Widgets Magazine
12
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ തദ്ദേശ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ടം മികച്ച പോളിം​ഗോടെ പൂർത്തിയായി.... എല്ലാ ജില്ലകളിലും പോളിം​ഗ് 70 ശതമാനം കടന്നു, ഏറ്റവും കൂടുതൽ പോളിം​ഗ് രേഖപ്പെടുത്തിയത് വയനാട്


15 ദിവസത്തിന് ശേഷം ഒളിവില്‍ നിന്ന് പുറത്ത് വന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍; സെന്റ് സെബാസ്റ്റ്യൻസ് സ്കൂളിൽ വോട്ട് ചെയ്യാനെത്തിയ രാഹുലിനെ പൂവൻ കോഴിയുടെയും തൊട്ടിലിന്റെയും ചിത്രം ഉയർത്തി, കൂവി വിളിച്ച് പ്രതിഷേധിച്ച് ഡിവൈഎഫ്ഐ, ബിജെപി പ്രവർത്തകർ: കേസ് കോടതിയുടെ മുമ്പിൽ: സത്യം പുറത്ത് വരും... ഞെട്ടിച്ച് രാഹുലിന്റെ റീ-എൻട്രി


പരാതിക്കാരി ആവശ്യപ്പെട്ടതിന് അനുസരിച്ചാണ് ഗര്‍ഭഛിദ്രത്തിനുള്ള മരുന്ന് എത്തിച്ചതെന്ന് രണ്ടാം പ്രതി ജോബി ജോസഫ്: മരുന്നുകളുടെ ഗുരുതര സ്വഭാവത്തെക്കുറിച്ച് തനിക്കറിയിലായിരുന്നു: തിരുവനന്തപുരം ജില്ലാ സെക്ഷൻ കോടതിയിൽ മുൻ‌കൂർ ജാമ്യാപേക്ഷ...


തൊഴിൽ ക്ലേശം വർദ്ധിക്കുകയും മാനസിക ബുദ്ധിമുട്ട് അനുഭവപ്പെടുകയും ചെയ്യും


ശശി തരൂര്‍ വേറെ ലെവല്‍... സവർക്കർ പുരസ്കാരം ഏറ്റു വാങ്ങാതെ ശശി തരൂര്‍ കോണ്‍ഗ്രസിനെ രക്ഷിച്ചു, അവാര്‍ഡ് വാങ്ങാന്‍ ശശി തരൂർ എത്തിയില്ല, തിരഞ്ഞെടുക്കപ്പെട്ട മലയാളികളിൽ പുരസ്കാരം ഏറ്റുവാങ്ങാനെത്തിയത് എം ജയചന്ദ്രൻ മാത്രം

ഇന്ത്യ ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നു; സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ തിരയുന്ന ടീമില്‍ നിന്നും 'കുല്‍-ചാ' സഖ്യം പുറത്ത്

16 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാനേജ്‌മെന്റ് ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടത്തുന്നത്. ഒരു മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് ദീര്‍ഘകാലം ടീമില്‍ ഇരിപ്പുറപ്പിക്കാമെന്ന പഴയ രീതിയൊന്നും ഇപ്പോള്‍ നടപ്പില്ല. കളിച്ചില്ലെങ്കില്‍ ടീമിനു പുറത്ത് എന്നതാണ് അവസ്ഥ.

ടീമിലെ തുടര്‍ച്ചയായ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന രണ്ടു പേരുണ്ട്. 'കുല്‍-ചാ' എന്ന പേരില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മുഖമായി മാറിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് ഇരുവരും ആദ്യം പുറത്തായത്. പകരമെത്തിയത് രാഹുല്‍ ചഹാര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങള്‍. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയെന്ന പരിചയ സമ്പന്നനുമുണ്ട്.

കോലിപ്പടയുടെ സ്പിന്‍ മുഖമായിരുന്ന 'കുല്‍-ചാ' സഖ്യത്തെ തഴയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചത് എന്തായിരിക്കും? രണ്ടു കാരണങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇരുവര്‍ക്കും അത്രകണ്ട് ശോഭിക്കാനായില്ല എന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം, ബാറ്റിങ്ങിലെ ചില പോരായ്മകളും ഇരുവരുടെയും ടീമിലെ സ്ഥാനത്തെ ബാധിച്ചു. മധ്യനിരയില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങളും ഇരുവരുടെയും ടീമിലെ സ്ഥാനത്തിനു ഭീഷണിയായെന്നു സാരം. ലോകകപ്പില്‍ മധ്യനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അത്യാവശ്യം ബാറ്റു ചെയ്യാന്‍ കൂടി കഴിയുന്ന സ്പിന്‍-ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശ പിച്ചുകളില്‍ ഇത്തരം താരങ്ങളാണ് കൂടുതല്‍ നല്ലത് എന്നതിന് ലോകകപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ബാറ്റിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും 'ദരിദ്രരായ' കുല്‍ദീപിന്റെയും ചഹലിന്റെയും സ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ഇവര്‍ക്കൊപ്പം ടീമില്‍ ഇടംതേടി രവീന്ദ്ര ജഡേജയെന്ന പോരാളിയുമുണ്ട്. ശ്രദ്ധിച്ചാലറിയാം, ട്വന്റി20ക്ക് ഏറ്റവും അനുയോജ്യമായ ബിഗ് ഹിറ്റുകള്‍ക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇവരെല്ലാം തന്നെ. ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഇക്കാര്യം പലകുറി അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. അത്ര മികച്ച ബാറ്റ്‌സ്മാനല്ലെങ്കിലും ചഹല്‍, കുല്‍ദീപ് എന്നിവരേക്കാള്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ചഹാറും.

