ദ്രാവിഡിന്റെ വിമർശനം ഫലം കണ്ടു; സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിച്ചു
അണ്ടര്‍ 19 ലോകകപ്പ് നേടിയ ടീമിലെ സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് സമ്മാനത്തുക വർധിപ്പിക്കണമെന്ന കോച്ച് രാഹുല്‍ ദ്രാവിഡിന്റെ ആവശ്യം ബിസിസിഐ അംഗീകരിച്ചു. കോച്ചായ ദ്രാവിഡിന് 50 ലക്ഷം രൂപ നൽകിയപ്പോൾ സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് 20 ലക്ഷം വീതമാണ് ബിസിസിഐ പ്രഖ്യാപിച്ചത്. ഇതിനെതിരെയായിരുന്നു ദ്രാവിഡിന്റെ വിമർശനം.
തനിക്ക് അമിത പ്രാധാന്യം നൽകിയെന്നും ലോകകപ്പ് വിജയത്തിൽ എല്ലാവരുടെയും അധ്വാനം ഉണ്ടെന്നും ദ്രാവിഡ് പറഞ്ഞിരുന്നു. ഇതേതുടർന്ന് ദ്രാവിഡിന്റെ സമ്മാന തുക 25 ലക്ഷമാക്കി കുറയ്ക്കുകയും സപ്പോര്‍ട്ട് സ്റ്റാഫുകൾക്ക് 25 ലക്ഷം വീതം സമ്മാനം നല്‍കാനും തീരുമാനിച്ചു. എന്നാൽ കളിക്കാരുടെ തുകയിൽ മാറ്റമില്ല. 30 ലക്ഷമാണ് കളിക്കാർക്കുള്ള സമ്മാനത്തുക.
കൂടാതെ അണ്ടര്‍ 19 ടീമിന്റെ ഒരു വര്‍ഷം നീണ്ട പരിശീലനത്തില്‍ പങ്കാളികളായ എല്ലാവര്‍ക്കും 25 ലക്ഷം വീതം സമ്മാനം നല്‍കാനും ബിസിസിഐ തീരുമാനിച്ചു. ദ്രാവിഡിന്റെ കീഴിൽ ഇന്ത്യ നാലാം തവണയും അണ്ടര്‍ 19 ലോകകപ്പ് സ്വന്തമാക്കിയിരുന്നു. ടൂർണമെന്റിൽ ഒരു മത്സരവും തോൽക്കാതെയായിരുന്നു ഇന്ത്യൻ ടീമിന്റെ കിരീടനേട്ടം.
https://www.facebook.com/Malayalivartha