Widgets Magazine
10
Jul / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


അതി തീവ്ര കാലാവസ്ഥയില്‍ യൂറോപ്പ് വിറച്ചു..ഫ്രാന്‍സില്‍ കാട്ടുതീ കത്തിപ്പടരുന്നു..ഏകദേശം ഒന്‍പത് ലക്ഷത്തോളം പേര്‍ താമസിക്കുന്ന നഗരത്തെ ഇതിനോടകം തന്നെ പുക മൂടിക്കഴിഞ്ഞിരിക്കുന്നു..


ഹെൽമെറ്റ്‌ ധരിച്ച് വാഹനമോടിച്ച കെഎസ്ആർടിസി ഡ്രൈവറുടെ ചിത്രം.. സമൂഹ മാധ്യമങ്ങളിൽ വൈറലാവുന്നു.. ആക്രമണം ഭയന്നാണ് ഹെൽമറ്റ് ധരിച്ചുള്ള ഷിബുവിന്‍റെ ബസ് ഡ്രൈവിംഗ്..


പണിമുടക്ക് സംസ്ഥാനത്ത് ജനജീവിതത്തെ കാര്യമായി ബാധിച്ചു...കെഎസ്ആര്‍ടിസി ബസുകള്‍ തടഞ്ഞതോടെ പലയിടത്തും ജനം പെരുവഴിലായി.. വാഹനങ്ങളും ട്രെയിനുകളും തടഞ്ഞു..


സങ്കടക്കാഴ്ചയായി... ഇരിങ്ങാലക്കുട വെള്ളാങ്ങല്ലൂരില്‍ ഗ്യാസ് ചോര്‍ന്ന് വീട്ടില്‍ തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ സംഭവം...ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുന്നു.... 21-ാമത് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും ഇന്ന് ഏറ്റുമുട്ടും, ഇരുടീമുകളും ആവേശത്തോടെ... ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുന്നു

15 JULY 2018 08:32 AM IST
മലയാളി വാര്‍ത്ത

ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ് ഇന്നത്തെ കലാശപ്പോരാട്ടം കാണാന്‍. ഫുട്ബാള്‍ ലഹരിയിലമര്‍ന്ന റഷ്യയിലെ 32 ദിനരാത്രങ്ങള്‍ക്ക് ഇന്ന് അവസാനമാകുകയാണ്. കാല്‍പന്തുകളിയുടെ ഉന്മാദ രാത്രികള്‍ക്ക് ലുഷ്‌നികി സ്‌റ്റേഡിയത്തിലെ പുല്‍ത്തകിടിയില്‍ ഇന്ന് തിരശ്ശീല വീഴും. ആരുടെ ആഘോഷങ്ങള്‍ക്കായിരിക്കും ഫുട്ബാള്‍ ലോകം സാക്ഷ്യംവഹിക്കുക ആരുടെ കണ്ണീരാവും കളികളേറെ കണ്ട മൈതാനത്തെ നനക്കുക ലോകം കണ്ണിമചിമ്മാതെ കാത്തിരിക്കുകയാണ്. 21ാമത് ലോകകപ്പിലെ കലാശപ്പോരാട്ടത്തില്‍ മുന്‍ ചാമ്പ്യന്മാരായ ഫ്രാന്‍സും കന്നിക്കാരായ ക്രൊയേഷ്യയും ഏറ്റുമുട്ടുമ്പോള്‍ ആവേശകരമായ പോരാട്ടമാണ് പ്രതീക്ഷ. ലൂക മോഡ്രിച് എന്ന പോരാളിയുടെ കരുത്തില്‍ സ്ലാറ്റ്‌കോ ഡാലിച് തേച്ചുമിനുക്കിയ തന്ത്രങ്ങളില്‍ വിശ്വാസമര്‍പ്പിച്ച് ക്രോട്ടുകള്‍ പടക്കിറങ്ങുമ്പോള്‍ ദിദിയര്‍ ദെഷാംപ്‌സ് എന്ന തന്ത്രജ്ഞന്റെ മികവില്‍ ഹ്യൂഗോ ലോറിസ് എന്ന വിശ്വസ്തന്റെ നായകത്വത്തിലാണ് ഫ്രാന്‍സിന്റെ അങ്കപ്പുറപ്പാട്.


