Widgets Magazine
20
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സാധാരണ ഞാൻ ഉണ്ടാകുമ്പോൾ മൈക്ക് കളിക്കുന്ന കളിയാണ്: മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രസംഗത്തിനിടെ പണിമുടക്കി മൈക്ക്...


പരാതിക്കാരിയെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടായിന്നു: ഉഭയകക്ഷി സമ്മത പ്രകാരമാണ് ശാരീരിക ബന്ധം പുലർത്തിയത്; ഭീഷണിപ്പെടുത്തുകയോ, ഗർഭഛിദ്രത്തിന് നിർബന്ധിക്കുകയോ ചെയ്തില്ല: നിർണായക ചാറ്റുകൾ പോലീസിന് മുന്നിൽ....


അടുത്ത രണ്ട് ദിവസങ്ങളിൽ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ മഴ തുടരാൻ സാധ്യത: ഉച്ചയ്ക്ക് ശേഷമുള്ള ഇടിമിന്നലിന് സാധ്യത...


ഇരുന്നൂറുപേര്‍ കഴിച്ചിട്ടും സംഭവിക്കാത്തത്... പ്ലാച്ചിയോട് സ്വദേശികളുടെ മരണത്തിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ പ്രാഥമിക റിപ്പോർട്ട് പുറത്ത്: ഭക്ഷ്യവിഷബാധയല്ല; നടന്നത്...


ശോഭ സുരേന്ദ്രൻ മത്സരിക്കുന്നതെവിടെ...ആലപ്പുഴയിലെ വിവിധ മണ്ഡലങ്ങളിലും, പാലക്കാട്, വട്ടിയൂർക്കാവ് എന്നീ മണ്ഡലങ്ങളിലും ശോഭയുടെ പേര് ഉയർന്നിട്ടുണ്ട്..

ഇന്ത്യ ബാറ്റിങ് നിര ശക്തിപ്പെടുത്തുന്നു; സ്പിന്‍ ഓള്‍റൗണ്ടര്‍മാരെ തിരയുന്ന ടീമില്‍ നിന്നും 'കുല്‍-ചാ' സഖ്യം പുറത്ത്

16 SEPTEMBER 2019 01:04 PM IST
മലയാളി വാര്‍ത്ത

ഇന്ത്യന്‍ മാനേജ്‌മെന്റ് ട്വന്റി20 ലോകകപ്പ് മുന്‍നിര്‍ത്തി ടീമില്‍ വലിയ അഴിച്ചുപണികളാണ് നടത്തുന്നത്. ഒരു മല്‍സരത്തിലെ മികച്ച പ്രകടനം കൊണ്ട് ദീര്‍ഘകാലം ടീമില്‍ ഇരിപ്പുറപ്പിക്കാമെന്ന പഴയ രീതിയൊന്നും ഇപ്പോള്‍ നടപ്പില്ല. കളിച്ചില്ലെങ്കില്‍ ടീമിനു പുറത്ത് എന്നതാണ് അവസ്ഥ.

ടീമിലെ തുടര്‍ച്ചയായ അസാന്നിധ്യം കൊണ്ട് ശ്രദ്ധ നേടുന്ന രണ്ടു പേരുണ്ട്. 'കുല്‍-ചാ' എന്ന പേരില്‍ ഇന്ത്യന്‍ ടീമിന്റെ സ്പിന്‍ മുഖമായി മാറിയ കുല്‍ദീപ് യാദവും യുസ്വേന്ദ്ര ചഹലും. വെസ്റ്റിന്‍ഡീസിനെതിരായ ട്വന്റി20 പരമ്പരയ്ക്കുള്ള ടീമില്‍നിന്നാണ് ഇരുവരും ആദ്യം പുറത്തായത്. പകരമെത്തിയത് രാഹുല്‍ ചഹാര്‍, ക്രുനാല്‍ പാണ്ഡ്യ, വാഷിങ്ടന്‍ സുന്ദര്‍ തുടങ്ങിയ താരതമ്യേന പുതുമുഖങ്ങള്‍. ഇവര്‍ക്കൊപ്പം രവീന്ദ്ര ജഡേജയെന്ന പരിചയ സമ്പന്നനുമുണ്ട്.

