Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്..ഇന്ന് (നവംബര്‍ 18) പവന് 1280 രൂപയാണ് കുറഞ്ഞത്...ഇതോടെ ഒരു പവന്‍റെ വില 90,680 രൂപയിലെത്തി..ഗ്രാമിന് 160 രൂപയും കുറഞ്ഞു...ഒരു ഗ്രാം സ്വര്‍ണത്തിന് 11,335 രൂപയാണ് ഇന്നത്തെ വില...


എസ്‌ഐആർ സംസ്ഥാന സർക്കാരുകൾക്ക് തലവേദനയാകുന്നു... തദ്ദേശ തിരഞ്ഞെടുപ്പ് കഴിയുംവരെ നിർത്തി വയ്ക്കണമെന്നാണ് ആവശ്യം... ചീഫ് സെക്രട്ടറി ഡോ. ജയതിലകാണ് കോടതിയെ സമീപിച്ചത്...


വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയേയും, മുന്‍ ആഭ്യന്തര മന്ത്രി അസദുസമാന്‍ ഖാന്‍ കമാലിനെയും ഇന്ത്യ കൈമാറില്ല.. അവാമി ലീഗ് അനുകൂലികള്‍ തെരുവിൽ; വ്യാപക സംഘർഷം..


ബിഎല്‍ഒ അനീഷ് ജോര്‍ജ് ജീവനൊടുക്കിയത് സിപിഎം ഭീഷണിയെ തുടർന്ന്.. ആരോപണത്തിന് പിന്നാലെ ശബ്ദ സംഭാഷണങ്ങള്‍ പുറത്തുവിട്ട് കോണ്‍ഗ്രസ്..തനിക്ക് സമ്മര്‍ദമുണ്ടെന്ന് ഈ സംഭാഷണത്തില്‍ അനീഷ് ജോര്‍ജ് സഹ ബിഎല്‍ഒ വൈശാഖിനോട് പറയുന്നുണ്ട്..


ശബരിമല സ്വർണ്ണക്കൊള്ളയിൽ സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി..പത്ത് മണിക്കൂർ നീണ്ട പരിശോധനയിൽ തെളിവുകൾ ശേഖരിച്ച് മലയിറങ്ങി..

ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍; റണ്‍വേട്ടയില്‍ ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഓസ്ട്രലിയന്‍ കോച്ചുകളുമായി ഐ.പി.എല്‍ ടീമുകള്‍

24 SEPTEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ എന്നും ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന്‍ സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലുങ്കി എങ്കിഡിനും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈയുടെ നട്ടെല്ലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടിയ റബാഡ സൂപ്പര്‍ ഓപ്പറില്‍ വിട്ടു നല്‍കിയത് രണ്ട് റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഒരു സൂപ്പര്‍ ഓപ്പറില്‍ ഒരു ബൗളര്‍ വിട്ടു നല്‍കുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. ഡല്‍ഹിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഈ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ബാംഗ്ലൂര്‍-ഹൈദബാദ് മത്സരത്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നേടിയ അതിവേഗ അര്‍ധസെഞ്ചുറി ബംഗ്ലൂരിനെ വിജയിത്തിലെത്തിച്ചു. ഇതെല്ലാം ഈ സീസണിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ഐ.പി.എല്ലിലെ സാന്നിധ്യം തുടക്കത്തിലെ തന്നെ വിളിച്ചറിയുകയാണ്.

ഇത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിയില്ലന്ന് തെളിയിക്കുന്നതാണ്. അതെ സമയം നാലാം മത്സരത്തില്‍ ഡേവിഡ് മില്ലര്‍ തന്റെ രാജസ്ഥാന്‍ അരങ്ങേറ്റത്തില്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായിരുന്നു. എങ്കിഡിയില്‍ നിന്ന് തുടര്‍ച്ചയായി നാല് പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ സിക്‌സറുകള്‍ പറത്തി, അതില്‍ രണ്ടെണ്ണം നോബോളും. ഡു പ്ലെസിസ് തന്റെ 37 പന്തില്‍ 72 ല്‍ ഏഴ് സിക്‌സറുകള്‍ അടിച്ചെങ്കിലും ആദ്യ 19 പന്തില്‍ 20 റണ്‍സ്മാത്രമാണ് നേടിയത്. കാരണം വിജയിക്കുന്നതിനേക്കാള്‍ നെറ്റ് റണ്‍ നിരക്കിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ചെറിയ പിഴവുകള്‍ മാറ്റി നിര്‍ത്തിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെയാണ് അവരുടെ ടീമുകളുടെ നട്ടെല്ല്.

