Widgets Magazine
20
Dec / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മലയാളികളുടെ പ്രിയ നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്റെ സംസ്കാരം നാളെ രാവിലെ പത്തു മണിക്ക് ഉദയംപേരൂരിലെ വീട്ടിൽ...


പ്രിയ സുഹൃത്തിന്‍റെ മരണം ഞെട്ടിപ്പിക്കുന്നു.... നടൻ ശ്രീനിവാസന്‍റെ വിയോഗത്തിൽ അനുസ്മരിച്ച് സുഹൃത്തും സഹപാഠിയുമായ നടൻ രജനീകാന്ത്....


ഉന്നതരുടെ പങ്കിനെക്കുറിച്ച് എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിച്ചു; ശബരിമല സ്വർണക്കൊള്ളയിൽ കൂടുതൽ അറസ്റ്റ് ഉടൻ: സ്വർണ്ണക്കൊള്ളയില്‍ ECIR രജിസ്റ്റർ ചെയ്യാൻ അനുമതി തേടി ED


നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ നടനും സംവിധായകനുമായ ശ്രീനിവാസന്റെ നിര്യാണത്തിൽ അനുശോചനവുമായി മലയാളത്തിന്റെ യുവനടന്മാരായ പൃഥ്വിരാജും ഇന്ദ്രജിത്തും.


നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

ഇന്ത്യ ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നു; സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ തിരയുന്ന ടീമില്‍ നിന്നും 'കുല്‍-ചാ' സഖ്യം പുറത്ത്

16 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാനേജ്‌മെന്റ് ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടത്തുന്നത്. ഒരു മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് ദീര്‍ഘകാലം ടീമില്‍ ഇരിപ്പുറപ്പിക്കാമെന്ന പഴയ രീതിയൊന്നും ഇപ്പോള്‍ നടപ്പില്ല. കളിച്ചില്ലെങ്കില്‍ ടീമിനു പുറത്ത് എന്നതാണ് അവസ്ഥ.

ടീമിലെ തുടര്‍ച്ചയായ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന രണ്ടു പേരുണ്ട്. 'കുല്‍-ചാ' എന്ന പേരില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മുഖമായി മാറിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് ഇരുവരും ആദ്യം പുറത്തായത്. പകരമെത്തിയത് രാഹുല്‍ ചഹാര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങള്‍. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയെന്ന പരിചയ സമ്പന്നനുമുണ്ട്.

കോലിപ്പടയുടെ സ്പിന്‍ മുഖമായിരുന്ന 'കുല്‍-ചാ' സഖ്യത്തെ തഴയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചത് എന്തായിരിക്കും? രണ്ടു കാരണങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇരുവര്‍ക്കും അത്രകണ്ട് ശോഭിക്കാനായില്ല എന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം, ബാറ്റിങ്ങിലെ ചില പോരായ്മകളും ഇരുവരുടെയും ടീമിലെ സ്ഥാനത്തെ ബാധിച്ചു. മധ്യനിരയില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങളും ഇരുവരുടെയും ടീമിലെ സ്ഥാനത്തിനു ഭീഷണിയായെന്നു സാരം. ലോകകപ്പില്‍ മധ്യനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അത്യാവശ്യം ബാറ്റു ചെയ്യാന്‍ കൂടി കഴിയുന്ന സ്പിന്‍-ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശ പിച്ചുകളില്‍ ഇത്തരം താരങ്ങളാണ് കൂടുതല്‍ നല്ലത് എന്നതിന് ലോകകപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ബാറ്റിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും 'ദരിദ്രരായ' കുല്‍ദീപിന്റെയും ചഹലിന്റെയും സ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ഇവര്‍ക്കൊപ്പം ടീമില്‍ ഇടംതേടി രവീന്ദ്ര ജഡേജയെന്ന പോരാളിയുമുണ്ട്. ശ്രദ്ധിച്ചാലറിയാം, ട്വന്റി20ക്ക് ഏറ്റവും അനുയോജ്യമായ ബിഗ് ഹിറ്റുകള്‍ക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇവരെല്ലാം തന്നെ. ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഇക്കാര്യം പലകുറി അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. അത്ര മികച്ച ബാറ്റ്‌സ്മാനല്ലെങ്കിലും ചഹല്‍, കുല്‍ദീപ് എന്നിവരേക്കാള്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ചഹാറും.

ലോകത്തുള്ള മറ്റെല്ലാ ടീമുകള്‍ക്കും ഒന്‍പതും പത്തും നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കില്‍ നമുക്കും അതുതന്നെ ആയിക്കൂടെ?' - ഈ ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേതാണ്. കുല്‍ദീപ് യാദവ്, ചെഹല്‍ എന്നിവരെ പുറത്തിരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ്, ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനെന്ന് കോലി ന്യായം പറഞ്ഞത്.

'പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അതും (ബാറ്റിങ് ശക്തിപ്പെടുത്തല്‍) ഒരു കാരണമാണ്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കരുത്തുകാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇതു വഴിയൊരുക്കും. ലോകകപ്പിനു മുന്‍പ് ഏറ്റവും സന്തുലിതമായ ടീമിനെ കണ്ടെത്തുകയാണ് പ്രധാനം. അതിന് എപ്പോഴും ഒരേ താരങ്ങളെ തന്നെ കളിപ്പിക്കാനാകില്ല' - കോലി പറഞ്ഞു.'ചില ഘട്ടങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഒരു ഘട്ടത്തില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പകരം കുല്‍ദീപിനെയും ചെഹലിനെയും കൊണ്ടുവന്നതും ആദ്യം ആരാധകര്‍ക്കു സുഖിച്ചിരുന്നില്ല. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊണ്ടാലും അത് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി സന്തുലിതമായ ടീമിനെ ഒരുക്കുന്നതിനു മാത്രമാണ്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ടീമിനു കൂടുതല്‍ കരുത്തുപകരുന്ന താരങ്ങളെയാണ് ഇപ്പോള്‍ ആവശ്യം' - കോലി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒട്ടും മികവുള്ളവരല്ല എന്നതും ബാറ്റിങ് അറിയാവുന്ന സ്പിന്നര്‍മാരെ തിരയാന്‍ കാരണമാണ്. ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യം ബാറ്റു ചെയ്യുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നവരല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച സ്‌ട്രോക് പ്ലേയ്ക്കു കെല്‍പ്പുള്ള സ്പിന്‍-ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്ത് സുലഭമായതിനാല്‍ ആ തരത്തില്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ശ്രീനിവാസന്‍ ആദ്യമായാണ് തന്നെ കരയിപ്പിക്കുകയാണെന്ന് നടി മഞ്ജു വാര്യര്‍  (8 minutes ago)

'പൊട്ടത്തരം വിളിച്ച് പറയല്ലേ പൊട്ടാ....ജയിക്കെ..! ജയിക്കിനെ തുലച്ച്..!രാജു..! കരഞ്ഞ് നിലവിളിച്ച് ഇറങ്ങി പോയി  (44 minutes ago)

100 ഹമാസുകൾക്ക് വധശിക്ഷ!! ഹിസ്ബുല്ല താവളങ്ങളിൽ ബോംബിട്ടു 450 അൽ-ഖസ്സാം ബ്രിഗേഡുകളെ പരസ്യ വിചാരണ ചെയ്യും  (55 minutes ago)

മേളയ്ക്ക് ഇത്തവണ അസാധാരണമായ പ്രതിസന്ധികൾ സൃഷ്ടിച്ചത് കേന്ദ്രമാണ്; ഫാസിസ്റ്റ് നടപടികളെയും അതിജീവിച്ച് ഐ എഫ് എഫ് കെ ഇവിടെത്തന്നെയുണ്ടാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ  (1 hour ago)

ശ്രീനിവാസന്‍ കാലത്തിന് മായ്ക്കാന്‍ കഴിയാത്ത സര്‍ഗ്ഗപ്രതിഭ : രമേശ് ചെന്നിത്തല  (1 hour ago)

ഉയര്‍ന്ന സാമൂഹികാവബോധമായിരുന്നു അദ്ദേഹത്തിന്റെ സിനിമകളുടെ കാതല്‍; വളരെ വര്‍ഷങ്ങള്‍ നീണ്ട ആത്മബന്ധമാണ് അദ്ദേഹവുമായി തനിക്കുണ്ടായിരുന്നതെന്ന് കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റിയംഗം രമേശ് ചെന്നിത്തല  (1 hour ago)

എല്ലാം വരുത്തിവച്ചത് ശ്രീനിവാസൻ...തളർന്ന് വീണ് വിനീത് ..എല്ലാത്തിനും കൂടെ വിമല...! അച്ഛാ..പൊട്ടിക്കരഞ്ഞ് ധ്യാൻ  (1 hour ago)

ബൈക്ക് ഓടിക്കുന്നതിനിടെ തേങ്ങ തലയിൽ വീണ് വാഹനത്തിന്റെ നിയന്ത്രണം വിട്ട് ...  (1 hour ago)

മലയാള സിനിമയിലെ വിസ്മയകരമായ ഒരു പ്രതിഭയെയാണ് ശ്രീനിവാസന്റെ വിയോഗത്തിലൂടെ കേരളത്തിന് നഷ്ടമായിരിക്കുന്നതെന്ന് മന്ത്രി സജി ചെറിയാൻ  (1 hour ago)

കൊച്ചിയിൽ നിന്നും ചെന്നൈയിലേക്ക് പോകാനായി വിമാനത്താവളത്തിൽ എത്തിയ വിനീതിനെ തേടി ആ വാർത്ത; ചങ്കു പൊട്ടി ആശുപത്രിയിലേക്ക് ഓടി; അവസാന നിമിഷങ്ങളിൽ അച്ഛനൊപ്പം  (1 hour ago)

വിജയ് ഹസാരെ ട്രോഫി ഏകദിന പോരാട്ടത്തിനുള്ള ഡല്‍ഹി ടീമിനെ പ്രഖ്യാപിച്ചു...  (2 hours ago)

ഷാഫിയും വിഷ്ണുനാഥും അടിച്ചു പിരിഞ്ഞു, 'ആ ഒറ്റക്കാരണം' എന്നാലും എൻറെ വിഷ്ണു ഈ ചതി പ്രതീക്ഷിച്ചില്ല  (2 hours ago)

ശ്രീനിവാസന്റെ സംസ്കാരം നാളെ ....  (2 hours ago)

ജീവിച്ചിരിക്കെ മരണ വാർത്ത കേൾക്കേണ്ടി വന്നു; മരിച്ചുവെന്ന് കേട്ടെന്ന് പറഞ്ഞ് പലരും തന്നെ വിളിച്ചിരുന്നു; ആളുകൾ സ്‌നേഹത്തോടെ തരുന്നതെല്ലാം കൈയ്യോടെ വാങ്ങിച്ചോ; അന്ന് ശ്രീനിവാസൻ പറഞ്ഞ മറുപടി  (2 hours ago)

ശ്രീനിവാസന്റെ അവസാന ചിത്രങ്ങൾ പുറത്ത്...! ആശുപത്രി കിടക്കയിൽ ശ്രീനിയേട്ടാ... പൊട്ടിക്കരഞ്ഞ് ഭാര്യ..!  (2 hours ago)

Malayali Vartha Recommends
നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസന്‍ അന്തരിച്ചു....തൃപ്പൂണിത്തുറ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം
Hide News