Widgets Magazine
18
Sep / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


സ്രായേൽ നടത്തിയ ആക്രമണം..ഖത്തർ അന്താരാഷ്ട്ര ക്രിമിനൽ കോടതി പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി..തിരക്ക് പിടിച്ച പല നീക്കങ്ങളും നടന്നു കൊണ്ട് ഇരിക്കുകയാണ്..


ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...


നടി ദിഷാ പഠാനിയുടെ വീടിന് പുറത്ത് വെടിവെപ്പ് നടത്തിയ രണ്ട് അക്രമികളെ പോലീസ് ഏറ്റുമുട്ടലിൽ വധിച്ചു... ശേഷിക്കുന്ന പ്രതികൾക്കായി തിരച്ചിൽ തുടരുകയാണ്..വീണ്ടും യോഗി എൻകൗണ്ടർ..

അടുത്തറിയാം കുട്ടനാടിനെ

12 NOVEMBER 2012 12:07 AM IST
മലയാളി വാര്‍ത്ത.
പ്രകൃതി രമണീയമായ വള്ളം കളിയുടെ നാടായ കുട്ടനാട്ടിലേക്കുള്ള യാത്ര ഒരനുഭവം തന്നെയായിരിക്കും. തെക്കു ഹരിപ്പാടിനും വടക്കു വൈക്കം-ചേര്‍ത്തലയ്‌ക്കും കിഴക്കു കോട്ടയത്തിനും പടിഞ്ഞാറ്‌ അറേബ്യന്‍ കടലിനും ഇടയില്‍ സ്ഥിതിചെയ്യുന്ന കായല്‍, നിലങ്ങള്‍, പുഴകള്‍, തോട്ടങ്ങള്‍, കര എന്നിവ ചേര്‍ന്നതാണു കുട്ടനാട്‌. 10 താലൂക്കുകളും 54 റവന്യൂ വില്ലേജുകളും ഉള്‍പ്പെടെ 1157 ച.കി.മീ. ആകെ വിസ്‌തൃതി. ജനസംഖ്യ 22 ലക്ഷം. നെല്‌പാടങ്ങള്‍, ഓരുവെള്ളം, പുഴകള്‍, തോടുകള്‍, എന്നിവ ചേര്‍ന്നു കുട്ടനാടിന്റെ മൂന്നില്‍ രണ്ടു ഭാഗത്തോളം തണ്ണീര്‍ തടങ്ങളാണ്‌. കുറെ പ്രദേശം ഒഴികെ മുഴുവന്‍ ഭാഗവും സമുദ്രനിരപ്പില്‍ നിന്ന്‌ 0.5-2.5 മീ. താഴ്‌ച്ചയിലാണ്‌. 660 ച.കി.മീ നെല്‌പാടങ്ങളും 311 ച.കി.മീ. തോട്ടഭൂമികളും 186 ച.കി.മീ ജലാശയങ്ങളുമാണ്‌.  ഈ പ്രദേശം നേരത്തെ അറബിക്കടലിന്റെ ഭാഗമായിരുന്നു. അപ്പോള്‍ അറബിക്കടല്‍ കുട്ടനാടിന്റെ കിഴക്കെ അതിരുവരെ നീണ്ടുകിടന്നിരുന്നു. ഒരു കാലത്തു ഭൂഘടനാപരമായ പ്രക്രിയ കൊണ്ടു മേല്‌പോട്ട്‌ ഉയര്‍ച്ച ഉണ്ടായി ഈ ഭൂഭാഗം രൂപം കൊണ്ടു.
കാലാവസ്ഥ
