ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ; ബീഫും പന്നിയിറച്ചിയും കഴിക്കരുത്, താരങ്ങൾക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിനുള്ള ഡയറ്റ് പ്ലാനെന്ന് വിശദീകരണം: യാതൊരുവിധ പ്രതികരണവും രേഖപ്പെടുത്താതെ ബിസിസിഐ

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്റെ ഭക്ഷണ മെനുവിൽ ഹലാൽ മാംസം നിർബന്ധമാക്കി ബിസിസിഐ. കാണ്‍പുരില്‍ നടക്കുന്ന ന്യൂസീലന്‍ഡിനെതിരായ ഒന്നാം ടെസ്റ്റിനുള്ള ഭക്ഷണ മെനുവിലാണ് ബിസിസിഐ താരങ്ങള്‍ക്ക് ഹലാല്‍ ഭക്ഷണം ഏർപ്പെടുത്തിയത്.
ഇതിന്റെ കൂടെ തന്നെ ബീഫും പന്നിയിറച്ചിയും കഴിക്കരുതെന്ന നിര്‍ദേശവുമുണ്ടെന്നും ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്തു. ഇന്‍ഡ്യന്‍ ടീമിന്റെ 'കാറ്റെറിങ് റിക്വയര്‍മെന്റ്സിന്റേയും മെനുവിന്റേയും' ചിത്രവും പങ്കു വെച്ചിരിക്കുകയാണ്. ഇതില്‍ പ്രധാനപ്പെട്ട നിര്‍ദേശം എന്ന നിലയിലാണ് ഹലാല്‍ ഭക്ഷണത്തിന്റേയും ബീഫിന്റേയും പന്നിയിറച്ചിയുടേയും കാര്യം സൂചിപ്പിക്കുന്നത്.
താരങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി തയാറാക്കിയ ഡയറ്റ് പ്ലാനാണ് ഇത്. ഈ ഭക്ഷണ മെനു പുറത്തുവന്നതിന് പിന്നാലെ ബിസിസിഐയ്ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ നിരവധി പോസ്റ്റുകളാണ് ഇതിനെ തുടർന്ന് പ്രത്യക്ഷപെട്ടു തുടങ്ങിയത്.
#BCCIPromotesHalal എന്ന ഹാഷ്ടാഗില്‍ ഇതുമായി ബന്ധപ്പെട്ട് നിരവധി ട്വീറ്റുകളാണ് പ്രത്യക്ഷപ്പെട്ടത്. ഹലാല്‍ ഭക്ഷണം നിര്‍ബന്ധമാക്കിയ ബിസിസിഐയ്‌ക്കെതിരെ പ്രതിഷേധിക്കുന്നു എന്ന തരത്തിലാണ് മിക്ക ട്വീറ്റുകളും. ടീമിലെ ഒരു വിഭാഗത്തിന്റെ താത്പര്യത്തിന് അനുസരിച്ചാണ് ബിസിസിഐയുടെ തീരുമാനം എന്നും ഇവര്‍ ആരോപിച്ചിരുന്നു.
അതേസമയം ബിസിസിഐ ഇക്കാര്യത്തില്‍ യാതൊരുവിധ പ്രതികരണവും രേഖപ്പെടുത്തിയിട്ടില്ല. ബിജെപി നേതാവ് ഗൗരവ് ഗോയലടക്കമുള്ളവര്‍ ബിസിസിഐയുടെ നീക്കത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ്.
https://www.facebook.com/Malayalivartha























