Widgets Magazine
20
Apr / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ആ ബോട്ട് കരയില്‍ നങ്കുരമിട്ടിട്ട് 44 വര്‍ഷം...കേരളത്തിലെ ആദ്യത്തെ ബോട്ട് വീടിനെ കുറിച്ചറിയാം!

07 FEBRUARY 2020 03:39 PM IST
മലയാളി വാര്‍ത്ത

More Stories...

കേരള ടൂറിസത്തിന്‍റെ വിജയമാതൃക പഠിക്കാന്‍ തമിഴ് നാട് ഉദ്യോഗസ്ഥ സംഘമെത്തി: തമിഴ്നാട് ടൂറിസം ഉദ്യോഗസ്ഥരുടെ പരിശീലന പരിപാടിക്ക് കിറ്റ്സില്‍ തുടക്കം ടൂറിസം മന്ത്രി ഉദ്ഘാടനം ചെയ്തു

ട്രംപിന് വരാനിരിക്കുന്നത് വളരെ അപകടകരമായ അപൂർവ രോഗം:-ഞെട്ടിച്ച് ബാബ വംഗ...

കുട്ടനാട്ടിലെ രണ്ട് ഗ്രാമങ്ങളില്‍ ശുദ്ധജലമെത്തിച്ച് യു എസ് ടി; മിത്രക്കരിയിലും ഊരുക്കരിയിലും ജല ശുദ്ധീകരണ പ്ലാന്റുകൾ സ്ഥാപിച്ചു; 1500 കുടുംബങ്ങൾ അനുഭവിച്ചു വന്ന ജല ക്ഷാമത്തിന് ശാശ്വത പരിഹാരമായി...

വിമാനത്തിലിരുന്ന് കാഴ്ച്ചകൾ പകർത്തവേ ഫോൺ കുത്തനെ താഴേക്ക്, യാത്രക്കാരന്റെ കൈയ്യിൽ നിന്നും ഫോൺ വഴുതിവീണത് പന്നിക്കൂട്ടിൽ, പിന്നെ സംഭവിച്ചത്, 'ലോകം കാണേണ്ട കാഴ്ച്ച എന്ന അടിക്കുറിപ്പോടെ രസകരമായ ആ വീഡിയോ

മൊബൈല്‍ നമ്പര്‍ തെറ്റായി വ്യാഖ്യാനിച്ച് പരസ്യപ്പെടുത്തിയ വിവാദ യൂട്യൂബര്‍ തൊപ്പിയ്ക്കെതിരെ പരാതിയുമായി കണ്ണൂര്‍ സ്വദേശി

ഓളപ്പരപ്പില്‍ ഒഴുകിനടക്കുന്ന കെട്ടുവള്ളങ്ങള്‍ കേരളത്തിന്റെ വിനോദ സഞ്ചാരമേഖലയ്ക്ക് വലിയൊരു മുതല്‍ക്കൂട്ടാണ്. വഞ്ചി വീടെന്നും അറിയപ്പെടുന്ന അവയ്ക്കുള്ളില്‍, ഒരു വീടിന്റെ സൗകര്യത്തിലിരുന്നുകൊണ്ട് കായല്‍ സൗന്ദര്യം ആസ്വദിക്കാനാവുമെന്നതാണ് ഏറ്റവും വലിയ ആകര്‍ഷണം.

എന്നാല്‍, കടുത്തുരുത്തിയ്ക്കടുത്ത്് പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരം ചെല്ലുമ്പോള്‍ റോഡരികിലായി മുളക്കുളം വടക്കേക്കരയില്‍, കരയില്‍ ഒരു വഞ്ചിവീടുണ്ട്! കേരളത്തിലെ ആദ്യത്തെ ആ ' ബോട്ട് വീടിന് ' 44 വയസ്സായി. പെരുവ-പിറവം റോഡരികിലാണ് കൗതുക കാഴ്ച്ചയായി ബോട്ട് വീട് സ്ഥിതി ചെയ്യുന്നത്. പെരുവയില്‍ നിന്ന് നാല് കിലോമീറ്റര്‍ ദൂരത്തില്‍ റോഡരികിലായിട്ടാണ് മുളക്കുളം വടക്കേക്കരയില്‍, കരയില്‍ നങ്കുരമിട്ടിരിക്കുന്നതായി തോന്നും വിധത്തിലുള്ള ബോട്ട് ശ്രദ്ധയില്‍പെടുക. യാത്ര പുറപ്പെടുന്നതിന് മുമ്പായി ജെട്ടിയില്‍ നിര്‍ത്തിയിട്ടിരിക്കുന്ന ബോട്ടാണെന്ന് ആദ്യമായി കാണുന്നവര്‍ക്ക് സംശയം തോന്നിപ്പിക്കും വിധമാണ് ഇതിന്റെ നിര്‍മാണം.

