ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ അന്തരിച്ചു...

ഇന്ത്യൻ ഇതിഹാസ ഷൂട്ടിംഗ് താരവും ദേശീയ കോച്ചുമായ ജസ്‌പാൽ റാണ (49) അന്തരിച്ചു. ഡൽഹിയിലെ മാക്‌സ് ആശുപത്രിയിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. അടുത്തിടെ സ്റ്റെന്റ് ശസ്ത്രക്രിയയ്ക്ക് വിധേയനായിരുന്നു. പാരീസ് ഒളിംപിക്‌സിൽ രണ്ട് മെഡലുകൾ നേടിയ ഇന്ത്യൻ ഷൂട്ടിംഗ് വിസ്‌മയം മനു ഭാക്കറിന്റെ കോച്ചാണ് റാണ.
ജർമനിയിൽ നടന്ന ഐഎസ്എസ്‌എഫ് ലോകകപ്പ് മത്സരത്തിനിടെ റാണയ്ക്ക് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. തിരികെ ഇന്ത്യയിലേയ്ക്കുള്ള വിമാന യാത്രക്കിടെയും സമാന അസ്വസ്ഥത അനുഭവപ്പെട്ടതിനെത്തുടർന്ന് അടിയന്തരമായി ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
ഡോക്ടർമാർ നടത്തിയ പരിശോധനയിൽ ഹൃദയധമനിയിൽ തടസം കണ്ടെത്തിയതിനെ തുടർന്ന് ഒരു സ്റ്റന്റ് സ്ഥാപിച്ചിരുന്നു. ഏതാനും ദിവസങ്ങൾക്കുശേഷം രണ്ടാമത്തെ സ്റ്റന്റ് ശസ്ത്രക്രിയയും നടത്താനിരുന്നതായി റിപ്പോർട്ടുകളുണ്ടായിരുന്നു.
ചികിത്സയ്ക്കുശേഷം ആരോഗ്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചുവരികയാണെന്നും അറിയിച്ചിരുന്നു. എന്നാൽ പിന്നീട് ആരോഗ്യനില വിഷളായി.
അതേസമയം കോമൺവെൽത്ത് ഗെയിംസിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ഇന്ത്യൻ അത്‌ലറ്റുകളിൽ ഒരാളാണ് അദ്ദേഹം. നാല് പതിപ്പുകളിൽ (1994, 1998, 2002, 2006) ആധിപത്യം പുലർത്തി. ഇന്ത്യയ്ക്കു വേണ്ടിയുള്ള അദ്ദേഹത്തിന്റെ ഏറ്റവും പ്രശസ്തമായ പ്രകടനം 2006 ലെ ദോഹ ഏഷ്യൻ ഗെയിംസിലായിരുന്നു.
ഏഷ്യൻ ഗെയിംസിൽ നാല് സ്വർണമെഡൽ നേടിയ താരമാണ്. ഒളിംപിക്സ് മെഡൽ ജേതാവ് മനു ഭാക്കറിന്റെ കോച്ചാണ്.ഇന്ത്യൻ ഷൂട്ടിംഗിലെ ഇതിഹാസതാരമായ ജസ്പാൽ റാണ, മനു ഭാക്കറിന്റെ ഉയർച്ചയ്ക്ക് പിന്നിലെ പ്രധാന ശക്തികളിലൊരാളായി കണക്കാക്കപ്പെടുന്നു. അദ്ദേഹത്തിന്റെ പരിശീലനത്തിലൂടെയാണ് താരം പാരിസ് ഒളിംപിക്സിൽ ഇന്ത്യയ്ക്കായി രണ്ട് മെഡലുകൾ കരസ്ഥമാക്കിയത്.
"
https://www.facebook.com/Malayalivartha



























