ്വദേശികള്‍ കൂടുതല്‍ പേര്‍ തൊഴില്‍രംഗത്ത് എത്തുന്നതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയും

ലോജിസ്റ്റിക്, കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, .്ട്രാന്‍സ്‌പോര്‍ട്ട്,  രംഗങ്ങളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മാറ്റി സ്വദേശികളെ നിയമിക്കും. 2025ല്‍ ഈ രംഗത്ത് 50 ശതമാനം വരെ സ്വദേശികള്‍ക്കാകും ജോലി ലഭ്യമാക്കുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 100 ശതമാനത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളിലും സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഒമാനിലെ തൊഴില്‍രംഗത്ത് നേരിടുക.

 

 

2040ഓടെ ഈ മേഖലകളിലെ പ്രഫഷനല്‍ ജോലികള്‍ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവത്കരണം ബാധകമാകുന്നതിനാല്‍ വിദശികളെ സാരമായി ബാധിക്കും. ഈ മേഖലയില്‍ തുറക്കപ്പെടുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാകുന്നതും പ്രവാസികളുടെ രാജ്യത്തേക്കുള്ള ഒഴുക്കിനെയും ബാധിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ തൊഴില്‍ വിപണിയില്‍ അത് പ്രതിഫലിച്ചു തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

12 വയസ്സുകാരനെ കഞ്ചാവ് നല്‍കി ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി  (51 minutes ago)

പാര്‍ക്കിലെ ചതുപ്പില്‍ വീണ് 5 വയസുകാരന്‍ മരിച്ച സംഭവം; കിഴക്കമ്പലം ഭരണസമിതിക്കെതിരെ പ്രതിഷേധം  (2 hours ago)

വ്യാജ രേഖ ചമച്ച് സ്പായില്‍ ജോലി ചെയ്തിരുന്ന രണ്ട് ബംഗ്ലാദേശി യുവതികള്‍ അറസ്റ്റില്‍  (2 hours ago)

രാഘവ് ഛദ്ദയുടെ ബിജെപി പ്രവേശനത്തില്‍ വിമര്‍ശിച്ച് എഎപി  (2 hours ago)

പേടിഎം പേയ്‌മെന്റ് ബാങ്കിന്റെ ലൈസന്‍സ് ആര്‍ബിഐ റദ്ദാക്കി  (3 hours ago)

പാമ്പുകളെ അകറ്റാന്‍ മുന്‍കരുതല്‍ സ്വീകരിക്കണമെന്ന് വാവ സുരേഷ്  (3 hours ago)

പാമ്പുകടിയേറ്റാല്‍ 108ല്‍ വിളിച്ചാല്‍ പ്രഥമ ശുശ്രൂഷയും വിദഗ്ധ ചികിത്സയും  (3 hours ago)

റയില്‍വെ പാലത്തിനു താഴെ വെള്ളത്തില്‍ അവശനിലയില്‍ അഞ്ജനയെ കണ്ടത് നാട്ടുകാര്‍; മകള്‍ ആത്മഹത്യ ചെയ്യില്ലെന്നും മരണത്തില്‍ ആണ്‍സുഹൃത്തിനു പങ്കുണ്ടോ എന്ന് അന്വേഷിക്കണമെന്നും അമ്മ  (5 hours ago)

രാഘവ് ഛദ്ദ ഉള്‍പ്പെടെ ആം ആദ്മിയുടെ എംപിമാര്‍ ബിജെപിയിലേക്ക്  (5 hours ago)

കെ സി വേണുഗോപാലിന്റെ വിക്കിപീഡിയ പേജിലെ വിവരണത്തില്‍ വിവാദം  (5 hours ago)

ജിമ്മില്‍ നിന്ന് വീട്ടിലെത്തി കുഴഞ്ഞുവീണ യുവാവിനെ രക്ഷിച്ച് അമ്മ  (6 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തില്‍ മരണം 15 ആയി  (6 hours ago)

സൃഷ്ടിയുടെ വേദന ആസ്വദിക്കണമെങ്കില്‍ അതിന്റെ മൂല്യം തിരിച്ചറിയണമെന്ന് അഖില്‍ മാരാര്‍  (6 hours ago)

എറണാകുളത്ത് കടുത്ത ചൂടില്‍ ബൈക്കിന്റെ സീറ്റ് കത്തി  (6 hours ago)

വിജയ് സിനിമകളോട് തൃഷ നോ പറഞ്ഞത് 15 വര്‍ഷം  (7 hours ago)

Malayali Vartha Recommends