തികച്ചും ഉഷ്‌ണ കാലാവസ്ഥയാണു കുട്ടനാട്ടില്‍. 210 ര മുതല്‍ 350 ര വരെയുള്ള താപനില. പ്രതിവര്‍ഷം ലഭിക്കുന്ന 300-320 സെ.മീ. വര്‍ഷപാതത്തിന്റെ 83 ശതമാനവും തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍ കാലത്തും വടക്കുകിഴക്കന്‍ മണ്‍സൂണ്‍ കാലത്തുമാണ്‌. കടുത്ത വരള്‍ച്ച ജനുവരി-ഫെബ്രുവരി മാസങ്ങളില്‍ അനുഭവപ്പെടുന്നു. കടലിനോടുള്ള സാമീപ്യവും നാലുവശവും വെള്ളത്താല്‍ ചുറ്റപ്പെട്ടു കിടക്കുന്നതും കാരണം ഈര്‍പ്പം എപ്പോഴും കൂടുതലായിരിക്കും. മീനച്ചില്‍, പമ്പ, മണിമല, അച്ചന്‍കോവില്‍ എന്നീ ആറുകള്‍ കുട്ടനാടിനെ ജലസമ്പന്നമാക്കുന്നു.  ഭൂപ്രകൃതി
തോട്ടഭൂമികല്‍, നെല്‌പാടങ്ങല്‍, ജലാശയങ്ങള്‍ എന്നിങ്ങനെ മൂന്നുതരം ഭൂമികള്‍ ചേര്‍ന്നതാണു കുട്ടനാട്‌. തോട്ടഭൂമികള്‍ പ്രകൃതിദത്തമോ മനുഷ്യനിര്‍മിതമോ ആണ്‌. നാലു നദികള്‍ നിക്ഷേപിക്കുന്ന മണ്ണും ചെളിയും എക്കലും ചേര്‍ന്നു രൂപപ്പെട്ടതാണു പ്രകൃതിദത്തമായ തോട്ടഭൂമികള്‍. കായലുകള്‍, തോടുകള്‍, നെല്‌പാടങ്ങള്‍ എന്നിവ ചേറും മണ്ണും ഇട്ടു നികത്തി എടുത്തതാണു കൃത്രിമ ഭൂമികള്‍. അടിയില്‍ ഭൂരിഭാഗവും പശിമ കലര്‍ന്ന മണല്‍ അടങ്ങിയതാണു തീരദേശഭൂമി. കായല്‍, നാലു നദികള്‍, അനവധി തോടുകള്‍ എന്നിവ ചേര്‍ന്ന വിസ്‌തൃതമായ ഒരു സങ്കീര്‍ണശൃംഖല ഉള്‍പ്പെടുന്നതാണു ജലാശയങ്ങള്‍. കാര്‍ഷികവൃത്തി
കുട്ടനാടിനെ അപ്പര്‍ (മേല്‍), മിഡില്‍ (മധ്യ), ലോവര്‍ (കീഴ്‌) കുട്ടനാട്‌ എന്നു മൂന്നായി തിരിക്കാം. കൂടാതെ കഴിഞ്ഞ 15-170 വര്‍ഷം കൊണ്ടു വേമ്പനാട്ടു കായല്‍ നികത്തി എടുത്ത കായല്‍ ഭൂമി, ഒരൂപ്പു/ഇരുപ്പൂനിലങ്ങള്‍, 200 ച.കി.മീ.ഓളം വിസ്‌തൃതി വരുന്ന വൈക്കം തുറവൂര്‍, പുറക്കാട്‌ കരിനിലങ്ങള്‍ എന്നിങ്ങനെയാണു ഭൂമിയുടെ തരംതിരിവ്‌. കരിനിലങ്ങളിലെ മണ്ണിനു കറുത്ത നിറമാണ്‌. ചെളിയുടെ അംശം കൂടിയതും അമ്ലാംശം വളരെ കൂടിയതും പൊട്ടാഷ്‌, ഫോസ്‌ഫേറ്റ്‌, ചുണ്ണാമ്പ്‌ എന്നിവയുടെ അളവു വളരെ കുറഞ്ഞതും ആണ്‌ ഈ മണ്ണ്‌.
പ്രശ്‌നങ്ങള്‍
നെല്‌പാടങ്ങളും ജലാശയങ്ങളും ശരാശരി സമുദ്രനിരപ്പില്‍ നിന്ന്‌ 0.5-2.5 മീറ്ററോളം താണുകിടക്കുന്നതിനാല്‍ നാലു നദികളിലും ജലത്തിന്റെ ഒഴുക്കു കുറയുന്ന വേനല്‍ക്കാലത്തു വേമ്പനാട്ടുകായല്‍മുഖം വഴി കടലിലെ ഉപ്പുവെള്ളം കുട്ടനാടന്‍ പ്രദേശത്തേക്കു തള്ളിക്കയറുന്നു. കടലിന്റെ സ്വാധീനം കാരണം വേലിയേറ്റത്തിന്റെയും വേലിയിറക്കത്തിന്റെയും