Widgets Magazine
28
Dec / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തിരുവനന്തപുരം കോർപ്പറേഷനിൽ മേയറായി അധികാരമേറ്റ് വി.വി.രാജേഷ് ... ആശാനാഥ് ഡെപ്യൂട്ടി മേയറായി, സമഗ്ര നഗരവികസനമാണ് ലക്ഷ്യമെന്ന് വി.വി.രാജേഷ്


ഇനി ബിജെപിയുടെ കാലം... അവസാന നിമിഷം സ്വതന്ത്രനും പിന്തുണ പ്രഖ്യാപിച്ചതോടെ തലസ്ഥാനത്ത് ബിജെപിക്ക് 51, കേവല ഭൂരിപക്ഷം ഉറപ്പിച്ചു; ജനുവരിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി കേരളത്തിൽ; തിരുവനന്തപുരം കോർപ്പറേഷന്റെ വികസന രേഖ പ്രഖ്യാപിക്കും


സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച പാറ്റൂര്‍ രാധാകൃഷ്ണന്‍ ബിജെപിക്ക് പിന്തുണ അറിയിച്ചു.... കേവലഭൂരിപക്ഷം തിരുവനന്തപുരം നഗരസഭയില്‍ ഉറപ്പാക്കി ബിജെപി.. വി വി രാജേഷാണ് തിരുവനന്തപുരം കോര്‍പ്പറേഷന്‍ മേയര്‍ സ്ഥാനാര്‍ഥി


നിയന്ത്രണം നഷ്ടപ്പെട്ട തമിഴ്‌നാട് സർക്കാർ ബസും കാറുകളും കൂട്ടിയിടിച്ച് വൻ അപകടം...ഒമ്പതു മരണം


പുതുവര്‍ഷത്തില്‍ നല്ല ആരോഗ്യത്തിനായി 'ആരോഗ്യം ആനന്ദം - വൈബ് 4 വെല്‍നസ്സ്'

വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണം: ഹോചിമിന്‍ സിറ്റി യുദ്ധസ്മാരകം

09 NOVEMBER 2017 04:17 PM IST
മലയാളി വാര്‍ത്ത

മൂന്നര പതിറ്റാണ്ട് യുദ്ധം നിഷ്ഠുര താണ്ഡവമാടിയ വിയറ്റ്‌നാമിലെ പൂര്‍വ്വ സുകൃതികള്‍ക്ക് പുതിയ ലോകത്തിന്റെ പിതൃതര്‍പ്പണമാണ് ഹോചിമിന്‍ സിറ്റി സ്മാരകം. യുദ്ധത്തില്‍ മരിച്ചും കെടുതികളൊഴിയാതെ മരിക്കാതെ മരിച്ചും ചെറുത്തുനില്‍പ്പിന്റെ ഇതിഹാസം രചിച്ച ജനതയുടെ ത്രസിപ്പിക്കുന്ന വിജയവും.

കാരിരുമ്പു കത്രികയില്‍ കുരുങ്ങിപ്പിടയുന്ന മനുഷ്യജീവനില്‍ തുടങ്ങി, സാമ്രാജ്യത്വ ശക്തികളില്‍ നിന്ന് ഐക്യത്തിന്റെ കരങ്ങളാല്‍ പിടിച്ചെടുത്ത കൂറ്റന്‍ ടാങ്കുകളിലും ഹെലികോപ്റ്ററുകളിലുമെത്തുന്നു കാഴ്ചകള്‍. യുദ്ധമുഖത്ത് ചിന്നിച്ചിതറിയ മനുഷ്യശരീരങ്ങള്‍, ജീവന്‍ പോയ ശരീരങ്ങള്‍ തൂക്കി നീങ്ങുന്ന സൈനികര്‍, അംഗഭംഗം വന്നവരുടെ നിലയ്ക്കാത്ത ദീനരോദനങ്ങള്‍, അവയവങ്ങള്‍ വികലമായി, മാംസപിണ്ഡം കണക്കെ പിറന്നുവീണ കുഞ്ഞുങ്ങളുടെ ശോകക്കാഴ്ചകള്‍!യുദ്ധസ്മാരക'ത്തിന്റെ തറയില്‍ നില്‍ക്കുമ്പോള്‍ കാല്‍ക്കീഴില്‍ രക്തം കിനിയുന്നുണ്ടോ, അത് പാദങ്ങളെ ഈറനാക്കുന്നുണ്ടോ എന്ന് ആരും സംശയിച്ചുപോകും. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടിയുള്ള ഒരു നാടിന്റെ അടങ്ങാത്ത അഭിവാഞ്ഛയും സ്വന്തം ജീവനെ, കൈവെള്ളയിലെടുത്ത പുല്‍നാമ്പുപോലെ ഊതിപ്പറത്തിയ നിശ്ചയദാര്‍ഢ്യത്തിന്റെയും ഇച്ഛാശക്തിയുടെയും നേര്‍ക്കാഴ്ചകള്‍. ആബാലവൃദ്ധം ആയിരങ്ങളാണ് ഒരോ ദിനത്തിലും ഈ ബലികുടീരത്തില്‍ മിഴിനീരിനാല്‍ ഉദകാഞ്ജലിയര്‍പ്പിക്കുന്നത്.

