'അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായി യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചതോടെ കാര്യങ്ങൾ കുഴഞ്ഞു മറിഞ്ഞു; 2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്പ്യാർ തന്നെ വിളിച്ചു... അവിടെ വെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു! ശേഷം സംഭവിച്ചത്... ഇരുവരും തമ്മിലുള്ള ആ ബന്ധത്തെ കുറിച്ച് സ്വപ്ന സുരേഷ്
യുഎഇയിലേക്കുള്ള യാത്രാ വിലക്ക് നീക്കാന്‍ സഹായം ചോദിച്ച് സമീപിച്ചപ്പോള്‍ തുടങ്ങിയ സൗഹൃദമാണ് മാധ്യമപ്രവര്‍ത്തകനായ അനില്‍ നമ്ബ്യാരുമായി ഉള്ളതെന്ന് സ്വര്‍ണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷ്. . അനില്‍ നമ്ബ്യാരുമായി രണ്ടുവര്‍ഷത്തെ സൗഹൃദമുണ്ടെന്നാണ് സ്വപ്ന മൊഴിയില്‍ പറയുന്നത്.
അനില്‍ നമ്ബ്യാര്‍ക്ക് യുഎഇയില്‍ വഞ്ചനാകേസ് നിലവിലുണ്ടായിരുന്നു. അതിനാല്‍ യുഎഇ സന്ദര്‍ശിച്ചാല്‍ അറസ്റ്റ് ഉണ്ടാകുമോ എന്ന് നമ്ബ്യാര്‍ ഭയന്നിരുന്നു. ആ കാലയളവില്‍ ജയിലിലായിരുന്ന അറ്റ്ലസ് രാമചന്ദ്രന്റെ അഭിമുഖത്തിനായി ദുബായിലേക്ക് പോകാന്‍ അനില്‍ നമ്ബ്യാര്‍ ആഗ്രഹിച്ചിരുന്നു.
യാത്രാനുമതി ലഭിക്കാന്‍ മാര്‍ഗം തേടി സരിത്തിനെ (സ്വര്‍ണക്കടത്ത് കേസിലെ ഒന്നാം പ്രതി) അനില്‍ നമ്ബ്യാര്‍ സമീപിച്ചു. സരിത്ത് തന്നെ വിളിക്കാന്‍ നിര്‍ദ്ദേശിച്ചു. അതനുസരിച്ച് തന്നെ അനില്‍ നമ്ബ്യാര്‍ വിളിച്ചു. കോണ്‍സലേറ്റ് ജനറല്‍ വഴി യാത്രാനുമതി ശരിയാക്കി നല്‍കി. അതിന് ശേഷം ഞങ്ങള്‍ നല്ല സുഹൃത്തുക്കളാണ്.
2018ല്‍ താജ് ഹോട്ടലില്‍ അത്താഴ വിരുന്നിനായി അനില്‍ നമ്ബ്യാര്‍ തന്നെ വിളിച്ചു. അവിടെ വെച്ച് ഒരുമിച്ച് മദ്യവും കഴിച്ചു. അന്ന് യുഎഇയിലെ നിക്ഷേപങ്ങളെക്കുറിച്ച് നമ്ബ്യാര്‍ തന്നോട് അന്വേഷിച്ചു. ബിജെപിക്കു വേണ്ടി യുഎഇ കോണ്‍സുലേറ്റിന്‍്റെ സഹായങ്ങളും അഭ്യര്‍ത്ഥിച്ചു. അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെ കടയുടെ (തിരുവനന്തപുരത്തെ ടൈല്‍ കട) ഉദ്ഘാടനത്തിന് യുഎഇ കോണ്‍സല്‍ ജനറലിനെ കൊണ്ടുവരാന്‍ കഴിയുമോ എന്നും ആരാഞ്ഞു, താന്‍ അത് ഏറ്റു.
അതിന് ശേഷം ഈ സ്ഥാപനത്തിന്റെ ഉദ്ഘാടത്തിന് വീണ്ടും തമ്മില്‍ കണ്ടു. ഉദ്ഘാടനത്തിന് എത്തിയ കോണ്‍സല്‍ ജനറലിന് എന്ത് സമ്മാനം കൊടുക്കണം എന്ന് ചോദിച്ചു. ഇക്കാര്യം താന്‍ കോണ്‍സല്‍ ജനറലിന്‍്റെ ശ്രദ്ധയില്‍ പെടുത്തി. മാക്ബുക്ക് സമ്മാനമായി നല്‍കാന്‍ അദ്ദേഹം ആവശ്യപ്പെട്ടു. കടയുടമ വഴി അത് സമ്മാനമായി നല്‍കുകയും ചെയ്തു.
ഇടക്ക് അനില്‍ നമ്ബ്യാര്‍ സൗഹൃദം പുതുക്കാനായി തന്നെ വിളിക്കാറുണ്ടായിരുന്നു. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച വാര്‍ത്ത ചാനലുകളില്‍ വന്നപ്പോള്‍ കോണ്‍സല്‍ ജനറല്‍ ദുബായില്‍ നിന്ന് തന്നെ വിളിച്ചു. വാര്‍ത്ത തടയാന്‍ തന്‍്റെ സഹായം അഭ്യര്‍ത്ഥിച്ചു. പക്ഷേ താന്‍ ഇക്കാര്യത്തില്‍ നിസ്സഹായായിരുന്നു.
അഞ്ചാം തീയതി ഉച്ചയ്ക്ക് ഒളിവില്‍ പോകാന്‍ തിരുവനന്തപുരത്തെ ഒരു അഭിഭാഷകന്‍ നിര്‍ദ്ദേശിച്ചു. അതിന് മുന്‍പ് അനില്‍ നമ്ബ്യാര്‍ തന്നെ വിളിച്ചു. കസ്റ്റംസ് പിടിച്ചെടുത്ത സ്വര്‍ണം അടങ്ങിയ ബാഗേജ് ഡിപ്ലോമാറ്റിക് ബാഗേജ് അല്ലെന്നും വ്യക്തിപരമായ ബാഗേജ് ആണെന്നും കോണ്‍സല്‍ ജനറലിനെക്കൊണ്ട് പ്രസ്താവന ഇറക്കാന്‍ നമ്ബ്യാര്‍ ആവശ്യപ്പെട്ടു.
അനില്‍ നമ്ബ്യാരെ തിരിച്ചുവിളിച്ച് കോണ്‍സല്‍ ജനറലിന്‍്റെ പേരില്‍ ഇപ്രകാരം ഒരു കത്ത് തയ്യാറാക്കി നല്‍കാന്‍ താന്‍ ആവശ്യപ്പെട്ടു. കത്ത് തയ്യാറാക്കി നല്‍കാം എന്ന് അനില്‍ നമ്ബ്യാര്‍ അറിയിക്കുകയും ചെയ്തു.എന്നാല്‍ ആ സമയത്ത് ഞാന്‍ സ്വന്തം സുരക്ഷയെ കരുതിയുള്ള ആശങ്കയിലായിരുന്നു. അതിനാല്‍ ഇക്കാര്യം തുടര്‍ന്ന് അന്വേഷിക്കാന്‍ കഴിഞ്ഞില്ല'.
https://www.facebook.com/Malayalivartha