Widgets Magazine
24
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ശക്തമായ മഴ തുടരും.... ബംഗാൾ ഉൾക്കടലിലെ ന്യൂനമർദ്ദം വരും ദിവസങ്ങളിൽ തീവ്രന്യുന മർദ്ദമായി മാറാൻ സാധ്യത, ഏഴ് ജില്ലകളിൽ യെല്ലോ അലർട്ട്...


തദ്ദേശ തെരഞ്ഞെടുപ്പിൽ സിപിഎം ചെയ്യുന്നത് ഗുണ്ടായിസമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ... പാർട്ടി സെക്രട്ടറിയുടെ നിയോജക മണ്ഡലത്തിൽ വേറെ ആരും നോമിനേഷൻ കൊടുക്കാൻ പാടില്ല..


രാഷ്ട്രീയത്തിൽ വീണ്ടും സജീവമായി തമിഴക വെട്രി കഴകം (ടിവികെ) പ്രസിഡന്റ് വിജയ്...സ്വകാര്യ കോളജിൽ നടന്ന പൊതു സമ്പർക്ക പരിപാടിയിൽ വിജയ് പങ്കെടുത്തു...


'അൽ ഫലാഹ് അടച്ചുപൂട്ടില്ലെന്ന് ഉറപ്പ് നൽകി'..ആശങ്കാകുലരായ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾ ഫാക്കൽറ്റി അംഗങ്ങളെ കണ്ടു..ബുൾഡോസർ ഇടിച്ചു കയറ്റാൻ എൻ ഐ എ..


വരുന്ന 5 ദിവസം മിന്നലോടു കൂടിയ മഴയ്ക്കും കാറ്റിനും സാധ്യത..ശബരിമലയിൽ കനത്ത മഴയ്ക്കും മിന്നലിനും സാധ്യത..നവംബർ 26 ന് ഒരു ചുഴലിക്കാറ്റ് രൂപപ്പെടാൻ സാധ്യത..കിഴക്കൻ ബംഗാൾ ഉൾക്കടലിന് മുകളിൽ തീവ്ര ന്യൂനമർദമായി..

ആ ബോട്ട് കരയില്‍ നങ്കുരമിട്ടിട്ട് 44 വര്‍ഷം...കേരളത്തിലെ ആദ്യത്തെ ബോട്ട് വീടിനെ കുറിച്ചറിയാം!

07 FEBRUARY 2020 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ശരീരം തൊട്ട് വേദനിപ്പിച്ചാല്‍ ആരായാലും റിയാക്ട് ചെയ്യും: നിലവിളക്കെടുത്ത് വീട്ടിലേക്ക് കയറുന്നത് തന്നെ കരഞ്ഞിട്ടാണ്... പല്ലശനയിലെ തലമുട്ടൽ ചർച്ചയാകുമ്പോൾ പ്രതികരണവുമായി വരനും, വധുവും....

ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. വഞ്ചി വീടെന്നും അറിയപ്പെടുന്ന അവയ്ക്കുള്ളില്‍, ഒരു വീടിന്റെ സൗകര്യത്തിലിരുന്നുകൊണ്ട് കായല്‍ സൗന്ദര്യം ആസ്വദിക്കാനാവുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.

എന്നാല്‍, കടുത്തുരുത്തിയ്ക്കടുത്ത്് പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം ചെല്ലുമ്പോള്‍ റോഡരികിലായി മുളക്കുളം വടക്കേക്കരയില്‍, കരയില്‍ ഒരു വഞ്ചിവീടുണ്ട്! കേരളത്തിലെ ആദ്യത്തെ ആ ' ബോട്ട് വീടിന് ' 44 വയസ്സായി. പെരുവ-പിറവം റോഡരികിലാണ് കൗതുക കാഴ്ച്ചയായി ബോട്ട് വീട് സ്ഥിതി ചെയ്യുന്നത്. പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികിലായിട്ടാണ് മുളക്കുളം വടക്കേക്കരയില്‍, കരയില്‍ നങ്കുരമിട്ടിരിക്കുന്നതായി തോന്നും വിധത്തിലുള്ള ബോട്ട് ശ്രദ്ധയില്‍പെടുക. യാത്ര പുറപ്പെടുന്നതിന് മുമ്പായി ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടാണെന്ന് ആദ്യമായി കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കും വിധമാണ് ഇതിന്റെ നിര്‍മാണം.

