Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

മാധ്യമങ്ങള്‍ക്ക് മാനഭാഷയോടുള്ള താല്‍പര്യം മൂലം കാലഹരണപ്പെടുന്ന, ചന്തം തുളുമ്പും തിരുവന്തോരം ഭാഷ!

26 SEPTEMBER 2018 01:57 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

കേരളപ്പിറവിയെത്തുടര്‍ന്നു തിരുവനന്തപുരത്തു ജോലിചെയ്യാന്‍ എത്തിയ കൊച്ചിക്കാരും മലബാറുകാരും 'എന്തരപ്പീ, സുഖങ്ങള് തന്നേ' എന്ന് ഒരു പ്രത്യേക ഈണത്തില്‍ ചോദിക്കുന്ന ശ്രീപത്മനാഭന്റെ സ്വന്തം പ്രജകളെ അദ്ഭുതത്തോടും കൗതുകത്തോടും കൂടി കാണാന്‍ തുടങ്ങി. ആ തിരുവന്തോരം ഭാഷ കേട്ട് അവര്‍ അമ്പരന്നു. തിരുവനന്തപുരം ഭാഷയുടെ വാമൊഴി സൗന്ദര്യത്തെക്കുറിച്ച് ഡോ. എം.ജി. ശശിഭൂഷണ്‍ ഇങ്ങനെ തുടരുന്നു...

തിരുവന്തോരം മലയാളം കേട്ടു തെറ്റിദ്ധരിച്ചവരുമുണ്ട്. ആ കഥ അറിയാമോ? പണ്ടൊരു വടക്കന്‍ മേലുദ്യോഗസ്ഥനെ കാണാന്‍ അയാളുടെ വീട്ടില്‍ച്ചെന്ന തിരുവനന്തപുരത്തുകാരന്‍ ചോദിച്ചു: 'അങ്ങുന്നുണ്ടോ'? വടക്കന്‍ മേലുദ്യോഗസ്ഥന്റെ ഭാര്യ പ്രതാപം ഒട്ടും കുറയ്ക്കാതെ, ഭര്‍ത്താവ് സ്ഥലത്തില്ലെന്നും ടൂറിലാണെന്നും രണ്ടുമൂന്നു ദിവസം കഴിഞ്ഞേ മടങ്ങി വരുകയുള്ളൂവെന്നും പറഞ്ഞു. തിരുവനന്തപുരത്തുകാരന്റെ മറുപടി ഇങ്ങനെ: ''എന്നാല്‍ ഞാന്‍ വരട്ടോ!'' മറുപടിയില്‍ സഭ്യേതരത സംശയിച്ചിട്ട് അവര്‍ അയാളെ രൂക്ഷമായി ഒന്നു നോക്കി. പടേ എന്ന ശബ്ദത്തോടെ കതകടയ്ക്കുകയും ചെയ്തു. ആട്ടിപ്പുറത്താക്കുന്നതിനു തുല്യമായി അത്.

'ഞാന്‍ വരട്ടോ' എന്നു തിരുവനന്തപുരത്തുകാരന്‍ പറഞ്ഞതില്‍ ദുസ്സൂചനയില്ലെന്നും 'ഞാന്‍ പോയി വരട്ടെ' എന്നാണ് ഉദ്ദേശിച്ചതെന്നും തിരിച്ചറിയാന്‍ വടക്കന്‍ വീട്ടമ്മയ്ക്കു കുറേനാള്‍ വേണ്ടിവന്നു.

ഇനിയുമൊരു കഥ ഇങ്ങനെ: വടക്കന്‍ പ്രദേശത്തുനിന്നു തിരുവനന്തപുരത്തേക്കു സ്ഥലംമാറി എത്തിയ ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ അന്നൊരു ഞായറാഴ്ച, തിരുവനന്തപുരത്തുകാരനായ സഹപ്രവര്‍ത്തകന്റെ വീട്ടില്‍ കുശലാന്വേഷണത്തിനു പോയി. സംഭാഷണം മുന്നോട്ടുപോകുന്നതിനിടെ ആതിഥേയന്‍ ചോദിച്ചു: 'കുടിക്കാന്‍ ബോഞ്ചി എടുക്കട്ടാ!' തിരുവനന്തപുരത്തുകാരുടെ ബോഞ്ചി നാരങ്ങാവെള്ളമാണെന്ന് അറിയില്ലെങ്കിലും അതിഥി തലകുലുക്കി.

