Widgets Magazine
26
Sep / 2023
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഷാരോൺ വധ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും:- കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കണം...


മനസ് തുറന്ന് ചാണ്ടി ഉമ്മനും... ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ അച്ചു ഉമ്മന്‍ ചര്‍ച്ച തുടങ്ങിവച്ചത് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍; ഏറ്റെടുത്ത് കോണ്‍ഗ്രസ് അണികള്‍; അച്ചു ഉമ്മന്റെ സ്ഥാനാര്‍ഥിത്വം മാധ്യമങ്ങള്‍ ഉണ്ടാക്കുന്ന അനാവശ്യ ചര്‍ച്ചയെന്ന് ചാണ്ടി ഉമ്മന്‍


നാല് ചക്രവാതചുഴികള്‍.... സംസ്ഥാനത്ത് അടുത്ത 5 ദിവസങ്ങളിലും മഴ തുടരും, തെക്കന്‍ കേരളത്തില്‍ യെല്ലോ അലര്‍ട്ടാണ് പ്രഖ്യാപിച്ചിരിയ്ക്കുന്നതെങ്കിലും മഴ ശക്തി പ്രാപിയ്ക്കാന്‍ സാധ്യതയുള്ളതിനാല്‍ മലയോര മേഖലയില്‍ പ്രത്യേക ജാഗ്രത


രണ്ടാം വന്ദേ ഭാരതിനെ വരവേറ്റതിന്റെ സന്തോഷത്തിലാണ് മലയാളികൾ....ബിജെപി തരംതാണ രാഷ്ട്രീയ കളി നടക്കുന്നുവെന്ന്, രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ.... ഇങ്ങനെയാണെങ്കിൽ പ്രതിഷേധിക്കേണ്ടി വരും.....


കേരളം സി പി എമ്മിൻ്റെ പോഷക സംഘടനയായ ഊരാളുങ്കലിന് തീറെഴുതി.....സുപ്രീം കോടതിയെയാണ് ഒരു ഉളുപ്പുമില്ലാതെ സർക്കാർ ഇക്കാര്യം അറിയിച്ചത്.... ഊരാളുങ്കലിനെ റെഡ് കാർപ്പറ്റ് വിരിച്ച് സെക്രട്ടേറിയറ്റിലേക്ക് കൊണ്ടുവന്നത് ഉമ്മൻചാണ്ടിയും കുഞ്ഞാലികുട്ടിയും ഇബ്രാഹിംകുഞ്ഞും ചേർന്നാണ്... എ.കെ.ജി.സെൻററിലെ ഖജനാവ് നിറയ്ക്കുന്ന സ്ഥാപനമാണ് ഊരാളുങ്കൽ....

തമിഴ്നാട് കമ്പത്ത് നിരോധനാജ്ഞ: വിറപ്പിച്ച് അരിക്കൊമ്പൻ

27 MAY 2023 03:28 PM IST
മലയാളി വാര്‍ത്ത

More Stories...

ജലനിരപ്പുയരാനുള്ള സാധ്യത മുന്നില്‍കണ്ട് അഞ്ചുരുളി വിനോദസഞ്ചാര കേന്ദ്രത്തിലെ ടണല്‍ മുഖത്തേയ്ക്കുള്ള പ്രവേശനം നിരോധിച്ച് കെഎസ്ഇബി ഡാം സേഫ്റ്റി വിഭാഗം

രാജ്യത്തെ തന്നെ ഏറ്റവും നീളം കൂടിയ ക്യാന്‍ഡിലിവര്‍ ഗ്ലാസ് ബ്രിഡ്ജായ വാഗമണ്‍ ഗ്ലാസ് ബ്രിഡ്ജിന്റെ എന്‍ട്രി ഫീസ് കുറച്ചു

 മലയിടുക്കുകളുടെയും തേയിലക്കാടുകളുടെയും ദൃശ്യഭംഗി ആസ്വദിക്കാന്‍ മൂന്നാറിലെത്തുന്ന വിനോദ സഞ്ചാരികള്‍ക്ക് കെ.എസ്.ആര്‍.ടിസിയുടെ തകര്‍പ്പന്‍ സൈറ്റ് സീയിങ് ട്രിപ്പുകള്‍....

 സഞ്ചാരികളുടെ ഒഴുക്ക്.... ഇടുക്കിയില്‍ സംസ്ഥാനത്തിന് പുറത്തു നിന്നടക്കം നിരവധി സഞ്ചാരികളെത്തുന്നു... മൂന്നാറിലേക്കും സഞ്ചാരികളുടെ പ്രവാഹം

ഇടുക്കി അണക്കെട്ടിലേക്ക് വെള്ളമെത്തിക്കാന്‍ നിര്‍മിച്ച കപ്പക്കാനം തുരങ്കം വിനോദ സഞ്ചാരികളുടെ പ്രിയ കേന്ദ്രമാകുന്നു