കോലിപ്പടയുടെ സ്പിന്‍ മുഖമായിരുന്ന 'കുല്‍-ചാ' സഖ്യത്തെ തഴയാന്‍ സിലക്ടര്‍മാരെ പ്രേരിപ്പിച്ചത് എന്തായിരിക്കും? രണ്ടു കാരണങ്ങളാണ് ഇതിനു വഴിയൊരുക്കിയത്. ഇംഗ്ലണ്ടിലെ പിച്ചുകളില്‍ ഇരുവര്‍ക്കും അത്രകണ്ട് ശോഭിക്കാനായില്ല എന്നതായിരുന്നു അതില്‍ പ്രധാനം. ഒപ്പം, ബാറ്റിങ്ങിലെ ചില പോരായ്മകളും ഇരുവരുടെയും ടീമിലെ സ്ഥാനത്തെ ബാധിച്ചു. മധ്യനിരയില്‍ ഇന്ത്യ നേരിട്ട പ്രശ്‌നങ്ങളും ഇരുവരുടെയും ടീമിലെ സ്ഥാനത്തിനു ഭീഷണിയായെന്നു സാരം. ലോകകപ്പില്‍ മധ്യനിര ശക്തിപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് അത്യാവശ്യം ബാറ്റു ചെയ്യാന്‍ കൂടി കഴിയുന്ന സ്പിന്‍-ഓള്‍റൗണ്ടര്‍മാരുടെ പ്രാധാന്യം ഇന്ത്യ തിരിച്ചറിയുന്നത്. സ്പിന്നിനെ കാര്യമായി തുണയ്ക്കാത്ത വിദേശ പിച്ചുകളില്‍ ഇത്തരം താരങ്ങളാണ് കൂടുതല്‍ നല്ലത് എന്നതിന് ലോകകപ്പില്‍ രവീന്ദ്ര ജഡേജയുടെ പ്രകടനം തന്നെ ഏറ്റവും മികച്ച ഉദാഹരണം.

ബാറ്റിങ്ങിന്റെ കാര്യത്തില്‍ തീര്‍ത്തും 'ദരിദ്രരായ' കുല്‍ദീപിന്റെയും ചഹലിന്റെയും സ്ഥാനത്തേക്ക് ക്രുനാല്‍ പാണ്ഡ്യ, രാഹുല്‍ ചഹാര്‍, വാഷിങ്ടന്‍ സുന്ദര്‍ എന്നിവര്‍ ഉയര്‍ന്നു വരുന്നത് അങ്ങനെയാണ്. ഇവര്‍ക്കൊപ്പം ടീമില്‍ ഇടംതേടി രവീന്ദ്ര ജഡേജയെന്ന പോരാളിയുമുണ്ട്. ശ്രദ്ധിച്ചാലറിയാം, ട്വന്റി20ക്ക് ഏറ്റവും അനുയോജ്യമായ ബിഗ് ഹിറ്റുകള്‍ക്ക് കെല്‍പ്പുള്ള താരങ്ങളാണ് ഇവരെല്ലാം തന്നെ. ക്രുനാല്‍ പാണ്ഡ്യയും വാഷിങ്ടന്‍ സുന്ദറുമെല്ലാം ഇക്കാര്യം പലകുറി അടിവരയിട്ട് ഉറപ്പിച്ചിട്ടുള്ളതാണ്. അത്ര മികച്ച ബാറ്റ്‌സ്മാനല്ലെങ്കിലും ചഹല്‍, കുല്‍ദീപ് എന്നിവരേക്കാള്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ബഹുദൂരം മുന്നിലാണ് ചഹാറും.

