Widgets Magazine
11
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

42 വര്‍ഷങ്ങള്‍ക്ക് ശേഷം ആ അമ്മ മകന്റെ ശവക്കല്ലറ തുറന്നപ്പോള്‍ കണ്ടത്...?

06 OCTOBER 2017 07:38 AM IST
മലയാളി വാര്‍ത്ത

മരിച്ച ശേഷം മകനെ ഒന്ന് കാണണമെന്ന് കരുതി മകന്റെ ശവകല്ലറ തുറക്കാന്‍ അമ്മ തീരുമാനിച്ചു. 42 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ആ അമ്മ ശവക്കല്ലറ തുറന്നത്. എന്നാല്‍ ശവക്കല്ലറ തുറന്നപ്പോള്‍ ആ അമ്മ കണ്ട് ഞെട്ടി.

1975ല്‍ മരിച്ച നവജാത ശിശുവിന്റെ ശവക്കല്ലറയാണ് തുറന്ന് പരിശോധിച്ചത്. ജനിച്ച് ഒരാഴ്ചക്കാലം മാത്രമായിരുന്നു ഈ കുട്ടി ജീവിച്ചിരുന്നത്. തന്റെ മൂന്നാമത്തെ കുഞ്ഞ് ജനിക്കുമ്പോള്‍ റീഡ് എന്ന അമ്മയ്ക്ക് ഇരുപത്തിയാറ് വയസായിരുന്നു. 
ഗര്‍ഭം 34 ആഴ്ചയായപ്പോള്‍ സിസേറിയനിലൂടെ കുഞ്ഞിനെ പുറത്തെടുത്തു. റീഡിന് ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായതുകൊണ്ടാണ് അന്ന് തന്നെ പ്രസവം നടത്തിയത്. അപ്പോള്‍ തന്നെ കുട്ടിയെ പ്രത്യേക വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. 
ആറുദിവസം കഴിഞ്ഞപ്പോള്‍ കുട്ടിയുടെ അന്നനാളത്തില്‍ ശസ്ത്രക്രിയ നടത്തണമെന്നും മറ്റൊരു ആശുപ്രതിയിലേക്കു മാറ്റണമെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടിയുടെ സ്ഥിതി മോശമാണെന്നറിഞ്ഞ വീട്ടുകാര്‍ അതിന് സമ്മതവും നല്‍കി. കുഞ്ഞിന്റെ നില അതീവ ഗുരുതരമാണെന്നറിഞ്ഞ റീഡ് തകര്‍ന്ന മനസ്സുമായി കുഞ്ഞിനെ കാണാന്‍ ചെന്നപ്പോള്‍ കുട്ടി മരിച്ചെന്ന വാര്‍ത്തയാണ് ആശുപത്രി അധികൃതര്‍ റീഡിനോട് പറഞ്ഞത്.
കുട്ടിയെ പോസ്റ്റ്‌മോര്‍ട്ടം ചെയ്യാനുള്ള അനുമതി ചോദിച്ചപ്പോള്‍ റീഡ് അതിന് അനുമതി നല്‍കിയില്ല. പ്രത്യേക ഏജന്‍സിയെയായിരുന്നു സംസ്‌ക്കാരത്തിന് ഏല്‍പ്പിച്ചിരുന്നത്. മകന്റെ അന്ത്യയാത്രയ്ക്ക് പുതപ്പിക്കാനുള്ള തുണിയുമായാണ് റീഡ് ശ്മശാനത്തില്‍ എത്തിയിരുന്നത്. എന്നാല്‍ ഇതു ധരിപ്പിക്കാന്‍ അവരെ അനുവദിച്ചില്ല. സ്വര്‍ണ്ണ നിറത്തിലുള്ള തലമുടിയും, നല്ല വലിപ്പവുമുള്ള കുട്ടിയായിരുന്നു ശവപ്പെട്ടിയില്‍ ഉണ്ടായിരുന്നത്. 