1976-ല്‍ മുളക്കുളം സ്വദേശിയായ പോലീസ് കോണ്‍സ്റ്റബിള്‍ പുത്തേത്ത് പി.ആര്‍. നാരായണന്‍ നായരാണ് ബോട്ട് വീടിന്റെ ഉടമ. ആദ്യകാലങ്ങളില്‍ ഈ വഴി യാത്ര ചെയ്തിരുന്നവര്‍ ബോട്ട് വീട് വ്യക്തമായി കാണാനായി വാഹനങ്ങള്‍ നിര്‍ത്താറുണ്ടായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. കേരളത്തിലെ ആദ്യത്തെ ബോട്ട് വീടാണിതെന്നും പഴമക്കാര്‍ പറയുന്നു.

ചേര്‍ത്തല പള്ളിപ്പുറം സ്വദേശിയായ ഭാര്യ സുമതിയമ്മയുടെ വീട്ടിലേക്കു ബോട്ടില്‍ യാത്ര ചെയ്യുന്നതിനിടെയാണ് നാരായണന്‍ നായരുടെ മനസില്‍ ബോട്ട് വീട് നിര്‍മിക്കണമെന്ന ആഗ്രഹം ഉണ്ടാകുന്നത്. പിന്നീട് ഒരു പുതിയ വീട് നിര്‍മിക്കുവാന്‍ സാഹചര്യം ഒരുങ്ങിയപ്പോള്‍ മറ്റൊന്നും ആലോചിച്ചില്ല. പുതുമയ്ക്കൊപ്പം ചെലവ് കുറയുകയും വേണമെന്ന് ഉറപ്പിച്ചപ്പോള്‍ വീടിന്റെ രൂപം ബോട്ടിന്റേത് ആക്കാന്‍ ഉറപ്പിച്ചു. സ്വന്തമായുണ്ടായിരുന്ന ഏഴ് സെന്റ് ഭൂമിയില്‍ രണ്ട് സെന്റില്‍ ബോട്ട് വീടിന്റെ നിര്‍മാണമാരംഭിക്കുകയായിരുന്നു.

മുന്‍വശത്ത് വിസിറ്റിംഗ് റൂം, പിന്നിലായി രണ്ട് കിടപ്പ് മുറികള്‍ ഉള്‍പ്പെടെ നാല് റൂമുകളാണ് വീടിനുണ്ടായിരുന്നത്. ഓരോ റൂമിനും 10 അടി നീളവും ഒമ്പത് അടി വീതിയും 9.5 അടി ഉയരവുമായിരുന്നു ഉണ്ടായിരുന്നത്. ബോട്ടിന്റെ നീളം 16.5 കോലും. കിടപ്പ് മുറിയുടെ പുറകിലായിരുന്നു അടുക്കള. അടുക്കളയുടെ പിന്നില്‍ ലാട്രിന്‍.

ബോട്ടിന്റെ രണ്ട് വശങ്ങളിലായി പതിനാറ് പാളികളുള്ള എട്ട് ജനലുകളും സ്ഥാപിച്ചിരുന്നു. ബോട്ടില്‍ ലഗേജ് വയ്ക്കാന്‍ സൗകര്യം ഉണ്ടാക്കിയിരിക്കുന്നതുപോലുള്ള പോലുള്ള സൗകര്യവും ഓരോ മുറിയിലും ഒരുക്കി. പള്ളിപ്പുറം പാച്ചു ആചാരിയാണ് ബോട്ട് ഹൗസ് നിര്‍മിച്ചത്. കല്‍പണികള്‍ പള്ളിപ്പുറം സ്വദേശി എന്‍.പി. കുമാരന്‍ ആചാരിയും പൂര്‍ത്തിയാക്കി. 40 കോല്‍, എട്ട് വിരല്‍ കണക്കിലായിരുന്നു വീട് നിര്‍മാണം. 750 വെട്ടുകല്ലുകളും 5,000 ഇഷ്ടികകളും 18 ചാക്ക് സിമന്റും 100 പാട്ട കുമ്മായവും എട്ട് അടിയുടെ 24 ഷീറ്റുകളും ഉപയോഗിച്ചായിരുന്നു നിര്‍മാണം.

പരേതനായ തന്റെ പിതാവ് രാമന്‍ നായരുടെ ഓര്‍മയ്ക്കായിട്ടായിരുന്നു നാരായണന്‍ നായര്‍ ബോട്ട് വീട് പൂര്‍ത്തിയാക്കിയത്. ഇപ്പോള്‍ നാരായണന്‍ നായരുടെ മകന്‍ റിട്ടയേര്‍ഡ് കെഎസ്ഇബി ചാര്‍ജ്മാന്‍ രാജശേഖരന്‍ നായര്‍ ബോട്ട് വീടിനോട് ചേര്‍ന്നുള്ള സ്ഥലത്ത് പുതിയ വീട് നിര്‍മിച്ചു അതിലാണ് താമസം.