4231 ആണ് ഫ്രാന്‍സില ദെഷാംപ്‌സിന്റെ ഇഷ്ടശൈലി. പന്ത് കൈവശംവെച്ച് കളിക്കുന്നതിനും പാസിങ് ഗെയിമിലൂടെ എതിരാളികള്‍ക്കുമേല്‍ ആധിപത്യം നേടുന്നതിനും കാര്യമായി ശ്രമിക്കാതെ പന്തുകിട്ടുമ്പോള്‍ അതിവേഗ പ്രത്യാക്രമണത്തിലൂടെ എതിര്‍ ഗോള്‍മുഖത്തേക്ക് കുതിക്കുകയാണ് ദെഷാംപ്‌സിന്റെ തന്ത്രം. അതിന് യോജിച്ച വേഗക്കാരായ സ്‌െ്രെടക്കര്‍മാരുള്ളതാണ് ഫ്രാന്‍സിന്റെ പ്ലസ് പോയന്റ്
ഗോള്‍ കണ്ടെത്തിയാല്‍ എതിരാളികളെ തടഞ്ഞുനിര്‍ത്താനുള്ള അടച്ചുറപ്പുള്ള പ്രതിരോധവും ഈ ശൈലിക്ക് മുതല്‍ക്കൂട്ടാവും. സെമിയില്‍ കളിച്ച ഇലവന്‍ തന്നെയാവും കോച്ച് അണിനിരത്തുക. ഗോളി ഹ്യൂഗോ ലോറിസിനും ലൂകാസ് ഹെര്‍ണാണ്ടസ്, സാമുവല്‍ ഉംറ്റിറ്റി, റാഫേല്‍ വറാനെ, ബെഞ്ചമിന്‍ പവാര്‍ഡ് എന്നിവര്‍ അണിനിരക്കുന്ന ഡിഫന്‍സ്. എന്‍ഗോളോ കാന്റെയും പോള്‍ പോഗ്ബയുമായിരിക്കും മിഡ്ഫീല്‍ഡ് ഷീല്‍ഡ്. ബ്ലെയ്‌സ് മത്യൂഡി, അന്റൊയിന്‍ ഗ്രീസ്മാന്‍, കെയ്‌ലിയന്‍ എംബാപെ എന്നിവരുടെ ആക്രമണസ്വഭാവമുള്ള മധ്യനിരക്ക് മുന്നില്‍ ഒലിവര്‍ ജിറൂഡ് ഏക സ്‌െ്രെടക്കര്‍.

ക്രൊയേഷ്യ ശൈലിയാകട്ടെ 4141 എന്ന മധ്യനിരക്ക് പ്രാധാന്യമുള്ള ശൈലിയാണ് സ്ലാറ്റ്‌കോ ഡാലിച്ച് പിന്തുടരുന്നത്. മുന്‍നിരയില്‍ മാരിയോ മന്‍സൂകിചിനെ മാത്രം നിര്‍ത്തി തൊട്ടുപിറകില്‍ അണിനിരക്കുന്ന നാലംഗ മധ്യനിരയാണ് കളി നിയന്ത്രിക്കുക. ലൂക മോഡ്രിചും ഇവാന്‍ റാകിടിചും കളി മെനയുമ്പോള്‍ വിങ്ങുകളിലൂടെ ഇരച്ചുകയറാന്‍ ആന്റെ റെബിചും ഇവാന്‍ പെരിസിചും. തൊട്ടുപിറകില്‍ ഹോള്‍ഡിങ് മിഡ്ഫീല്‍ഡറായി മാഴ്‌സലോ ബ്രോസോവിച് ഉണ്ടാവും. ഗോള്‍വലക്ക് കീഴിലെ വിശ്വസ്തന്‍ ഡാനിയേല്‍ സുബാസിചിന് മുന്നില്‍ സിമെ വ്രസാല്‍കോ, ദെജാന്‍ ലോവ്‌റന്‍, ഡോമഗോജ് വിദ, ഇവാന്‍ സ്ട്രിനിച് എന്നിവരുടെ പ്രതിരോധം കടുകട്ടിയാണ്. തന്ത്രങ്ങള്‍ ഇവര്‍ മെനയും. മനോഹരമായ കളിയിയില്‍ വിശ്വസിക്കാത്ത പരിശീലകന്‍ എന്നാണ് വിമര്‍ശകര്‍ ദിദിയര്‍ ദെഷാംപ്‌സിനെ വിശേഷിപ്പിക്കാറുള്ളത്. എന്നാല്‍, കളത്തില്‍ വിജയത്തിനാവശ്യമായ തന്ത്രങ്ങള്‍ നടപ്പാക്കുന്നതില്‍ അഗ്രഗണ്യനാണ് ഈ 49കാരന്‍.

ഈ ലോകകപ്പിലെ ടീമിന്റെ കളി കണക്കിലെടുത്താല്‍ തന്നെ ഇത് വ്യക്തം. ഗ്രൂപ് ഘട്ടത്തില്‍ നിയന്ത്രിതമായ കളി മാത്രം പുറത്തെടുത്ത ഫ്രാന്‍സ് പ്രീക്വാര്‍ട്ടറില്‍ അര്‍ജന്റീനക്കെതിരെ അതിവേഗ ഫുട്ബാളാണ് കാഴ്ചവെച്ചത്.