പിന്നീട് പെട്ടി ചുമന്നപ്പോള്‍ അതിന് വലിയ ഭാരമുള്ളതായും തോന്നിയില്ല. അതല്ല തന്റെ മകന്‍ എന്ന് പറഞ്ഞ് റീഡ് അപ്പോള്‍ തന്നെ ബഹളം വെച്ചു. എന്നാല്‍ മകന്‍ മരിച്ച വിഷമത്തില്‍ അങ്ങനെ തോന്നിയതാണെന്ന് പറഞ്ഞ് എല്ലാവരും ആശ്വസിപ്പിച്ചു.

പിന്നീട് പതിവായി ആ അമ്മ സെമിത്തേരിയിലെത്തി സത്യം വെളിപ്പെടുത്തിത്തരാന്‍ ദൈവത്തോട് കഠിനമായി പ്രാര്‍ത്ഥിച്ചു. എന്നാല്‍ അതിന് അവസാനം ഉത്തരം ലഭിക്കുകയും ചെയ്തു. തന്റെ കുഞ്ഞിനെ ആ കുഴിയില്‍ അടക്കിയിട്ടില്ല എന്നവര്‍ തിരിച്ചറിഞ്ഞു.

കടുത്ത പോരാട്ടത്തിനൊടുവില്‍ ആ അമ്മ മകന്റെ കുഴി തുറക്കാനുള്ള അനുവാദം നേടി. കുഴി മാന്തിയപ്പോള്‍ അതില്‍ പൊടിഞ്ഞ ശവപ്പെട്ടിയും അക്ഷരത്തെറ്റോടു കൂടി എഴുതിയ മകന്‍ ഗാരി പാറ്റന്റെ പേരെഴുതിയ ബോര്‍ഡും ചെറിയ കുരിശും മാത്രമായിരുന്നു ഉണ്ടായിരുന്നത്. 








അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഷിംജിതക്ക് ജാമ്യം...  (1 hour ago)

ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്തി പുറത്തിറങ്ങിയ കുട്ടിക്ക് ബാരിക്കേഡിൽ തട്ടി കണ്ണിനു പരുക്ക്  (2 hours ago)

വിവിധ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശമായ പുതുച്ചേരിയിലും നിയമസഭാ തെരഞ്ഞെടുപ്പ് നടത്തുന്നതിനായുള്ള ഒരുക്കങ്ങൾ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷൻ ആരംഭിച്ചു...  (2 hours ago)

ടിക്കറ്റ് നിരക്ക് അഞ്ച് മുതൽ 15 രൂപ വരെ വർധിപ്പിക്കാനാണ് സാധ്യത...  (2 hours ago)

തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എൻ വാസുവിന് ജാമ്യം....  (3 hours ago)

ആത്മവിശ്വാസം വിജയത്തിലേക്ക് നയിക്കും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം!  (3 hours ago)

ഇന്ന് അർധരാത്രി മുതൽ പണിമുടക്ക്...! ഹർത്താൽ പോലെ കേരളം പൂർണമായി സ്തംഭിക്കും..! KSRTC ഒരുത്തനും ഇറക്കില്ലെന്ന്...!  (3 hours ago)

പത്തു വർഷത്തെ പ്രവാസത്തിനൊടുവിൽ.... മലപ്പുറം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് നിര്യാതനായി...  (3 hours ago)

സ്വര്‍ണവിലയില്‍ കുറവ്... പവന് 200 രൂപയുടെ കുറവ്  (4 hours ago)

ബിഎസ്ഇ സെൻസെക്‌സ് 350ലധികം പോയിന്റ് താഴ്ന്നു  (4 hours ago)

ദേശീയ ഗീതമായ 'വന്ദേമാതരം' ആലപിക്കുന്നത് നിർബന്ധമാക്കി കേന്ദ്രം....  (4 hours ago)

കേരള പബ്ലിക് സർവ്വീസ് കമ്മീഷൻ ഫെബ്രുവരി 12-ന് നടത്താനിരുന്ന ഓൺലൈൻ പരീക്ഷ 21-ലേക്ക് മാറ്റി....  (4 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക  (4 hours ago)

കേസ് ഇന്ന് പരിഗണിക്കും    (5 hours ago)

18 ന് ഹാജരാക്കാൻ അന്ത്യശാസനം  (5 hours ago)

Malayali Vartha Recommends