Widgets Magazine
11
Dec / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തദ്ദേശ തെരഞ്ഞെടുപ്പിൽ രണ്ടാം ഘട്ട വോട്ടെടുപ്പ് തുടങ്ങി.... ഏഴ് ജില്ലകളിലാണ് ഇന്ന് വോട്ടെടുപ്പ്, , ബൂത്തുകളിൽ വോട്ടർമാരുടെ നിര ,  രാവിലെ 7 മണിക്ക് ആരംഭിച്ച വോട്ടെടുപ്പ് വൈകുന്നേരം 6 മണിക്ക് അവസാനിക്കും


രാഷ്ട്രപതി ദ്രൗപദി മുർമു രണ്ടു ദിവസത്തെ സന്ദർശനത്തിനായി മണിപ്പൂരിൽ... കനത്ത സുരക്ഷ ഏർപ്പെടുത്തി, പോളോ പ്രദർശന മത്സരം കാണാൻ രാഷ്ട്രപതി ചരിത്രപ്രസിദ്ധമായ മാപാൽ കാങ്ജീബുങ്ങ് സന്ദർശിക്കും


സങ്കടക്കാഴ്ചയായി... ക്ലാസെടുക്കുന്നതിനിടെ കോളജ് അധ്യാപകന്‍ കുഴഞ്ഞു വീണു , ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


കേരളത്തിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ് ഇന്ന് നടക്കും.... വോട്ടെടുപ്പ് രാവിലെ 7 മണി മുതൽ വൈകുന്നേരം 6 മണിവരെ...


ഉദ്യോഗസ്ഥരുടെ അസൗകര്യത്തെ തുടർന്ന് ശബരിമല സ്വര്‍ണക്കവര്‍ച്ച കേസില്‍ കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയുടെ മൊഴി എസ്‌ഐടി ഇന്ന് രേഖപ്പെടുത്തിയില്ല: ഇന്ത്യയ്ക്ക് പുറത്ത് വ്യവസായം നടത്തുന്ന ആളാണ് വിവരം നല്‍കിയതെന്ന് ചെന്നിത്തല; മൊഴി മറ്റൊരു ദിവസം രേഖപ്പെടുത്തും...

