Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

തെരഞ്ഞെത്തിയത് കിട്ടിയില്ലെങ്കിലും സാരമില്ല, രൂപഭംഗിയുള്ള ഗ്ലാസ്സ്കഷണമെങ്കിലും കിട്ടിയല്ലോ എന്ന് കരുതി! പക്ഷേ വയോധികയ്ക്കു ലഭിച്ചത് അപൂര്‍വ വജ്രം!

12 OCTOBER 2018 10:59 AM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഏകദേശം 37.5 ഏക്കര്‍ ചുമ്മാ പരന്നു കിടക്കുന്ന പ്രദേശമാണ് യുഎസിലെ അര്‍ക്കന്‍സയിലുള്ള പ്രശസ്തമായ ക്രേറ്റര്‍ ഓഫ് ഡയമണ്ട്‌സ് സ്‌റ്റേറ്റ് പാര്‍ക്ക്. പക്ഷേ ഇവിടത്തെ മണ്‍ തരികള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നത് കോടികള്‍ വിലവരുന്ന വജ്രക്കല്ലുകളാണ്. ഒരു അഗ്‌നി പര്‍വതത്തിന്റെ വിള്ളലിലൂടെ പുറത്തേക്കു വന്ന വജ്രക്കല്ലുകളാണ് ഇവയെന്നാണ് കരുതുന്നത്. 1906 മുതല്‍ ഇവിടെ നിന്ന് ഇതുവരെ പലപ്പോഴായി ലഭിച്ചിട്ടുള്ളത് 75,000ത്തിലേറെ വജ്രക്കല്ലുകളാണ്. ആദ്യം ഒരു സ്വകാര്യ കമ്പനിയുടെ ഉടമസ്ഥതയിലായിരുന്ന ഈ സ്ഥലം പിന്നീട് സര്‍ക്കാര്‍ വാങ്ങി പാര്‍ക്കാക്കി മാറ്റി.

വജ്രമുള്ള മേഖലകളില്‍, പൊതുജനങ്ങള്‍ക്ക് കയറിച്ചെല്ലാവുന്ന, ലോകത്തുള്ള ഒരേ ഒരു ഇടമാണ് അര്‍ക്കന്‍സയിലേത്. ഭാഗ്യ പരീക്ഷണത്തിന് ഇവിടെ എത്തുന്നവരും ഏറെ. അടുത്തിടെ കൊളറാഡോയില്‍ നിന്നുള്ള എഴുപത്തിയൊന്നുകാരിയും ഭര്‍ത്താവും മകനും മൂന്നു പേരക്കുട്ടികളും പാര്‍ക്കിലെത്തിയത് വജ്രം തേടിത്തന്നെയായിരുന്നു. മണ്ണിനടിയില്‍ വജ്രമുണ്ടെങ്കില്‍ പുറത്തുവരണം എന്ന ഉദ്ദേശ്യത്തില്‍ കൂര്‍ത്ത ഒരു പാറക്കഷണം കൊണ്ടു മണ്ണിളക്കിയായിരുന്നു ആ വയോധിക നടന്നത്. അപ്പോഴതാ നിലത്ത് തിളങ്ങുന്ന എന്തോ കിടക്കുന്നു. നോക്കുമ്പോള്‍ ഒരു ഗ്ലാസ് കഷണം. ഏയ്...വജ്രമൊന്നും എന്തായാലും 'ഇതാ ഞാനിവിടെക്കിടക്കുന്നേ' എന്ന മട്ടില്‍ അത്ര പെട്ടന്നങ്ങ് കിട്ടുകയൊന്നുമില്ലെന്ന് അവര്‍ക്ക് നല്ല വിശ്വാസമായിരുന്നു! എങ്കിലും കാഴ്ചയിലെ കൗതുകം കാരണം അതു മകനു കൊടുത്തു. പുള്ളിക്കാരന്‍ അതു കീശയിലുമിട്ടു.

ഏറെ പരതിയിട്ടും ഒരു വജ്രം പോലും ലഭിക്കാതെയാണ് അന്നവര്‍ പുറത്തേക്കിറങ്ങിയത്. പാര്‍ക്കിന്റെ വിസിറ്റേഴ്‌സ് സെന്ററിലെത്തി ആ ഗ്ലാസ് കഷണം പരിശോധനയ്ക്കു കൊടുത്തപ്പോള്‍ പക്ഷേ അവര്‍ ഞെട്ടിപ്പോയി. ഏകദേശം 2.63 കാരറ്റുള്ള ഒന്നാന്തരം വജ്രമായിരുന്നു അത്! പാര്‍ക്കില്‍ നിന്ന് ഈ വര്‍ഷം ഇതുവരെ ലഭിച്ച ഏറ്റവും വലിയ വജ്രക്കല്ല്. ഈ വര്‍ഷം ആകെ 256 വജ്രക്കല്ലുകളാണ് ലഭിച്ചിട്ടുള്ളത്. അതില്‍ അഞ്ചെണ്ണം ഒരു കാരറ്റ് വലുപ്പമുള്ളതായിരുന്നു. യുഎസിലെ വിവാഹമോതിരത്തില്‍ ഉപയോഗിക്കുന്ന വജ്രം ശരാശരി ഒരു കാരറ്റാണ്. അതില്‍ നിന്നു തന്നെ വ്യക്തമാണ് മൂന്നു കാരറ്റോട് അടുത്തുള്ള വജ്രത്തിന്റെ മൂല്യം.