അരിക്കൊമ്പനെ മയക്കുവെടി വെച്ച് പിടികൂടി പെരിയാർ കടുവ സങ്കേതത്തിൽ കൊണ്ടുപോയി വിട്ടതോടെ ചിന്നക്കനാൽ നിവാസികൾക്ക്‌ ഭീതി കൂടാതെ ഉറങ്ങാമെന്ന പ്രതീക്ഷയായിരുന്നു. പക്ഷെ എല്ലാം ആസ്ഥാനത്താക്കി, അവന്റെ നാട്ടിലേയ്ക്കുള്ള യാത്ര തുടരുകയാണ്. അതിന് തടസം സൃഷ്ടിക്കുന്നത് എന്ത് തന്നെയായാലും അതിനെ തകർക്കും. കടുവാ സങ്കേതത്തിലേക്ക് മാറ്റിയ അരിക്കൊമ്പൻ ഇപ്പോൾ കമ്പം ടൗണിനെ വിറപ്പിക്കുകയാണ്. അഞ്ച് വാഹനങ്ങള്‍ അരിക്കൊമ്പന്‍ തകര്‍ത്തുവെന്നാണ് വിവരം. ആനയെക്കണ്ട് ഭയന്നോടിയ ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ലോവര്‍ ക്യാമ്പില്‍നിന്ന് കമ്പം ടൗണിലേക്ക് നീങ്ങുന്ന അരിക്കൊമ്പന്റെ ദൃശ്യങ്ങള്‍ ലഭ്യമായി. നിലവില്‍ നേരത്തേ വിഹരിച്ചിരുന്ന ചിന്നക്കനാല്‍ ഭാഗത്തേക്കായാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്. കമ്പത്തുനിന്ന് ചിന്നക്കനാലിലേക്ക് 88 കിലോമീറ്റര്‍ ദൂരമാണുള്ളത്.

ടൗണിലിറങ്ങിയുള്ള പരാക്രമത്തില്‍ അഞ്ച് വാഹനങ്ങള്‍ തകർത്തെറിയുകയായിരുന്നു. ഒരാള്‍ക്ക് വീണ് പരിക്കേറ്റു. ആന വരുന്നതുകണ്ട് വാഹനത്തില്‍നിന്ന് ഓടിയ ആള്‍ക്കാണ് വീണു പരിക്കേറ്റത്. ആനയെ തുരത്താനുള്ള ശ്രമത്തിനിടെ പലര്‍ക്കും പരിക്കേറ്റിട്ടുണ്ട്. അതേസമയം കുങ്കികളെ ഇറക്കാന്‍ തമിഴ്‌നാട് വനംവകുപ്പ് തീരുമാനിച്ചു. ഇതിനായി തമിഴ്‌നാടിന്റെ പല ഭാഗങ്ങളില്‍നിന്നായി കുങ്കിയാനകളെ കമ്പത്തേക്ക് എത്തിക്കാനുള്ള നടപടികളാരംഭിച്ചു. കഴിഞ്ഞ ദിവസം വനമേഖലയിലായിരുന്ന അരിക്കൊമ്പന്‍ ഇന്ന് കാര്‍ഷിക മേഖലയും കടന്നാണ് കമ്പം ടൗണിലെത്തിയത്. ഇതോടെ തമിഴ്‌നാട് വനംവകുപ്പ് നിരീക്ഷണം ശക്തമാക്കി.

ദേശീയപാത മുറിച്ചുകടന്നാണ് അരിക്കൊമ്പന്‍ കാര്‍ഷിക മേഖലയിലെത്തിയത്. ഇനി ഒരു ദേശീയപാത കൂടി മുറിച്ചുകടന്നാല്‍ ചിന്നക്കനാലിന് വളരെ അടുത്തെത്തും. കമ്പം ടൗണിലെ ആളുകള്‍ തിങ്ങിപ്പാര്‍ക്കുന്ന ഇടങ്ങളിലൂടെയാണ് അരിക്കൊമ്പന്‍ നീങ്ങുന്നത്.

ഇതിനിടയില്‍ ജനവാസ മേഖലയിലിറങ്ങി ആളുകളുടെ ജീവനും സ്വത്തിനും ഭീഷണിയാവുമോ എന്ന ഭയത്തിലാണ് കമ്പത്തെയും പരിസരപ്രദേശത്തെയും ജനങ്ങള്‍. ഇതിനിടെ ആനയെ നഗരപ്രദേശത്തുനിന്ന് മാറ്റാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് വനംവകുപ്പ് ഊര്‍ജിതമാക്കി. ആളുകള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കഴിഞ്ഞ ദിവസം രാത്രിയില്‍ നടത്തിയ നീണ്ട സഞ്ചാരം വഴിയാണ് അരിക്കൊമ്പന്‍ ജനവാസ മേഖലയിലെത്തിയത്.