ആഘാതങ്ങള്‍ കുട്ടനാട്‌ ഒട്ടാകെ അനുഭവപ്പെടുന്നു. വെള്ളപ്പൊക്ക കാലത്തെന്നല്ല ശരാശരി മഴ ലഭിക്കുന്ന വര്‍ഷകാലത്തു പോലും മഴവെള്ളപ്പാച്ചിലിന്റെയും കരകവിയുന്ന നദീജലത്തിന്റെയും കുത്തൊഴുക്കില്‍ നെല്‌പാടങ്ങളും താണുകിടക്കുന്ന തോട്ടഭൂമികളും വെള്ളത്തിനടിയില്‍ മുങ്ങുകയും കുട്ടനാടു ജലമയമാവുകയും ചെയ്യുന്നതു സാധാരണമാണ്‌. ഒഴുക്കുവെള്ളത്തിന്റെ പ്രവാഹത്തോടൊപ്പം വന്‍തോതില്‍ എക്കലും ചെളിയും നെല്‌പാടങ്ങളില്‍ നിക്ഷേപിക്കപ്പെടുന്നു. വര്‍ഷംതോറും ഉണ്ടാകുന്ന വെള്ളപ്പൊക്കം കുട്ടനാടന്‍ മണ്ണിലെ ലവണാംശവും ഓരും മറ്റു മലിനപദാര്‍ത്ഥങ്ങളും കടലിലേക്ക്‌ ഒഴുക്കിക്കളയുന്നു.
പ്രകൃതിയിലെ ഈ സവിശേഷ ആവാസവ്യവസ്ഥ കുട്ടനാട്ടിലെ ജനങ്ങളെ അലട്ടിക്കൊണ്ടിരുന്നു എന്നതു വസ്‌തുതയാണ്‌. കടലില്‍ നിന്നുള്ള ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു വേമ്പനാട്ടു കായലിനു കുറുകെ 1.4 കി.മീ. നീളത്തില്‍ തണ്ണീര്‍മുക്കത്ത്‌ ഒരു ബണ്ടും, മഴക്കാലത്തെ അധികജലം ഒഴുക്കിക്കളയുന്നതിനു തെക്കുഭാഗത്തു തോട്ടപ്പള്ളിയില്‍ 1.2 കി.മീ. നീളവും ദശാംശം .4 കി.മീ. വീതിയുമുള്ള ഒരു കനാലും നിര്‍മിച്ചു. തണ്ണീര്‍മുക്കം ബണ്ടുകൊണ്ടു കടലിലെ ഉപ്പുവെള്ളത്തിന്റെ തള്ളിക്കയറ്റം തടയുന്നതിനു സാധിച്ചുവെങ്കിലും തോട്ടപ്പള്ളി കനാല്‍കൊണ്ടു വെള്ളപ്പൊക്കനിയന്ത്രണം സാധ്യമായില്ല.
കുട്ടനാടിന്റെ പ്രശ്‌നങ്ങളുടെ സങ്കീര്‍ണ കണക്കിലെടുത്തു സര്‍ക്കാര്‍തലത്തില്‍ 1970കളിലും എണ്‍പതുകളുടെ തുടക്കത്തിലും അഞ്ചു പ്രധാന പഠനങ്ങള്‍ നടത്തി. 1980കളുടെ ഒടുവില്‍ കുട്ടനാട്ടിലെ ജലസന്തുലനം വിശദമായി പഠിക്കുന്നതിനു ഡച്ചുസഹായത്തോടെ സര്‍ക്കാര്‍ ഒരു ബൃഹദ്‌പദ്ധതി നടപ്പാക്കിയിരുന്നു. കുട്ടനാടു വികസന അതോറിറ്റി രൂപവത്‌കരിക്കണമെന്ന ആവശ്യവും അക്കാലഘട്ടത്തിലാണു ശക്തമായി ഉയര്‍ന്നുവന്നത്‌.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇത് സിനിമ നടന്‍ അല്ല അച്ഛാ, വീട്ടില്‍ മീന്‍ കൊണ്ടുവരുന്ന ആളാണ്: എടി മോളെ നീ കേരളത്തിലോട്ട് വാ കാണിച്ചു തരാമെന്ന് ബേസില്‍ ജോസഫ്  (9 minutes ago)

