Widgets Magazine
31
May / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ


ബ്ലൂ മൂണും മൈക്രോമൂണും ഒന്നിച്ച്! വാനിൽ ഒരുങ്ങുന്ന ആ അത്യപൂർവ്വ കാഴ്ച നാളെ....


കൊച്ചി കുമ്പളങ്ങിയിൽ തമിഴ്‌നാട് സ്വദേശി കൊല്ലപ്പെട്ട നിലയിൽ; പച്ചക്കറിക്കടയ്ക്കുള്ളിൽ മൃതദേഹം കണ്ടെത്തി...


ദേവസ്വം മന്ത്രിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ ക്ഷേത്രപൂജാരിക്ക് സസ്‌പെന്‍ഷന്‍... പ്രത്യേകം ദര്‍ശനം ക്രമീകരിക്കുന്നതിനായി 4,000 രൂപയാണ് കൈക്കൂലിയായി ആവശ്യപ്പെട്ടത്...


ഒരു നിമിഷത്തെ വിവേകശൂന്യത, വലിയ കുറ്റബോധമുണ്ട്;" ഇൻസ്റ്റാഗ്രാം വിവാദത്തിൽ ഒടുവിൽ മനസ്സ് തുറന്ന് ഹൻസിക കൃഷ്ണകുമാർ...

6 പന്ത് എറിഞ്ഞു, സ്വന്തമാക്കിയത് 5 വിക്കറ്റ്; രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബോളറായി അഭിമന്യു മിഥുന്‍

29 NOVEMBER 2019 05:47 PM IST
മലയാളി വാര്‍ത്ത

ഒരു ഓവറില്‍ രണ്ടു റണ്‍സ് മാത്രം വിട്ടുകൊടുത്ത് നേടിയത് അഞ്ച് വിക്കറ്റ്! ഏറെക്കുറെ അസാധ്യമായി കരുതപ്പെടുന്ന ഉജ്വല നേട്ടത്തിലേക്ക് പന്തെറിഞ്ഞ് മുന്‍ ഇന്ത്യന്‍ താരം കൂടിയായ കര്‍ണാടകയുടെ അഭിമന്യു മിഥുന്‍ സയ്യിദ് മുഷ്താഖ് അലി ട്രോഫി സെമിയില്‍ ശ്രദ്ധാകേന്ദ്രമായി.

ഹരിയാനയ്‌ക്കെതിരെയുള്ള മല്‍സരത്തിലാണ് കര്‍ണാടകയ്ക്കുവേണ്ടി ഹാട്രിക് സഹിതം മുപ്പതുകാരനായ അഭിമന്യു മിഥുന്റെ അസാമാന്യ പ്രകടനം. 20-ാം ഓവറിലെ ആദ്യ നാലു പന്തില്‍ തുടര്‍ച്ചയായി വിക്കറ്റുകള്‍ കണ്ടെത്തിയ മിഥുന്‍, ഒരു പന്തിന്റെ ഇടവേളയ്ക്കുശേഷം അഞ്ചാം വിക്കറ്റും സ്വന്തമാക്കി. മത്സരത്തിലാകെ നാല് ഓവര്‍ ബോള്‍ ചെയ്ത മിഥുന്‍ നാല് ഓവറില്‍ 39 റണ്‍സ് വഴങ്ങിയാണ് അഞ്ചു വിക്കറ്റ് നേടിയത്!

കര്‍ണാടക പ്രീമിയര്‍ ലീഗുമായി ബന്ധപ്പെട്ട ഒത്തുകളി വിവാദത്തില്‍ പൊലീസ് മിഥുനെ ചോദ്യം ചെയ്‌തേക്കുമെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സൂറത്തിലെ ലാല്‍ഭായ് കോണ്‍ട്രാക്ടര്‍ സ്റ്റേഡിയത്തില്‍ റെക്കോര്‍ഡ് പ്രകടനവുമായി താരം കളംപിടിച്ചത്.

ഇതോടെ ഫസ്റ്റ് ക്ലാസ്, ലിസ്റ്റ് എ, ട്വന്റി20 മത്സരങ്ങളില്‍ ഹാട്രിക് നേട്ടമെന്ന അതുല്യ റെക്കോര്‍ഡ് മിഥുന് സ്വന്തം. 2009-ല്‍ ഉത്തര്‍ പ്രദേശിനെതിരെ രഞ്ജി ട്രോഫിയിലാണ് മിഥുന്‍ ആദ്യമായി ഹാട്രിക് നേടിയത്. ഈ വര്‍ഷം വിജയ് ഹസാരെ ട്രോഫിയില്‍ തമിഴ്‌നാടിനെതിരെ രണ്ടാം ഹാട്രിക്. ഇപ്പോഴിതാ ഹരിയാനയ്‌ക്കെതിരായ സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ മറ്റൊരു ഹാട്രിക്!

