Widgets Magazine
26
Dec / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'


നല്ല സുഹൃത്തുക്കളെ ലഭിക്കുവാനും കുടുംബാംഗങ്ങളിൽ നിന്നും ബന്ധുക്കളിൽ നിന്നും അപ്രതീക്ഷിതമായ സാമ്പത്തിക സഹായം

ബാറ്റിസ്റ്റ്യൂട്ടയോടുള്ള ആരാധന മൊട്ടത്തലയനെ 'മുടിയനാക്കി'

02 JULY 2018 11:45 AM IST
മലയാളി വാര്‍ത്ത

എഡിന്‍സണ്‍ കവാനി കുട്ടിയായിരുന്നപ്പോള്‍ മൊട്ടത്തലയന്‍ എന്നാണ് ആളുകള്‍ വിളിച്ചിരുന്നത്. അവന് മുടി നന്നേ കുറവായിരുന്നു! കൂട്ടുകാരോടൊപ്പം ടിവിയില്‍ ഫുട്‌ബോള്‍ കളി കാണുകയെന്നതായിരുന്നു പ്രധാന വിനോദം. ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ടയുടെ കളി കണ്ടതോടെ അവരെല്ലാം അദ്ദേഹത്തിന്റെ കടുത്ത ആരാധകരായി മാറി. ബാറ്റിസ്റ്റ്യൂട്ടയുടെ നീളന്‍ മുടിയായിരുന്നു പ്രധാന ആകര്‍ഷണം. അതുപോലെ മുടി നീട്ടി വളര്‍ത്താന്‍ തുടങ്ങി ചേട്ടന്‍ നാന്‍ഡോ.

കളിക്കിറങ്ങുമ്പോള്‍ ചേട്ടന്‍ ഷൂ ലേസ്‌കൊണ്ടു മുടി പിന്നിയിടുമായിരുന്നു. ഇതുകണ്ടതോടെ കവാനിക്കും വാശിയായി. രണ്ടും കല്‍പ്പിച്ച് അമ്മയോട് പറഞ്ഞു: ഇനി മുടിവെട്ടില്ലെന്ന്. ഇന്നിപ്പോള്‍, നീളന്‍ മുടിയുമായി കവാനി കളിക്കുമ്പോള്‍ 'മൊട്ടത്തലയന്‍' എന്ന അവന്റെ ആ പഴയ പേര് ആരും ഓര്‍ക്കുന്നേയില്ല!

വീടിനു പുറത്തുള്ള പന്തുകളിയായിരുന്നു ചെറുപ്പത്തില്‍ ജീവിതത്തിലുണ്ടായിരുന്ന ഏക പരിപാടി. വീട്ടില്‍ വലിയ ടിവിയോ കുളിക്കാനും കുടിക്കാനും ചൂടുവെള്ളമോ ഒന്നും ഉണ്ടായിരുന്നില്ല. രണ്ടോ മൂന്നോ വര്‍ഷം കൂടുമ്പോള്‍ അച്ഛന്റെ ജോലി മാറിക്കൊണ്ടിരുന്നതിനാല്‍ സ്ഥിരമായി വീടും മാറിക്കൊണ്ടിരുന്നു. ഓരോ തവണ വീടുമാറുമ്പോഴും മാറാത്തതായി ഒന്നുണ്ടായിരുന്നു. വീടിനു മുന്നിലെ ചെളി നിറഞ്ഞ സ്ഥലവും അവിടെയുള്ള ഫുട്‌ബോള്‍ കളിയും!

ഇക്കാലത്താണ് ഐസ്‌ക്രീം ഗോള്‍ എന്നൊരു സംഭവം അവരെയാകെ ആവേശം കൊള്ളിച്ചത്. സാല്‍തോയിലെ യൂത്ത് ലീഗ് നടത്തിപ്പുകാരുടെ ഐഡിയ ആയിരുന്നു അത്. കളിയില്‍ അവസാന ഗോള്‍ നേടുന്ന കുട്ടിക്ക് ഐസ്‌ക്രീം സമ്മാനം. ആറു വയസ്സുകാരായ കുട്ടികളെ ഇതിലും രസംപിടിപ്പിക്കുന്ന മറ്റെന്തുണ്ട്? ഫൈനല്‍ വിസിലിന്റെ 'മധുരമായ' ശബ്ദം മുഴങ്ങുമ്പോള്‍ പലപ്പോഴും ഐസ്‌ക്രീം ഗോള്‍ നേടിയത് എഡിന്‍സണ്‍ കവാനിയായിരുന്നു.