പെട്രോള്‍ പമ്പുകളിലെ ശുചിമുറി യാത്രക്കാര്‍ക്കായി 24 മണിക്കൂറും തുറന്ന് നല്‍കണമെന്ന് ഹൈക്കോടതി  (55 minutes ago)

Mossad chief സൂചന നൽകി മൊസാദ് മേധാവി  (58 minutes ago)

ഇന്ത്യക്ക് മേല്‍ ചുമത്തിയ 25 ശതമാനം താരിഫ് അമേരിക്ക പിന്‍വലിച്ചേക്കും  (1 hour ago)

എല്ലാവര്‍ക്കും സിപിആര്‍: ലോക ഹൃദയ ദിനത്തില്‍ പുതിയ സംരംഭം; ഹൃദയസ്തംഭനം ഉണ്ടായാല്‍ പ്രഥമ ശുശ്രൂഷയും ചികിത്സയും വളരെ പ്രധാനം  (1 hour ago)

ചൂയിംഗം തൊണ്ടയില്‍ കുടുങ്ങിയ എട്ടുവയസുകാരിയുടെ ജീവന്‍ രക്ഷിച്ച് യുവാക്കള്‍  (1 hour ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത  (1 hour ago)

നാളെ പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, തൃശ്ശൂർ എന്നീ ജില്ലകളിൽ മഴ; കേരള - കർണാടക - ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്  (2 hours ago)

ഗർഭഛിദ്രത്തിനിരയായ യുവതി ഇതുവരെ രാഹുലിനെതിരേ നേരിട്ട് പരാതി നൽകിയിട്ടില്ല; പാലക്കാട് എംഎൽ രാഹുൽ മാങ്കൂട്ടത്തിലിനെതിരെയുളള ലൈംഗികാരോപണ കേസിൽ അന്വേഷണസംഘത്തിൽ ഐപിഎസ് ഉദ്യോഗസ്ഥയെയും ഉൾപ്പെടുത്തി  (2 hours ago)

കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ ലഹരിയേറ് സംഘത്തിലെ മൂന്നാമനും പിടിയില്‍  (2 hours ago)

രാഹുല്‍ ഗാന്ധിയുടെ ആരോപണങ്ങള്‍ തള്ളി തിരഞ്ഞെടുപ്പ് കമ്മിഷന്‍  (2 hours ago)

ധര്‍മ്മടം സത്രത്തിനടുത്തെ വീട്ടില്‍ വന്‍ കവര്‍ച്ച  (2 hours ago)

ഗര്‍ഭഛിദ്രത്തിന് ഇരയായ യുവതിയുമായി ഫോണിലൂടെ സംസാരിച്ച് അന്വേഷണസംഘത്തിലെ ഐപിഎസ് ഉദ്യോഗസ്ഥ: ഉടൻ മൊഴി എടുക്കും: യുവതിയുടെ താല്‍പര്യം പരിഗണിച്ച് ആ നീക്കം...  (3 hours ago)

ശബരിമല വികസനവുമായി ബന്ധപ്പെട്ട് ഒട്ടേറെ പദ്ധതികള്‍ ഏറ്റെടുക്കുകയും അവ പൂര്‍ത്തീകരിക്കുകയും ചെയ്തു; ശബരിമല വികസനത്തിനായി 2016-17 മുതല്‍ 2024-25 വരെയുള്ള കാലയളവില്‍ 70,37,74,264/- രൂപ വിവിധ പദ്ധതികള്‍ക്  (3 hours ago)

നടിയുടെ വീട്ടിൽ കയറി വെടിവെപ്പ്  (3 hours ago)

Malayali Vartha Recommends