1976-ല്‍ മുളക്കുളം സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ പുത്തേത്ത് പി.ആര്‍. നാരായണന്‍ നായരാണ് ബോട്ട് വീടിന്റെ ഉടമ. ആദ്യകാലങ്ങളില്‍ ഈ വഴി യാത്ര ചെയ്തിരുന്നവര്‍ ബോട്ട് വീട് വ്യക്തമായി കാണാനായി വാഹനങ്ങള്‍ നിര്‍ത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ ആദ്യത്തെ ബോട്ട് വീടാണിതെന്നും പഴമക്കാര്‍ പറയുന്നു.

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഭാര്യ സുമതിയമ്മയുടെ വീട്ടിലേക്കു ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നാരായണന്‍ നായരുടെ മനസില്‍ ബോട്ട് വീട് നിര്‍മിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. പിന്നീട് ഒരു പുതിയ വീട് നിര്‍മിക്കുവാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. പുതുമയ്ക്കൊപ്പം ചെലവ് കുറയുകയും വേണമെന്ന് ഉറപ്പിച്ചപ്പോള്‍ വീടിന്റെ രൂപം ബോട്ടിന്റേത് ആക്കാന്‍ ഉറപ്പിച്ചു. സ്വന്തമായുണ്ടായിരുന്ന ഏഴ് സെന്റ് ഭൂമിയില്‍ രണ്ട് സെന്റില്‍ ബോട്ട് വീടിന്റെ നിര്‍മാണമാരംഭിക്കുകയായിരുന്നു.

മുന്‍വശത്ത് വിസിറ്റിംഗ് റൂം, പിന്നിലായി രണ്ട് കിടപ്പ് മുറികള്‍ ഉള്‍പ്പെടെ നാല് റൂമുകളാണ് വീടിനുണ്ടായിരുന്നത്. ഓരോ റൂമിനും 10 അടി നീളവും ഒമ്പത് അടി വീതിയും 9.5 അടി ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. ബോട്ടിന്റെ നീളം 16.5 കോലും. കിടപ്പ് മുറിയുടെ പുറകിലായിരുന്നു അടുക്കള. അടുക്കളയുടെ പിന്നില്‍ ലാട്രിന്‍.

ബോട്ടിന്റെ രണ്ട് വശങ്ങളിലായി പതിനാറ് പാളികളുള്ള എട്ട് ജനലുകളും സ്ഥാപിച്ചിരുന്നു. ബോട്ടില്‍ ലഗേജ് വയ്ക്കാന്‍ സൗകര്യം ഉണ്ടാക്കിയിരിക്കുന്നതുപോലുള്ള പോലുള്ള സൗകര്യവും ഓരോ മുറിയിലും ഒരുക്കി. പള്ളിപ്പുറം പാച്ചു ആചാരിയാണ് ബോട്ട് ഹൗസ് നിര്‍മിച്ചത്. കല്‍പണികള്‍ പള്ളിപ്പുറം സ്വദേശി എന്‍.പി. കുമാരന്‍ ആചാരിയും പൂര്‍ത്തിയാക്കി. 40 കോല്‍, എട്ട് വിരല്‍ കണക്കിലായിരുന്നു വീട് നിര്‍മാണം. 750 വെട്ടുകല്ലുകളും 5,000 ഇഷ്ടികകളും 18 ചാക്ക് സിമന്റും 100 പാട്ട കുമ്മായവും എട്ട് അടിയുടെ 24 ഷീറ്റുകളും ഉപയോഗിച്ചായിരുന്നു നിര്‍മാണം.

