Widgets Magazine
08
Apr / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കേരള നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം അവസാനിക്കാൻ ഇനി മണിക്കൂറുകൾ.. 48 മണിക്കൂർ നീണ്ടുനിൽക്കുന്ന നിശബ്ദ പ്രചാരണ കാലയളവ്..


രണ്ട് മുഖ്യമന്ത്രിമാര്‍ തമ്മിലുള്ള അശ്ലീലച്ചുവയുള്ള വാക്‌പോരിലേക്ക്.. രേവന്ത് റെഡ്ഡിക്കെതിരെ ആഞ്ഞടിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ..ഡാഷ് മോനേ രേവന്തേ മറുപടി വരുന്നുണ്ട്..


മൊജ്തബ ഖമേനി അബോധാവസ്ഥയിലെന്ന് സ്ഥിരീകരിച്ചു..മരുന്നുകളോട് പ്രതികരിക്കുന്നില്ല,നില അതീവഗുരുതരം..നിയന്ത്രണം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്‌സ്..


സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരും..ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത..ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്..


സി.പി.ഐ ലോക്കല്‍ കമ്മിറ്റി ഓഫീസിനുള്ളില്‍ കര്‍ഷകന്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി.. ഉപജീവനമാര്‍ഗ്ഗം നശിപ്പിച്ചുവെന്നും നിരന്തരം വേട്ടയാടുന്നുവെന്നും ആരോപിച്ച് വീഡിയോ..

ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍; റണ്‍വേട്ടയില്‍ ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഓസ്ട്രലിയന്‍ കോച്ചുകളുമായി ഐ.പി.എല്‍ ടീമുകള്‍

24 SEPTEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ എന്നും ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന്‍ സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലുങ്കി എങ്കിഡിനും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈയുടെ നട്ടെല്ലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടിയ റബാഡ സൂപ്പര്‍ ഓപ്പറില്‍ വിട്ടു നല്‍കിയത് രണ്ട് റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഒരു സൂപ്പര്‍ ഓപ്പറില്‍ ഒരു ബൗളര്‍ വിട്ടു നല്‍കുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. ഡല്‍ഹിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഈ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ബാംഗ്ലൂര്‍-ഹൈദബാദ് മത്സരത്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നേടിയ അതിവേഗ അര്‍ധസെഞ്ചുറി ബംഗ്ലൂരിനെ വിജയിത്തിലെത്തിച്ചു. ഇതെല്ലാം ഈ സീസണിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ഐ.പി.എല്ലിലെ സാന്നിധ്യം തുടക്കത്തിലെ തന്നെ വിളിച്ചറിയുകയാണ്.

ഇത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിയില്ലന്ന് തെളിയിക്കുന്നതാണ്. അതെ സമയം നാലാം മത്സരത്തില്‍ ഡേവിഡ് മില്ലര്‍ തന്റെ രാജസ്ഥാന്‍ അരങ്ങേറ്റത്തില്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായിരുന്നു. എങ്കിഡിയില്‍ നിന്ന് തുടര്‍ച്ചയായി നാല് പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ സിക്‌സറുകള്‍ പറത്തി, അതില്‍ രണ്ടെണ്ണം നോബോളും. ഡു പ്ലെസിസ് തന്റെ 37 പന്തില്‍ 72 ല്‍ ഏഴ് സിക്‌സറുകള്‍ അടിച്ചെങ്കിലും ആദ്യ 19 പന്തില്‍ 20 റണ്‍സ്മാത്രമാണ് നേടിയത്. കാരണം വിജയിക്കുന്നതിനേക്കാള്‍ നെറ്റ് റണ്‍ നിരക്കിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ചെറിയ പിഴവുകള്‍ മാറ്റി നിര്‍ത്തിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെയാണ് അവരുടെ ടീമുകളുടെ നട്ടെല്ല്.

