Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദയം തകർക്കുന്ന കാഴ്ച...


ശ്രീനിവാസന്റെ ആരോഗ്യത്തെ തളർത്തിയ ശീലങ്ങൾ; തുറന്നുപറച്ചിലുകൾ ശത്രുക്കളെ ഉണ്ടാക്കി...


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED

ഗത്യന്തരം ഇല്ലാതെ വന്നാല്‍ പ്രിയപ്പെട്ടവരെ കൊന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനുള്ള ജോളിയുടെ ആദ്യ പദ്ധതി പൊളിച്ചടുക്കിയത് അന്വേഷണസംഘം; മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ വാക്കുകളിൽ സയനൈഡ് ജോളി അടുത്തില്ല, ഉള്ളിൽ നീറിയ കുറ്റബോധം കൊണ്ടോ മുന്നോട്ടുള്ള ജീവിതത്തെ കുറിച്ചുള്ള ഭയമോ മൂലം കാര്യങ്ങൾ കൈവിട്ടതോടെ സയനൈഡിന് പകരം ചില്ല് ഉപയോഗിച്ച് കൈ ഞരമ്പ് മുറിച്ച് ജോളിയുടെ ആത്മഹത്യ ശ്രമം

27 FEBRUARY 2020 08:53 AM IST
മലയാളി വാര്‍ത്ത

കൂടത്തായി കൊലപാതക പരമ്ബര കേസിലെ മുഖ്യപ്രതി ജോളി ആത്മഹത്യക്ക് ശ്രമിച്ച വാർത്തയാണ് പുറത്ത് വരുന്നത് . കൈ ഞരമ്പ് മുറിച്ചാണ് ജോളിയുടെ ആത്മഹത്യ ശ്രമം. ജോളിയെ നിലവില്‍ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബ്ലയിഡ് ഉപയോഗിച്ചാണോ ചില്ല് ഉപയോഗിച്ചാണോ ഞരമ്ബ് മുറിച്ചതെന്ന സംശയം നിലനിക്കുകയാണ്. അതേസമയം കൈഞരമ്പ് സ്വയം കടിച്ച് മുറിച്ചതെന്നാണ് ജോലിയുടെ മൊഴി. എന്നാൽ അത് വിശ്വസനീയമല്ലെന്ന് ജയിൽ സൂപ്രണ്ട് അറിയിച്ചു. പുലര്‍ച്ചെ നാലരയോടെയായിരുന്നു സംഭവം. ജോളിക്ക് ഒപ്പമുണ്ടായിരുന്ന സഹ തടവുകാരാണ് ആത്മഹത്യാശ്രമത്തെക്കുറിച്ച്‌ അധികൃതരെ അറിയിച്ചത്. ജയിലിനുള്ളില്‍ ജോളിക്ക് ബ്ലയിഡ് ലഭിച്ചതെന്നതിനെക്കുറിച്ച്‌ അന്വേഷണം നടത്തേണ്ടതുണ്ട്. പ്രതിക്ക് ബ്ലയിഡ് പോലുള്ള ഒരു ആയുധം ലഭിച്ചത് ഗുരുതരമായ സുരക്ഷാവീഴ്ചയാണ്. ജയിലിലെ മറ്റ് പ്രതികളുടെ സഹായം ഇതിന് ജോളിക്ക് ലഭിച്ചതായാണ് വിലയിരുത്തല്‍. കോഴിക്കോട് ജില്ലാ ജയിലില്‍ 30 വനിതാ കുറ്റവാളികളെ താമസിപ്പിക്കാന്‍ ആറ് സെല്ലുകളാണുള്ളത്.

