Widgets Magazine
03
Nov / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പിനായുള്ള കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് തുടക്കം..48 വാര്‍ഡുകളിലെ സ്ഥാനാര്‍ഥികളെ കെ. മുരളീധരന്‍ പ്രഖ്യാപിച്ചു... 51 സീറ്റാണ് ലക്ഷ്യമെന്ന് കെ മുരളീധരന്‍..


റഷ്യ- യുക്രൈന്‍ യുദ്ധത്തിന് ഇനി നിര്‍ണായക ദിവസങ്ങള്‍.. ശക്തികേന്ദ്രങ്ങളിലൊന്നായ പൊക്രോവ്‌സ്‌കോയെ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യം..റഷ്യന്‍ ടാങ്കുകളും, ഡ്രോണുകളും മേഖലയില്‍ നീക്കം ശക്തമാക്കിയിട്ടുണ്ട്..


കരൂർ ദുരന്തത്തിൽ കൂടുതൽ ഉത്തരവാദിത്തം ആർക്കെന്ന് ചിന്തിക്കണം..തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ‌.. നടൻ അജിത്തിന്റെ പ്രസ്താവനയോടാണ് ഉദയനിധി സ്റ്റാലിന്റെ പ്രതികരണം..


തുലാവർഷം ശമിച്ചതോടെ കാലാവസ്ഥയിൽ ഏറ്റക്കുറച്ചിലുകൾ..വരും ദിവസങ്ങളിലൊന്നും മഴ മുന്നറിയിപ്പുകളില്ല... തുലാമഴ ശമിച്ചതോടെ നിലവിൽ ഉച്ചതിരിഞ്ഞും നല്ല കാലാവസ്ഥയാണ് അനുഭവപ്പെടുന്നത്..


2023-ൽ പ്രചാരത്തിൽ നിന്ന് പിൻവലിച്ച 2000 രൂപ പിങ്ക് നോട്ടുകൾ ഇതുവരെ പൂർണമായി തിരിച്ചെത്തിയില്ല.. 5000 കോടി രൂപയിലധികം വിലമതിക്കുന്ന നോട്ടുകൾ ഇപ്പോഴും പൊതുജനങ്ങളുടെ കൈവശമുണ്ട്..

ഇന്ത്യ ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നു; സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ തിരയുന്ന ടീമില്‍ നിന്നും 'കുല്‍-ചാ' സഖ്യം പുറത്ത്

16 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാനേജ്‌മെന്റ് ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടത്തുന്നത്. ഒരു മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് ദീര്‍ഘകാലം ടീമില്‍ ഇരിപ്പുറപ്പിക്കാമെന്ന പഴയ രീതിയൊന്നും ഇപ്പോള്‍ നടപ്പില്ല. കളിച്ചില്ലെങ്കില്‍ ടീമിനു പുറത്ത് എന്നതാണ് അവസ്ഥ.

ടീമിലെ തുടര്‍ച്ചയായ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന രണ്ടു പേരുണ്ട്. 'കുല്‍-ചാ' എന്ന പേരില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മുഖമായി മാറിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് ഇരുവരും ആദ്യം പുറത്തായത്. പകരമെത്തിയത് രാഹുല്‍ ചഹാര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങള്‍. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയെന്ന പരിചയ സമ്പന്നനുമുണ്ട്.

കോലിപ്പടയുടെ സ്പിന്‍ മുഖമായിരുന്ന 'കുല്‍-ചാ' സഖ്യത്തെ തഴയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചത് എന്തായിരിക്കും? രണ്ടു കാരണങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇരുവര്‍ക്കും അത്രകണ്ട് ശോഭിക്കാനായില്ല എന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം, ബാറ്റിങ്ങിലെ ചില പോരായ്മകളും ഇരുവരുടെയും ടീമിലെ സ്ഥാനത്തെ ബാധിച്ചു. മധ്യനിരയില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങളും ഇരുവരുടെയും ടീമിലെ സ്ഥാനത്തിനു ഭീഷണിയായെന്നു സാരം. ലോകകപ്പില്‍ മധ്യനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അത്യാവശ്യം ബാറ്റു ചെയ്യാന്‍ കൂടി കഴിയുന്ന സ്പിന്‍-ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശ പിച്ചുകളില്‍ ഇത്തരം താരങ്ങളാണ് കൂടുതല്‍ നല്ലത് എന്നതിന് ലോകകപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ബാറ്റിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും 'ദരിദ്രരായ' കുല്‍ദീപിന്റെയും ചഹലിന്റെയും സ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ഇവര്‍ക്കൊപ്പം ടീമില്‍ ഇടംതേടി രവീന്ദ്ര ജഡേജയെന്ന പോരാളിയുമുണ്ട്. ശ്രദ്ധിച്ചാലറിയാം, ട്വന്റി20ക്ക് ഏറ്റവും അനുയോജ്യമായ ബിഗ് ഹിറ്റുകള്‍ക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇവരെല്ലാം തന്നെ. ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഇക്കാര്യം പലകുറി അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. അത്ര മികച്ച ബാറ്റ്‌സ്മാനല്ലെങ്കിലും ചഹല്‍, കുല്‍ദീപ് എന്നിവരേക്കാള്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ചഹാറും.

ലോകത്തുള്ള മറ്റെല്ലാ ടീമുകള്‍ക്കും ഒന്‍പതും പത്തും നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കില്‍ നമുക്കും അതുതന്നെ ആയിക്കൂടെ?' - ഈ ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേതാണ്. കുല്‍ദീപ് യാദവ്, ചെഹല്‍ എന്നിവരെ പുറത്തിരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ്, ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനെന്ന് കോലി ന്യായം പറഞ്ഞത്.

'പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അതും (ബാറ്റിങ് ശക്തിപ്പെടുത്തല്‍) ഒരു കാരണമാണ്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കരുത്തുകാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇതു വഴിയൊരുക്കും. ലോകകപ്പിനു മുന്‍പ് ഏറ്റവും സന്തുലിതമായ ടീമിനെ കണ്ടെത്തുകയാണ് പ്രധാനം. അതിന് എപ്പോഴും ഒരേ താരങ്ങളെ തന്നെ കളിപ്പിക്കാനാകില്ല' - കോലി പറഞ്ഞു.'ചില ഘട്ടങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഒരു ഘട്ടത്തില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പകരം കുല്‍ദീപിനെയും ചെഹലിനെയും കൊണ്ടുവന്നതും ആദ്യം ആരാധകര്‍ക്കു സുഖിച്ചിരുന്നില്ല. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊണ്ടാലും അത് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി സന്തുലിതമായ ടീമിനെ ഒരുക്കുന്നതിനു മാത്രമാണ്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ടീമിനു കൂടുതല്‍ കരുത്തുപകരുന്ന താരങ്ങളെയാണ് ഇപ്പോള്‍ ആവശ്യം' - കോലി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒട്ടും മികവുള്ളവരല്ല എന്നതും ബാറ്റിങ് അറിയാവുന്ന സ്പിന്നര്‍മാരെ തിരയാന്‍ കാരണമാണ്. ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യം ബാറ്റു ചെയ്യുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നവരല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച സ്‌ട്രോക് പ്ലേയ്ക്കു കെല്‍പ്പുള്ള സ്പിന്‍-ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്ത് സുലഭമായതിനാല്‍ ആ തരത്തില്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വര്‍ക്കലയില്‍ ഓടിക്കൊണ്ടിരുന്ന ട്രെയിനില്‍ നിന്ന് യുവതിയെ തള്ളിയിട്ടു  (5 hours ago)

ആരാധകരെ കാണാന്‍ ഷാരൂഖ് ബാല്‍ക്കണിയില്‍ എത്തിയില്ല; പിറന്നാള്‍ ദിനത്തില്‍ ആരാധകരോട് മാപ്പ് ചോദിച്ച് ഷാരൂഖ് ഖാന്‍  (5 hours ago)

നിര്‍ത്തിയിട്ടിരുന്ന ട്രെയ്‌ലറില്‍ ബസ് ഇടിച്ചുകയറി 18 വിനോദ സഞ്ചാരികള്‍ക്ക് ദാരുണാന്ത്യം  (5 hours ago)

കൊല്ലം ജില്ലയിലെ സ്‌കൂളുകള്‍ക്ക് നാളെ ഉച്ചയ്ക്ക് ശേഷം പ്രാദേശിക അവധി  (6 hours ago)

ഉപരാഷ്ട്രപതി സി പി രാധാകൃഷ്ണന്‍ നാളെ കേരളത്തിലെത്തും  (6 hours ago)

വനിതാ ലോകകപ്പ് ഫൈനല്‍: ദക്ഷിണാഫ്രിക്കയ്ക്ക് മുന്നില്‍ 299 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തി ഇന്ത്യ  (6 hours ago)

സൂപ്പര്‍മാര്‍ക്കറ്റിലെ സ്‌ഫോടനത്തില്‍ കുട്ടികളും സ്ത്രീകളുമടക്കം 23 പേര്‍ മരിച്ചു  (7 hours ago)

വാടകവീട്ടില്‍ 25 കാരിയായ യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തി  (7 hours ago)

നടന്‍ വിജയ് അദ്ധ്യക്ഷനായ തമിഴക വെട്രി കഴകം പാര്‍ട്ടി വീണ്ടും വിവാദത്തില്‍  (9 hours ago)

Corporation-election അപ്രതീക്ഷിത നീക്കവുമായി കോണ്‍ഗ്രസ്  (9 hours ago)

RUSSIA വീഴാനൊരുങ്ങി കൂടുതൽ യുക്രൈൻ നഗരങ്ങൾ;  (9 hours ago)

അജിത്തിന് മറുപടിയുമായി ഉദയനിധി സ്റ്റാലിൻ‌  (10 hours ago)

തിരുമല അനി ആത്മഹത്യ ചെയ്യാൻ ഇടയായ സാഹചര്യം സംബന്ധിച്ച് പലതവണ പ്രതികരിച്ചു; അന്ധമായി ബിജെപി നേതൃത്വത്തെയും ആർഎസ്എസ് നേതൃത്വത്തെയും വിശ്വസിക്കുന്ന അണികൾ വിഷയം മൂടി വയ്ക്കാൻ ആഗ്രഹിച്ചു; വിമർശനവുമായി കോൺഗ  (10 hours ago)

ഗുജറാത്ത് തീരം, ആൻഡമാൻ കടൽ, മധ്യകിഴക്കൻ ബംഗാൾ ഉൾക്കടലിന്റെ കിഴക്കൻ ഭാഗങ്ങൾ എന്നിവിടങ്ങളിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തട  (10 hours ago)

പ്രാക്ക്, ശാപം അതൊക്കെ ഫലിക്കുമോ ഇല്ലയോ എന്നൊന്നും അറിയില്ല; അങ്ങനെ ചെയ്യുന്നത് മാനവികതയ്ക്ക് നിരക്കുന്നത് ആണോ എന്നൊക്കെ ചോദിച്ചാൽ അതിലൊക്കെ വിശ്വാസം ഉള്ളവർക്കല്ലേ അതിനെ ഭയക്കേണ്ടത് ഉളളൂ; വിചിത്ര ന്യാ  (10 hours ago)

Malayali Vartha Recommends