ഡുപ്ലെസിയ്ക്ക് സെഞ്ച്വറി; ഇന്ത്യയ്ക്ക് 270 റൺസ് വിജയലക്ഷ്യം
ഇന്ത്യക്കെതിരായ ആദ്യ ഏകദിനത്തിൽ ദക്ഷിണാഫ്രിക്കയ്ക്ക് മികച്ച സ്കോർ. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ദക്ഷിണാഫ്രിക്ക 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 269 റൺസ് നേടി. ദക്ഷിണാഫ്രിക്കയ്ക്ക് വേണ്ടി ക്യാപ്റ്റൻ ഡുപ്ലെസി സെഞ്ച്വറി നേടി. ഭേദപ്പെട്ട തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. എന്നാൽ ഏഴാം ഓവറിൽ അപകടകാരിയായ അംലയെ വിക്കറ്റിന് മുന്നിൽ കുടുക്കി ബുംറ ഇന്ത്യയ്ക്ക് ബ്രേക്ക്ത്രൂ നൽകി. പിന്നീടെത്തിയ ഡുപ്ലെസി ക്വിന്റണ്‍ ഡിക്കോക്കിനെ കൂട്ട് പിടിച്ച് ടീമിനെ മുന്നോട്ട് നയിച്ചു.
ഇന്ത്യയുടെ സ്പിന്നർമാർ പന്തെടുത്തതോടെ ദക്ഷിണാഫ്രിക്ക പതറി. ചഹൽ വേഗത്തിൽ രണ്ട് വിക്കറ്റ് നേടി ദക്ഷിണാഫ്രിക്കയെ പ്രതിരോധത്തിലാക്കി. ചഹലിന് പിന്നാലെ കുൽദീപ് യാദവ് മൂന്ന് ദക്ഷിണാഫ്രിക്കൻ താരങ്ങളെ കൂടാരം കയറ്റി. ഒരു വശത്ത് വിക്കറ്റുകൾ വീഴുമ്പോഴും ഇന്ത്യൻ സ്പിന്നർമാരെ ഫലപ്രദമായി നേരിട്ട് ഡുപ്ലെസി ദക്ഷിണാഫ്രിക്കയെ മുന്നോട്ട് നയിച്ചു.
തന്റെ കരിയറിലെ ഒൻപതാം സെഞ്ച്വറി നേടിയ ഡുപ്ലെസി ആഫ്രിക്കൻ സ്കോർ 250 കടത്തി. അവസാന ഓവറിലെ കൂറ്റനടികൾ ദക്ഷിണാഫ്രിക്കയെ 269 റൺസിൽ എത്തിച്ചു. ഇന്ത്യയ്ക്ക് വേണ്ടി കുൽദീപ് യാദവ് മൂന്നും ചഹൽ രണ്ട് വിക്കറ്റും വീഴ്ത്തി.
https://www.facebook.com/Malayalivartha