ചരിത്ര നേട്ടത്തിലേക്ക് ഇന്ത്യയുടെ ചുണക്കുട്ടികൾ; അപരാജിത കുതിപ്പ് തുടരാൻ ഇന്ത്യ; ലക്ഷ്യം നാലാം ലോക കിരീടം
അണ്ടർ-19 ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ നാളെ നടക്കും. ദ്രാവിഡിന്റെ ശിക്ഷണത്തിൻ കീഴിൽ അപരാജിത കുതിപ്പാണ് ഇന്ത്യയുടെ ചുണക്കുട്ടികൾ നടത്തുന്നത്. ടൂർണമെന്റിലെ എല്ലാ മത്സരങ്ങളിലും ആധികാരികമായ ജയം നേടിയ ഇന്ത്യയ്ക്ക് അനായാസം കിരീടവും സ്വന്തമാക്കാൻ കഴിയും എന്നാണ് ആരാധകരുടെ പ്രതീക്ഷ.
ആദ്യ റൗണ്ട് മത്സരത്തിൽ ഇന്ത്യ പരാജയപ്പെടുത്തിയ ഓസ്‌ട്രേലിയയാണ് ഫൈനലിലെ എതിരാളി. മൂന്ന് തവണ കിരീടം നേടിയ ടീമുകളാണ് ഇന്ത്യയും ഓസ്‌ട്രേലിയയും. മികച്ച ഫോമിലുള്ള ഇന്ത്യൻ നിര ലക്ഷ്യമിടുന്നത് നാലാം കിരീടം എന്ന ചരിത്ര നേട്ടത്തിലേക്കാണ്.
ക്യാപ്റ്റൻ പൃഥ്വി ഷായുടെ മുൻഗാമികളായ മുഹമ്മദ് കൈഫ്(2002), വിരാട് കൊഹ്‌ലി(2008), ഉന്മുക്ത് ചന്ദ്(2012) എന്നിവരുടെ നേതൃത്വത്തിലാണ് ഇന്ത്യ ഇതിനുമുമ്പ് ലോക കിരീടം നേടിയത്. ഇക്കൂട്ടത്തിലേക്ക് പൃഥ്വി ഷായുടെ പേരും എഴുതി ചേർക്കപ്പെടുമെന്നാണ് ക്രിക്കറ്റ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്.
മികച്ച ഫോമിലുള്ള പൃഥ്വി ഷായ്ക്ക് പുറമെ ടൂർണമെന്റിലെ ടോപ് സ്കോററായ ശുഭ്മാൻ ഗില്ലും ഇന്ത്യൻ പ്രതീക്ഷകൾ വാനോളം ഉയർത്തുന്നു. സെമിഫൈനലിൽ പാക്കിസ്ഥാനെ 203 റൺസിന് തകർത്താണ് ഇന്ത്യ ഫൈനലിലേക്ക് എത്തിയത്.
https://www.facebook.com/Malayalivartha