ഇത്തവണത്തെ ഐ.പി.എല്‍ 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത്. അതെ സമയം 2012 ലെ ഐ.പി.എല്‍ 18 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പങ്കെടുത്തിയിരുന്നു. 2009 യിലും 2015യിലും 16 പേരും 2010 യിലും 2016 യിലും 15 പേരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമായി. മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് കൂടുതലാണെന്ന് മനസലിലാക്കാന്‍ സാധിക്കും. താരങ്ങള്‍ കൂടുതല്‍ ഐ.പി.എല്‍ എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണെങ്കിലും വിദേശ കോച്ചുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. പിന്നാലെ ന്യൂസിലാന്‍ഡ് കോച്ചുകളുടെ എണ്ണവും ഐ.പി.എല്ലില്‍ കൂടുകയാണ്. എന്നാല്‍ താരങ്ങളെ വാങ്ങുമ്പോള്‍ ടീം മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടായിരുന്നു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവു തന്നെയാണ്.

അതേ സമയം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ്. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 സ്ട്രക്ക് റേറ്റില്‍ ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്. എന്നാല്‍ ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പരസ്യപ്രചാരണം അവസാനിച്ചു; ഇനി നിശബ്ദപ്രചാരണം  (2 hours ago)

ഇനി കോണ്‍ഗ്രസിനൊപ്പമെന്ന് നടി ഉഷ ഹസീന  (2 hours ago)

ഇറാനെ ഇന്ന് രാത്രിയോടെ അവസാനിപ്പിക്കുമെന്ന് ഭീഷണി മുഴക്കി ട്രംപ്  (2 hours ago)

ഇറാനിലെ ഇന്ത്യന്‍ പൗരന്‍മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കി കേന്ദ്ര വിദേശകാര്യ മന്ത്രാലയം  (2 hours ago)

സംസ്ഥാനത്തെ നാല് ജില്ലകളില്‍ മഴ കാണുമെന്ന് മുന്നറിയിപ്പ്  (4 hours ago)

ഈസ്റ്റര്‍ ദിനം മുന്നില്‍ കണ്ട് ലക്ഷങ്ങളുടെ മോഷണം  (4 hours ago)

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയിൽ കല്ലേറും കൂട്ടത്തല്ലും... എൽഡിഎഫ്, യുഡിഎഫ് റാലികൾ കടന്നു പോകുമ്പോഴാണ് സംഭവം..  (6 hours ago)

ഇറാനിലെ വിവിധ ഭാഗങ്ങളിൽ ഇസ്രയേൽ നടത്തിയ അതിശക്തമായ വ്യോമാക്രമണത്തിൽ രാജ്യത്തെ പ്രധാന ഗതാഗത സംവിധാനങ്ങൾ തകർക്കപ്പെട്ടതായി റിപ്പോർട്ട്....  (6 hours ago)

തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡിക്ക് മറുപടി കത്തുമായി മുഖ്യമന്ത്രി പിണറായി വിജയൻ  (6 hours ago)

നിർണായകമായ നിയമസഭ തിരഞ്ഞെടുപ്പ് പോരാട്ടത്തിൻ്റെ വാശിയേറിയ പരസ്യ പ്രചാരണത്തിന് തിരശീല വീണു  (6 hours ago)

കാമുകനോടൊപ്പം ഒളിച്ചോടി ഭാര്യയെ തിരിച്ചുവിളിച്ച് കഴുത്തറുത്ത് കൊന്നു  (6 hours ago)

ഇറാനില്‍ ഭൂചലനം, വന്‍ സ്ഫോടനശബ്ദം,ആണവായുധം..? ഇനി ഹോര്‍മുസ് തനിയെ തുറക്കും..! 12 മണിക്കൂറല്ല..അതിന് മുമ്പേ  (6 hours ago)

സിനിമ ഷൂട്ടിങ് സമയത്ത് താന്‍ നേരിട്ട അപകടങ്ങളെ കുറിച്ച് ടൊവിനോ തോമസ്  (7 hours ago)

ഇങ്ങോട്ട് മര്യാദ കാണിക്കാത്തവരോട് അങ്ങോട്ടും അത് കാണിക്കേണ്ട ആവശ്യമില്ല; രേവന്ത് റെഡ്ഡിക്കെതിരായ പിണറായിയുടെ പരാമര്‍ശത്തെ പിന്തുണച്ച് സന്തോഷ് പണ്ഡിറ്റ്  (7 hours ago)

പിണറായിയുടെ അധിക്ഷേപം അനുഗ്രഹമായി കാണുന്നുവെന്ന് രേവന്ത് റെഡ്ഡി  (8 hours ago)

Malayali Vartha Recommends