അമ്പതാമത് സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനം! അവാർഡിൽ തിളങ്ങി 'വാസന്തി', മികച്ച നടൻ സുരാജ് വെഞ്ഞാറമൂട് മികച്ച നടി കനി കുസൃതി..
സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപിച്ചു. മന്ത്രി എ. കെ ബാലനാണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. 119 ചിത്രങ്ങളായിരുന്നു മത്സര രംഗത്തുണ്ടായിരുന്നത്. സാധാരണ ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ നടക്കാറുള്ള പുരസ്കാര പ്രഖ്യാപനം കോവിഡിന്റെ പശ്ചാത്തലത്തിലാണ് നീണ്ടു പോയത്.
ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയർമാൻ), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈൻ, ഛായാഗ്രാഹകൻ വിപിൻ മോഹൻ, ചിത്രസംയോജകനായ എൽ ഭൂമിനാഥൻ, സൗണ്ട് എൻജിനീയർ എസ് രാധാകൃഷ്ണൻ, ഗായിക ലതിക, അഭിനേത്രി ജോമോൾ, എഴുത്തുകാരൻ ബെന്യാമിൻ,ചലച്ചിത്ര അക്കാദമി സെക്രട്ടറി സിഅജോയ് (മെംബർ സെക്രട്ടറി) എന്നിവർ അടങ്ങുന്ന ജൂറിയാണ് ഇത്തവണത്തെ ചലച്ചിത്ര പുരസ്കാരങ്ങൾ നിശ്ചയിച്ചത്.
മികച്ച നടനുള്ള പുരസ്കാരം സുരാജ് വെഞ്ഞാറമൂടും മികച്ച നടിയ്ക്കുള്ള പുരസ്കാരം കനി കുസൃതിയും നേടി. ആൻഡ്രോയ്ഡ് കുഞ്ഞപ്പൻ, വികൃതി എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളാണ് സുരാജിനെ അവാർഡിന് അർഹനാക്കിയത്. ബിരിയാണി എന്ന ചിത്രത്തിലെ പ്രകടനമാണ് കനിയെ മികച്ച നടിക്കുള്ള പുരസ്കാരത്തിന് അർഹയാക്കിയത്.
മോഹന്‍ലാല്‍, മമ്മൂട്ടി, നിവിന്‍ പോളി, സൗബിന്‍ ഷാഹിര്‍, സുരാജ് വെഞ്ഞാറമൂട് എന്നിവരാണ് മികച്ച നടനുള്ള പട്ടികയിലുണ്ടായിരുന്നത്. എന്നാല്‍ സാധ്യത പട്ടികയില്‍ മികച്ച് നിന്നത് നടന്‍ സുരാജ് വെഞ്ഞാറമൂട് ആയിരുന്നു. ഫൈനല്‍സ്, വികൃതി, ആന്‍ഡ്രോയിഡ് കുഞ്ഞപ്പന്‍, ഡ്രൈവിംഗ് ലൈസന്‍സ് എന്നിങ്ങനെയുള്ള ചിത്രങ്ങളില്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ചാണ് സുരാജ് വെഞ്ഞാറമൂട് പുരസ്കാരത്തിന് അർഹനായത്. മികച്ച സ്വഭാവ നടനായി ഫഹദ് ഫാസിൽ തിരഞ്ഞെടുക്കപ്പെട്ടു.
മഞ്ജു വാര്യര്‍, രജിഷ വിജയന്‍, പാര്‍വതി, അന്ന ബെന്‍ തുടങ്ങിയവരാണ് മികച്ച നടിയ്ക്കുള്ള നോമിനേഷനില്‍ ഉണ്ടായിരുന്നത്. അവസാന നിമിഷം വരെ മികച്ച നടിയ്ക്ക് വേണ്ടിയുള്ള ചര്‍ച്ചകള്‍ നടന്നിരുന്നു. ഏറ്റവുമൊടുവില്‍ കനി കുസൃതി മികച്ച നടിയായി. ബിരിയാണി എന്ന ചിത്രത്തിലൂടെയാണ് കനിയ്ക്ക് പുരസ്കാരം ലഭിച്ചത്. സ്വഭാവ നടി സ്വാസിക വിജയ്.
‘കുമ്പളങ്ങി നൈറ്റ്സി’ലെ അഭിനയത്തിലൂടെ മികച്ച സ്വഭാവ നടനുള്ള പുരസ്കാരം ഫഹദ് സ്വന്തമാക്കി. ‘വാസന്തി’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സ്വാസിക മികച്ച സ്വഭാവ നടിയ്ക്കുള്ള പുരസ്കാരം നേടി. മികച്ച ചിത്രം വാസന്തി. മികച്ച രണ്ടാമത്തെ ചിത്രം ‘കെഞ്ചിറ’.
ജല്ലിക്കെട്ടിലൂടെ ലിജോ ജോസ് പുരസ്കരാത്തിന് അർഹനായി. ഗീതു മോഹന്‍ദാസ്, ലിജോ ജോസ് പെല്ലിശ്ശേരി, ഡോ. ബിജു എന്നിവരൊക്കെ മികച്ച സംവിധായകനുള്ള മത്സരത്തില്‍ മുന്നിട്ട് നിന്നിരുന്നു
https://www.facebook.com/Malayalivartha