Widgets Magazine
18
Jan / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


യുഎസ് സൈനികരുടെ ദോഹ ഹോട്ടൽ തിരിച്ചറിഞ്ഞു.. ആക്രമണ ഭീഷണി മുഴക്കിയും ഐആർജിസി.. ട്രംപ് വെറും ക്രിമിനല്‍! ഇറാനില്‍ യുദ്ധഭീതി പടര്‍ത്തി ഖമേനിയുടെ പ്രസംഗം..


റിപ്പബ്ലിക് ദിനത്തില്‍ ഇന്ത്യയില്‍ ആക്രമണത്തിന് പദ്ധതിയിട്ട് പാകിസ്ഥാന്‍ ഭീകര ഗ്രൂപ്പുകള്‍ ? റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച; ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് സുരക്ഷ വര്‍ദ്ധിപ്പിച്ചു


തിരുവല്ല മജിസ്‌ട്രേറ്റ് കോടതിയില്‍ ഒരു മുഴം മുന്നേയെറിഞ്ഞ് മൂന്നാം പരാതിക്കാരി !! അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്....സംഭവിച്ചത് ഇതാണ് ?


കൊടിയിറക്കം.... 64ാമത് സംസ്ഥാന സ്കൂൾ കലോത്സവത്തിന് തൃശ്ശൂരിൽ ഇന്ന് കൊടിയിറങ്ങും... സമാപന സമ്മേളനം വൈകിട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും, മലയാളത്തിന്റെ മഹാനടൻ മോഹൻലാൽ ആണ് മുഖ്യാതിഥി


സങ്കടമടക്കാനാവാതെ നിലവിളിച്ച്.... നെയ്യാറ്റിൻകരയിൽ ഒരു വയസുകാരൻ കുഴഞ്ഞുവീണ് മരിച്ചു

ഇത്തവണയും മാറ്റമില്ല; ഐ.പി.എല്ലിന്റെ ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍; റണ്‍വേട്ടയില്‍ ഒന്നാമത് എത്തിട്ടും ഓറഞ്ച് ക്യാപ് ലഭിക്കാത്ത ഡൂപ്ലെസി; ദക്ഷിണാഫ്രിക്കന്‍ താരങ്ങളും ഓസ്ട്രലിയന്‍ കോച്ചുകളുമായി ഐ.പി.എല്‍ ടീമുകള്‍

24 SEPTEMBER 2020 12:44 PM IST
മലയാളി വാര്‍ത്ത

ഐ.പി.എല്ലില്‍ എന്നും ഒരു കോണില്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങളുണ്ടായിരുന്നു. 2020ലെ ഐ.പി.എല്ലിന്റെ തുടക്കത്തിലെ കാണാന്‍ സാധിക്കുന്നത് ഇതു തന്നെയാണ്. ആദ്യ മത്സരത്തില്‍ മൂന്ന് വിക്കെടുത്ത് ചെന്നൈയുടെ വിജയത്തില്‍ നിര്‍ണായക പങ്ക് വഹിച്ച ലുങ്കി എങ്കിഡിനും തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ റണ്‍വേട്ടയില്‍ ഒന്നാമതാണ് ഫാഫ് ഡൂപ്ലെസിയുമാണ് ചെന്നൈയുടെ നട്ടെല്ലായ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍. സൂപ്പര്‍ ഓവറിലേക്ക് നീങ്ങിയ പഞ്ചാബ്- ഡല്‍ഹി പോരാട്ടത്തില്‍ 28 റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ടു വിക്കറ്റ് നേടിയ റബാഡ സൂപ്പര്‍ ഓപ്പറില്‍ വിട്ടു നല്‍കിയത് രണ്ട് റണ്‍സ് മാത്രമാണ്. ലോക ക്രിക്കറ്റില്‍ തന്നെ ഒരു സൂപ്പര്‍ ഓപ്പറില്‍ ഒരു ബൗളര്‍ വിട്ടു നല്‍കുന്ന ഏറ്റവും കുറഞ്ഞ റണ്‍സാണിത്. ഡല്‍ഹിയുടെ വിജയത്തിന് നിര്‍ണായക പങ്ക് വഹിച്ചത് ഈ ദക്ഷിണാഫ്രിക്കന്‍ താരമായിരുന്നു. ബാംഗ്ലൂര്‍-ഹൈദബാദ് മത്സരത്തില്‍ സൂപ്പര്‍ താരം എബി ഡിവില്ലേഴ്‌സ് നേടിയ അതിവേഗ അര്‍ധസെഞ്ചുറി ബംഗ്ലൂരിനെ വിജയിത്തിലെത്തിച്ചു. ഇതെല്ലാം ഈ സീസണിലും ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ അവരുടെ ഐ.പി.എല്ലിലെ സാന്നിധ്യം തുടക്കത്തിലെ തന്നെ വിളിച്ചറിയുകയാണ്.