അടുത്തറിയാം കുട്ടനാടിനെ

12 NOVEMBER 2012 12:07 AM IST
മലയാളി വാര്‍ത്ത.
പ്രകൃതി രമണീയമായ വള്ളം കളിയുടെ നാടായ കുട്ടനാട്ടിലേക്കുള്ള യാത്ര ഒരനുഭവം തന്നെയായിരിക്കും. തെക്കു ഹരിപ്പാടിനും വടക്കു വൈക്കം-ചേര്‍ത്തലയ്‌ക്കും കിഴക്കു കോട്ടയത്തിനും പടിഞ്ഞാറ്‌ അറേബ്യന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കായല്‍, നിലങ്ങള്‍, പുഴകള്‍, തോട്ടങ്ങള്‍, കര എന്നിവ ചേര്‍ന്നതാണു കുട്ടനാട്‌. 10 താലൂക്കുകളും 54 റവന്യൂ വില്ലേജുകളും ഉള്‍പ്പെടെ 1157 ച.കി.മീ. ആകെ വിസ്‌തൃതി. ജനസംഖ്യ 22 ലക്ഷം. നെല്‌പാടങ്ങള്‍, ഓരുവെള്ളം, പുഴകള്‍, തോടുകള്‍, എന്നിവ ചേര്‍ന്നു കുട്ടനാടിന്റെ മൂന്നില്‍ രണ്ടു ഭാഗത്തോളം തണ്ണീര്‍ തടങ്ങളാണ്‌. കുറെ പ്രദേശം ഒഴികെ മുഴുവന്‍ ഭാഗവും സമുദ്രനിരപ്പില്‍ നിന്ന്‌ 0.5-2.5 മീ. താഴ്‌ച്ചയിലാണ്‌. 660 ച.കി.മീ നെല്‌പാടങ്ങളും 311 ച.കി.മീ. തോട്ടഭൂമികളും 186 ച.കി.മീ ജലാശയങ്ങളുമാണ്‌.  ഈ പ്രദേശം നേരത്തെ അറബിക്കടലിന്റെ ഭാഗമായിരുന്നു. അപ്പോള്‍ അറബിക്കടല്‍ കുട്ടനാടിന്റെ കിഴക്കെ അതിരുവരെ നീണ്ടുകിടന്നിരുന്നു. ഒരു കാലത്തു ഭൂഘടനാപരമായ പ്രക്രിയ കൊണ്ടു മേല്‌പോട്ട്‌ ഉയര്‍ച്ച ഉണ്ടായി ഈ ഭൂഭാഗം രൂപം കൊണ്ടു.
കാലാവസ്ഥ
തികച്ചും ഉഷ്‌ണ കാലാവസ്ഥയാണു കുട്ടനാട്ടില്‍. 210 ര മുതല്‍ 350 ര വരെയുള്ള താപനില. പ്രതിവര്‍ഷം ലഭിക്കുന്ന 300-320 സെ.മീ. വര്‍ഷപാതത്തിന്റെ 83 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്തുമാണ്‌. കടുത്ത വരള്‍ച്ച ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അനുഭവപ്പെടുന്നു. കടലിനോടുള്ള സാമീപ്യവും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതും കാരണം ഈര്‍പ്പം എപ്പോഴും കൂടുതലായിരിക്കും. മീനച്ചില്‍, പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ ആറുകള്‍ കുട്ടനാടിനെ ജലസമ്പന്നമാക്കുന്നു.  ഭൂപ്രകൃതി
തോട്ടഭൂമികല്‍, നെല്‌പാടങ്ങല്‍, ജലാശയങ്ങള്‍ എന്നിങ്ങനെ മൂന്നുതരം ഭൂമികള്‍ ചേര്‍ന്നതാണു കുട്ടനാട്‌. തോട്ടഭൂമികള്‍ പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആണ്‌. നാലു നദികള്‍ നിക്ഷേപിക്കുന്ന മണ്ണും ചെളിയും എക്കലും ചേര്‍ന്നു രൂപപ്പെട്ടതാണു പ്രകൃതിദത്തമായ തോട്ടഭൂമികള്‍. കായലുകള്‍, തോടുകള്‍, നെല്‌പാടങ്ങള്‍ എന്നിവ ചേറും മണ്ണും ഇട്ടു നികത്തി എടുത്തതാണു കൃത്രിമ ഭൂമികള്‍. അടിയില്‍ ഭൂരിഭാഗവും പശിമ കലര്‍ന്ന മണല്‍ അടങ്ങിയതാണു തീരദേശഭൂമി. കായല്‍, നാലു നദികള്‍, അനവധി തോടുകള്‍ എന്നിവ ചേര്‍ന്ന വിസ്‌തൃതമായ ഒരു സങ്കീര്‍ണശൃംഖല ഉള്‍പ്പെടുന്നതാണു ജലാശയങ്ങള്‍. കാര്‍ഷികവൃത്തി