ആതിഥേയന്റെ ഭാര്യ കുറച്ചുകഴിഞ്ഞു രണ്ടു ഗ്ലാസ് നാരങ്ങാവെള്ളവുമായി സ്വീകരണമുറിയില്‍ എത്തി. ഗൃഹനാഥന്‍ ഭാര്യയുടെ കയ്യില്‍നിന്നു ഗ്ലാസുകള്‍ വാങ്ങി അതിഥിക്കു നീട്ടുന്നതിനിടയില്‍ പറഞ്ഞു: 'അപ്പി കലക്കിയതാ'. അപ്പിയെന്നാല്‍ അമേധ്യമെന്നാണ് തന്റെ നാട്ടിലെ അര്‍ഥമെന്ന് അറിയാവുന്നതുകൊണ്ട്, അതിഥി ആ ഗ്ലാസ് വാങ്ങാന്‍ മടിച്ചുവത്രേ. തിരുവനന്തപുരത്തുകാര്‍ കുഞ്ഞുങ്ങളെ വാത്സല്യത്തോടെ വിളിക്കുന്നത് അപ്പിയെന്നാണെന്ന് വടക്കുനിന്നെത്തിയ അതിഥിക്ക് അറിയില്ലായിരുന്നു. കൊച്ചപ്പിയെന്നാല്‍ പൊടിക്കുഞ്ഞാണെന്നും.

തിന്നാന്‍ എന്നു പറയുന്നതിനു പകരം തിമ്മാന്‍ എന്നേ തിരുവനന്തപുരത്തുകാര്‍ പണ്ടൊക്കെ പറയുമായിരുന്നുള്ളൂ. പക്ഷിക്കുഞ്ഞെന്നും പറയുകയില്ല. പക്ഷിക്കുഞ്ചേയുള്ളൂ തിരുവനന്തപുരത്ത്. കുഞ്ചുവീട്ടുകാര്‍, കുഞ്ചുതമ്പിമാര്‍ എന്നെല്ലാമുള്ള പ്രയോഗങ്ങളും സാധാരണമായിരുന്നു. പെങ്ങളും ഇച്ചേച്ചിയും ഒടപ്പിറന്നോളും തിരുവനന്തപുരത്തില്ല. അക്കനാണ് പകരം. ഏട്ടനും കൊച്ചാട്ടനും ഉടപ്പിറന്നോനും പകരം അണ്ണനേയുള്ളൂ. അളിയനു പകരം മച്ചമ്പിയാണിവിടെ. അടുപ്പമുള്ള സ്‌നേഹിതനും പൊന്നുമച്ചമ്പിയാണ്. തമ്പിയെന്നാല്‍ അനിയന്‍. രാജകുടുംബവുമായി സംബന്ധമുള്ളവരുടെ ആണ്‍ സന്താനങ്ങള്‍ തമ്പിയും പെണ്‍സന്താനങ്ങള്‍ തങ്കച്ചിയുമാണ്.

വാഴപ്പിണ്ടിക്കു പകരം വാഴത്തടയാണു തിരുവനന്തപുരത്തുകാര്‍ക്കു വേണ്ടത്. വാഴത്തൈയ്ക്കുപകരം വാഴക്കന്നും, പശുക്കിടാവിനുപകരം കന്നുകുട്ടിയും, ചീരയ്ക്കും വഴുതനങ്ങയ്ക്കും പകരം കീരയും കത്തിരിയും മതി. ചോദിക്കുന്നു എന്നു പറയുന്നതിനു പകരം കേള്‍ക്കുന്നു എന്ന പ്രയോഗം ഉണ്ണായിവാര്യരുടെ നളചരിതം ആട്ടക്കഥയിലുണ്ട്. ഉണ്ണായിവാര്യര്‍ നളചരിതം എഴുതിയത് തിരുവനന്തപുരത്തു പാര്‍ക്കുമ്പോഴായിരുന്നുവെന്ന് ഇനി എന്തിനു സംശയിക്കണം!

