അഞ്ചാം ടെസ്റ്റ് സെഞ്ചുറി സ്വന്തമാക്കി അശ്വിൻ ; ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്
ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യ 286 റണ്‍സിന് ഓള്‍ഔട്ട്. ഇന്ത്യയ്ക്ക് 481 റണ്‍സിന്റെ ലീഡ്. രവിചന്ദ്ര അശ്വിന് സെഞ്ചുറി നേടി. 134 പന്തില്‍ ഒരു സിക്സും 14 ഫോറും ബൗണ്ടറിയിലേക്ക് പായിച്ചാണ് അശ്വിന് സെഞ്ചുറി കടന്നത്. അശ്വിന്റെ അഞ്ചാം ടെസ്റ്റ് സെഞ്ചുറിയാണിത്.
കോഹ്ലി 107 പന്തില്‍ അര്‍ധ സെഞ്ചുറി നേടി. കോഹ്ലിയുടെ 27-ാം അര്‍ധ സെഞ്ചുറിയാണിത്. കോഹ്ലിയും അശ്വിനും 106 റണ്‍സില്‍ നിന്നും ഇന്ത്യയെ 202ല്‍ എത്തിച്ചു.മൂന്നാംദിനത്തില്‍ മികച്ച ലീഡ് ലക്ഷ്യമാക്കി ഇറങ്ങിയ ഇന്ത്യയ്ക്ക് തുടക്കത്തില്‍ തിരിച്ചടിയേറ്റിരുന്നു. ആദ്യ ഓവറില്‍ തന്നെ പൂജാര മടങ്ങി. ഏഴ് റണ്‍സെടുത്ത ചേതേശ്വര്‍ പൂജാരയെ ഒലി പോപ്പാണ് പുറത്താക്കിയത്. പിന്നാലെ 26 റണ്‍സുമായി ആദ്യഇന്നിംഗ്സിലെ സെഞ്ച്വറി വീരന് രോഹിത് ശര്‍മയും പുറത്തായി. ജാക്ക് ലീച്ചിന്റെ പന്തില്‍ ഫോക്സ് സ്റ്റംപ് ചെയ്തു പുറത്താക്കുകയായിരുന്നു.
രോഹിതിനു പിന്നാലെ അനാവശ്യ ഷോട്ടിനു ശ്രമിച്ച് ഋഷഭ് പന്ത് കൂടി പുറത്തായതോടെ ഇന്ത്യയുടെ നില പരുങ്ങലിലായി. മോയിന്‍ അലിയുടെ പന്തില്‍ അക്ഷര്‍ പട്ടേലും പുറത്തായതോടെ ക്രീസില്‍ ഒന്നിച്ച കോഹ്ലി- അശ്വിന് സഖ്യം കരുതലോടെ ബാറ്റ് വീശി. ഈ കൂട്ടുകെട്ടാണ് ഇന്ത്യയെ രക്ഷിച്ചത്. ഇംഗ്ലണ്ട് മറുപടി ബാറ്റിംഗ് ആരംഭിച്ചു. 482 റണ്‍സ് ഇംഗ്ലണ്ടിന് നേടണം.
https://www.facebook.com/Malayalivartha