സ്വപ്‌നയില്‍ തട്ടി സി.പി.എമ്മിന്റെ തദ്ദേശ തിരഞ്ഞെടുപ്പ് സ്വപ്‌നങ്ങള്‍ തകരുമോ? അനുഭാവികളെ ബോധവത്കരിക്കാന്‍ ഓണ്‍ലൈന്‍ കുടുംബയോഗങ്ങള്‍; സരിത വെറെ സ്വപ്‌നവേറെ; സ്വപ്‌ന തട്ടിപ്പുകാരി; ഐ.എ.എസുക്കാരനെ പെടുത്തി; സര്‍ക്കാര്‍ നടപടിയെടുത്തു; നേതാക്കളുടെ ന്യായികരണം ഇങ്ങനെ
സ്വര്‍ണക്കടത്തുക്കേസിന് പുതിയ രാഷ്ട്രീയമാനങ്ങള്‍ കൈവരുന്നതിനിടെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ് അടുത്തെത്തിയത് സി.പി.എമ്മിന് നെഞ്ചിടിപ്പു കൂട്ടുകയാണ്. സ്വകാര്യ ചാനല്‍ സര്‍വേയില്‍ ചൂണ്ടികാട്ടിയ മേല്‍ക്കൈയെന്നും ഇനി തുണയാകുമെന്ന് പാര്‍ട്ടിക്ക് തന്നെ ഇപ്പോള്‍ പ്രതീക്ഷയില്ല. കാരണം സ്വപ്‌നയും സ്വര്‍ണക്കടത്തും എന്നുള്ളത് തന്നെയാണ്. സ്വപ്‌നയുടെ സ്‌പെസ് പാര്‍ക്കിലെ ജോലിയും സ്വര്‍ണക്കടത്തില്‍ മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറിന്റെ സ്വാധിനവുമെല്ലാം മുഖ്യമന്ത്രിയുടെ ഓഫീസിന് ഈ കേസിലെ പങ്കിനെ സൂചിപ്പിക്കുന്നതാണ്. ഇതിന് വിശദീകരണം നല്‍കുകയെന്ന ബാലികേറ മല സി.പി.എം നേതാക്കള്‍ അഭിമുഖികരിക്കുന്നുണ്ട്. അണികളെ ബോധവത്കരിക്കുന്നതിന് വേണ്ടി ഓണ്‍ലൈന്‍ കുടുംബയോഗങ്ങള്‍ ആരംഭിച്ചതും ഇതിന്റെ ഭാഗമായിയാണ്.
സരിതയുടെ സോളാര്‍ക്കേസും സ്വപ്‌നയുടെ സ്വര്‍ണക്കടത്തുകേസും രണ്ടാണെന്നാണ് സി.പി.എം നേതാക്കള്‍ അണികളോട് വിശദീകരിക്കുന്നത്. ഇവര്‍ മുഖ്യമന്ത്രിമാരുടെ ഓഫീസ് ദുരുപയോഗപ്പെടുത്തിവര്‍. എന്നാല്‍ സരിതയല്ല സ്വപ്‌നയെന്നാണ് സി.പി.എം നേതാക്കള്‍ അണികളോട് പറയുന്നത്. സരിത മുഖ്യമന്ത്രിയുടെ ഓഫീസ് തന്റെ ബിസിനസ് ആവശ്യത്തിനായി ദുരുപയോഗം ചെയ്യാന്‍ ശ്രമിച്ചു. സോളാറില്‍ സരിത ഒരെ സമയം പരാതിക്കാരിയും ഇരയുമായിരുന്നു. എന്നാല്‍ സ്വപ്‌ന, തട്ടിപ്പുകാരിയായ സ്വര്‍ണക്കടത്ത് കേസിലെ പ്രതി. അവര്‍ക്ക് ഭരണനേതൃത്വവുമായി ഒരു ബന്ധവുമില്ല. അവരുടെ തട്ടിപ്പില്‍ ഒരു ഐ.എ.എസുകാരന്‍ കുടുങ്ങി. അറിഞ്ഞപ്പോള്‍ത്തന്നെ നമ്മള്‍ നടപടിയെടുത്തു. ആളെ കൈയ്യോടെ പുറത്താക്കി. കാര്യങ്ങള്‍ അന്വേഷിക്കാന്‍ ഇപ്പോള്‍ എന്‍.ഐ.എ. വന്നിട്ടുണ്ട്. അവരുമായി നമ്മള്‍ എല്ലാ അര്‍ഥത്തിലും സഹകരിക്കും. നമുക്ക് ഒന്നും മറച്ചുവെക്കാനില്ല എന്നിങ്ങനെയാണ് സി.പി.എം. നടത്തുന്ന ഓണ്‍ലൈന്‍ കുടുംബയോഗങ്ങളില്‍ നേതാക്കള്‍ അംഗങ്ങളെയും അനുഭാവികളേയും പഠിപ്പിക്കുന്നത്.