ഇടയില്‍ ഒരു തേങ്ങല്‍ പോലെ, ലോക മനഃസാക്ഷിയുടെ ഉള്ളുലച്ച ആ ചിത്രം. 'കിം ഫുക്' എന്ന ചെറുബാലിക ഓടിവരുന്നു. തോക്കും ബോംബും ടാങ്കുകളും രാക്ഷസീയാക്രോശത്താല്‍ പിന്നാലെ പാഞ്ഞുവരുന്ന യുദ്ധഭൂമിയിലൂടെ, നീട്ടിയ പിഞ്ചുകൈകളുമായി നിലവിളിച്ചോടിയണയുന്നു കിം ഫുക്. ഒപ്പമുള്ള കുട്ടികളുടെ മുഖങ്ങളിലും അരക്ഷിതത്വത്തിന്റെയും നിസ്സഹായതയുടെയും കരളലിയിക്കുന്ന ഭാവങ്ങള്‍ 'നിക് ഉട്ട്' എന്ന ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയ വിശ്വവിഖ്യാതമായ ചിത്രത്തിനരികില്‍ വിദേശ സഞ്ചാരികളടക്കമുള്ളവര്‍ സ്തബ്ദരായി നില്‍ക്കും.

കിം ഫുക്മാര്‍ പതിനായിരങ്ങളും ലക്ഷങ്ങളും കവിയുന്നു. യുദ്ധത്തിന്റെ ഭീകര കരങ്ങളില്‍ ജീവന്‍ ഹോമിക്കപ്പെട്ടവര്‍, ഏകദേശ കണക്കുപ്രകാരം നമ്മള്‍ മലയാളികളുടെ ആകെ ജനസംഖ്യയുടെ പത്തിലൊന്നോളം വരുമെന്ന് കണക്കാക്കുന്നു. മുപ്പത് ലക്ഷത്തോളം! അരനൂറ്റാണ്ട് അടുക്കാറാകുന്നതിനിടയില്‍ യുദ്ധാനന്തര യാതനകളില്‍ ജീവച്ഛവങ്ങളായി നരകിച്ച എത്രയോ അനേകര്‍.

യുദ്ധസ്മാരകത്തിനപ്പുറം പുറത്ത് വിടര്‍ത്തിനീട്ടുന്ന കൈകളില്‍ ഇന്ന് കിം ഫുകിന്റെ കൈകളിലെ നനവല്ല, പേടിച്ചരണ്ട മിഴികളുമില്ല! അവിശ്വസനീയമാംവിധം പരിവര്‍ത്തനം ചെയ്യപ്പെട്ട വിയറ്റ്‌നാമിന്റെ പുതിയ മുഖം. വിശാലമായ 'ഹോചിമിന്‍ ചത്വര'ത്തിന് മദ്ധ്യത്തില്‍, തുള്ളിത്തെറിക്കുന്ന ജലധാരകള്‍ക്കിടയില്‍ ആഹ്ലാദച്ചിറകുകള്‍ പോലെ കൈകള്‍ വിടര്‍ത്തി, സ്വയം മറന്ന് ആസ്വദിക്കുന്ന വിയറ്റ്‌നാം യുവതി. തകര്‍ന്നു തരിപ്പണമായ നാടിനെ ചാമ്പല്‍ക്കൂനയില്‍ നിന്ന് മോചനത്തിന്റെയും ഉയിര്‍ത്തെഴുന്നേല്പ്പിന്റെയും തേരോട്ടത്തിന്, പുരോഗാമിയായ ഹോചിമിന്റെ, അഭിവാദ്യം ചെയ്യുന്ന പൂര്‍ണപ്രതിമ അഭിമുഖമായി നില്‍ക്കുന്നു. പിന്നില്‍ ആസ്ഥാന മന്ദിരമായ 'പീപ്പിള്‍സ് കമ്മിറ്റി'യുടെ നെറുകയില്‍ നക്ഷത്രാങ്കിത രക്തപതാക പാറുന്നു. മുന്നില്‍ സൈഗോണ്‍ നദിയില്‍ വെയില്‍ ചായുന്നു. ഹോചിമിന്‍ പ്രതിമയ്ക്കു മുന്നില്‍ നൃത്തമാടുന്നവരുണ്ട്. ബന്ധുമിത്രാദികള്‌ക്കൊപ്പം സെല്‍ഫിയെടുക്കുന്നവരുണ്ട്. ആയിരക്കണക്കായ വിദേശസഞ്ചാരികളുടെ പ്രധാന ആകര്‍ഷണവും ചത്വരമാണ്.