ഇതോടെ രഞ്ജി ട്രോഫി, വിജയ് ഹസാരെ ട്രോഫി, സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരങ്ങളില്‍ ഹാട്രിക് നേടുന്ന ആദ്യ ബോളറുമായി മിഥുന്‍. ഇന്ത്യയ്ക്കായി നാല് ടെസ്റ്റുകളും അഞ്ച് ഏകദിനങ്ങളും കളിച്ചിട്ടുണ്ട്.


നാടകീയമായ ആ ഓവറിലെ സംഭവവികാസങ്ങളെ ഇങ്ങനെ ചുരുക്കാം:

1-ാം പന്ത്: 33 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 61 റണ്‍സുമായി ഹരിയാന സ്‌കോര്‍ 200 കടത്താനുറച്ച് ക്രീസില്‍ നിന്ന ഹിമാന്‍ഷു റാണയുടേതായിരുന്നു ആദ്യ ഊഴം. എന്നാല്‍ മിഥുന്റെ വേഗം കുറഞ്ഞ ഷോര്‍ട് ബോള്‍ റാണയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ചു. പന്ത് ഡീപ് മിഡ്വിക്കറ്റില്‍ മായങ്ക് അഗര്‍വാളിന്റെ കൈകളില്‍. സ്‌കോര്‍ നാലിന് 192 റണ്‍സ്.

2-ാം പന്ത്: ഓഫ്‌സൈഡിനു പുറത്ത് ഇക്കുറി ലെങ്ത് ഡെലിവറിയില്‍ ബാറ്റുവച്ച തെവാട്ടിയയ്ക്കു പിഴച്ചു. റാണയ്‌ക്കൊപ്പം അര്‍ധസെഞ്ചുറി കൂട്ടുകെട്ടില്‍ പങ്കാളിയായ രാഹുല്‍ തെവാട്ടിയ ലോങ് ഓഫില്‍ നേരെ കരുണ്‍ നായരുടെ കൈകളില്‍. 20 പന്തില്‍ ആറു ഫോറുകള്‍ സഹിതം 32 റണ്‍സുമായി മിഥുന് മടക്കം.

3-ാം പന്ത്: സുമിത് കുമാറിനായിരുന്നു മിഥുന് ഹാട്രിക് വിക്കറ്റ് സമ്മാനിക്കാനുള്ള 'നിയോഗം'. സ്ലോ ബോളുമായി വീണ്ടും മിഥുന്റെ മറ്റൊരു പരീക്ഷണം. സ്വീപ് ഷോട്ടിനുള്ള സുമിത് കുമാറിന്റെ ശ്രമം ബാക്വേര്‍ഡ് സ്‌ക്വയര്‍ ലെഗ്ഗില്‍ റോഹന്‍ കദത്തിന്റെ കൈകളില്‍. സുമിത് ഗോള്‍ഡന്‍ ഡക്ക്. മിഥുന് 'ഗോള്‍ഡന്‍ ഹാട്രിക്'.

4-ാം പന്ത്: ഹാട്രിക് നേട്ടത്തോടെ മിഥുന്റെ വിക്കറ്റ് വേട്ട കഴിഞ്ഞെന്ന് കരുതിയവരെ ഞെട്ടിച്ചാണ് നാലാം പന്തിലും താരം ആഞ്ഞടിച്ചത്. ഇക്കുറി ഇരയായത് ഇന്ത്യന്‍ ജഴ്‌സിയില്‍ ഒട്ടേറെ മത്സരങ്ങള്‍ കളിച്ചിട്ടുള്ള അമിത് മിശ്ര. വീണ്ടുമൊരു സ്ലോ ഷോര്‍ട്ട് ബോളിലാണ് മിഥുന്‍ നാലാം ഇരയെ കണ്ടെത്തിയത്. പന്തിലേക്ക് ഫ്‌ലാറ്റായി ബാറ്റുവീശിയ മിശ്ര എക്‌സ്ട്രാ കവറില്‍ കൃഷ്ണപ്പ ഗൗതത്തിന്റെ കൈകളില്‍. മിശ്രയും ഗോള്‍ഡന്‍ ഡക്ക്. മിഥുന് നാലു പന്തില്‍ നാല് വിക്കറ്റ്.

5-ാം പന്ത്: ആദ്യ പന്ത് വൈഡായി. ഹരിയായ്ക്ക് ഒരു റണ്‍. പിന്നാലെ മിഥുന്‍ ഓഫ്‌സൈഡിനു പുറത്തെറിഞ്ഞ പന്ത് ജിതേഷ് സറോഹ ഡീപ് കവറിലേക്ക് തട്ടിയിട്ടു. ഹരിയാനയ്ക്ക് ഒരു റണ്‍ കൂടി. 19.5 ഓവറില്‍ ഏഴിന് 194 റണ്‍സ്.