ലോകത്തുള്ള മറ്റെല്ലാ ടീമുകള്‍ക്കും ഒന്‍പതും പത്തും നമ്പര്‍ വരെ നീളുന്ന ശക്തമായ ബാറ്റിങ് ലൈനപ്പുണ്ടെങ്കില്‍ നമുക്കും അതുതന്നെ ആയിക്കൂടെ?' - ഈ ചോദ്യം ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലിയുടേതാണ്. കുല്‍ദീപ് യാദവ്, ചെഹല്‍ എന്നിവരെ പുറത്തിരുത്തിയതിനെക്കുറിച്ചുള്ള ചോദ്യത്തോടു പ്രതികരിക്കുമ്പോഴാണ്, ബാറ്റിങ് നിരയെ ശക്തിപ്പെടുത്താനെന്ന് കോലി ന്യായം പറഞ്ഞത്.

'പുതിയ താരങ്ങളെ പരീക്ഷിക്കാന്‍ അതും (ബാറ്റിങ് ശക്തിപ്പെടുത്തല്‍) ഒരു കാരണമാണ്. മാത്രമല്ല, ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും കരുത്തുകാട്ടിയ യുവതാരങ്ങള്‍ക്ക് അവസരം ഉറപ്പാക്കാനും ഇതു വഴിയൊരുക്കും. ലോകകപ്പിനു മുന്‍പ് ഏറ്റവും സന്തുലിതമായ ടീമിനെ കണ്ടെത്തുകയാണ് പ്രധാനം. അതിന് എപ്പോഴും ഒരേ താരങ്ങളെ തന്നെ കളിപ്പിക്കാനാകില്ല' - കോലി പറഞ്ഞു.'ചില ഘട്ടങ്ങളില്‍ ബുദ്ധിമുട്ടേറിയ തീരുമാനങ്ങള്‍ എടുക്കേണ്ടിവരും. ഒരു ഘട്ടത്തില്‍ അശ്വിന്‍, ജഡേജ എന്നിവര്‍ക്കു പകരം കുല്‍ദീപിനെയും ചെഹലിനെയും കൊണ്ടുവന്നതും ആദ്യം ആരാധകര്‍ക്കു സുഖിച്ചിരുന്നില്ല. ടീം തിരഞ്ഞെടുപ്പിന്റെ കാര്യത്തില്‍ എന്തു തീരുമാനം കൈക്കൊണ്ടാലും അത് അടുത്ത വര്‍ഷം നടക്കുന്ന ട്വന്റി20 ലോകകപ്പിനായി സന്തുലിതമായ ടീമിനെ ഒരുക്കുന്നതിനു മാത്രമാണ്. ബാറ്റിങ്ങിന്റെ കാര്യത്തില്‍ ടീമിനു കൂടുതല്‍ കരുത്തുപകരുന്ന താരങ്ങളെയാണ് ഇപ്പോള്‍ ആവശ്യം' - കോലി ചൂണ്ടിക്കാട്ടി.

പേസ് ബോളര്‍മാരില്‍ പ്രധാനിയായ ജസ്പ്രീത് ബുമ്ര ഉള്‍പ്പെടെയുള്ളവര്‍ ബാറ്റിങ്ങിന്റെ കാര്യത്തില്‍ ഒട്ടും മികവുള്ളവരല്ല എന്നതും ബാറ്റിങ് അറിയാവുന്ന സ്പിന്നര്‍മാരെ തിരയാന്‍ കാരണമാണ്. ഭുവനേശ്വര്‍ കുമാറും ദീപക് ചഹാറും ഉള്‍പ്പെടെയുള്ളവര്‍ അത്യാവശ്യം ബാറ്റു ചെയ്യുമെങ്കിലും എപ്പോഴും വിശ്വസിക്കാവുന്നവരല്ല. ഇപ്പോഴത്തെ സാഹചര്യത്തില്‍ മികച്ച സ്‌ട്രോക് പ്ലേയ്ക്കു കെല്‍പ്പുള്ള സ്പിന്‍-ഓള്‍റൗണ്ടര്‍മാര്‍ രാജ്യത്ത് സുലഭമായതിനാല്‍ ആ തരത്തില്‍ സന്തുലിതമായ ടീമിനെ വാര്‍ത്തെടുക്കാനാണ് ശ്രമമെന്നു വ്യക്തം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഡോക്ടറുടെ മുറിയില്‍ നായ്ക്കുരണപ്പൊടി വിതറിയ ജീവനക്കാര്‍ക്കെതിരെ കേസ്  (22 minutes ago)

