Widgets Magazine
04
May / 2024
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡ്രൈവർ-മേയർ തർക്കം... മേയർ ആര്യ രാജേന്ദ്രൻ അടക്കമുള്ളവർക്കെതിരെ, കെ.എസ്.ആർ.ടി.സി ഡ്രൈവറുമായ എൽ.എച്ച്. യദു ഹരജി നൽകി...ഭർത്താവ് സച്ചിൻ ദേവ് എം.എൽ.എ, മറ്റ് മൂന്ന് പേരടക്കം അഞ്ച് പേർക്കെതിരെയാണ് ജൂഡീഷ്യൽ കോടതിയിൽ ഹരജി സമർപ്പിച്ചത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


ശോഭ സുരേന്ദ്രന്റെ പരാതിയിൽ ദല്ലാൾ നന്ദകുമാറിനെ പൊലീസ് ചോദ്യം ചെയ്യും...പുന്നപ്ര പൊലീസാണ് ചോദ്യം ചെയ്യലിന് ഹാജരാകാൻ, ആവശ്യപ്പെട്ട് നന്ദകുമാറിന് നോട്ടീസ് നൽകിയത്...


താൻ ഗർഭം ആഗ്രഹിച്ചിരുന്നില്ലെന്ന് യുവതി: ആൺ സുഹൃത്തുമായി ഉണ്ടായിരുന്നത് ഗാഢപ്രണയമല്ല- ക്രൂരതയ്‌ക്കൊടുവിൽ യുവതിയുടെ വെളിപ്പെടുത്തൽ...


അരളിയുടെ ഇലയോ പൂവോ നുള്ളി വായിലിട്ടു ചവച്ചാൽ...വനഗവേഷണ കേന്ദ്രവും അരളിയിൽ വിഷമുണ്ടെന്നു കണ്ടെത്തിയിരുന്നു.... ശരീരത്തിൽ എത്ര അളവിൽ ചെല്ലുന്നു എന്നതിനെ ആശ്രയിച്ചായിരിക്കും വിഷം ബാധിക്കുക....

ബിനീഷ് കോടിയേരി എന്ന 'അണ്‍നോണ്‍ ഡോണ്‍'; അച്ഛന്റെ പേര് ഉപയോഗിച്ച് കോടികളുടെ ബിസിനസ്; ഏറെയും നിയമവിരുദ്ധം; ഇഡി അന്വേഷിച്ചു തുടങ്ങിയാന്‍ കോടിയേരി ബാലകൃഷ്ണനും അകത്താകും; അല്ലെങ്കില്‍ കോടിയേരി കുടുംബം ബി.ജെ.പി ആകണം

10 SEPTEMBER 2020 10:31 AM IST
മലയാളി വാര്‍ത്ത

More Stories...

ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചു, പരാജയപ്പെട്ടു; പിന്നാലെ ഇന്റർനെറ്റ്‌ നോക്കി പ്രസവം! പക്ഷെ പൊക്കിൾകൊടി മുറിയ്ക്കുമ്പോൾ അത് സംഭവിച്ചു.. നടുങ്ങി വിറച്ച് വിദ്യാനഗർ നിവാസികൾ; അമ്മത്തൊട്ടിലിൽ ഉപേക്ഷിക്കാമായിരുന്നില്ലേ? കൊലപാതകത്തിന്റെ വിവരങ്ങള്‍ വെളിപ്പെടുത്തി യുവതി

നൃത്തത്തിലൂടെ അവൻ എന്നെ വശീകരിച്ചു സാറേ... വിവാഹത്തിന് മുൻപ് എല്ലാം താളം തെറ്റി ഗർഭിണിയായതോടെ സംഭവിച്ചത്...

ചന്ദ്രനില്‍ വൈകാതെ താമസം തുടങ്ങാം:- വെള്ളത്തിന്റെ സാന്നിധ്യമുണ്ടെന്ന് ഐഎസ്ആര്‍ഒയുടെ കണ്ടെത്തല്‍...

