Widgets Magazine
17
Apr / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

42 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അമ്മ മകന്റെ ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്...?

06 OCTOBER 2017 07:38 AM IST
മലയാളി വാര്‍ത്ത

More Stories...

കാഴ്ചപരിമിതര്‍ക്ക് ലോകത്തിലെ ആദ്യ 'കുരിശിന്റെ വഴി' തൃശൂര്‍ പുത്തന്‍പള്ളിയില്‍ നടന്നത് ചരിത്രസമര്‍പ്പണം...

മരണാനന്തര ജീവിതത്തിൽ ആത്മാവിനു ദേവതയോട് സംസാരിക്കാൻ സ്വർണനാക്ക് !! സ്വർണ നാക്കുള്ള മമ്മികൾ കൂടാതെ അസ്ഥികളിൽ സ്വർണം പൂശിയ മമ്മികളും...സ്വർണത്തിൽ നിർമിച്ച ചെല്ലികളുടെയും താമരപുഷ്പങ്ങളയുെടയും ശിൽപങ്ങളും ഇവിടെ നിന്ന് കണ്ടെത്തി

ഈ ആനകൾ ഇടയില്ല"; ആദ്യമായി ആലപ്പുഴയിലെ രണ്ട് ക്ഷേത്രങ്ങളിൽ റോബോട്ടിക് ആനകളെ സമർപ്പിച്ച് വോയ്‌സസ് ഫോർ ഏഷ്യൻ എലിഫന്റ്‌സ്

ജീവിതത്തിനും മരണത്തിനും ഇടയിലുള്ള മൂന്നാം അവസ്ഥ കണ്ടെത്തി ശാസ്ത്രജ്‌ഞർ

അന്യഗ്രഹ ജീവികൾ ഭൂമിയിൽ വന്നു; അന്യഗ്ര ജീവികളുമായുള്ള സമ്പർക്കം മനുഷ്യന് അപകടം ഉണ്ടാക്കും - ഇസ്രോ ചെയർമാൻ...

മരിച്ച ശേഷം മകനെ ഒന്ന് കാണണമെന്ന് കരുതി മകന്റെ ശവകല്ലറ തുറക്കാന്‍ അമ്മ തീരുമാനിച്ചു. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അമ്മ ശവക്കല്ലറ തുറന്നത്. എന്നാല്‍ ശവക്കല്ലറ തുറന്നപ്പോള്‍ ആ അമ്മ കണ്ട് ഞെട്ടി.

1975ല്‍ മരിച്ച നവജാത ശിശുവിന്റെ ശവക്കല്ലറയാണ് തുറന്ന് പരിശോധിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചിരുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ റീഡ് എന്ന അമ്മയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു. 
ഗര്‍ഭം 34 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. അപ്പോള്‍ തന്നെ കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. 
ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ വീട്ടുകാര്‍ അതിന് സമ്മതവും നല്‍കി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ റീഡ് തകര്‍ന്ന മനസ്സുമായി കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി മരിച്ചെന്ന വാര്‍ത്തയാണ് ആശുപത്രി അധികൃതര്‍ റീഡിനോട് പറഞ്ഞത്.
കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി ചോദിച്ചപ്പോള്‍ റീഡ് അതിന് അനുമതി നല്‍കിയില്ല. പ്രത്യേക ഏജന്‍സിയെയായിരുന്നു സംസ്‌ക്കാരത്തിന് ഏല്‍പ്പിച്ചിരുന്നത്. മകന്റെ അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡ് ശ്മശാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതു ധരിപ്പിക്കാന്‍ അവരെ അനുവദിച്ചില്ല. സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയായിരുന്നു ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. 

പിന്നീട് പെട്ടി ചുമന്നപ്പോള്‍ അതിന് വലിയ ഭാരമുള്ളതായും തോന്നിയില്ല. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡ് അപ്പോള്‍ തന്നെ ബഹളം വെച്ചു. എന്നാല്‍ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.