കുട്ടനാടിനെ അപ്പര്‍ (മേല്‍), മിഡില്‍ (മധ്യ), ലോവര്‍ (കീഴ്‌) കുട്ടനാട്‌ എന്നു മൂന്നായി തിരിക്കാം. കൂടാതെ കഴിഞ്ഞ 15-170 വര്‍ഷം കൊണ്ടു വേമ്പനാട്ടു കായല്‍ നികത്തി എടുത്ത കായല്‍ ഭൂമി, ഒരൂപ്പു/ഇരുപ്പൂനിലങ്ങള്‍, 200 ച.കി.മീ.ഓളം വിസ്‌തൃതി വരുന്ന വൈക്കം തുറവൂര്‍, പുറക്കാട്‌ കരിനിലങ്ങള്‍ എന്നിങ്ങനെയാണു ഭൂമിയുടെ തരംതിരിവ്‌. കരിനിലങ്ങളിലെ മണ്ണിനു കറുത്ത നിറമാണ്‌. ചെളിയുടെ അംശം കൂടിയതും അമ്ലാംശം വളരെ കൂടിയതും പൊട്ടാഷ്‌, ഫോസ്‌ഫേറ്റ്‌, ചുണ്ണാമ്പ്‌ എന്നിവയുടെ അളവു വളരെ കുറഞ്ഞതും ആണ്‌ ഈ മണ്ണ്‌.
പ്രശ്‌നങ്ങള്‍
നെല്‌പാടങ്ങളും ജലാശയങ്ങളും ശരാശരി സമുദ്രനിരപ്പില്‍ നിന്ന്‌ 0.5-2.5 മീറ്ററോളം താണുകിടക്കുന്നതിനാല്‍ നാലു നദികളിലും ജലത്തിന്റെ ഒഴുക്കു കുറയുന്ന വേനല്‍ക്കാലത്തു വേമ്പനാട്ടുകായല്‍മുഖം വഴി കടലിലെ ഉപ്പുവെള്ളം കുട്ടനാടന്‍ പ്രദേശത്തേക്കു തള്ളിക്കയറുന്നു. കടലിന്റെ സ്വാധീനം കാരണം വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ആഘാതങ്ങള്‍ കുട്ടനാട്‌ ഒട്ടാകെ അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക കാലത്തെന്നല്ല ശരാശരി മഴ ലഭിക്കുന്ന വര്‍ഷകാലത്തു പോലും മഴവെള്ളപ്പാച്ചിലിന്റെയും കരകവിയുന്ന നദീജലത്തിന്റെയും കുത്തൊഴുക്കില്‍ നെല്‌പാടങ്ങളും താണുകിടക്കുന്ന തോട്ടഭൂമികളും വെള്ളത്തിനടിയില്‍ മുങ്ങുകയും കുട്ടനാടു ജലമയമാവുകയും ചെയ്യുന്നതു സാധാരണമാണ്‌. ഒഴുക്കുവെള്ളത്തിന്റെ പ്രവാഹത്തോടൊപ്പം വന്‍തോതില്‍ എക്കലും ചെളിയും നെല്‌പാടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം കുട്ടനാടന്‍ മണ്ണിലെ ലവണാംശവും ഓരും മറ്റു മലിനപദാര്‍ത്ഥങ്ങളും കടലിലേക്ക്‌ ഒഴുക്കിക്കളയുന്നു.
പ്രകൃതിയിലെ ഈ സവിശേഷ ആവാസവ്യവസ്ഥ കുട്ടനാട്ടിലെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു എന്നതു വസ്‌തുതയാണ്‌. കടലില്‍ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു വേമ്പനാട്ടു കായലിനു കുറുകെ 1.4 കി.മീ. നീളത്തില്‍ തണ്ണീര്‍മുക്കത്ത്‌ ഒരു ബണ്ടും, മഴക്കാലത്തെ അധികജലം ഒഴുക്കിക്കളയുന്നതിനു തെക്കുഭാഗത്തു തോട്ടപ്പള്ളിയില്‍ 1.2 കി.മീ. നീളവും ദശാംശം .4 കി.മീ. വീതിയുമുള്ള ഒരു കനാലും നിര്‍മിച്ചു. തണ്ണീര്‍മുക്കം ബണ്ടുകൊണ്ടു കടലിലെ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു സാധിച്ചുവെങ്കിലും തോട്ടപ്പള്ളി കനാല്‍കൊണ്ടു വെള്ളപ്പൊക്കനിയന്ത്രണം സാധ്യമായില്ല.
കുട്ടനാടിന്റെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ കണക്കിലെടുത്തു സര്‍ക്കാര്‍തലത്തില്‍ 1970കളിലും എണ്‍പതുകളുടെ തുടക്കത്തിലും അഞ്ചു പ്രധാന പഠനങ്ങള്‍ നടത്തി. 1980കളുടെ ഒടുവില്‍ കുട്ടനാട്ടിലെ ജലസന്തുലനം വിശദമായി പഠിക്കുന്നതിനു ഡച്ചുസഹായത്തോടെ സര്‍ക്കാര്‍ ഒരു ബൃഹദ്‌പദ്ധതി നടപ്പാക്കിയിരുന്നു. കുട്ടനാടു വികസന അതോറിറ്റി രൂപവത്‌കരിക്കണമെന്ന ആവശ്യവും അക്കാലഘട്ടത്തിലാണു ശക്തമായി ഉയര്‍ന്നുവന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ബൂത്തുകളിൽ വോട്ടർമാരുടെ നിര  (9 minutes ago)