മൈസൂര്‍ ഭരണവും മലബാറും പിന്നെ ടിപ്പുവും; ഗണപതിവട്ടം, സുൽത്താൻബത്തേരി ആയ ചരിത്രം ഇങ്ങനെ!!

മെമ്മറി കാർഡ് മൂന്ന് കോടതികളിലായി അനധികൃതമായി പരിശോധിച്ചുവെന്ന് കണ്ടെത്തൽ!! മെമ്മറി കാർഡ് സ്വന്തം ഫോണിൽ പരിശോധിച്ച മഹേഷിന്റെ മൊഴി ഞെട്ടിക്കുന്നത്.. വസ്തുതാന്വേഷണ റിപ്പോർട്ടിലെ പ്രതികളെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് അതിജീവിത

വി.എസ് അച്യുതാനന്ദന്റെ ഭരണക്കാലത്ത് അദ്ദേഹത്തിന്റെ മകന്‍ അരുണ്‍കുമാരായിരുന്നു വിവാദ പുരുഷന്‍. അഴിമതിക്കെതിരെ ശക്തമായി പോരാടിയ നേതാവായിട്ടുകൂടി മകനെതിരെ എന്തെങ്കിലും നടപടി അദ്ദേഹം എടുത്തതായി അറിയില്ല. അപ്പോള്‍ പിന്നെ കോടിയേരി ബാലകൃഷ്ണന്‍ സ്വന്തം മകനെ തുക്കിക്കൊല്ലുമൊന്നാണോ ആരെങ്കിലും കരുതാമോ? സാമ്പത്തിക തട്ടിപ്പ്, സ്വര്‍ണക്കടത്ത്, ലഹരിക്കടത്ത്, വഞ്ചന തുടങ്ങി എന്ത് വിവാദ പ്രശ്‌നങ്ങള്‍ വന്നാലും അതിന്റെ ഒരറ്റത്ത് ബിനീഷ് കോടിയേരിയുണ്ടായിരിക്കും. ബിനീഷ് കോടിയേരി എന്ന ചെറുപ്പക്കാരനെ എല്ലായിപ്പോഴും വിവാദത്തില്‍ പെടുത്തുന്നത് അദ്ദേഹത്തിന്റെ പേരിന് പിന്നിലെ വാലായ കോടിയേരിക്കും പങ്കുണ്ട്. കാരണം അദ്ദേഹത്തിന്റെ അച്ഛന്‍ ഭരിക്കുന്ന പാര്‍ട്ടിയുടെ സെക്രട്ടറിയാണ്. കൂടാതെ മുന്‍ മന്ത്രിയും. ഈ ബന്ധങ്ങള്‍ ഉപയോഗിച്ചാണ് നിയമപരവും അല്ലാതെയും ബിനീഷ് തന്റെ ബിസിനസ് ലോകം കെട്ടിപ്പടുത്തത്. പറയത്തക്ക സാമ്പത്തിക അടിത്തറയോ വലിയ വിദ്യാഭ്യാസ യോഗ്യതയോ ഇല്ലാത്ത ബിനീഷ് കോടിയേരിയുടെ സാമ്പത്തിക സ്രോതസ് അച്ഛന്‍ കോടിയേരി ബാലകൃഷ്ണപിള്ളയുടെ രാഷ്ട്രീയം തന്നെയാണ്. ഇതൊന്നും ഒരു അന്വേഷണത്തിലും പുറത്ത് വരുന്ന കാര്യങ്ങള്‍ അല്ല. അതിപ്പോള്‍ ഇഡി അന്വേഷിച്ചാലും ഇതിലും കൂടുതലൊന്നും പുറത്ത് വരില്ല.