പിന്നീട് പതിവായി ആ അമ്മ സെമിത്തേരിയിലെത്തി സത്യം വെളിപ്പെടുത്തിത്തരാന്‍ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ അതിന് അവസാനം ഉത്തരം ലഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ആ കുഴിയില്‍ അടക്കിയിട്ടില്ല എന്നവര്‍ തിരിച്ചറിഞ്ഞു.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആ അമ്മ മകന്റെ കുഴി തുറക്കാനുള്ള അനുവാദം നേടി. കുഴി മാന്തിയപ്പോള്‍ അതില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടു കൂടി എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരെഴുതിയ ബോര്‍ഡും ചെറിയ കുരിശും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മൂഴിക്കലില്‍ 16കാരിയെ കൊലപ്പെടുത്തി യുവാവ് ആത്മഹത്യ ചെയ്ത സംഭവം: 16കാരിയുടെ വീട്ടിലെ കിണറ്റില്‍ നിന്ന് മൂന്ന് ഫോണുകള്‍ കണ്ടെടുത്തു  (21 minutes ago)

കരാട്ടെ പരിശീലനത്തിനിടെ ആറാംക്ലാസ്സുകാരി കുഴഞ്ഞുവീണു മരിച്ചു  (31 minutes ago)

വനിതാ സംവരണത്തിനായി മുന്‍കൈയെടുത്തത് കോണ്‍ഗ്രസെന്ന് പ്രിയങ്ക ഗാന്ധി  (37 minutes ago)

14കാരി പ്രസവിച്ച സംഭവത്തില്‍ ഭര്‍ത്താവിനെ പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തു  (44 minutes ago)

പാറശാല താലൂക്ക് ആശുപത്രിയില്‍ ചികിത്സ കിട്ടാതെ രോഗി മരിച്ചെന്ന് പരാതി  (56 minutes ago)

വിജയ് ചിത്രം 'ജനനായകന്‍' സിനിമ ചോര്‍ച്ചയില്‍ ചെന്നൈയില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍  (1 hour ago)

സ്ത്രീ ശാക്തീകരണത്തിന് മുന്‍ഗണന നല്‍കി ടിവികെ പ്രകടനപത്രിക  (3 hours ago)

എന്‍ജിനീയറിങ്/ഫാര്‍മസി പ്രവേശനപരീക്ഷ ഏപ്രില്‍ 17 മുതല്‍ 22 വരെ  (6 hours ago)

ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ അപകടത്തില്‍ അഞ്ചുപേര്‍ക്ക് ദാരുണാന്ത്യം  (6 hours ago)

അയര്‍ലന്‍ഡില്‍ മലയാളി നഴ്‌സിന് നേരെ ആക്രമണം  (6 hours ago)

സംരക്ഷണം തേടി കുംഭമേള വൈറല്‍ താരം മുഖ്യമന്ത്രിക്കും പൊലീസിനും പരാതി നല്‍കി  (6 hours ago)

വനിതാ സംവരണ ബില്ലില്‍ രാഷ്ട്രീയം കാണരുതെന്ന് മോദി  (6 hours ago)

കോണ്‍ഗ്രസിനുള്ളില്‍ മുഖ്യമന്ത്രി സ്ഥാനത്തെ ചൊല്ലി പുകയുന്ന തര്‍ക്കങ്ങളില്‍ പരിഹാസവുമായി മന്ത്രി വി. ശിവന്‍കുട്ടി  (6 hours ago)

'കല്യാണിയും പ്രണവും തമ്മിലുള്ള വിവാഹത്തിനായി കാത്തിരിക്കുന്നു'; മറുപടിയുമായി ലിസി  (7 hours ago)

ഗാനമേളയ്ക്കിടെ നൃത്തം ചെയ്തയാളെ കസേര കൊണ്ട് അടിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ്  (7 hours ago)

Malayali Vartha Recommends