ക്വാര്‍ട്ടറില്‍ ഉറുഗ്വായ്ക്കും സെമിയില്‍ ബെല്‍ജിയത്തിനുമെതിരെ വിജയത്തിന് ആവശ്യമായത്ര മാത്രം ആക്രമണോത്സുകത പുറത്തെടുത്ത കോച്ച് ഫൈനലില്‍ എന്താണ് കരുതിവെച്ചിരിക്കുന്നതെന്ന് കാത്തിരുന്ന് കാണേണ്ടിവരും.സ്ലാറ്റ്‌കോ ഡാലിച് (ക്രൊയേഷ്യന്‍ കോച്ച്)ക്രൊയേഷ്യ ലോകകപ്പിന് യോഗ്യത നേടിയേക്കില്ല എന്ന ഘട്ടത്തിലാണ് സ്ലാറ്റ്‌കോ ഡാലിച് ടീമിന്റെ ചുമതലയേറ്റെടുക്കുന്നത്. ടീം റഷ്യയിലേക്ക് ടിക്കറ്റുറപ്പിച്ചാല്‍ മാത്രമേ കോച്ചെന്ന നിലയില്‍ പ്രതിഫലം സ്വീകരിച്ചുതുടങ്ങൂ എന്ന നിബന്ധനയോടെ നിയോഗം ഏറ്റെടുത്ത 51കാരന്‍ ഗ്രൂപ്പില്‍ രണ്ടാം സ്ഥാനവും പ്ലേഓഫ് വിജയവുമായി ടീമിനെ ലോകകപ്പിനെത്തിച്ചു. കര്‍ക്കശക്കാരനായ കോച്ച് എന്ന മേല്‍വിലാസത്തിനൊപ്പം ടീമിന്റെ കരുത്തിന് അനുസരിച്ച് തന്ത്രങ്ങള്‍ മെനയുന്ന പരിശീലകന്‍ കൂടിയാണ് ഡാലിച്. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊച്ചിയില്‍ എംഡിഎംഎയുമായി യൂട്യൂബറും സുഹൃത്തും പിടിയില്‍  (4 hours ago)

4 വയസുകാരിക്ക് അത്ഭുതരക്ഷ  (5 hours ago)

മൊബൈല്‍ ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ അരുവിക്കരയിലെ വീട്ടിലെത്തിച്ച് പീഡിപ്പിച്ചു  (5 hours ago)

കാസര്‍ഗോഡ് 22കാരന്റെ മൃതദേഹം പുഴയില്‍ നിന്ന് കണ്ടെത്തി  (5 hours ago)

സംസ്ഥാന സെക്രട്ടറി ഉള്‍പ്പെടെ 30 പേരുടെ റിമാന്‍ഡില്‍ പ്രതിഷേധം  (5 hours ago)

റാങ്ക് ലിസ്റ്റിന്റെ മാര്‍ക്ക് ഏകീകരണം ചോദ്യംചെയ്ത് വിദ്യാര്‍ഥിനി സമര്‍പ്പിച്ച ഹര്‍ജിയില്‍ നടപടി  (5 hours ago)

40 ജവാന്മാരുടെ ജീവനെടുത്ത ഭീകരാക്രമണത്തിന് സ്‌ഫോടക വസ്തുക്കള്‍ വാങ്ങിയത് ഓണ്‍ലൈനിലൂടെയെന്ന് എഫ്എടിഎഫ്  (5 hours ago)

രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്കു വെട്ടേറ്റു  (5 hours ago)

തന്റെ മരണത്തിന് ഉത്തരവാദി സുഹൃത്താണെന്ന് പറഞ്ഞ് കമീല ഇന്‍സ്റ്റഗ്രാം വീഡിയോയും പങ്കുവെച്ചു  (7 hours ago)

യുവതിയും കാമുകനും ചേര്‍ന്ന് ലിവിംഗ് പങ്കാളിയായ കൊന്നു നദിയിലെറിഞ്ഞു  (7 hours ago)

സസ്‌പെന്‍ഷനില്‍ തുടരുന്ന ഉദ്യോഗസ്ഥന് അവധി എന്തിനെന്ന് വിസി  (8 hours ago)

അധ്യാപകരെ രാത്രി 12 വരെ തുറന്നുവിടില്ലെന്ന് സമരക്കാര്‍  (8 hours ago)

WORLD പലകോണുകളിലും പ്രകൃതിക്ഷോഭങ്ങൾ..  (12 hours ago)

എസ്.എഫ്.ഐ നടത്തിയത് ഗവര്‍ണര്‍ക്കെതിരായ സമരമല്ല, ഗുണ്ടായിസം  (12 hours ago)

KSRTC DRIVER കല്ലേറ് വന്നാല്‍ തല സൂക്ഷിക്കണ്ടേ  (12 hours ago)

Malayali Vartha Recommends