വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്ന് ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടും...മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്..ആകാംക്ഷയോടെ കേരളം
വനിതാ പ്രിമിയർ ലീഗ് ക്രിക്കറ്റ് ഫൈനലിൽ ഇന്നു ഡൽഹി ക്യാപിറ്റൽസും റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരും ഏറ്റുമുട്ടുമ്പോൾ ആകാംക്ഷ കേരളത്തിനാണ്. കിരീടം ഏതു ടീം നേടിയാലും അതിൽ കേരളത്തിന്റെ മുദ്ര പതിയും. ആരു തോറ്റാലും അതിൽ കേരളത്തിന്റെ കണ്ണീരുമുണ്ടാകും. മിന്നു മണിയിലൂടെ ഡൽഹി ക്യാപിറ്റൽസിലും ആശ ശോഭനയിലൂടെ റോയൽ ചാലഞ്ചേഴ്സ് ബാംഗ്ലൂരിലും മലയാളി സാന്നിധ്യമുണ്ട്. ഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ രാത്രി 7.30 മുതലാണ് മത്സരം.
ഡൽഹിക്ക് രണ്ടാമൂഴം
ടൂർണമെന്റിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിട്ടും കഴിഞ്ഞ തവണ കയ്യെത്തും ദൂരത്ത് കപ്പ് നഷ്ടമായതിന്റെ നിരാശ മറികടക്കാനാണ് ഡൽഹി ക്യാപിറ്റൽസിന്റെ വരവ്. കഴിഞ്ഞ സീസൺ ഫൈനലിൽ മുംബൈ ഇന്ത്യൻസിനോട് 7 വിക്കറ്റിനായിരുന്നു ഡൽഹിയുടെ തോൽവി. ക്യാപ്റ്റൻ മെഗ് ലാനിങ് നയിക്കുന്ന ബാറ്റിങ് നിരതന്നെയാണ് ഡൽഹിയുടെ ശക്തി. ഷെഫാലി വർമ, താനിയ ഭാട്ടിയ, ജമൈമ റോഡ്രിഗസ് എന്നിവരടങ്ങിയ ടോപ് ഓർഡർ ഏതു ബോളിങ് നിരയ്ക്കും വെല്ലുവിളിയാണ്. മരിസെയ്ൻ കാപ്, ജെസ് ജൊനാസൻ, ശിഖ പാണ്ഡെ, രാധാ യാദവ് എന്നിവർ ഉൾപ്പെട്ട ബോളിങ് നിരയും മികച്ച ഫോമിലാണ്. മധ്യനിരയിൽ അലിസ് കാപ്സി, അന്നബൽ സതർലൻഡ് എന്നിവർ കൂടി ചേരുമ്പോൾ ഡൽഹി ഡബിൾ സ്ട്രോങ്.
ബിഗ് ഹോപ് ബാംഗ്ലൂർ
16 വർഷം കിണഞ്ഞു ശ്രമിച്ചിട്ടും തങ്ങളുടെ പുരുഷ ടീമിനു നേടാനാവാത്ത കിരീടം രണ്ടാം സീസണിൽ തന്നെ സ്വന്തമാക്കാനുള്ള സുവർണാവസരമാണ് റോയൽ ചാലഞ്ചേഴ്സിനു മുന്നിലുള്ളത്. എലിമിനേറ്ററിൽ മുംബൈയെ അട്ടിമറിച്ച് ഫൈനലിലെത്തിയ സ്മൃതി മന്ഥനയ്ക്കും സംഘത്തിനും ഡൽഹി കടുത്ത വെല്ലുവിളി ഉയർത്തുമെന്നുറപ്പാണ്. ക്യാപ്റ്റൻ സ്മൃതി മന്ഥന, ഓൾറൗണ്ടർമാരായ എലിസ് പെറി, സോഫി ഡിവൈൻ എന്നിവരെ മാറ്റിനിർത്തിയാൽ ടൂർണമെന്റിൽ ഉടനീളം സ്ഥിരത പുലർത്തിയ താരങ്ങൾ ബാംഗ്ലൂരിനില്ല. എന്നാൽ നിർണായക മത്സരങ്ങളിൽ ടീമിലെ ആരെങ്കിലും മാച്ച് വിന്നറുടെ റോളിൽ എത്തുമെന്ന പതിവ് ഫൈന
https://www.facebook.com/Malayalivartha