ഗാർഡ് ഓഫ് ഓണർ നൽകി രാഷ്ട്രപതിയെ സ്വീകരിക്കും... ഇംഫാലിൽ കനത്ത സുരക്ഷ ഏർപ്പെടുത്തി  (25 minutes ago)

അധ്യാപകന്‍ കുഴഞ്ഞു വീണു മരിച്ചു  (36 minutes ago)

സർക്കാർ ഓഫീസുകൾക്കും വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കുമടക്കമാണ്  (57 minutes ago)

തെരഞ്ഞെടുപ്പിൻ്റെ രണ്ടാം ഘട്ട വോട്ടെടുപ്പ്  (1 hour ago)

ഇന്ത്യ വിരൽ ഞൊടിച്ചു! ഖലിസ്ഥാൻ തീവ്രവാദികളുടെ കട്ടയും പടവും മടക്കി യു കെ പണി ആശാൻ തന്നിരിക്കും.. ഇന്ത്യക്കിട്ട് പണിഞ്ഞിട്ട് സുഖിക്കാമെന്ന് ഒരുത്തനും കരുതണ്ട  (9 hours ago)

തൊട്ടാൽ പാകിസ്ഥാൻ ചാരം ഇന്ത്യൻ ആയുധപ്പുരയിൽ വജ്രായുധത്തിന്റെ കരുത്ത് ആ വമ്പൻ ഒരുങ്ങി  (9 hours ago)

ഉറക്കത്തിനിടെ നവജാത ശിശുവിന് ദാരുണാന്ത്യം: ശ്വാസം മുട്ടിയതാണ് മരണകാരണമെന്ന് ഡോക്ടര്‍മാര്‍  (9 hours ago)

നടിയെ ആക്രമിച്ച കേസില്‍ വിധിയുടെ ഉള്ളടക്കം ചോര്‍ന്നെന്ന ആരോപണത്തില്‍ പ്രതികരിച്ച് അഭിഭാഷക അസോസിയേഷന്‍  (9 hours ago)

അമ്പമ്പോ !!എന്തൊരു തിരക്ക് !! നാട്ടിലേയ്ക്ക് പണമയയ്ക്കാൻ ഇത് ബെസ്ററ് ടൈം .... ഇരട്ടി ലാഭമെന്ന് പ്രവാസികൾ  (9 hours ago)

മലയാളികളെ ഞങ്ങൾക്ക് വേണ്ട !! UAE പ്രൊഫഷണലുകൾക്ക് തിരിച്ചടി !! ചെറുകിട സ്ഥാപനങ്ങൾ പൂട്ടി നാടുവിടാനൊരുങ്ങി പ്രവാസികൾ  (9 hours ago)

2026 ഓടെ യുഎഇയിൽ 'പഞ്ചസാര അളവ് നോക്കി' നികുതി!! പ്ലാസ്റ്റിക്കിന് പൂർണ നിരോധനം വാറ്റ് നിയമങ്ങൾ ലളിതമാക്കുന്നു  (9 hours ago)

മന്ത്രിമാർ പോര ...മുഖ്യമന്ത്രി എത്തീരിക്കണം...!കട്ടായം പറഞ്ഞ് ഗവർണർ..!മന്ത്രിമാരെ രാജ്ഭവനിൽ നിന്ന് ഇറക്കിവിട്ടു  (9 hours ago)

ഇന്‍ഡിഗോയുടെ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ 8 അംഗ സംഘം  (11 hours ago)

ഒന്‍പത് വയസുകാരിയോട് ലൈംഗികതിക്രമം നടത്തിയ 41 കാരന് ശിക്ഷ വിധിച്ച് കോടതി  (12 hours ago)

Malayali Vartha Recommends