ഇത് ദക്ഷിണാഫ്രിക്കന്‍ താരങ്ങളെ ഐ.പി.എല്‍ ടീമുകളില്‍ നിന്ന് മാറ്റിനിര്‍ത്താന്‍ മാനേജ്‌മെന്റിന് കഴിയില്ലന്ന് തെളിയിക്കുന്നതാണ്. അതെ സമയം നാലാം മത്സരത്തില്‍ ഡേവിഡ് മില്ലര്‍ തന്റെ രാജസ്ഥാന്‍ അരങ്ങേറ്റത്തില്‍ ഒരു പന്ത് പോലും നേരിടാതെ റണ്ണൗട്ടായിരുന്നു. എങ്കിഡിയില്‍ നിന്ന് തുടര്‍ച്ചയായി നാല് പന്തില്‍ ജോഫ്ര ആര്‍ച്ചര്‍ സിക്‌സറുകള്‍ പറത്തി, അതില്‍ രണ്ടെണ്ണം നോബോളും. ഡു പ്ലെസിസ് തന്റെ 37 പന്തില്‍ 72 ല്‍ ഏഴ് സിക്‌സറുകള്‍ അടിച്ചെങ്കിലും ആദ്യ 19 പന്തില്‍ 20 റണ്‍സ്മാത്രമാണ് നേടിയത്. കാരണം വിജയിക്കുന്നതിനേക്കാള്‍ നെറ്റ് റണ്‍ നിരക്കിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. ഇങ്ങനെയുള്ള ചെറിയ പിഴവുകള്‍ മാറ്റി നിര്‍ത്തിയാന്‍ ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ തന്നെയാണ് അവരുടെ ടീമുകളുടെ നട്ടെല്ല്.

ഇത്തവണത്തെ ഐ.പി.എല്‍ 11 ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് വിവിധ ടീമുകള്‍ക്ക് വേണ്ടി മത്സരിക്കുന്നത്. അതെ സമയം 2012 ലെ ഐ.പി.എല്‍ 18 ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പങ്കെടുത്തിയിരുന്നു. 2009 യിലും 2015യിലും 16 പേരും 2010 യിലും 2016 യിലും 15 പേരും ഐ.പി.എല്‍ ടീമുകളുടെ ഭാഗമായി. മറ്റു രാജ്യങ്ങളിലെ താരങ്ങളെ താരതമ്യം ചെയ്യുമ്പോള്‍ ഐ.പി.എല്ലില്‍ പങ്കെടുക്കുന്ന ദക്ഷിണാഫ്രിക്കന്‍ താരങ്ങളാണ് കൂടുതലാണെന്ന് മനസലിലാക്കാന്‍ സാധിക്കും. താരങ്ങള്‍ കൂടുതല്‍ ഐ.പി.എല്‍ എത്തുന്നത് ദക്ഷിണാഫ്രിക്കന്‍ ടീമില്‍ നിന്നാണെങ്കിലും വിദേശ കോച്ചുകളുടെ എണ്ണത്തില്‍ ഓസ്‌ട്രേലിയയാണ് മുന്നില്‍. പിന്നാലെ ന്യൂസിലാന്‍ഡ് കോച്ചുകളുടെ എണ്ണവും ഐ.പി.എല്ലില്‍ കൂടുകയാണ്. എന്നാല്‍ താരങ്ങളെ വാങ്ങുമ്പോള്‍ ടീം മാനേജ്‌മെന്റുകള്‍ക്ക് താല്‍പര്യം ദക്ഷിണാഫ്രിക്കന്‍ താരങ്ങളോടായിരുന്നു. അതിന് കാരണം ദക്ഷിണാഫ്രിക്കന്‍ താരങ്ങളുടെ മികവു തന്നെയാണ്.

