Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍; റണ്‍വേട്ടയില്‍ ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഓസ്ട്രലിയന്‍ കോച്ചുകളുമായി ഐ.പി.എല്‍ ടീമുകള്‍

24 SEPTEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ എന്നും ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന്‍ സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലുങ്കി എങ്കിഡിനും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈയുടെ നട്ടെല്ലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടിയ റബാഡ സൂപ്പര്‍ ഓപ്പറില്‍ വിട്ടു നല്‍കിയത് രണ്ട് റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഒരു സൂപ്പര്‍ ഓപ്പറില്‍ ഒരു ബൗളര്‍ വിട്ടു നല്‍കുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. ഡല്‍ഹിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഈ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ബാംഗ്ലൂര്‍-ഹൈദബാദ് മത്സരത്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നേടിയ അതിവേഗ അര്‍ധസെഞ്ചുറി ബംഗ്ലൂരിനെ വിജയിത്തിലെത്തിച്ചു. ഇതെല്ലാം ഈ സീസണിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ഐ.പി.എല്ലിലെ സാന്നിധ്യം തുടക്കത്തിലെ തന്നെ വിളിച്ചറിയുകയാണ്.

ഇത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിയില്ലന്ന് തെളിയിക്കുന്നതാണ്. അതെ സമയം നാലാം മത്സരത്തില്‍ ഡേവിഡ് മില്ലര്‍ തന്റെ രാജസ്ഥാന്‍ അരങ്ങേറ്റത്തില്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായിരുന്നു. എങ്കിഡിയില്‍ നിന്ന് തുടര്‍ച്ചയായി നാല് പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ സിക്‌സറുകള്‍ പറത്തി, അതില്‍ രണ്ടെണ്ണം നോബോളും. ഡു പ്ലെസിസ് തന്റെ 37 പന്തില്‍ 72 ല്‍ ഏഴ് സിക്‌സറുകള്‍ അടിച്ചെങ്കിലും ആദ്യ 19 പന്തില്‍ 20 റണ്‍സ്മാത്രമാണ് നേടിയത്. കാരണം വിജയിക്കുന്നതിനേക്കാള്‍ നെറ്റ് റണ്‍ നിരക്കിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ചെറിയ പിഴവുകള്‍ മാറ്റി നിര്‍ത്തിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെയാണ് അവരുടെ ടീമുകളുടെ നട്ടെല്ല്.

ഇത്തവണത്തെ ഐ.പി.എല്‍ 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത്. അതെ സമയം 2012 ലെ ഐ.പി.എല്‍ 18 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പങ്കെടുത്തിയിരുന്നു. 2009 യിലും 2015യിലും 16 പേരും 2010 യിലും 2016 യിലും 15 പേരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമായി. മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് കൂടുതലാണെന്ന് മനസലിലാക്കാന്‍ സാധിക്കും. താരങ്ങള്‍ കൂടുതല്‍ ഐ.പി.എല്‍ എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണെങ്കിലും വിദേശ കോച്ചുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. പിന്നാലെ ന്യൂസിലാന്‍ഡ് കോച്ചുകളുടെ എണ്ണവും ഐ.പി.എല്ലില്‍ കൂടുകയാണ്. എന്നാല്‍ താരങ്ങളെ വാങ്ങുമ്പോള്‍ ടീം മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടായിരുന്നു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവു തന്നെയാണ്.

അതേ സമയം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ്. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 സ്ട്രക്ക് റേറ്റില്‍ ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്. എന്നാല്‍ ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (53 minutes ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (1 hour ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (1 hour ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (1 hour ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (2 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (3 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (4 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (4 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (6 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (10 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (11 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (11 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (11 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (11 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (11 hours ago)

Malayali Vartha Recommends