ഇത്തവണത്തെ ഐ.പി.എല്‍ 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത്. അതെ സമയം 2012 ലെ ഐ.പി.എല്‍ 18 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പങ്കെടുത്തിയിരുന്നു. 2009 യിലും 2015യിലും 16 പേരും 2010 യിലും 2016 യിലും 15 പേരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമായി. മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് കൂടുതലാണെന്ന് മനസലിലാക്കാന്‍ സാധിക്കും. താരങ്ങള്‍ കൂടുതല്‍ ഐ.പി.എല്‍ എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണെങ്കിലും വിദേശ കോച്ചുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. പിന്നാലെ ന്യൂസിലാന്‍ഡ് കോച്ചുകളുടെ എണ്ണവും ഐ.പി.എല്ലില്‍ കൂടുകയാണ്. എന്നാല്‍ താരങ്ങളെ വാങ്ങുമ്പോള്‍ ടീം മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടായിരുന്നു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവു തന്നെയാണ്.

അതേ സമയം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ്. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 സ്ട്രക്ക് റേറ്റില്‍ ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്. എന്നാല്‍ ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സിവിൽ സർവ്വീസിൽ നിന്നും വിരമിക്കുന്ന ഉദ്യോഗസ്ഥരെ ഉയർന്ന തസ്തികകളിൽ പുനർ നിയമിക്കുന്നത് സ്വജനപക്ഷപാതപരമായ രാഷ്ട്രീയ അഴിമതിയാണ്; ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് ചെറിയാൻ ഫിലിപ്പ്  (7 minutes ago)

സ്വര്‍ണ വിലയില്‍ വീണ്ടും ഇടിവ്,  (57 minutes ago)

ദർശനം ലഭിക്കാതെ മടങ്ങി... പന്തളത്ത് എത്തി അഭിഷേകം ചെയ്ത് മടങ്ങി  (1 hour ago)

SIR നിർത്തിവയ്ക്കണം  (1 hour ago)

ഒ​രു വ​ർ​ഷം മു​മ്പ് ചി​കി​ത്സ​ക്കാ​യി നാ​ട്ടി​ലെത്തി....  (1 hour ago)

ഷെയ്ഖ് ഹസീന ഇന്ത്യയില്‍ തുടരും  (1 hour ago)

വായുമലിനീകരണം ഡൽഹിയിൽ രൂക്ഷമായി....  (2 hours ago)

അനീഷിനെ സിപിഎം ഭീഷണിപ്പെടുത്തി  (2 hours ago)

SABARIMALA എസ്ഐടി സംഘം സന്നിധാനത്ത് നിന്ന് മടങ്ങും  (2 hours ago)

ട്രാക്കിൽ മനുഷ്യന്റെ കാൽ കണ്ടെത്തി....  (2 hours ago)

മുട്ടടയിൽ മാത്രമല്ല എല്ലായിടത്തും തോൽക്കും  (2 hours ago)

RAIN ALERT ഇന്നും നാളെയും ശക്തമായ മഴ  (3 hours ago)

അമ്പലത്തറയിലെ മിൽമ ഡെയറി സന്ദർശിക്കാൻ...  (3 hours ago)

INDIA തിരിച്ചടിയുടെ ഉഗ്രരൂപം  (3 hours ago)

കെ എസ് യുക്കാരിയുടെ സ്ഥാനാർഥിത്വം നിങ്ങൾക്ക് ഇത്രമേൽ അസ്വസ്ഥത ഉണ്ടാക്കിയെങ്കിൽ നിങ്ങളുടെ കൗണ്ട് ഡൗൺ തുടങ്ങി എന്ന് നിങ്ങൾ തന്നെ സമ്മതിക്കുന്നു പിണറായിസ്റ്റുകളെ; യു.ഡി.എഫ് സ്ഥാനാർഥി വൈഷ്ണ സുരേഷിനെ അനുകൂ  (3 hours ago)

Malayali Vartha Recommends