6-ാം പന്ത്: അദ്ഭുതങ്ങള്‍ അവസാനിച്ചിരുന്നില്ല. ഓവറിലെ അവസാന പന്തിലും വിക്കറ്റ് കണ്ടെത്തി മിഥുന്റെ മറ്റൊരു അവതാരം. ഇക്കുറി ഇരയായത് ഇന്ത്യന്‍ ജഴ്‌സിയില്‍ കളിച്ചിട്ടുള്ള മറ്റൊരു ഹരിയാന താരം ജയന്ത് യാദവ്. സ്റ്റംപിനു നേരെ എത്തിയ സ്ലോ ബോളില്‍ ബാറ്റുവച്ച ജയന്ത് യാദവ് കെ.എല്‍. രാഹുലിന്റെ കൈകളില്‍! മിഥുന് ആറു പന്തില്‍ അഞ്ചു വിക്കറ്റ്. റെക്കോര്‍ഡ്......!

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

21.88 ലക്ഷം രൂപയുടെ അപഹരണം ഖാദി ബോർഡ് കാഷ്യറെ 7 കേസുകളിലായി 56 വർഷം തടവിനും, 2,80,000 രൂപ പിഴക്കും ശിക്ഷിച്ചു. ശിക്ഷ ഒരുമിച്ചനുഭവിച്ചാൽ മതിയെന്ന് വിധിന്യായത്തിൽ പറയുന്നതിനാൽ 8 വർഷം തടവനുഭവിക്കുകയും 2  (5 minutes ago)

നെടുമങ്ങാട് പനവൂരിൽ ഒന്നര വയസുള്ള കുഞ്ഞ് മരണമടഞ്ഞത് അരുംകൊലയെന്ന് തെളിഞ്ഞു.... രണ്ടാനച്ഛനും അമ്മയും അറസ്റ്റിൽ  (14 minutes ago)

പ്രവേശനോത്സവത്തിന് തയ്യാറെടുത്ത് സ്കൂളുകൾ.... വേനൽഅവധിയ്ക്കുശേഷം നാളെ സ്കൂളുകൾ തുറക്കും.... സംസ്ഥാനതല പ്രവേശനോത്സവം തിരുവനന്തപുരം പട്ടം ഗവ. മോഡൽ ഗേൾസ്‌ എച്ച്‌എസ്‌എസിൽ രാവിലെ പത്തിന്‌ മുഖ്യമന്ത്രി വി ഡ  (37 minutes ago)

പാലിനുവേണ്ടി കരഞ്ഞ നാലുവയസ്സുകാരനെ കൊലപ്പെടുത്തി പിതാവ്  (4 hours ago)

സിബിഎസ്ഇ പ്ലസ്ടു വിദ്യാര്‍ഥിനിയുടെ ഉത്തരക്കടലാസില്‍ 2 പേജ് മൂല്യനിര്‍ണയം നടത്തിയില്ല  (4 hours ago)

തലസ്ഥാനത്ത് കനത്ത മഴയെ തുടര്‍ന്നുണ്ടായ രൂക്ഷമായ വെള്ളക്കെട്ടില്‍ മേയര്‍ വിവി രാജേഷിന്റെ മറുപടി  (4 hours ago)

മുഖ്യമന്ത്രി വി.ഡി. സതീശനെ അഭിനന്ദിച്ച് എം.എ. യൂസഫലി  (5 hours ago)

ആര്‍ത്തവ അവധി അനുവദിക്കുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനത്തിനെതിരെ കൗണ്‍സിലര്‍ ആര്‍.ശ്രീലേഖ  (5 hours ago)

സ്വര്‍ണം തേടി പോയവര്‍ ലാവോസിലെ ഗുഹയില്‍ കുടുങ്ങിയത് 10 ദിവസം  (5 hours ago)

ഡല്‍ഹിയില്‍ ബഹുനിലക്കെട്ടിടം തകര്‍ന്നുവീണ് അപകടം  (5 hours ago)

ഒന്നരവയസ്സുകാരന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്; ജനനേന്ദ്രീയത്തില്‍ ആഴത്തിലുള്ള മുറിവ്, കാലില്‍ പൊളിച്ച പാടുകള്‍  (6 hours ago)

സിപിഎം നേതാക്കളുടെ പ്രചാരണത്തെ പരിഹസിച്ച് മുഖ്യമന്ത്രി  (6 hours ago)

വിരമിക്കാന്‍ രണ്ട് ദിവസം മാത്രം ശേഷിക്കെ അധ്യാപകനെതിരെ നടപടി വേണ്ടെന്ന് മുഖ്യമന്ത്രി  (6 hours ago)

നെടുമങ്ങാട്ടെ ഒന്നര വയസുകാരന്‍റെ മരണം കൊലപാതകം. കുട്ടിയുടെ അമ്മയും പങ്കാളിയും പൊലീസ് കസ്റ്റഡിയിലാണ്. കുട്ടിയെ അമ്മയുടെ പങ്കാളി അഷ്കർ മർദിക്കാറുണ്ടായിരുന്നു. മർദനം മൂലം കുട്ടിക്ക് ആന്തരിക രക്തസ്രാവം ഉണ  (11 hours ago)

കർണാടകയിലെ ഭരണനേതൃത്വ മാറ്റവുമായി ബന്ധപ്പെട്ട തർക്കങ്ങളെല്ലാം രമ്യമായി പരിഹരിച്ചതായി എ ഐ സി സി സംഘടന ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ  (11 hours ago)

Malayali Vartha Recommends