ഒരു പ്രഫഷണല്‍ ബിരുദമോ പ്രവര്‍ത്തി പരിചയമോ ഇല്ലായിരുന്നിട്ടും പ്രമുഖ വ്യവസായി രവി പിള്ളയുടെ ആര്‍.പി ഗ്രൂപ്പിന്റെ വൈസ് പ്രസിഡന്റായിരുന്നു ബിനീഷ് കോടിയേരി. ശമ്പളം ഏഴരലക്ഷം രൂപ. അന്ന് കേരളത്തിന്റെ ആഭ്യന്തരം ടൂറിസം വകുപ്പുകളുടെ ചുമതലയുള്ള മന്ത്രിയായിരുന്നു കോടിയേരി ബാലകൃഷ്ണന്‍. ഇത് യാദൃച്ഛികമാണെന്ന് പാര്‍ട്ടി അനുഭാവികള്‍ക്കും പ്രവര്‍ത്തകര്‍ക്കും വിശ്വാസിക്കാം. കോവളം കൊട്ടാരവും ഇതിനെയും ചോര്‍ത്തു വായ്ക്കുന്നത് വളരെ മോശം കിഴ്‌വഴക്കമാണ്. കോവളം കൊട്ടാരം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നാവശ്യപ്പെട്ടു നടന്ന സമരങ്ങള്‍ പിന്നീട് രവി പിള്ള ഹോട്ടല്‍ ഏറ്റെടുത്തതോടെ അവസാനിച്ചത് വെറും സ്വാഭാവികം മാത്രമാണ്. രാവിസ് ഗ്രൂപ്പില്‍ നിന്നും പുറത്ത് വന്ന ബിനീഷ് പിന്നീട് സിനിമ തട്ടകമാക്കി. അങ്ങനെ അധികമൊന്നും സിനിമകള്‍ ചെയ്തിട്ടില്ലെങ്കിലും സിനിമാ നടനാണ്. ഒപ്പം നിരവധി ബിസിനസ് സംരംഭങ്ങളിലും പങ്കാളി. പല ബിസിനസുകളിലും കോടിക്കണക്കിന് പണം നിക്ഷേപിച്ച് പങ്കാളിയായി. ഇതെല്ലാം സിനിമയില്‍ അഭിനയിച്ചു സംബന്ധിച്ചതാണെന്ന് വിശ്വാസിക്കേണ്ട ഉത്തവാദിത്വവും സാധാരണക്കാര്‍ക്കുണ്ട്.

2009 ല്‍ കോടിയേരി ബാലകൃഷ്ണന്റെ മക്കളായ ബിനീഷ് കോടിയേരി, ബിനോയ് കോടിയേരി എന്നിവരും ഒപ്പം ഒരു സിനിമാ നിര്‍മാതാവും പിന്നെ മറ്റു രണ്ടു പേരും ചേര്‍ന്നു ചെന്നൈ ആസ്ഥാനമാക്കി 'ടോറസ് റെമെഡീസ് പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനി ആരംഭിച്ചതായും. ഇതിന്റെ പേരില്‍ 'മരുന്നുകളുടെ' ഉല്‍പ്പാദനവും, വിതരണവും നടന്നിരുന്നതായും ആരോപണം ഉയര്‍ന്നിരുന്നു. നിലവില്‍ കമ്പനിയുടെ ഡയറക്ടര്‍ ബോര്‍ഡില്‍ കോടിയേരിയുടെ രണ്ടു മക്കളും ഇല്ല. ഇവര്‍ മാത്രമല്ല കമ്പനി ആരംഭിച്ച കാലത്തെ ഡയറക്ടര്‍മാര്‍ ആരും തന്നെ ഇന്ന് ടോറസ് റെമെഡീസിന്റെ ഡയറക്ടര്‍ ബോര്‍ഡില്‍ ഇല്ല. പകരം ആനന്ദ് പദ്മനാഭന്‍, മഹേഷ് വൈദ്യനാഥന്‍ എന്നിവരാണ് ഇന്ന് ടോറസ് റെമെഡീസിന്റെ ഡയരക്ടര്‍മാര്‍. ഇതില്‍ ആനന്ദ് പദ്മനാഭന്‍ ബിനീഷ് കോടിയേരി ഡയറക്ടര്‍ ആയിരുന്ന ബുള്‍സ് ഐ കോണ്‍സെപ്റ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെയും ഡയറക്ടര്‍ ആണ്. ഇയാള്‍ ബിനീഷ് കോടിയേരിയുടെ പല ബിനാമികളില്‍ ഒരാള്‍ ആണെന്നാന്നും ആരോപണമുണ്ട്. ഈ കമ്പനിക്ക് ലഹരി കടത്ത് മാഫിയുമായി ബന്ധവും ചര്‍ച്ചയാകുന്നുണ്ട്.

