Widgets Magazine
07
Feb / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീണ്ടും പരാതിയുമയി ആദ്യ പരാതിക്കാരിയുടെ ഭർത്താവ്.. തന്റെ കുടുംബ ജീവിതം തകർത്തെന്ന് കാട്ടിയാണ് നാട്ടുകൽ പോലീസിൽ പരാതി നൽകിയിരിക്കുന്നത്..


സ്പായിലെ ജീവനക്കാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്.. ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും.. മറ്റൊരു സ്‌പാ സെന്ററിന്റെ ഉടമയാണ് ഇതിനുപിന്നിലെന്നാണ് ഗുരുതര വെളിപ്പെടുത്തലുകൾ..


കേരളത്തിലേക്ക് ഒഴുകുന്നത് ടണ്‍കണക്കിന് സ്‌ഫോടക വസ്തു..ആദ്യം പാലക്കാട് ഇപ്പോൾ മലപ്പുറം..എങ്ങനെയാണ് ? എന്തിനാണ് നമ്മുടെ നാട്ടിലേക്ക് ഇത്രയും സ്‌ഫോടക വസ്തുക്കൾ എത്തുന്നത് ?


ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരുന്ന സഹപ്രവർത്തക അന്ന് ഡ്യൂട്ടിക്കെത്തിയതിൽ സംശയം; പ്രതികൾക്ക് കടുത്ത ശിക്ഷ നൽകണമെന്ന് അതിജീവിത...


തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...

പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും; ഒമാനിൽ സ്വദേശിവത്കരണം ശക്തമാക്കുന്നു:- 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും...

17 JULY 2024 04:15 PM IST
മലയാളി വാര്‍ത്ത

ഒമാനിൽ അടുത്ത വർഷം മുതൽ പ്രവാസികൾക്ക് ജോലി നഷ്ടപ്പെടും. കാരണം സ്വദേശിവത്കരണം ശക്തമാക്കുകയാണ് ഒമാന്‍. പ്രവാസികള്‍ക്ക് പകരം സ്വദേശികളെ നിയമിക്കുകയും പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതിനുള്ള മാര്‍ഗരേഖ അധികൃതര്‍ രൂപപ്പെടുത്തി. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി മേഖലകളില്‍ ഘട്ടംഘട്ടമായി സമ്പൂര്‍ണ സ്വദേശിവത്കരണം നടപ്പിലാക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവരസാങ്കേതിക മന്ത്രാലയം അറിയിച്ചു.

വിവിധ മേഖലകളില്‍ ഒമാനികള്‍ക്ക് മാത്രമായി മന്ത്രാലയം പ്രത്യേക ജോലികള്‍ അനുവദിക്കുമെന്ന് ഗതാഗത, ആശയവിനിമയ, വിവര സാങ്കേതിക മന്ത്രി എന്‍ജി. സഈദ് ബിന്‍ ഹമൂദ് അല്‍ മഅ്‌വലി പറഞ്ഞു. 2025 ജനുവരി മുതല്‍ സ്വദേശിവത്കരണ പദ്ധതികള്‍ ആരംഭിക്കും. 2027 അവസാനം വരെ തുടരും. ഇതിന് മുന്നോടിയായി തൊഴില്‍ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ആവശ്യമായ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കും.

ഏറ്റവും കൂടുതല്‍ പ്രവാസികള്‍ ജോലി ചെയ്യുന്ന പ്രദേശമാണ് ജിസിസി. ഗള്‍ഫിലെ ആറ് രാജ്യങ്ങളിലും മലയാളികള്‍ നിരവധിയാണ്. മിക്കവരും സാധാരണ ജോലിയില്‍ ഏര്‍പ്പെടുമ്പോള്‍ പ്രൊഫഷണല്‍ ജോലി ചെയ്യുന്നവരും കുറവല്ല. സമീപകാലത്ത് ജിസിസി രാജ്യങ്ങള്‍ സ്വന്തം പൗരന്മാര്‍ക്ക് ജോലി ഉറപ്പാക്കാനുള്ള പദ്ധതികള്‍ ആരംഭിച്ചിട്ടുണ്ട്. സൗദി അറേബ്യയാണ് ഇക്കാര്യത്തില്‍ ആദ്യ ചുവടുവച്ചത്. പിന്നാലെ യുഎഇയും കുവൈത്തുമെല്ലാം ശ്രമം തുടങ്ങി. ഇതിനു പിന്നാലെയാണ് ഒമാനും സ്വദേശികള്‍ക്ക് ജോലി ഉറപ്പാക്കുന്ന പദ്ധതി വ്യാപിപ്പിക്കുന്നത്. ഒമാന്‍ മന്ത്രി കഴിഞ്ഞ ദിവസം സ്വദേശിവല്‍ക്കരണം സംബന്ധിച്ച് വിശദീകരിച്ച കാര്യങ്ങള്‍ പ്രവാസികൾ അറിയേണ്ടത് തന്നെയാണ്.