'അവന്‍ എവിടെയായിരിക്കണമോ അവിടെ എത്തി :ഭീഷണി സന്ദേശങ്ങള്‍, അശ്ലീല ഇമെയിലുകള്‍, അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍:മുന്‍സഹപാഠിയുടെ ലീലാവിലാസങ്ങള്‍ വെളിപ്പെടുത്തി യുവതി  (24 minutes ago)

യുകെയില്‍ ജോലി വാഗ്ദാനം ചെയ്ത് ലക്ഷങ്ങള്‍ തട്ടിയെടുത്ത പ്രതി പിടിയില്‍  (43 minutes ago)

വീട്ടമ്മയുടെ വയറ്റില്‍ കത്രിക കണ്ടെത്തിയ സംഭവം: ഉഷയ്ക്ക് തുടര്‍ ചികിത്സക്ക് അമൃത ആശുപത്രിയില്‍ സൗകര്യം ഒരുക്കി കെസി വേണുഗോപാല്‍  (50 minutes ago)

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ 27കാരന്‍ പിടിയില്‍  (1 hour ago)

കോളേജ് ബസും സ്വകാര്യ ബസും കൂട്ടിയിടിച്ച് നാല് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്  (1 hour ago)

ഇറാനെതിരെയുള്ള സൈനിക നീക്കം തള്ളാതെ അമേരിക്ക  (1 hour ago)

ലോട്ടറി ക്ഷേമ നിധി ബോര്‍ഡില്‍ സാമ്പത്തിക തട്ടിപ്പ് കേസ്: പ്രതി മാനസിക രോഗിയാണെന്നുള്ള വാദം പൊളിഞ്ഞു  (2 hours ago)

നവീന്‍ ബാബുവിന്റെ മരണത്തില്‍ തുടരന്വേഷണം ആവശ്യപ്പെട്ടുളള ഹര്‍ജിയില്‍ വാദം ഈ മാസം 26ലേക്ക് മാറ്റി  (2 hours ago)

പരിശ്രമങ്ങളെ നമ്മളിലേക്ക് പ്രതിഫലിപ്പിക്കുന്ന മാജിക് ജിമ്മിനുണ്ടെന്ന് റിമി  (2 hours ago)

ശസ്ത്രക്രിയയ്ക്കിടെ വയറ്റില്‍ മറന്നുവച്ച കത്രികയുമായി വീട്ടമ്മ 5 വര്‍ഷമായി ദുരിതത്തില്‍  (2 hours ago)

സ്വര്‍ണപ്പാളികള്‍ ജാംഷഡ്പൂരിലെ ലാബില്‍ പരിശോധന നടത്താന്‍ കോടതി അനുമതി നല്‍കി; അന്തിമ റിപ്പോര്‍ട്ട് മാര്‍ച്ച് 31ന് മുന്‍പെന്ന് എസ് ഐ ടി  (2 hours ago)

മൈക്രോ ഫിനാന്‍സ് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളി നടേശനെ വിജിലന്‍സ് ചോദ്യം ചെയ്തു  (3 hours ago)

'ആറ്റുകാലമ്മ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നുണ്ടോ?'; ആറ്റുകാലമ്മയുടെ പേരില്‍ എന്തിനാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിക്കുന്നതെന്ന് ഹൈക്കോടതി  (3 hours ago)

കാഞ്ഞങ്ങാട് ഭാര്യയെ വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ച ഭര്‍ത്താവ് ജീവനൊടുക്കി  (4 hours ago)

Malayali Vartha Recommends