ലോകത്തുള്ള മറ്റെല്ലാ ടീമുകള്‍ക്കും ഒന്‍പതും പത്തും നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കില്‍ നമുക്കും അതുതന്നെ ആയിക്കൂടെ?' - ഈ ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേതാണ്. കുല്‍ദീപ് യാദവ്, ചെഹല്‍ എന്നിവരെ പുറത്തിരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ്, ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനെന്ന് കോലി ന്യായം പറഞ്ഞത്.

'പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അതും (ബാറ്റിങ് ശക്തിപ്പെടുത്തല്‍) ഒരു കാരണമാണ്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കരുത്തുകാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇതു വഴിയൊരുക്കും. ലോകകപ്പിനു മുന്‍പ് ഏറ്റവും സന്തുലിതമായ ടീമിനെ കണ്ടെത്തുകയാണ് പ്രധാനം. അതിന് എപ്പോഴും ഒരേ താരങ്ങളെ തന്നെ കളിപ്പിക്കാനാകില്ല' - കോലി പറഞ്ഞു.'ചില ഘട്ടങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഒരു ഘട്ടത്തില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പകരം കുല്‍ദീപിനെയും ചെഹലിനെയും കൊണ്ടുവന്നതും ആദ്യം ആരാധകര്‍ക്കു സുഖിച്ചിരുന്നില്ല. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊണ്ടാലും അത് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി സന്തുലിതമായ ടീമിനെ ഒരുക്കുന്നതിനു മാത്രമാണ്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ടീമിനു കൂടുതല്‍ കരുത്തുപകരുന്ന താരങ്ങളെയാണ് ഇപ്പോള്‍ ആവശ്യം' - കോലി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒട്ടും മികവുള്ളവരല്ല എന്നതും ബാറ്റിങ് അറിയാവുന്ന സ്പിന്നര്‍മാരെ തിരയാന്‍ കാരണമാണ്. ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യം ബാറ്റു ചെയ്യുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നവരല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച സ്‌ട്രോക് പ്ലേയ്ക്കു കെല്‍പ്പുള്ള സ്പിന്‍-ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്ത് സുലഭമായതിനാല്‍ ആ തരത്തില്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓട്ടോ ഇടിച്ച് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന  (1 hour ago)

ശിക്ഷാവിധി മൂന്നരയ്ക്ക്  (1 hour ago)

സ്വർണവിലയിൽ വർദ്ധനവ്....  (1 hour ago)

രൂപക്ക് റെക്കോഡ് തകർച്ച...  (3 hours ago)

കൂറ്റന്‍ ദിശാ ഫലകത്തിന്റെ ലോഹപാളി വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്റെ ...  (3 hours ago)

‌മെഡിക്കൽ വിദ്യാർഥികൾ സഞ്ചരിച്ച കാർ നിർത്തിയിട്ടിരുന്ന തടി ലോറിയിലേക്ക് ഇടിച്ചു കയറി വിദ്യാർഥിനിക്ക് ദാരുണാന്ത്യം  (3 hours ago)

പ്രതികളിൽ പലരും പൊട്ടിക്കരഞ്ഞു ദയ യാചിച്ചും ജഡ്ജിക്കു മുന്നിൽ...  (4 hours ago)

രജനീകാന്തിന് ഇന്ന് 75ാം പിറന്നാൾ.  (4 hours ago)

ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ പത്മകുമാർ നൽകിയ ജാമ്യാപേക്ഷയിൽ ഇന്ന് വിധി  (4 hours ago)

രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ അടൂരിലെ വീട്ടിലേക്ക്? ഹൈക്കോടതി നിലപാട് നിർണായകം; വീട്ടിൽ പോലീസ് സുരക്ഷ വർധിപ്പിച്ചു  (5 hours ago)

ബസ് അപകടത്തില്‍ ഒമ്പതുമരണം...  (5 hours ago)

യുവാവ് ഹൃദയാഘാതം മൂലം മരിച്ചു....  (5 hours ago)

കനത്ത മൂടൽമഞ്ഞിന് സാധ്യത  (5 hours ago)

മുൻകൂർ ജാമ്യ ഹർജിയിൽ 17 ന് പോലീസ് റിപ്പോർട്ട് ഹാജരാക്കാൻ കോടതി ഉത്തരവ്  (6 hours ago)

ശിവരാജ് പാട്ടീൽ അന്തരിച്ചു  (6 hours ago)

Malayali Vartha Recommends