ചേട്ടന്‍ ബിനോയ് കോടിയേരി ഗള്‍ഫ് മേഖല കേന്ദ്രീകരിച്ചാണ് ബിസിനസ് നടത്തിയത്. അതും അച്ഛന്‍ ടൂറിസം മന്ത്രിയാരുന്നപ്പോള്‍ ആരംഭിച്ച ടൂറിസവുമായി ബന്ധപ്പെട്ട ബിസിനസുകള്‍. ഇതിലാണ് 13 കോടി രൂപയുടെ തട്ടിപ്പ് നടന്നത്. ബിനോയ് യുടെ ചെക്കുകള്‍ വന്നതിനും വേഗത്തില്‍ മടങ്ങാന്‍ തുടങ്ങിയതോടെ പരാതിയുമായി നിക്ഷേപകര്‍ കോടതിയെ സമീപിച്ചു. ഇതോടെ ഗള്‍ഫിലേക്ക് അദ്ദേഹം യാത്രവിലക്ക് വരെ നേരിട്ടു. പിന്നെ ഒരു പ്രമുഖ വ്യവസായിരുടെ സഹായത്തോടെ സാമ്പത്തിക തട്ടിപ്പ് കേസ് ഒത്തുതീര്‍പ്പായി. വ്യവസായി എന്തിന് വേണ്ടിയാണ് ബിനോയ് യെ സഹായിച്ച അത് വെറും മനുഷ്യ സ്‌നേഹം. പിന്നെ ഒരു മലയാളിയെ മറ്റൊരു മലയാളി അല്ലാതെ മറ്റാരു സഹായിക്കാം. ഇതെ ബിനോയ്‌ക്കെതിരെയാണ് പിന്നീട് പിഡന ആരോപണവുമായി ബീഹാറി യുവതി രംഗത്ത് വന്നത്. ആ സംഭവുമായി ബന്ധപ്പെട്ട് ഒരു ഡി.എന്‍.എ ടെസ്റ്റ് നടന്നിയിരുന്നു. അതിന്റെ ഫലം അറിയാനുള്ള കാത്തിരിപ്പ് ഒരു മേഗാ സീരിയല്‍ പോലെ നീണ്ടു പോകുന്നതില്‍ അസ്വാഭികതയെന്നുമില്ല. അങ്ങനെ പറയുന്നവര്‍ക്ക് സ്ഥിര ബുദ്ധിയില്ല. അത്രതന്നെ.

ബിനീഷിന്റെ പുറത്ത് പറയാന്‍ കൊള്ളാവുന്ന ബിസിനസുകളില്‍ കാര്‍ അസസെറികളുടെ വില്‍പ്പന, ഫര്‍ണിച്ചര്‍ വ്യാപരം, ഹോട്ടല്‍ വ്യാപരം എന്നിവയും പെടുന്നുണ്ട്. ഈ വ്യവസായത്തിലേക്ക് നിക്ഷേപിക്കാനുള്ള പണം വന്നത് ചിലപ്പോള്‍ ലഹരി കടത്തില്‍ നിന്നോ സ്വര്‍ണക്കടത്തില്‍ നിന്നോ ആകാമെന്ന കണക്കുകൂട്ടലാണ് എന്‍ഫോഴ്‌സ്‌മെന്റിനുള്ളത്. സ്വര്‍ണ്ണക്കടത്തിനു പിന്നിലെ ബിനാമി ഹവാല ഇടപാടുമായി ബന്ധപ്പെട്ടാണ് ബിനീഷ് കോടിയേരിയെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്റ്ററേറ്റ് ചോദ്യം ചെയ്തത്. സ്വര്‍ണക്കള്ളക്കടത്ത് സംഘത്തിന് ഫണ്ട് കണ്ടെത്താന്‍ ബംഗളൂരുവിലെ മയക്കുമരുന്ന് മാഫിയയുടെ സഹായം തേടിയതായി അന്വേഷണ ഏജന്‍സികള്‍ക്ക് വിവരം ലഭിച്ചിരുന്നു. മുഖ്യസൂത്രധാരനായ കെ.ടി റമീസ് വഴിയായിരുന്നു ഈ മയക്കുമരുന്നു മാഫിയയുമായി ബന്ധപ്പെട്ടത്.