പാര്‍ക്കില്‍ നിന്നു കണ്ടെത്തിയ വജ്രങ്ങളില്‍ 20 ശതമാനവും മണ്ണിനു മുകളില്‍ നിന്നു ലഭിച്ചവയാണ്. പലപ്പോഴായി പാര്‍ക്കിലെ സ്ഥലം മുഴുവന്‍ ജീവനക്കാര്‍ ഇളക്കിമറിച്ചിട്ടിട്ടുണ്ട്. മഴയിലും മറ്റും എളുപ്പത്തില്‍ വജ്രം ഭൂമിക്കടിയില്‍ നിന്നു മുകളിലേക്കു വരാനുള്ള സൗകര്യാര്‍ഥമായിരുന്നു ഇത്. വജ്രത്തില്‍ മണ്ണുപറ്റാത്തതിനാല്‍ അവ വേര്‍തിരിച്ചറിയാനും എളുപ്പമാണ്. മഴമാറി വെയില്‍ തെളിയുമ്പോള്‍ ഇവ വെട്ടിത്തിളങ്ങുന്നതും കാണാം.

വെള്ള, ബ്രൗണ്‍, മഞ്ഞ നിറങ്ങളിലുള്ള വജ്രങ്ങളാണു പാര്‍ക്കില്‍ ധാരാളമായുള്ളത്. അതും പല വലുപ്പത്തിലും ആകൃതിയിലും. ഇവിടെ നിന്ന് നിശ്ചിത അളവില്‍ മണ്ണ് വീട്ടിലേക്കു കൊണ്ടു പോകാനും അനുവാദമുണ്ട്. അവ പരിശോധിച്ചതില്‍ നിന്നും പലര്‍ക്കും വജ്രക്കല്ല് ലഭിച്ചിട്ടുമുണ്ട്. 1924-ല്‍ 'അങ്കിള്‍ സാം' എന്ന അപരനാമത്തില്‍ അറിയപ്പെടുന്ന വ്യക്തിക്കാണു പാര്‍ക്കിലെ ഏറ്റവും വലിയ വജ്രം ലഭിച്ചത്. ഏകദേശം 40.23 കാരറ്റായിരുന്നു അതിന്റെ ഭാരം! യുഎസിലെ തന്നെ ഏറ്റവും വലിയ വജ്രമായിരുന്നു അത്.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (24 minutes ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (55 minutes ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (2 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (2 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (2 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (3 hours ago)

രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം !  (3 hours ago)

  സംസ്ഥാനത്ത് സ്വർണ വിലയിൽ വീണ്ടും കുറവ്.... പവന് ഒറ്റയടിക്ക് കുറഞ്ഞത് 1640 രൂപ  (3 hours ago)

പെട്രോളിനും ഡീസലിനും വില വർദ്ധിപ്പിച്ച കേന്ദ്ര സർക്കാർ നടപടി ജനങ്ങളോടുള്ള കൊടിയ ദ്രോഹമാണെന്ന് സിപിഐഎം പോളിറ്റ് ബ്യൂറോ അംഗം പിണറായി വിജയൻ...  (3 hours ago)

നീറ്റ് യുജി പുനപരീക്ഷ തീയതി പ്രഖ്യാപിച്ചു...  (3 hours ago)

ചിത്രകഥാരചയിതാവ് വിശ്വനാഥൻനായർ അന്തരിച്ചു.... സംസ്‌കാരം ഇന്ന് പത്തിന് ചന്ദ്രനഗർ വൈദ്യുത ശ്മശാനത്തിൽ  (4 hours ago)

നിയന്ത്രണം വിട്ട ബൈക്ക് പാലത്തിൻറെ കൈവരിയിൽ ഇടിച്ച് തോട്ടിലേക്ക് മറിഞ്ഞ് യുവാവിന് ദാരുണാന്ത്യം  (4 hours ago)

വനപാലകരുടെ തെരച്ചിൽ സംഘം കണ്ടെത്തി തിരിച്ചെത്തിച്ചു  (4 hours ago)

നീറ്റ് റദ്ദാക്കിയതിനെത്തുടർന്ന് രാജ്യത്ത് രണ്ടു വിദ്യാർഥികൾ ജീവനൊടുക്കി  (4 hours ago)

തിങ്കളാഴ്ച ആഘോഷപൂർവ്വം വി ഡി സതീശൻ കാബിനറ്റ് അധികാരത്തിലേക്ക്... തിരുവനന്തപുരത്തെ സെൻട്രൽ സ്റ്റേഡിയത്തിൽ ഒരു ലക്ഷം പേരെ അണി നിരത്തി സത്യപ്രതിജ്ഞയ്ക്കാണ് ഒരുക്കങ്ങൾ നടക്കുന്നത്, ആദ്യ നിയമസഭാ സമ്മേളനം വ  (5 hours ago)

Malayali Vartha Recommends