വിയറ്റ്‌നാമിന്റെ തലസ്ഥാനം 'ഹാനോയ്' ആണ്. ചരിത്രമുറങ്ങാത്ത പൈതൃകനഗരം.തുലാവര്‍ഷം കോരിച്ചൊരിയുന്നപോലെ ബോംബുകള്‍ പെയ്യുന്നതിനിടയിലൂടെ, കിംഫുക് ഭയാര്‍ത്തയായി ഓടിയ ചുടലപ്പറമ്പില്‍ നിന്ന് ആകാശത്തോളമുയര്‍ന്ന വന്‍ നഗരമായി വളര്‍ന്ന വിയറ്റ്‌നാമിന്റെ നഖചിത്രം ഇവിടെ നിന്നു ലഭിക്കും.

തെക്കു വടക്ക് പ്രവിശ്യകളായിരുന്ന വിയറ്റ്‌നാമില്‍ കേവലം കുടുംബകലഹത്തിന് സമാനമായ തര്‍ക്കവും വഴക്കുമാണ് സാമ്രാജ്യത്വ ശക്തികളുടെ ഇടപെടലുകളിലൂടെ അന്താരാഷ്ട്ര യുദ്ധമാക്കി വളര്‍ത്തിയത്. 1940-ല്‍ തുടക്കമിട്ട് മൂന്നര പതിറ്റാണ്ടിന്റെ യുദ്ധകാണ്ഡം പിന്നിട്ട് 1975-ല്‍ വിജയതീരമണയുമ്പോള്‍ ലോകത്തെ തന്നെ പേരെടുത്ത ദരിദ്രരാജ്യമായാണ് 'ഐക്യ വിയറ്റ് റിപ്പബ്ലിക്' പിറവിയെടുത്തത്. കമ്യൂണിസ്റ്റ് ഭരണത്തെ ഉന്‍മൂലനം ചെയ്യാനൊരുമ്പെട്ട അമേരിക്കയുടെയും സഖ്യശക്തികളുടെയും ഒറ്റപ്പെടുത്തലുകളും ഉപരോധങ്ങളും അതിജീവിച്ച് ജനത ഏറെ മുന്നോട്ട് വന്നിരിക്കുന്നു.

1986-ല്‍ നടപ്പാക്കിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ഉദാരവത്കരണവും വഴി വിയറ്റ്‌നാം ഇന്ന് 47-ാമത്തെ സാമ്പത്തിക ശക്തിയായാണ് അറിയപ്പെടുന്നത്. ലോകത്തെ തന്നെ ഉയര്‍ന്ന വളര്‍ച്ചാ നിരക്കുള്ള രാജ്യങ്ങളിലൊന്നാണിതും.ടൂറിസം രാജ്യത്തിന്റ പ്രധാന വരുമാന സ്രോതസ്സെന്ന് നഗരത്തിന്റെ മുക്കും മൂലയും പറഞ്ഞുതരും. വൃത്തിയും വെടിപ്പും മുഖമുദ്രയായ തെരുവുകള്‍. വന്‍ കെട്ടിടങ്ങള്‍ക്കിടയിലും ഹരിതാഭ കാത്തുവച്ച് വലിയ വൃക്ഷങ്ങളും പൂന്തോപ്പുകളും. മുഖത്ത് സദാസമയവും ഹൃദ്യമായ ചിരിയുമായി, ഭവ്യതയോടെ ശിരസ്സു താഴ്ത്തുന്ന സാംസ്‌കാരികത്തനിമയും. സ്‌റ്റേറ്റിന് അവകാശപ്പെട്ട ഭൂസ്വത്ത് പാട്ടവ്യവസ്ഥയിലാണ് ജനങ്ങള്‍ അനുഭവിക്കുന്നത്. തുറന്ന ഉപഭോഗ സംസ്‌കാരത്തിന്റെ മറ്റെല്ലാ ആനുകൂല്യങ്ങളും ആകര്‍ഷണങ്ങളും വ്യക്തമാണ്. മുന്‍കാല മലയാള ജീവിതത്തെ അനുസ്മരിപ്പിക്കുന്ന കൂട്ടുകുടുംബ വ്യവസ്ഥിതി ഇന്നും കാത്തുസൂക്ഷിക്കുന്നു. കുടുംബത്തിലും സമൂഹത്തിലും തൊഴില്‍ വാണിജ്യ മേഖലകളിലും സ്ത്രീസാന്നിദ്ധ്യം തെളിഞ്ഞുകാണാം.