തിരുവനന്തപുരത്തെ യു.എ.എഫ്.എക്‌സ് സൊല്യൂഷന്‍ െ്രെപവറ്റ് ലിമിറ്റഡ് സ്ഥാപനത്തില്‍ നിന്ന് തനിക്ക് കമ്മീഷന്‍ ലഭിച്ചുവെന്ന് സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടര്‍മാരിലൊരാളായിട്ടുള്ള അബ്ദുള്‍ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മില്‍ അടുത്ത ബന്ധമുണ്ട് എന്ന വിവരങ്ങള്‍ ഇ.ഡിക്ക് ലഭിച്ചിട്ടുണ്ട്. സാമ്പത്തിക ഇടപെടലുകള്‍ നടത്തിയെന്ന വിവരവുമുണ്ട്. ഇതടക്കമുള്ള കാര്യങ്ങളുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യുന്നത്. 2015നു ശേഷം രജിസ്റ്റര്‍ ചെയ്ത രണ്ട് കമ്പനികളില്‍ ബിനീഷിന് പങ്കാളിത്തമുണ്ടെന്ന് വ്യക്തമായിരുന്നു. എന്നാല്‍, കമ്പനികള്‍ ഇപ്പോള്‍ പ്രവര്‍ത്തന രഹിതമാണ്. അനധികൃത ഇടപാടുകള്‍ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപീകരിച്ചത് എന്നകാര്യം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവ് ചിലവ് കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ല. അവയുടെ ലൈസന്‍സും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാര്‍ഥ്യ ലക്ഷ്യം എന്തായിരുന്നു, എന്തെല്ലാം ഇടപാടുകള്‍ ഈ കമ്പനികളുടെ മറവില്‍ നടത്തി എന്നിവയെല്ലാം ഇ.ഡി അന്വേഷിക്കും.

അന്വേഷണം ഇങ്ങനെയാണ് മുന്നോട്ട് പോകുന്നതെങ്കില്‍ കോടിയേരി ബാലകൃഷ്ണനെ വരും ഇ.ഡി. ചോദ്യം ചെയ്യുമോ എന്നാണ് ഇപ്പോഴത്തെ സംശയം. കാരണം ബിനീഷിന്റെ സാമ്പത്തിക സ്രോതസ് അത് അച്ഛന്‍ കോടിയേരി തന്നെയാണ്. അല്ലങ്കില്‍ അദ്ദേഹത്തിന്റെ പേര് ദുരുപയോഗം ചെയ്തുള്ള ബിസിനസ്. ഇ.ഡിയുടെ പിടിത്തം വിടണമെങ്കില്‍ ഇനി സി.പി.എം സംസ്ഥാന സെക്രട്ടറിയും കുടുംബവും ബി.ജെ.പി ആകേണ്ടി വരും. അങ്ങനെയൊന്നും സംഭവിക്കില്ലെന്ന് പ്രതീക്ഷിക്കാം.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ നിര്‍മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് കോടതി  (1 hour ago)

ഡ്രൈവിംഗ് ടെസ്റ്റ് പരിഷ്‌കരണവുമായി ബന്ധപ്പെട്ട് സമരം താല്‍ക്കാലികമായി മാറ്റിവെച്ച് സിഐടിയു  (1 hour ago)