അതേ സമയം ഐപിഎല്ലില്‍ തുടര്‍ച്ചയായ രണ്ട് അര്‍ധസെഞ്ചുറികളോടെ ചെന്നൈയുടെ ഫാഫ് ഡൂപ്ലെസി റണ്‍വേട്ടയില്‍ ഒന്നാമതാണ്. എന്നാല്‍ ഇന്നലെ ഒന്നാം സ്ഥാനത്തെത്തിയെങ്കിലും ഡൂപ്ലെസിക്ക് റണ്‍വേട്ടയില്‍ ഒന്നാം സ്ഥാനത്തെത്തുന്ന താരത്തിനുള്ള ഓറഞ്ച് ക്യാപ് സമ്മാനിച്ചിരുന്നില്ല. ഇത് ആരാധകരെ അമ്പരപ്പിക്കുകയും ചെയ്തു. രണ്ട് മത്സരങ്ങളില്‍ നിന്ന് 160.49 സ്ട്രക്ക് റേറ്റില്‍ ഡൂപ്ലെസി 130 റണ്‍സ് നേടി ഒന്നാമതെത്തിയത്. എന്നാല്‍ ഇന്നലെ ഡൂപ്ലെസിക്ക് ഓറഞ്ച് ക്യാപ്പും സാം കറന് പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കാതിരുന്നതിന് പിന്നില്‍ ഒരു കാരണമുണ്ട്. ഐപിഎല്‍ ചട്ടമനുസരിച്ച് ടൂര്‍ണമെന്റില്‍ എല്ലാ ടീമുകളും ഓരോ മത്സരമെങ്കിലും കളിച്ചാല്‍ മാത്രമെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ്പും വിക്കറ്റ് വേട്ടക്കാരനുള്ള പര്‍പ്പിള്‍ ക്യാപ്പും സമ്മാനിക്കു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സ്വകാര്യ ഹർജിയിൽ കഴമ്പുണ്ടെന്നും മതിയായ രേഖകൾ ഹാജരാക്കിയിട്ടുണ്ടെന്നും  പ്രഥമ ദൃഷ്ട്യാ കേസ് നിലനിൽക്കുന്നുണ്ടെന്നും കോടതി  (1 hour ago)

കത്തിക്കരിഞ്ഞ നിലയിൽ യുവതിയുടെ മൃതദേഹം കണ്ടെത്തി...  (2 hours ago)

മുൻഗണനാ റേഷൻ കാർഡ് കിട്ടാതെപോയ ...  (3 hours ago)

14 കാരിയെ തെരുവുനായയിൽ നിന്ന് രക്ഷിക്കാൻ ശ്രമിച്ചയാളെ തെരുവുനായ ആക്രമിച്ചു  (3 hours ago)

IRAN ഖത്തറിനെ ആക്രമിക്കാൻ ഇറാൻ  (3 hours ago)

ഇന്ന് രാവിലെ തിരുവനന്തപുരത്തെ ബി.ജെ.പി ആസ്ഥാനത്തെത്തി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറിൽനിന്ന് അംഗത്വം സ്വീകരിക്കും  (3 hours ago)

റാവല്‍പിണ്ടി സൈനിക ആസ്ഥാനത്ത് അസിം മുനീറും ജെയ്‌ഷെ ഭീകരരും തമ്മില്‍ രഹസ്യ ചര്‍ച്ച? ഇന്ത്യന്‍ രഹസ്യാന്വേഷണ വിഭാഗത്തിന്റെ റിപ്പോര്‍ട്ടില്‍ രാജ്യത്ത് ...  (4 hours ago)

നാടിനെ ഭിതിയിലാഴ്ത്തിയ പുലി കുടുങ്ങി  (4 hours ago)

അവസാന മിനിറ്റിലെ തിരിച്ചടിയിലും കുലുങ്ങാതെ രാഹുല്‍ മാങ്കൂട്ടത്തില്‍ ; കോടതി മുറിയ്ക്കുള്ളില്‍ നടന്ന ആ നാടകീയ നീക്കങ്ങളെല്ലാം പുറത്ത്...  (4 hours ago)

 രണ്ട് ഗോളുകള്‍ക്ക് വീഴ്ത്തിയാണ് റയല്‍ കുതിപ്പ് തുടര്‍ന്നത്....  (4 hours ago)

പെൺകുട്ടിയുടെ കരളിൽ രക്തസ്രാവം...  (4 hours ago)

ഇരിട്ടി നഗരസഭയിലും സമീപ പ്രദേശങ്ങളിലും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചു  (4 hours ago)

നാലാം ജയവുമായി 8 പോയിന്റോടെ റോയല്‍ ചലഞ്ചേഴ്‌സ് ബംഗളൂരു  (5 hours ago)

ഒരേ വേദിയില്‍ റെയില്‍വേയും ബിജെപിയും സംഘടിപ്പിക്കുന്ന രണ്ടു പരിപാടികളില്‍  (5 hours ago)

ഇന്‍ഡോറിലെ ഹോള്‍ക്കര്‍ സ്‌റ്റേഡിയത്തില്‍ ഉച്ചയ്ക്ക് 1.30 മുതലാണ് മത്സരം  (6 hours ago)

Malayali Vartha Recommends