ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം നേരെയാക്കാൻ ഇനി ഒരേയൊരു വഴി ഇത് മാത്രം; മുഷ്താഖ് അഹമ്മദ് പറഞ്ഞത് കേട്ട് ആവേശത്തിൽ ആരാധകർ; കേൾക്കേണ്ടവർ കേൾക്കട്ടെ
ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ദുരിതമനുഭവിക്കുന്ന ഒരു കൂട്ടർ കൂടിയുണ്ട്. ക്രിക്കറ്റ് പ്രേമികൾ. ഇന്ത്യ- പാകിസ്ഥാന്‍ ക്രിക്കറ്റ് പരമ്പര പുനരാരംഭിക്കണമെന്ന ആകാംഷയോടെ കാത്തിരിക്കുകയാണ് ഒരു കൂട്ടം ആരാധകർ. എന്നാൽ കശ്മീർ വിഷയത്തിന് പിന്നാലെ ഇരു രാജ്യങ്ങളും തമ്മിൽ ഉള്ള ബന്ധത്തിൽ ഉലച്ചിൽ നില നിൽക്കുന്നതിനാൽ ഈ സ്വപനം അകലത്തിലാണ്. ഇതിനിടയിൽ മുന്‍ പാക് സ്പിന്നര്‍ മുഷ്താഖ് അഹമ്മദിന്റെ അഭിപ്രായം ശ്രദ്ധേയമാകുകയാണ്. ക്രിക്കറ്റിന് മാത്രമേ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം നല്ലരീതിയില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നാണ് അദ്ദേഹം പറയുന്നത്. ഈ പ്രശ്‌നങ്ങൾക്ക് നല്ലൊരു അളവിൽ പരിഹാരം വരുത്താൻ ക്രിക്കറ്റിന് കഴിയുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു.
ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളി്ക്കാന്‍ തുടങ്ങിയാല്‍ പിന്നീടുള്ള ചര്‍ച്ചകളെല്ലാം എളുപ്പമാകുമെന്നും അദ്ദേഹം പറയുന്നു .'' ഇരുരാജ്യങ്ങളും തമ്മിലുള്ള നയതന്ത്രബന്ധം വഷളായ സാഹചര്യത്തിലായിരുന്നു ക്രിക്കറ്റ് പരമ്പരകള്‍ നിര്‍ത്തിവച്ചത്. ഈ ഘട്ടത്തിൽ ഏറെ പ്രതീക്ഷ നൽകുകയാണ് അദ്ദേഹത്തിനന്റെ വാചകങ്ങൾ. മുഷ്താഖ് അഹമ്മദ് പറയുന്നത് ക്രിക്കറ്റിന് മാത്രമേ ഇന്ത്യ- പാകിസ്ഥാന്‍ ബന്ധം നല്ലരീതിയില്‍ കൊണ്ടുവരാന്‍ സാധിക്കുകയുള്ളൂവെന്നാണ്. അബുദാബിയില്‍ നടക്കുന്ന ടി10 ടൂര്‍ണമെന്റിനിടെ സംസാരിക്കുന്ന വേളയിലായിരുന്നു അദ്ദേഹം ഈ കാര്യം വ്യക്തമാക്കിയത്. ക്രിക്കറ്റിൽ അദ്ദേഹം അർപ്പിക്കുന്ന വിശ്വാസം വലുതാണ്. ക്രിക്കറ്റ് സ്‌നേഹം കൊണ്ടുവരുമെന്നാണ് അദ്ദേഹം പ്രതീക്ഷിക്കുന്നത്. ഇന്ത്യയും പാകിസ്ഥാനും പരമ്പരകള്‍ കളിക്കണമെന്ന് ആരാധകര്‍ ആഗ്രഹിക്കുന്നുണ്ട്. ആഷസിനേക്കാള്‍ മികച്ചതാണ് ഇന്ത്യ- പാകിസ്ഥാന്‍ പരമ്പര. ഇരു രാജ്യങ്ങളും ക്രിക്കറ്റ് കളി്ക്കാന്‍ തുടങ്ങിയാല്‍ പിന്നീടുള്ള ചര്‍ച്ചകളെല്ലാം എളുപ്പമാവും.'' അദ്ദേഹം പറഞ്ഞു നിര്‍ത്തി. നിലവില്‍ ഐസിസി ടൂര്‍ണമെന്റുകളില്‍ മാത്രമാണ് ഇന്ത്യയും പാകിസ്ഥാനും ഏറ്റുമുട്ടുന്നത്. ഇംഗ്ലണ്ടില്‍ നടന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിലാണ് ഇരുവരും അവസാനമായി കളിച്ചത്. ഏതായാലും പാകിസ്ഥാൻ മുൻ ക്രിക്കെറ്റ് താരം മുന്നോട്ട് വയ്ക്കുന്ന ഈ ആശയം തള്ളിക്കളയാനാകില്ല. മാത്രമല്ല ഇന്ത്യ പാകിസ്ഥാൻ ബന്ധത്തിൽ വന്നിരിക്കുന്ന ഉലച്ചിൽ ഇല്ലാതാക്കാൻ ഇതിലൂടെ കഴിയുമെന്ന് വിശ്വസിക്കുന്നവർ നിരവധിയാണ്.