കോട്ടയം പാർലമെൻറ് മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥി അഡ്വ. കെ ഫ്രാൻസിസ് ജോർജ് മികച്ച ഭൂരിപക്ഷത്തോടെ വിജയം കൈവരിക്കുമെന്ന് യുഡിഎഫ് നേതൃയോഗം  (2 hours ago)

രോഹിത് വെമുലയുടെ മരണത്തില്‍ പുനഃരന്വേഷണത്തിന് ഉത്തരവിട്ട് തെലങ്കാന പൊലീസ്  (2 hours ago)

'ഷഹന്‍ഷാ' ആരാണെന്ന് അറിയുമോ...പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രിയങ്ക ഗാന്ധി  (2 hours ago)

പോലീസ് ഉദ്യോഗസ്ഥർ ഇനി ട്രാഫിക് നിയന്ത്രണം സൺഗ്ലാസിലൂടെ നടത്തും; ട്രാഫിക് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥർക്ക് സൺഗ്ലാസ് വിതരണം ചെയ്തു  (2 hours ago)

തൃശൂർ സ്വദേശിയായ നർത്തകനിൽ നിന്നാണ് ഗർഭിണിയായെന്ന് യുവതി; നർത്തകനെ പോലീസ് ചോദ്യം ചെയ്തപ്പോൾ പുറത്ത് വന്നത് നടുക്കുന്ന രഹസ്യം!!! യുവതിയുമായി സൗഹൃദമുണ്ടായിരുന്നു; പിന്നീട് നടന്ന സംഭവങ്ങൾ ഇങ്ങനെ; കുട്ടിയ  (3 hours ago)

വീട്ടമ്മയെയും, വികലാംഗനായ മകനെയും ആക്രമിച്ച കേസ്; രണ്ടുപേർ അറസ്റ്റിൽ; കോടതിയിൽ ഹാജരാക്കിയ ഇരുവരെയും റിമാൻഡ് ചെയ്തു  (3 hours ago)

പോക്സോ കേസിൽ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു; കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു  (3 hours ago)

രാജീവ് ചന്ദ്രശേഖർ ജയിക്കും പുതിയ നീക്കവുമായി പിണറായി ... പ്രാർത്ഥിക്കാൻ ഓരോരോ കാരണങ്ങൾ ...  (3 hours ago)

യദു രണ്ടും കല്പിച്ച് തന്നെ.  (3 hours ago)

സംസ്ഥാനത്ത് ഉഷ്ണതരംഗ മുന്നറിയിപ്പ് പിൻവലിച്ചതിനു പിന്നാലെ ആശ്വാസമായി മഴ പ്രവചനവും വന്നു. അടുത്ത അഞ്ച് ദിവസത്തെ കേന്ദ്ര കാലാവസ്ഥാ വകുപ്പിന്‍റെ അറിയിപ്പ് പ്രകാരം രണ്ട് ദിവസം ഓരോ ജില്ലകളിൽ വീതം മഞ്ഞ അലർട  (3 hours ago)

നന്ദകുമാറിനെ കുടുക്കി ശോഭയുടെ നീക്കം  (4 hours ago)

പൂവച്ചൽ സ്കൂളിൽ വൻ അഴിമതി എന്ന് ആരോപണം; സ്കൂൾ ടീച്ചർക്കും ബസ് കരാറുകാരനും പങ്ക്...  (4 hours ago)

അപമര്യാദയായി പെരുമാറിയെന്ന നടി റോഷ്ന ആന്‍ റോയിയുടെ ആക്‌ഷേപത്തിനെതിരെ കേസുകൊടുക്കുമെന്ന് മേയര്‍ വിവാദത്തിലുള്‍പ്പെട്ട കെഎസ്ആര്‍ടിസി ഡ്രൈവര്‍ യദു കൃഷ്ണന്‍  (4 hours ago)

Malayali Vartha Recommends