10 കുറ്റവാളികള്‍ മാത്രമേ ഇപ്പോള്‍ ഉള്ളൂ. ഇവരെ രണ്ട് സെല്ലുകളിലായാണ് താമസിപ്പിച്ചിരിക്കുന്നത്. ഇതില്‍ ആദ്യത്തെ സെല്ലിലാണ് ജോളി. അതില്‍ ജോളി അടക്കം ആറ് പേര്‍. ജയിലില്‍ എത്തിയ നാളുകളില്‍ ആത്മഹത്യാ പ്രവണത കണ്ടതിനെതുടര്‍ന്നാണ് കൂടുതല്‍ പേരുള്ള സെല്ലിലേക്ക് മാറ്റിയത്. ജയിലില്‍ തൊഴില്‍ പരിശീലനത്തിന് സംവിധാനം ഉണ്ടെങ്കിലും ജോളിക്ക്‌ പരിശീലനം നല്‍കാന്‍ തുടങ്ങിയില്ലെന്നാണ് സൂചന. താമസിയാതെ തൊഴില്‍ പരിശീലനവും നല്‍കിയേക്കും. അതേസമയം മുന്‍പും ജോളി ആത്മഹത്യാ ശ്രമം നടത്തിയിരുന്നെന്നും റിപ്പോര്‍ട്ടുകളുണ്ട്. പ്രതിയുടെ ആത്മഹത്യാ പ്രവണത കണക്കിലെടുത്ത് മെഡിക്കല്‍ കോളജിലെ കൗണ്‍സിലര്‍മാരുടെ സഹായം തേടിയിരുന്നു. ഞരമ്ബ് മുറിക്കാന്‍ ഉപയോഗിച്ച വസ്തു ജോളിക്ക് എങ്ങനെ ലഭിച്ചും എന്നതില്‍ പൊലീസ് അന്വേഷണം നടത്തുന്നുണ്ട്. അതേസമയം കേസിൽ താൻ പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ച്‌ മരിക്കാന്‍ തിരുമാനിച്ചിരുന്നുവെന്ന് ജോളി പൊലീസിനോട് വെളിപ്പെടുത്തിയിട്ടുണ്ടായിരുന്നു.

പതിനാറ് വര്‍ഷത്തിനിടയില്‍ ആറ് മരണങ്ങളാണ് സമാന സാഹചര്യത്തില്‍ നടന്നത്. റിട്ട. വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥന്‍ കൂടത്തായി പൊന്നമറ്റം ടോം തോമസ്(66), ഭാര്യ റിട്ട അധ്യാപിക അന്നമ്മ തോമസ്(57), മകന്‍ റോയ് തോമസ്(40), ടോം തോമസിന്റെ സഹോദരന്‍ എം എം മാത്യു(68), ടോം തോമസിന്റെ സഹോദരന്റെ മകനായ ഷാജു സ്‌കറിയയുടെ മകളായ ആല്‍ഫൈന്‍(2), ഭാര്യ സിലി(44) എന്നിവരാണ് മരിച്ചത്. ഷാജുവിനെ പിന്നീട് ജോളി വിവാഹം കഴിക്കുകയായിരുന്നു. 2011 ഒക്ടോബര്‍ മുപ്പതിനാണ് ജോളിയുടെ ആദ്യ ഭര്‍ത്താവ് പൊന്നാമറ്റം റോയ് തോമസ് കൊല്ലപ്പെടുന്നത്. പോസ്റ്റുമോര്‍ട്ടത്തില്‍ സയനൈഡ് ഉള്ളില്‍ച്ചെന്നതാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. ആറ് കൊലപാതകങ്ങളില്‍ റോയ് തോമസിന്റെ മൃതദേഹം മാത്രമായിരുന്നു പോസ്റ്റുമോര്‍ട്ടം ചെയ്തത്. ടോം തോമസിന്റെ മകനായ അമേരിക്കയിലുള്ള റോജോ നല്‍കിയ പരാതിയിലാണ് കേസില്‍ നിര്‍ണായക വഴിത്തിരിവുണ്ടായത്.