 

 

ജിസിസി രാജ്യങ്ങള്‍ സ്വദേശികള്‍ക്ക് ജോലി നല്‍കുമ്പോള്‍ രണ്ട് കാര്യങ്ങളാണ് സംഭവിക്കുക. നിലവില്‍ ജോലി ചെയ്യുന്ന പ്രവാസികള്‍ക്ക് തൊഴില്‍ നഷ്ടമാകും. പുതിയ അവസരങ്ങള്‍ പ്രവാസികള്‍ക്ക് മുമ്പില്‍ സൃഷ്ടിക്കപ്പെടുകയുമില്ല. അടുത്ത വര്‍ഷം മുതല്‍ 2027 വരെയുള്ള കാലയളവില്‍ വിവിധ മേഖലകളിലെ ജോലികള്‍ സ്വദേശികള്‍ക്ക് മാത്രമാക്കി മാറ്റാണ് ഒമാന്റെ തീരുമാനം. 2025 മുതല്‍ 2027 വരെയുള്ള മൂന്ന് വര്‍ഷമാണ് തീരുമാനങ്ങള്‍ നടപ്പാക്കാനുള്ള കാലയളവ്. ഓരോ വര്‍ഷവും സ്വദേശിവല്‍ക്കരണം നടപ്പാക്കേണ്ട തോത് നിശ്ചയിച്ചിട്ടുണ്ട്. കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് ഇടയ്ക്കിടെ അവലോകനം ചെയ്യും.

തൊഴില്‍ മന്ത്രാലയവുമായി സഹകരിച്ചാണ് സ്വദേശിവല്‍ക്കരണം നടപ്പാക്കുക. ഒമാന്‍ വിഷന്‍ 2040 എന്ന പദ്ധതി നേരത്തെ പ്രഖ്യാപിച്ചതാണ്. ഇതിലേക്ക് വേഗത്തില്‍ അടുക്കുന്നതിനാണ് തൊഴില്‍ രംഗത്തെ സ്വദേശിവല്‍ക്കരണം. ഗതാഗത, ലോജിസ്റ്റിക് രംഗത്ത് ഈ വര്‍ഷം 20 ശതമാനം സ്വദേശിവല്‍ക്കരണമാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. കമ്യൂണിക്കേഷന്‍ ആന്റ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി രംഗത്ത് 31 ശതമാനവും.

 

 

പ്രൊഫഷണല്‍ ജോലികള്‍ പൂര്‍ണമായി സ്വദേശികള്‍ക്ക് നല്‍കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നതെന്ന് മന്ത്രി പറഞ്ഞു. സ്വദേശികള്‍ക്ക് ജോലി പരിശീലനം നല്‍കുക, വിദഗ്ധ ജോലിക്ക് വേണ്ടി അവരെ പ്രാപ്തരാക്കുക തുടങ്ങിയ പദ്ധതിയും ആലോചനയിലുണ്ട്. സ്വദേശികളെ ജോലിയിലേക്ക് ആകര്‍ഷിക്കുന്നതിനും പദ്ധതിയൊരുക്കും. സ്വദേശികള്‍ കൂടുതല്‍ പേര്‍ തൊഴില്‍രംഗത്ത് എത്തുന്നതോടെ പ്രവാസികള്‍ക്ക് ജോലി സാധ്യത കുറയും

ലോജിസ്റ്റിക്, കമ്യൂണിക്കേഷന്‍, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി, .്ട്രാന്‍സ്‌പോര്‍ട്ട്,  രംഗങ്ങളില്‍ ഒട്ടേറെ വിദേശികള്‍ ജോലി ചെയ്യുന്നുണ്ട്. ഇവരെ മാറ്റി സ്വദേശികളെ നിയമിക്കും. 2025ല്‍ ഈ രംഗത്ത് 50 ശതമാനം വരെ സ്വദേശികള്‍ക്കാകും ജോലി ലഭ്യമാക്കുക. തൊട്ടടുത്ത വര്‍ഷങ്ങളില്‍ 100 ശതമാനത്തിലെത്തിക്കുമെന്നും മന്ത്രി പറഞ്ഞു. സ്വകാര്യ കമ്പനികളിലും സ്വദേശികള്‍ക്ക് ജോലി നല്‍കുന്ന പദ്ധതി വരുന്നതിനാല്‍ പ്രവാസികള്‍ക്ക് വലിയ തിരിച്ചടിയാണ് ഒമാനിലെ തൊഴില്‍രംഗത്ത് നേരിടുക.