ഇരുരാജ്യങ്ങളും വളരെക്കാലമായി ഒരു പരമ്പരയിലും പങ്കെടുത്തിട്ടില്ല, മാത്രമല്ല ഐസിസി പരിപാടികളിൽ മാത്രമാണ് കൂടിക്കാണാറുള്ളതെന്നും അദ്ദേഹം പറഞ്ഞു. ഓഗസ്റ്റ് 5 മുതൽ ഇന്ത്യൻ സർക്കാർ ഭരണഘടനയുടെ ആർട്ടിക്കിൾ 370 റദ്ദാക്കിയപ്പോൾ ജമ്മു കശ്മീരിന് നൽകിയ പ്രത്യേക പദവി അവസാനിപ്പിച്ചതോടെ രണ്ട് ഏഷ്യൻ അയൽവാസികളും തമ്മിലുള്ള ബന്ധം കൂടുതൽ മൂർച്ഛിക്കുകയായിരുന്നു. എന്നിരുന്നാലും, അടുത്തിടെ കർതാർപൂർ ഇടനാഴി തുറന്നത് ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിനുള്ള ഒരു നല്ല നടപടിയായിട്ടാണ് കാണപ്പെടുന്നത് എന്ന് മുഷ്താഖ് അഹമ്മദ് ചൂണ്ടിക്കാട്ടി . ''ഞങ്ങൾ ക്രിക്കറ്റ് കളിക്കുമ്പോൾ കാര്യങ്ങൾ എളുപ്പമാകും. ആശയവിനിമയം നടത്താനും കാര്യങ്ങൾ ശരിയായ പാതയിൽ സ്ഥാപിക്കാനും ഇത് രാഷ്ട്രീയക്കാർക്ക് മികച്ച അവസരം നൽകുന്നു. അതിനാലാണ് രണ്ട് സർക്കാരുകൾക്കിടയിലും ആശയവിനിമയം നടക്കേണ്ടതെന്ന് ഞാൻ കരുതുന്നു,"എന്ന അദ്ദേഹത്തിന്റെ വാക്കുകൾ പ്രതീക്ഷ നൽകുന്നുണ്ട്.
ഇരു രാജ്യങ്ങളും ഇരുന്ന് സ്ഥിതിയും അവരുടെ പ്രശ്നങ്ങളും ചർച്ച ചെയ്യണം. അടുത്തിടെ കർതാർപൂർ ഇടനാഴി തുറന്നത് ഇരു രാജ്യങ്ങൾക്കും ഒരു മികച്ച സംരംഭമാണ്. ആശയവിനിമയം നടക്കുമ്പോൾ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാനാകും. ഇന്ത്യയും പാകിസ്ഥാനും തമ്മിലുള്ള ഉഭയകക്ഷി ബന്ധം മെച്ചപ്പെടുത്തുന്നതിൽ കായിക വിനോദങ്ങൾക്ക്, പ്രത്യേകിച്ച് ക്രിക്കറ്റിന് വലിയ പങ്കുണ്ടെന്നും , അദ്ദേഹം പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ഒരു പരിവർത്തന ഘട്ടത്തിലൂടെ കടന്നുപോകുകയാണെന്നും കാലത്തിനനുസരിച്ച് അവരുടെ പ്രകടനം മെച്ചപ്പെടുമെന്നും തന്റെ സ്വന്തം ടീമിന്റെ സമീപകാല പ്രകടനത്തെക്കുറിച്ച് സംസാരിച്ച മുഷ്താഖ് പറഞ്ഞു.
https://www.facebook.com/Malayalivartha