പരേതനായ തന്റെ പിതാവ് രാമന്‍ നായരുടെ ഓര്‍മയ്ക്കായിട്ടായിരുന്നു നാരായണന്‍ നായര്‍ ബോട്ട് വീട് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നാരായണന്‍ നായരുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ചാര്‍ജ്മാന്‍ രാജശേഖരന്‍ നായര്‍ ബോട്ട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിച്ചു അതിലാണ് താമസം.

തന്റെ പിതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി പടിഞ്ഞാറോട്ട് യാത്രയ്ക്കു പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ബോട്ട് വീട് എന്ന സ്മൃതിഭവന്‍ രാജശേഖരന്‍ നായര്‍ സംരക്ഷിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തീര്‍ഥാടകരുടെ എണ്ണം ആറര ലക്ഷം ...  (6 minutes ago)

കർണാടകയില്‍ മലയാളി വിദ്യാർത്ഥികൾ ട്രെയിൻ തട്ടി  (36 minutes ago)

ഇടി മിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത...  (56 minutes ago)

സ്ഥാനാർത്ഥിത്വം പിൻവലിക്കൽ നാളെ 3 മണി വരെ  (11 hours ago)

എസ്.ഐടി ഹൈക്കോടതിയെ കബളിപ്പിക്കുന്നു: കെ.സുരേന്ദ്രൻ  (11 hours ago)

ഭീഷണിപ്പെടുത്തുന്നുവെന്ന് വി ഡി സതീശൻ  (11 hours ago)

കാഞ്ചീപുരത്ത് കത്തിക്കയറി വിജയ്  (11 hours ago)

Al-Falah അൽ ഫലാഹ് "അടച്ചുപൂട്ടില്ല  (12 hours ago)

RAIN ALERT രണ്ട് ചക്രവാതച്ചുഴികളും കറങ്ങുന്നു  (12 hours ago)

Gurugram നരബലിയുടെ നടുക്കുന്ന വാര്‍ത്ത പിന്നെയും  (12 hours ago)

KOCHI പോലീസ് പറയുന്നത് ഇങ്ങനെ..  (12 hours ago)

പോറ്റി ആദ്യം കൊടുത്ത മൊഴിയിൽ കടകംപ്പള്ളിയുടെയും വാസവൻറെയും പേര് ഉണ്ടായിരുന്നു;കേരള ഹൈക്കോടതിയെ പ്രത്യേക അന്വേഷണ സംഘം കബളിപ്പിക്കുന്നു; ആരോപണവുമായി ബിജെപി മുൻ സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ  (12 hours ago)

തദ്ദേശ തിരഞ്ഞെടുപ്പ്; നാമനിർദ്ദേശപത്രികളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി; തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 933 സ്ഥാനാർത്ഥികൾ, ജില്ലാ പഞ്ചായത്തില്‍ 253 പേർ  (12 hours ago)

ബി.ജെ.പി./ആർ.എസ്.എസ്. പ്രസ്ഥാനങ്ങളിൽ പ്രവർത്തിക്കുന്ന പ്രവർത്തകരുടെയും നേതാക്കളുടെയും ആത്മഹത്യ; ബിജെപി സംസ്ഥാന പ്രസിഡന്റ് രാജീവ്‌ ചന്ദ്രശേഖർ ഒളിച്ചു കളിക്കുകയാണെന്ന് മന്ത്രി വി ശിവൻകുട്ടി  (12 hours ago)

ശബരിമലയെ തകര്‍ക്കാനാണ് സിപിഎം ഗവണ്‍മെന്റ് ശ്രമിക്കുന്നത് ; രണ്ടു മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമാരെ അറസ്റ്റ് ചെയ്തതിന്റെ മുഴുവന്‍ ക്രെഡിറ്റും ഹൈക്കോടതിക്ക്; അന്വേഷണം നിഷ്പക്ഷമായി നടക്കുന്നത് കോടതിയു  (13 hours ago)

Malayali Vartha Recommends