 

 

2040ഓടെ ഈ മേഖലകളിലെ പ്രഫഷനല്‍ ജോലികള്‍ സ്വദേശിവത്കരിക്കുകയാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. മലയാളികള്‍ ഉള്‍പ്പെടെ ആയിരക്കണക്കിന് പ്രവാസികള്‍ക്ക് തിരിച്ചടിയാകുന്നതാണ് മന്ത്രാലയത്തിന്റെ പുതിയ നീക്കം. ഗതാഗതം, ലോജിസ്റ്റിക്‌സ്, കമ്മ്യൂണിക്കേഷന്‍സ്, ഐടി മേഖലകളിലായി നിരവധി പ്രവാസികളാണ് തൊഴിലെടുക്കുന്നത്. സ്വകാര്യ മേഖലയില്‍ കൂടി സ്വദേശിവത്കരണം ബാധകമാകുന്നതിനാല്‍ വിദശികളെ സാരമായി ബാധിക്കും. ഈ മേഖലയില്‍ തുറക്കപ്പെടുന്ന പുതിയ തൊഴില്‍ അവസരങ്ങള്‍ പൂര്‍ണമായും സ്വദേശികള്‍ക്ക് മാത്രമാകുന്നതും പ്രവാസികളുടെ രാജ്യത്തേക്കുള്ള ഒഴുക്കിനെയും ബാധിക്കും. അടുത്ത വര്‍ഷം ആദ്യത്തോടെ തന്നെ തൊഴില്‍ വിപണിയില്‍ അത് പ്രതിഫലിച്ചു തുടങ്ങും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവർക്കെതിരെ കേസെടുക്കണം.. മണിയൻപിള്ള രാജുവിൻ്റെ വാഹനം ഇടിച്ച സംഭവത്തിൽ രൂക്ഷ വിമർശനവുമായി മാധവ് സുരേഷ്  (13 minutes ago)

മോദിയുടെ ഒറ്റ വാക്ക് ട്രംപ് അനുസരിച്ചു..!സംയുക്ത പ്രസ്താവന പുറത്ത്..!ഇറാന്റെ തലയ്ക്ക് മുകളിൽ സംഭവിച്ചത് ദേ ഇത്  (27 minutes ago)

ആദ്യ പരാതിക്കാരിയുടെ ഭർത്താവ്  (37 minutes ago)

ആഭ്യന്തര അന്വേഷണം നിര്‍ണായകമാകും  (43 minutes ago)

Malappuram കേന്ദ്ര ഏജന്‍സികളും എത്തി..  (54 minutes ago)

ക്വട്ടേഷൻ ആണ്! സെന്റിമെൻസ് ഒന്നും ഇല്ല... വലിയ തരത്തിൽ പീഡനം ഉണ്ടാകും; കഴുത്തിൽ കത്തിവെച്ച് ഭീഷണിപ്പെടുത്തി, വസ്ത്രങ്ങൾ അഴിച്ചുമാറ്റി: ക്രൂര മർദ്ദനവും പീഡനവും: ഞായറാഴ്ച ദിവസങ്ങളിൽ ഡ്യൂട്ടിക്കെത്താതിരു  (1 hour ago)

ലഹരിവേട്ട; മലയാളിയായ യുവനടി അഞ്ജു കൃഷ്ണയടക്കം 8 പേർ പിടിയിൽ  (1 hour ago)

തർക്കങ്ങൾക്ക് വിരാമം; ഇലക്ട്രിക് ബസുകൾ വീണ്ടും തിരുവനന്തപുരത്തെ ഇടറോഡുകളിലേക്ക്, മേയറുടെ വാർഡിൽ നിന്ന് തുടക്കം...  (1 hour ago)

വിഷുക്കൈനീട്ടം നൽകിയവർ ബലാത്സംഗം ചെയ്തുവെന്ന് പറയുന്നത് എങ്ങിനെ? അതിജീവിതയ്‌ക്കെതിരെ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകുകയും, കോടതിയിൽ മാനനഷ്ട്ടകേസ് ഫയൽ ചെയ്യുകയും ചെയ്യുമെന്ന് ഫെന്നി...  (1 hour ago)

കേരളം തകര്‍ച്ച നേരിടുന്ന സംസ്ഥാനമാണ്; സാമ്പത്തികമായി തകര്‍ന്ന് തരിപ്പണമായ കാലഘട്ടം കേരളത്തിന്റെ ഭരണ ചരിത്രത്തില്‍ ഉണ്ടായിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (1 hour ago)

സോളാർ കേസ് ; കെ.ബി. ഗണേഷ്‌കുമാറിന് കുരുക്ക് മുറുകുന്നു.. നിർണായ മൊഴി ഗണേഷ്കുമാറിന്‍റെ പേഴ്സണൽ സ്റ്റാഫ് തെളിവ് നിരത്തുന്നു...  (2 hours ago)

അയാൾ കൊടും സൈക്കോ... യുവാവിന്റെ ജനനേന്ദ്രിയം കടിച്ച് മുറിച്ച് പോലീസിനെ പട്ടിയെ വിട്ട് കടിപ്പിച്ച് കണ്ട് രസിച്ച സൈക്കോ  (3 hours ago)

  ഇന്ത്യ - യുഎസ് ഇടക്കാല വ്യാപാര കരാറിൽ അന്തിമ രൂപരേഖയായി.. .  (4 hours ago)

യുവതിയെ അമ്മാവൻ വെട്ടിപ്പരിക്കേൽപ്പിച്ചു  (5 hours ago)

കർണാടക പൊലീസിന്‍റെ പ്രത്യേക അന്വേഷണ സംഘം ഇന്ന് കൊച്ചിയിലെത്തും....  (5 hours ago)

Malayali Vartha Recommends