എന്നാല്‍ പഴമയും പുതുമയുമൊന്നും വിയറ്റ്‌നാമിന്റെ തലമുറകളെ വേര്‍തിരിക്കുന്നില്ല. ഓരോ വിയറ്റ്‌നാം മക്കള്‍ക്കും യുദ്ധസ്മാരകവും ഹോചിമിന്‍ സ്‌ക്വയറും ജീവിതത്തിന്റെ പവിത്രമായ തീര്‍ത്ഥാടനമാണ്. സ്വാതന്ത്ര്യത്തിനും സമാധാനത്തിനും വേണ്ടി, മനോഹരമായ ആത്മാഭിമാനത്തിന്റെ ഭൂപടം കീറിപ്പറിഞ്ഞ് വികൃതമാകാതിരിക്കാന്‍ വേണ്ടി, ഹോമാഗ്‌നിയില്‍ വെണ്ണീറായ പൂര്‍വ്വികരുടെ ഇരമ്പുന്ന ഓര്‍മകളിലേക്കുള്ള തീര്‍ത്ഥാടനം. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബംഗളൂരു യെലഹങ്കയില്‍ മുസ്ലിം ഭൂരിപക്ഷ മേഖലയില്‍ മുന്നൂറോളം വീടുകള്‍ തകര്‍ത്തു; സംഭവത്തില്‍ വിമര്‍ശനം ഉന്നയിച്ചതിന് കര്‍ണാടകയുടെ ആഭ്യന്തര കാര്യങ്ങളില്‍ കേരള മുഖ്യമന്ത്രി ഇടപെടരുതെന്ന് ഡികെ ശിവകുമാര്‍  (4 hours ago)

കെഎസ്ആര്‍ടിസിയുടെ വോള്‍വോ ബസ് അപകടത്തില്‍പ്പെട്ടു  (5 hours ago)

സ്വര്‍ണം വിലയില്‍ കുതിപ്പ് തുടരുന്നു:പവന്‍ ഇന്ന് 1760 വര്‍ദ്ധിച്ച് 1,04,440 രൂപയായി  (5 hours ago)

കോട്ടത്തറ ആശുപത്രിയില്‍ ക്രിസ്തുമസ്, ന്യൂ ഇയര്‍ സന്തോഷം പങ്കുവച്ച് മന്ത്രി വീണാ ജോര്‍ജ്  (5 hours ago)

ഹൃദയം മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ മന്ത്രി വീണാ ജോര്‍ജ് സന്ദര്‍ശിച്ചു  (6 hours ago)

എന്നും ഓര്‍മ്മിക്കാന്‍ ഒരുപാട് നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച ശ്രീനി സാറിന്  (7 hours ago)

നടിയെ ആക്രമിച്ച കേസ് ഇനിയും തുടങ്ങുന്നതേയുള്ളൂവെന്ന് അഭിഭാഷക  (8 hours ago)

കളിക്കുന്നതിനിടെ സഹോദരനുമായി പിണങ്ങിയ 6 വയസ്സുകാരനെ കാണാതായി  (8 hours ago)

ഇത് സ്വപ്നത്തിൽ പോലും കരുതിയിരിക്കില്ല; പിടിച്ച് അകത്തിടേണ്ട ആൾ ദൈവത്തെ കുറിച്ച് ശ്രീനിവാസൻ; സുനിൽ സ്വാമിയെക്കുറിച്ച് സംവിധായകൻ പിജി പ്രേംലാല്‍ പറഞ്ഞത്!!  (10 hours ago)

പർണശാലയിൽ ഭക്ഷണം എത്തിച്ച് നൽകുമെന്ന് ദേവസ്വം മന്ത്രി  (14 hours ago)

ലൈസൻസ് പോലുമില്ലാതെയായിരുന്നു 19-കാരന്റെ ഡ്രൈവിംഗ്....  (15 hours ago)

മലയാളി യുവാവ് ബഹ്റൈനിൽ നിര്യാതനായി  (15 hours ago)

ജനശതാബ്ദി എക്സ്പ്രസ്സ് ഇനി മുതൽ 9.30 ന് എറണാകുളത്ത് എത്തിച്ചേരും  (15 hours ago)

യുഎസിൽ ശക്തമായ ശീതക്കാറ്റ് 22,349 വിമാനങ്ങൾ വൈകി 1,800ലേറെ സർവീസുകൾ റദ്ദാക്കി യാത്രക്കാർ കുടുങ്ങി..  (15 hours ago)

എൽ ഡി എഫിലെ വി പ്രിയദർശിനിക്ക് വിജയം..  (15 hours ago)

Malayali Vartha Recommends