മൈക്കൽ കാരിക്ക് പരിശീലക സ്ഥാനമേറ്റ ശേഷം തുടരെ മൂന്നാം പോരാട്ടത്തിലും ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ്...

മൈക്കൽ കാരിക്ക് പരിശീലക സ്ഥാനമേറ്റ ശേഷം തുടരെ മൂന്നാം പോരാട്ടത്തിലും ജയം സ്വന്തമാക്കി മാഞ്ചസ്റ്റർ യുനൈറ്റഡ് ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ കുതിപ്പ് തുടരുകയാണ്. സ്വന്തം തട്ടകമായ ഓൾഡ്ട്രഫോർഡിൽ അവർ ഫുൾഹാമിനെ പരാജയപ്പെടുത്തുകയും ചെയ്തു.
മറ്റൊരു മത്സരത്തിൽ ചെൽസി വിജയം സ്വന്തമാക്കി. അവർ വെസ്റ്റ് ഹാമിനെ വീഴ്ത്തി.
അതേസമയം മൂന്നാം സ്ഥാനത്ത് കുതിക്കുകയായിരുന്ന ആസ്റ്റൻ വില്ലയ്ക്ക് അപ്രതീക്ഷിത ഷോക്കേറ്റു. അവരെ ബ്രെൻഡ്‌ഫോർഡ് അട്ടിമറിച്ചു. സ്വന്തം തട്ടകമായ വില്ല പാർക്കിലാണ് ഉനായ് എംറിയുടെ ആസ്റ്റൻ വില്ല പരാജയം അറിഞ്ഞത്.
രണ്ടിനെതിരെ മൂന്ന് ഗോളുകൾക്കാണ് മാഞ്ചസ്റ്റർ യുനൈറ്റഡ് ജയിച്ചു കയറിയത്. ആവേശപ്പോരാട്ടത്തിന്റെ അവസാന ഇഞ്ച്വറി സമയത്ത് ഫുൾഹാം സമനില പിടിച്ചിരുന്നു. എന്നാൽ ഇഞ്ച്വറി സമയത്തിന്റെ അവസാന നിമിഷങ്ങളിൽ യുനൈറ്റഡ് ഗോൾ നേടി മത്സരം ജയിക്കുകയായിരുന്നു. 19ാം മിനിറ്റിൽ കാസെമിറോയാണ് യുനൈറ്റഡിനു ലീഡ് സമ്മാനിച്ചത്. 56ാം മിനിറ്റിൽ മത്യാസ് കുന്യ ലീഡുയർത്തി. എന്നാൽ 85ാം മിനിറ്റിൽ കിട്ടിയ പെനാൽറ്റി വലയിലാക്കിുകയും റൗൾ ജിമനെസ് ഫുൾഹാമിനു ആദ്യ ഗോൾ സമ്മാനിച്ചു ലീഡ് കുറച്ചു. 90 മിനിറ്റ് കഴിഞ്ഞ ഇഞ്ച്വറി സമയത്തിന്റെ ഒന്നാം മിനിറ്റിൽ കെവിൻ സമനിലയും ഒരുക്കി.
ഇഞ്ച്വറി സമയത്തിന്റെ നാലാം മിനിറ്റിൽ ബെഞ്ചമിൻ സെസ്‌കോ പന്ത് ഫുൾഹാം വലയിലേക്ക് വീണ്ടും കയറ്റി മാഞ്ചസ്റ്ററിന്റെ വിജയക്കുതിപ്പ് വിടാതെ കാത്തു. ജയത്തോടെ 41 പോയിന്റുമായി മാഞ്ചസ്റ്റർ യുനൈറ്റഡ് നാലാം സ്ഥാനത്താണ്.
https://www.facebook.com/Malayalivartha

