വരുന്ന തദ്ദേശ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ പാര്‍ട്ടി നേരിടാന്‍ പോകുന്ന വലിയ വെല്ലുവിളിയെ ലളിതമായി എങ്ങനെ മറികടക്കാമെന്ന് സി.പി.എം. പഠിപ്പിക്കുകയാണ്. തദ്ദേശതിരഞ്ഞെടുപ്പിനുമുന്നോടിയായിയാണ് സി.പി.എം. ഓണ്‍ലൈന്‍ കുടുംബയോഗങ്ങള്‍ സംഘടിപ്പിച്ചത്. കുടുംബയോഗങ്ങളിലൂടെ ഭരണനേട്ടങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുകയായിരുന്നു ലക്ഷ്യം. പ്രകടനപത്രികവെച്ചുകൊണ്ടുതന്നെ വിശദീകരിക്കാനായിരുന്നു പരിപാടി. എന്നാല്‍ സ്വര്‍ണക്കടത്ത് കേസിലെ ആരോപണങ്ങള്‍ക്ക് മറുപടിപറയാതെ മുന്നോട്ടുപോകാന്‍പറ്റാത്ത അവസ്ഥയിലാണ് ഇപ്പോള്‍ പാര്‍ട്ടിക്ക്. ലോക്കല്‍ കമ്മിറ്റികള്‍ക്കും പഞ്ചായത്ത് കമ്മിറ്റികള്‍ക്കും കീഴില്‍ ഓണ്‍ലൈന്‍യോഗങ്ങള്‍ സംഘടിപ്പിച്ച് ജില്ലകളിലെ മുതിര്‍ന്ന നേതാക്കള്‍ത്തന്നെ വിശദീകരണദൗത്യം ഏറ്റെടുത്തിരിക്കയാണ്. ഓണ്‍ലൈനില്‍ തത്സമയം യോഗങ്ങളില്‍ പങ്കെടുക്കാന്‍വേണ്ടി വാട്‌സാപ്പ് ഗ്രൂപ്പുകള്‍ വഴി ലിങ്കുകള്‍ അയച്ചുകൊടുക്കും. പങ്കെടുക്കാന്‍ പറ്റാത്തവര്‍ക്കായി റെക്കോഡ്‌ചെയ്ത്് ഗ്രൂപ്പിലിടും.
ഓഗസ്റ്റ് ഒന്നാംതീയതിമുതല്‍ പാര്‍ട്ടിപ്രവര്‍ത്തകര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഗൃഹസന്ദര്‍ശനം നടത്തും. സംഘമായിട്ടാകില്ല യാത്ര. ഓരോ അംഗത്തിനും വീടുകള്‍ കണക്കാക്കി നല്‍കി. അവിടെപ്പോയി വീട്ടുകാരെക്കണ്ട് സംസാരിക്കും. സരിതയും സ്വപ്‌നയും രണ്ടാണെന്ന് വിശദീകരിക്കും. ചനാലുകളില്‍ ഇരുന്നുള്ള ന്യായികരണം പാളുമ്പോള്‍ സ്വന്തം അണികളെയെങ്കിലും കൂടെ നിര്‍ത്താനുള്ള തീവ്രശ്രമമാണ് സി.പി.എം നടത്തുന്നത്. ഇതിന്റെ ഫലം തദ്ദേശ തിരഞ്ഞെടുപ്പില്‍ കാണാന്‍ സാധിക്കുമെന്നും പാര്‍ട്ടി പ്രതീക്ഷിക്കുന്നു.
https://www.facebook.com/Malayalivartha