വളത്തിനുപകരം ഉരമാണു വിളകള്‍ക്ക് ഇവിടെ ഇടുന്നത്. കണ്ടത്തിനും നിലത്തിനും പകരം ഏലാകളാണ് ഇവിടെ. കൊയ്ത്തിനുപകരം നെല്ലറപ്പാണ്. നെല്ലുണക്കുന്നത് ചിക്കുപായിലല്ല, പരമ്പിലാണ്. അരിവാളിനു പകരം അറപ്പോത്തി മതി കതിരുകൊയ്യാനും. കഞ്ഞിപ്പകര്‍ച്ചയ്ക്കു പകരം കഞ്ഞിവീത്താണിവിടെ. പശുക്കള്‍ക്കു തിരുവനന്തപുരത്തുകാര്‍ കൊടുക്കുന്നതു വൈക്കോലാണ്, കച്ചിയല്ല. പറമ്പിനും പുരയിടത്തിനും പകരം വിളകളോ വിളാകങ്ങളോ ആണിവിടെ.

പടിപ്പുരയ്ക്കു പകരം അനന്തപുരിയില്‍ കൊട്ടിയമ്പലമാണ്. കാരണവന്മാരുടെ ഇരിപ്പിടം ഉടമ്പറയാണ്. മരിച്ചുകഴിഞ്ഞ കാരണവന്മാരുടെ ആത്മാവിനെ കുടിയിരുത്തുന്നതു കുര്യാലകളിലല്ല, തെക്കതുകളിലാണ്. തൊണ്ടിനു പകരം കതമ്പയാണ്. കൈലിക്കു പകരം പേശയാണു തിരുവനന്തപുരത്തുകാര്‍ ഉടുക്കുന്നത്. കയറ്റം കയറുന്നതിനു പകരം തേരി കയറുകയേയുള്ളൂ. ഈന്തപ്പഴത്തിനുപകരം പേരത്തന്‍പഴമേ അനന്തപുരിയില്‍ ലഭിച്ചിരുന്നുള്ളൂ.

മരച്ചീനിക്കുള്ള മലബാര്‍ പേര് തിരുവനന്തപുരത്തു തെറിയാണ്. തുറപ്പ, ഊളന്‍, അറമ്പാതം, പിറുത്തിച്ചക്ക, പീയണിക്ക, പൊച്ചം, നമ്മാട്ടി, കശാല, കോവില്‍, പപ്പയ്ക്ക, തിറമ്പുക, പുടവകൊട, വെറി, ശേഷാറര്‍, അമ്പട്ടന്‍, മുടുക്കു, നൂരെ, പൊങ്കാല, പങ്കം, പെരട്ടം, പല്ലി, എച്ചം, എതുപ്പ്, കവാലക്കുറ്റി തുടങ്ങിയ എത്രയെത്ര തിരുവന്തോരം പദങ്ങളെ നമ്മുടെ മാധ്യമങ്ങള്‍ കഴിഞ്ഞ അന്‍പതു വര്‍ഷമായി പരിഷ്‌കാരശൂന്യമെന്നു കരുതി കാലഹരണപ്പെടുത്തി. മാധ്യമങ്ങള്‍ക്ക് എപ്പോഴും മാനഭാഷയോടാണ്, അതായത് സ്റ്റാന്‍ഡേഡ് ലാംഗ്വേജിനോടാണു താല്‍പര്യം. സി.വി.രാമന്‍പിള്ള മുതല്‍ ജി.വിവേകാനന്ദന്‍ വരെയുള്ളവരുടെ നോവലുകളിലും നാട്ടുമ്പുറത്തുകാരുടെ വാമൊഴികളിലുമായി തിരുവന്തോരം ഭാഷ ഇന്നും നിലനില്‍ക്കുന്നു; എത്രകാലം കൂടിയെന്നു പറയാനാവില്ലെങ്കിലും... 

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (15 minutes ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (27 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (33 minutes ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (1 hour ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (1 hour ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (1 hour ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (1 hour ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (1 hour ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (1 hour ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (2 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (2 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (2 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (3 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (3 hours ago)

ഊർജ്ജ സുരക്ഷയ്ക്ക് ജിയോതെർമൽ, ഹൈഡ്രജൻ സ്രോതസ്സുകൾ അനിവാര്യമെന്ന് വിദഗ്ധർ  (3 hours ago)

Malayali Vartha Recommends