യുറഗ്വായിലെ മൈതാനങ്ങളില്‍ പച്ചപ്പുല്ല് ഉണ്ടാകാറില്ല, കാലില്‍ ബൂട്ടുകളും. കവാനിയുടെ കാലില്‍ അന്നു പറ്റിയിരുന്ന ചെളി ഇപ്പോഴും അവിടെത്തന്നെയുണ്ട് എന്നു പലപ്പോഴും തോന്നാറുണ്ടെന്ന് കവാനി പറയാറുണ്ട്. പന്തിനുള്ള ഓട്ടത്തിനിടയിലെ ഹൃദയമിടിപ്പ്, ഐസ്‌ക്രീം സ്വന്തമാക്കാനുള്ള വ്യഗ്രത ഇവയൊക്കെയാണ് കവാനിയെ ഇന്നത്തെ കവാനി ആക്കിയത്. ഇതാണ് യുറഗ്വായുടെ ഫുട്‌ബോള്‍ ചരിത്രവും സ്വന്തം ജീവിതവും എന്നു ചേര്‍ത്ത് പറയാനാവും. ഓരോ വട്ടവും എഡിന്‍സണ്‍ കവാനി യുറുഗ്വായുടെ ജഴ്‌സി അണിയുന്നത് ഈ ചരിത്രം പകര്‍ന്നുകൊടുക്കുന്ന കരുത്തുമായാണ്.       

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പെരുമ്പാവൂരില്‍ പ്ലൈവുഡ് കമ്പനിയില്‍ വന്‍ തീപിടിത്തം  (1 hour ago)

പതിമൂന്നുകാരിയെ മദ്യം നല്‍കി കൂട്ടബലാത്സംഗത്തിനിരയാക്കി  (1 hour ago)

വ്യാജ ബോംബ് ഭീഷണിയില്‍ നടുങ്ങി കൊല്ലം കളക്ടറേറ്റും പത്തനംതിട്ട കളക്ടറേറ്റും  (2 hours ago)

വര്‍ക്കലയില്‍ 19കാരിയെ ട്രെയിനില്‍ നിന്ന് തള്ളിയിട്ട പെണ്‍കുട്ടിയെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി  (2 hours ago)

മക്കളുടെ മുന്നില്‍വെച്ച് ഭാര്യയെ പെട്രോള്‍ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തി ഭര്‍ത്താവ്  (2 hours ago)

ക്രിസ്മസ് കാലത്ത് ബെവ്‌കോയില്‍ റെക്കോര്‍ഡ് വില്‍പ്പന  (3 hours ago)

ലോഡ് കയറ്റി വന്ന ടിപ്പര്‍ നിയന്ത്രണം വിട്ട് കാറിന് മുകളിലേക്ക് മറിഞ്ഞു  (4 hours ago)

വീട്ടിലേക്ക് ലിഫ്റ്റ് നല്‍കാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി യുവതിയെ കൂട്ടബലാത്സംഗം ചെയ്തു  (4 hours ago)

ബിജെപിയുടെ അഭിമാനകരമായ നേട്ടമെന്ന് സുരേഷ്‌ഗോപി  (4 hours ago)

വിവി രാജേഷിന് അഭിനന്ദനം അറിയിച്ചതില്‍ വിശദീകരണവുമായി മുഖ്യമന്ത്രി  (5 hours ago)

മദ്യലഹരിയില്‍ യുവാവ് സുഹൃത്തിനെ കല്ലുകൊണ്ട് അടിച്ച് കൊന്നു  (5 hours ago)

പരിക്കേറ്റ യുവാവിനെ പൊലീസ് സംഘം റോഡിലുപേക്ഷിച്ച് കടന്നുകളഞ്ഞെന്ന് ആരോപണം  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (6 hours ago)

ശങ്കർ ദാസിനെയും വിജയനെയും കൊണ്ടേ കോടതി മടങ്ങു...!IPS-ക്കാരന്റെ വീട്ടിൽ ശങ്കരദാസ്..!  (7 hours ago)

ഇതാണ് D മണി,ദിണ്ടിഗൽ വളഞ്ഞ്... SIT-യുടെ മുന്നിൽ കസേര വലിച്ചിട്ടിരുന്നു ദാവൂദ് മണി..ദൃശ്യങ്ങൾ  (7 hours ago)

Malayali Vartha Recommends