അറസ്റ്റിലാകുന്നതിന്റെ അവസാന നിമിഷം വരെ പിടിച്ച്‌ നില്‍ക്കാന്‍ ജോളി ശ്രമിച്ചിരുന്നു. കല്ലറ തുറന്ന പിന്നാലെ അറസ്റ്റ് ഒഴിവാക്കാന്‍ പല രാഷ്ട്രീയ നേതാക്കളേയും ജോളി സമീപിച്ചിരുന്നു. അറസ്റ്റ് ചെയ്യപ്പെട്ടേക്കുമെന്ന് ബോധ്യമായതോടെ ചില കഥകള്‍ മെനയാനും ജോളി ശ്രമം നടത്തിയിരുന്നു. തെളിവുകള്‍ എല്ലാം തനിക്കെതിരാണെന്ന് അയല്‍വാസികളോട് ജോളി പറഞ്ഞിരുന്നതായി വെളിപ്പെടുത്തല്‍ ഉണ്ടായിരുന്നു. പിടിക്കപ്പെട്ടാല്‍ തന്റെ മക്കളുടെ ഭാവി എന്താകുമെന്ന ആശങ്കയായിരുന്നു ജോളിക്ക്. ഗത്യന്തരം ഇല്ലാതെ വന്നാല്‍ കൈയില്‍ കരുതിയിരുന്ന സയനൈഡ് കഴിച്ച്‌ ആത്മഹത്യ ചെയ്യാനായിരുന്നു ജോളിയുടെ പദ്ധതി. തന്ത്രപരമായിട്ടായിരുന്നു അന്വേഷണ സംഘം ജോളിയെ കേസില്‍ അറസ്റ്റ് ചെയ്യുന്നത്. അതുകൊണ്ട് മാത്രം അന്ന് ആത്മഹത്യ ചെയ്യാന്‍ കഴിയാതെ പോയി. എന്നെങ്കിലും പിടിക്കപ്പെട്ടാല്‍ സയനൈഡ് കഴിച്ചുതന്നെ ആത്മഹത്യ ചെയ്യാന്‍ പദ്ധതിയുണ്ടായിരുന്നുവെന്ന് ജോളി പൊലീസിനോട് പറഞ്ഞിരുന്നു. ദുരൂഹമാരണങ്ങള്‍ നടന്ന പൊന്നാമറ്റം വീട്ടില്‍ പൊലീസ് നടത്തിയ തെരച്ചിലില്‍ സയനൈഡ് കണ്ടെത്തിയിരുന്നു. അടുക്കളയില്‍ പഴയ പാത്രങ്ങള്‍ക്കിടയില്‍ കുപ്പിയിലാക്കി തുണിയില്‍ പൊതിഞ്ഞ നിലയിലാണു സയനൈഡ് കണ്ടെത്തിയത്. ജോളി തന്നെയാണ് അന്വേഷണ സംഘത്തിന് എടുത്തു നല്‍കിയത്. സയനൈഡ് കഴിച്ചാല്‍ സെക്കന്റുകള്‍ക്കുള്ളില്‍ മരണം സംഭവിക്കാമെന്ന് അറിയാമായിരുന്ന ജോളി, താന്‍ പിടിയിലായാല്‍ തുടര്‍ന്നുണ്ടാകാവുന്ന ക്ലേശകരമായ ചോദ്യംചെയ്യലും തെളിവെടുപ്പും ഭയപ്പെട്ടിരുന്നുവെന്നും അന്ന് വ്യക്തമായിരുന്നു. ഇതെല്ലാം പരിഗണിച്ച്‌ ജോളിക്ക് ജയിലിനുള്ളില്‍ കൗണ്‍സിലിംഗും നല്‍കി. എന്നാല്‍ മാനസികാവസ്ഥയ്ക്ക് മാറ്റമൊന്നും ഉണ്ടായില്ലെന്ന് വ്യക്തമാക്കുന്നതാണ് ആത്മഹത്യാ ശ്രമം. ആദ്യ ഭര്‍ത്താവ് റോയ് തോമസ് കൊലപാതക കേസില്‍ ഏത് വിധേനയും ജോളിക്ക് ജാമ്യം വാങ്ങിക്കൊടുക്കണമെന്ന ഒറ്റ ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ദിവസം ആളൂര്‍ വക്കീല്‍ കോടതിയില്‍ വാദിച്ചത്. സാധാരണക്കാരിയും പാവവുമായ' ജോളിക്ക് ജാമ്യംകൊടുക്കണമേയെന്ന് പതിവ് ശൈലിയെല്ലാം മാറ്റിവെച്ച്‌ സമാധാനപൂര്‍വ്വം കോടതിയോട് അപേക്ഷിച്ചു. ആളൂരിന്റെ വാദം കഴിഞ്ഞയുടന്‍ പ്രോസിക്യൂഷന്‍ എം.കെ ഉണ്ണിക്കൃഷ്ണന്‍ എഴുന്നേറ്റ് പ്രധാന പോയിന്റായി പറഞ്ഞത് ജാമ്യം കൊടുത്താല്‍ ജോളി ആത്മഹത്യ ചെയ്യാന്‍ വരെ സാധ്യതയുണ്ടന്നാണ്. അടുത്ത ബന്ധുക്കളായ 20 സാക്ഷികളെയും അപായപ്പെടുത്താനുള്ള സാധ്യതയും കോടതി കാണാതിരിക്കരുതെന്ന് വാദിച്ചു. ഈ സമയത്ത് ആളൂര്‍ എഴുന്നേറ്റ് കോടതിയോട് 'she is bold lady' എന്ന് വിളിച്ച്‌ പറഞ്ഞു. അത് കേട്ട് ചിരി തുടങ്ങിവെച്ചത് ജഡ്ജിയാണ്. ഒപ്പം കോടതി മുറിയിലുള്ള എല്ലാവരും ചിരിച്ചു. കുടുകുടാ ചിരി കേട്ടപ്പോഴാണ് ജോളി 'സാധാരണ സ്ത്രീ'യാണെന്ന് 10 മിനിറ്റ് മുന്പ് പറഞ്ഞ കാര്യം ആളൂര്‍ ഓര്‍ത്തത്. ആളൂര്‍ ഒരേ സമയം 'സാധാരണ സ്ത്രീയും ബോള്‍ഡ് സ്ത്രീ'യുമാക്കിയ ജോളിയുടെ വിധി പിന്നെ പറയാമെന്ന് പറഞ്ഞ് അവസാനം ജഡ്ജി ആ ഫയല്‍ ക്ലോസ് ചെയ്തു. ഇതിനിടെയാണ് ജോളിയുടെ ആത്മഹത്യാ ശ്രമവും എത്തുന്നത്.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഡ്രൈവര്‍ക്ക് പോലീസിന്റെ ക്രൂര മര്‍ദ്ദനം  (29 minutes ago)

