എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്... അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും... അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക!! ശ്രീശാന്തിന് പറ്റിയ ചതിയെ കുറിച്ച് വെളിപ്പെടുത്തി താരം
സുബ്ബയ്യ പിള്ള ട്രോഫിക്കിടെ തമിഴ്‍നാട് താരം ദിനേഷ് കാര്‍ത്തിക് ചെയ്തൊരു ചതിയെക്കുറിച്ചാണ് ശ്രീയുടെ തുറന്നുപറച്ചില്‍. സംഭവം എന്തായാലും ഏറ്റെടുത്തിരിക്കുകയാണ് സോഷ്യൽമീഡിയ. അന്നത്തെ മല്‍സരത്തില്‍ ഓരോ പന്തു നേരിടും മുന്‍പും കാര്‍ത്തിക് ശ്വാസോച്ഛ്വാസത്തിനും മറ്റുമായി ഏറെ സമയം ചെലവഴിച്ചിരുന്നു. കാര്‍ത്തിക്, ഈ വാര്‍ത്ത നിങ്ങള്‍ വായിക്കുന്നുണ്ടെങ്കില്‍ ഒരു കാര്യം ഓര്‍മിക്കുക. എന്നോടും എന്റെ കുടുംബത്തോടും നിങ്ങള്‍ ചെയ്തത് പൊറുക്കാനാകാത്ത തെറ്റാണ്. അടുത്ത വര്‍ഷവും കേരളം തമിഴ്നാടിനെതിരെ കളിക്കും. അന്ന് എന്താണ് സംഭവിക്കാന്‍ പോകുന്നതെന്ന് കാത്തിരുന്നു കാണുക. ദൈവം അനുഗ്രഹിക്കട്ടെ. 'ഇത് പലതവണ ആവര്‍ത്തിച്ചപ്പോള്‍ ഞാന്‍ പറഞ്ഞു; 'മച്ചാന്‍, നിങ്ങള്‍ തമിഴ്നാട്ടിലായത് ഭാഗ്യം'. അപ്പോള്‍ 'ശ്…' എന്ന് കാര്‍ത്തിക് നിശബ്ദനാകാന്‍ എന്നോട് ആവശ്യപ്പെട്ടു. 'എന്ത്, പന്തു നേരിടാന്‍ തയാറാകൂ' എന്നായിരുന്നു എന്റെ മറുപടി. സുബ്ബയ്യ പിള്ള ട്രോഫിയില്‍ തമിഴ്നാടുമായുള്ള മല്‍സരത്തിനിടെ ദിനേഷ് കാര്‍ത്തിക്കുമായി വഴക്കിട്ടതിന്റെ പേരില്‍ ശ്രീശാന്തിന് രണ്ടു മല്‍സരങ്ങളില്‍നിന്ന് വിലക്കു ലഭിച്ചിരുന്നു.
ആ വര്‍ഷത്തെ ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചപ്പോള്‍ താന്‍ പുറത്തായതും കാര്‍ത്തിക് തനിക്കെതിരെ നല്‍കിയ പരാതിയുടെ പേരിലാണെന്ന് ശ്രീ വിശ്വസിക്കുന്നു. താരത്തിന്റെ വാക്കുകള്‍ ഇങ്ങനെ..' ഞാന്‍ എന്‍.ശ്രീനിവാസനെ (ചെന്നൈ സൂപ്പര്‍ കിങ്സ് ഉടമ) അപാനിച്ചെന്നായിരുന്നു കാര്‍ത്തിക്കിന്റെ പരാതി. സത്യത്തില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ ചില വിദ്യകള്‍ കാര്‍ത്തിക് പരീക്ഷിക്കുകയായിരുന്നു.
അടുത്ത പന്തിനുശേഷവും കാര്‍ത്തിക് ഇതുതന്നെ ആവര്‍ത്തിച്ചു.
സത്യത്തില്‍ സച്ചിന്‍ ബേബി (അന്നത്തെ കേരളാ ക്യാപ്റ്റന്‍) കുറഞ്ഞ ഓവര്‍ നിരക്കിനു ശിക്ഷിക്കപ്പെടാന്‍ പോലും കാര്‍ത്തിക്കിന്റെ പെരുമാറ്റം കാരണമാകുമായിരുന്നു. അന്ന് ഞാന്‍ ഒടുവില്‍ ലെഗ്-സ്പിന്‍ എറിഞ്ഞാണ് കാര്‍ത്തിക്കിനെ പുറത്താക്കിയത്. പുറത്തായി മടങ്ങുമ്ബോള്‍ അടുത്തുടെന്ന് ഞാന്‍ പറഞ്ഞു; 'ശ്വാസമെടുത്ത് ശ്വാസമെടുത്ത് തിരിച്ചുപോകൂ'. ആ മല്‍സരം ഞങ്ങള്‍ ജയിക്കുകയും ചെയ്തു. സത്യത്തില്‍ എന്തിനാണ് ഞാന്‍ ശ്രീനിവാസന്‍ സാറിനെ അപമാനിക്കുന്നത്. ഗുരുവായൂരപ്പന്റെ ഭക്തരെന്ന നിലയില്‍ ഞങ്ങള്‍ തമ്മില്‍ വര്‍ഷങ്ങളായി അടുത്ത ബന്ധമുണ്ട്.
2009ല്‍ ഞാന്‍ കളത്തിലേക്കു തിരിച്ചുവരുന്ന അവസരത്തില്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് കൗണ്ടിയില്‍ കളിക്കാന്‍ അനുവാദമുണ്ടായിരുന്നില്ല. അന്ന് എന്നെ കൗണ്ടി കളിക്കാന്‍ അനുവദിച്ച വ്യക്തിയാണ് അദ്ദേഹം. എന്തിന് അദ്ദേഹത്തെ ഞാന്‍ ചീത്ത വിളിക്കണം? അന്നു വൈകിട്ടാണ് ചാംപ്യന്‍സ് ട്രോഫിക്കുള്ള സാധ്യതാ ടീമിനെ പ്രഖ്യാപിച്ചത്. എനിക്ക് ടീമില്‍ ഇടം കിട്ടിയില്ല. അതിന്റെ ഒരേയൊരു കാരണം കാര്‍ത്തിക്ക് എനിക്കെതിരെ നല്‍കിയ പരാതിയായിരുന്നു.
https://www.facebook.com/Malayalivartha