തന്റെ പിതാവിന്റെ ഓര്‍മ നിലനിര്‍ത്തുന്നതിനായി പടിഞ്ഞാറോട്ട് യാത്രയ്ക്കു പുറപ്പെടാന്‍ തയാറായി നില്‍ക്കുന്ന ബോട്ട് വീട് എന്ന സ്മൃതിഭവന്‍ രാജശേഖരന്‍ നായര്‍ സംരക്ഷിച്ചു വരികയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കിയില്‍ ജീപ്പ് കൊക്കയിലേക്ക് മറിഞ്ഞ് രണ്ടുപേര്‍ മരിച്ചു  (3 hours ago)

ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം  (3 hours ago)

മദ്യലഹരിയില്‍ അനന്തരവന്റെ അടിയേറ്റ് അമ്മാവന്‍ മരിച്ചു  (3 hours ago)

തമിഴ്‌നാട്ടില്‍ പടക്ക നിര്‍മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ 22 മരണം  (3 hours ago)

വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞതിനെ കുറിച്ച് അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്ന് കെ സി വേണുഗോപാല്‍  (4 hours ago)

കുംഭമേള വൈറല്‍ പെണ്‍കുട്ടി പൊലീസിനു മുന്നില്‍ ഉടന്‍ ഹാജരാകാന്‍ സാധിക്കില്ലെന്ന് ഭര്‍ത്താവ്  (4 hours ago)

ഇറാന്‍ യുഎസ് ചര്‍ച്ച ഇന്ന് നടന്നേക്കുമെന്ന് സൂചന; യുഎസ് പ്രതിനിധി സംഘം ഇസ്ലാമാബാദില്‍ എത്തുമെന്ന് ട്രംപ്  (4 hours ago)

തിരുവനന്തപുരം നെട്ടയം മലമുകളില്‍ ബിജെപി പ്രവര്‍ത്തകരും നാട്ടുകാരും തമ്മില്‍ സംഘര്‍ഷം  (4 hours ago)

19കാരനെ കൊന്ന് ലഗേജ് ബാഗിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ബന്ധു പിടിയില്‍  (5 hours ago)

പാലക്കാട് ജില്ലയില്‍ ഉയര്‍ന്ന താപനില; എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും താല്‍ക്കാലികമായി പ്രവര്‍ത്തനം നിര്‍ത്തി വെക്കാന്‍ ഉത്തരവിട്ട് കളക്ടര്‍  (5 hours ago)

ഓപ്പറേഷന്‍ ഡിഹണ്ട്; നിരോധിത മയക്കുമരുന്നുകളുടെ സംഭരണത്തിലും വിപണനത്തിലും ഏര്‍പ്പെട്ടിരിക്കുന്നവരെ കണ്ടുപിടിച്ച് കര്‍ശന നിയമനടപടി; വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 39 കേസുകള്‍ രജിസ  (10 hours ago)

വയനാട്ടില്‍ സര്‍ക്കാര്‍ കാപട്യം കാണിച്ചു; നിര്‍മ്മിച്ച വീടുകളില്‍ ചോര്‍ച്ചയാണ്. ചോര്‍ച്ച പരിശോധിക്കേണ്ടത് മന്ത്രിയല്ല. അത് മന്ത്രിയുടെ ജോലിയല്ല; പൊട്ടിത്തെറിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ  (11 hours ago)

വനിതാസംവരണത്തിന്റെ മറവില്‍ ശുദ്ധ തട്ടിപ്പ്; രാഷ്ട്രീയ ദുഷ്ടലാക്കോടെയുള്ള മണ്ഡലവിഭജനം ആയിരുന്നു കേന്ദ്രസര്‍ക്കാരിന്റെ ലക്ഷ്യം; ആഞ്ഞടിച്ച് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (11 hours ago)

രാത്രി കുട്ടികൾക്ക് ദേഹാസ്വാസ്ഥ്യം; ഭക്ഷ്യവിഷ ബാധയെന്ന് കരുതി...!!! പിന്നാലെ ഒരു കുട്ടി മരിച്ചു; തൃശ്ശൂരിൽ എട്ട് വയസ്സുകാരന് പാമ്പുകടിയേറ്റ് ദാരുണാന്ത്യം; കുട്ടികൾ കിടന്ന മുറിയിലെ തലയണയ്ക്കടിയിൽ നിന്ന  (11 hours ago)

വേനലവധിക്കാലമാണെങ്കിൽ സ്‌കൂളിന്റെ പ്രവർത്തനം തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടു പോകേണ്ടതുണ്ട്; മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് ജി.എൽ.പി. സ്‌കൂളിൽ ആവശ്യമായ അധ്യാപകരെ അടിയന്തിരമായി താൽക്കാലികമായി നിയമിക്കുന്  (11 hours ago)

Malayali Vartha Recommends