നാല് മാസം പ്രായമുള്ള കുഞ്ഞിന്റെ മൃതദേഹം പ്ലാസ്റ്റിക് സഞ്ചിയിലാക്കി കുടുംബത്തിന്റെ ദുരിതയാത്ര  (42 minutes ago)

നാളെ സത്യപ്രതിജ്ഞ നടക്കാനിരിക്കെ വിജയിച്ച സ്ഥാനാര്‍ഥി മരിച്ചു  (45 minutes ago)

സത്യപ്രതിജ്ഞക്ക് മണിക്കൂറുകൾ,നിയുക്ത പഞ്ചായത്ത് അംഗം പ്രസാദ് നാരായണ അന്തരിച്ചു..  (1 hour ago)

പ്രവാസികൾക്ക് നല്ലകാലം വരുന്നൂ യുഎഇയിലെ ഈ മാറ്റങ്ങൾ അറിയാതെ പോകരുത് ....!!  (1 hour ago)

ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് പോകാൻ ഇനി വിസ വേണ്ട ഇന്ത്യയും സൗദിയും കരാറിൽ ഒപ്പിട്ടു ...നിർണായക നീക്കം  (1 hour ago)

ചിരിപ്പിച്ചും ചിന്തിപ്പിച്ചും 48 വർഷം നടൻ ശ്രീനിവാസന് അന്ത്യാഞ്ജലി  (1 hour ago)

പുല്‍പ്പള്ളിയില്‍ കടുവ ആക്രമണത്തില്‍ ഒരാള്‍ മരിച്ചു  (4 hours ago)

സ്‌കൂളില്‍ വിടാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി പന്ത്രണ്ടുകാരിയെ പീഡിപ്പിച്ചു  (4 hours ago)

ലെമൺ മർഡർ കേസ് ( ( L.M. കേസ് ); ഫസ്റ്റ് ലക്ക് പോസ്റ്റർ പുറത്തുവിട്ടു!!  (4 hours ago)

തലശ്ശേരിയില്‍ പ്ലാസ്റ്റിക്ക് റീസൈക്ലിങ് യൂണിറ്റില്‍ വന്‍ തീപിടിത്തം  (4 hours ago)

കാക്കനാട് റെക്കാ ക്ലബ് പുതിയ പിക്കിള്‍ബോള്‍ കോര്‍ട്ടുകള്‍ ഉദ്ഘാടനം ചെയ്തു...  (5 hours ago)

വസന്തോത്സവം-2025: എഴുപതോളം ഇനങ്ങളില്‍ മത്സരങ്ങള്‍ ഡിസംബര്‍ 24 ന് തുടക്കമാകും...  (5 hours ago)

ബംഗളുരുവില്‍ വനിതാ ഡോക്ടര്‍ക്ക് നേരെ ലൈംഗികാതിക്രമം  (5 hours ago)

ഡയാലിസിസിനായി ശ്രീനിവാസനൊപ്പം ആശുപത്രിയിലേയ്ക്ക് പോയത് ഭാര്യ വിമലയും, ഡ്രൈവറും: അന്ത്യസമയത്ത് അടുത്തില്ലാതിരുന്ന ധ്യാൻ കണ്ടനാട്ടെ വീട്ടിെലത്തിയത്, പതിനൊന്നരയോടെ: പിറന്നാൾ ദിനത്തിൽ അച്ഛന്റെ വിയോഗം; ഹൃദ  (5 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News