വ്യാഴാഴ്ച രാത്രിയോടെ അരിക്കൊമ്പൻ പെരിയാർ വന്യജീവി സങ്കേതത്തോട് ചേർന്നുള്ള റോസാപ്പൂക്കണ്ടം, ഗാന്ധിനഗർ കോളനി ഭാഗങ്ങളിൽ എത്തിയത്. വനപാലകരുടെ സംഘം ശബ്ദമുണ്ടാക്കി ഗാന്ധിനഗർ കോളനിയിൽ നിന്ന് ഓടിച്ചപ്പോൾ ആന റോസാപ്പൂക്കണ്ടം ഭാഗത്തേക്കു മാറി. ഇവിടെ നിന്നു തുരത്താൻ ശ്രമിച്ചപ്പോൾ വനംവകുപ്പ് ഡപ്യൂട്ടി ഡയറക്ടർ ഉൾപ്പെടെയുള്ള വനപാലക സംഘത്തിന് നേരെ ചിന്നം വിളിച്ചെത്തി. ഓടി മാറിയ വനപാലകർ പല തവണ ആകാശത്തേക്കു വെടിയുതിർത്തെങ്കിലും തിരിച്ചുപോകാൻ അരിക്കൊമ്പൻ കൂട്ടാക്കിയില്ല. പിന്നീടും പല റൗണ്ട് നിറയൊഴിച്ചും ബഹളംവച്ചുമാണ് ആനയെ കാടുകയറ്റിയത്.

ചിന്നക്കനാലിൽ നിന്ന് പെരിയാർ വന്യജീവി സങ്കേതത്തിലേക്ക് കൊണ്ടുപോയ വഴിയിലൂടെത്തന്നെയാണ് ആനയുടെ മടങ്ങിവരവ്. കുമളിയിൽ നിന്ന് കൊക്കരക്കണ്ടം, കരടിക്കവല വഴിയാണ് ആനയെ മേതകാനത്തിനു സമീപം എത്തിച്ചത്. ഇതേ വഴിയിലൂടെത്തന്നെ ഇന്നലെ കുമളി കൊക്കരക്കണ്ടം ഭാഗത്ത് തിരികെയെത്തിയത്. രണ്ടാഴ്ച മുമ്പ് മേതകാനത്തുനിന്ന് തമിഴ്നാട്ടിലെ മേഘമലയിൽ എത്തിയ ആന അവിടെ നിന്ന് തിരിച്ച് മേതകാനത്തു വന്നതും സഞ്ചരിച്ച വഴിയിലൂടെത്തന്നെയായിരുന്നു. കമ്പംമെട്ടും രാമക്കൽമേടും പിന്നിട്ട് മതികെട്ടാൻ ചോലയിലെത്താം. ഇവിടെനിന്ന് ചിന്നക്കനാലിൽ എത്താൻ സാധ്യത ഏറെയാണ്. ചിന്നക്കനാൽ ദിശയിലേക്കുള്ള യാത്ര തുടർന്നാൽ അരിക്കൊമ്പനെ തടയുമെന്ന് ഉദ്യോഗസ്ഥർ പറഞ്ഞിരുന്നു. റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കൺട്രോൾ റൂമിൽ ലഭിക്കാൻ വൈകുന്നതുമൂലം ആനയുടെ നീക്കങ്ങൾ കൃത്യമായി മനസ്സിലാക്കാൻ കഴിയാതെ വരുന്നുണ്ട്. സിഗ്നൽ ലഭിക്കുമ്പോഴേക്കും ആന മറ്റൊരു സ്ഥലത്ത് എത്തിയിരിക്കും.

വ്യാഴാഴ്ച ഉച്ചയ്ക്ക് തേക്കടിയിൽ നെല്ലിക്കാംപെട്ടി ഭാഗത്ത് നിന്നാണ് സിഗ്നൽ ലഭിച്ചത്. അഞ്ചുമണിയോടെ കരടിക്കവല ഭാഗത്ത് എത്തിയതായി സിഗ്നൽ ലഭിച്ചു. ഇവിടെ നിന്ന് ജനവാസ മേഖലയിൽ കടക്കാതിരിക്കാൻ വനം വകുപ്പ് ശ്രമം നടത്തിയെങ്കിലും അതെല്ലാം മറികടന്നാണ് ആന കുമളിക്കു സമീപം എത്തിയത്. ഇപ്പോൾ കമ്പം ടൗണില്‍ നിലയുറപ്പിച്ചിരിക്കുകയാണ് അരിക്കൊമ്പൻ. . ഇത്രയും ജനവാസ മേഖലകളും റോഡുകളും മുറിച്ചു കടന്ന് അരിക്കൊമ്പൻ ചിന്നക്കനാലിലേക്കു തിരിച്ചെത്തില്ലെന്നായിരുന്നു ധാരണ. പറമ്പിക്കുളത്തായിരുന്നെങ്കിൽ ആന മടങ്ങിവരില്ലെന്ന് ഉറപ്പാക്കാമായിരുന്നു. എന്നാൽ കമ്പം ടൗണിൽ എത്തിയ സ്ഥിതിക്ക് ചിന്നക്കനാലിലേയ്ക്ക് തിരിച്ചു വരാനുള്ള സാധ്യത തള്ളിക്കളയാനാവില്ല.


അപകടകാരിയായ അരിക്കൊമ്പനെ ഏറെ പണിപ്പെട്ട് ചിന്നക്കനാലിൽ നിന്ന് പെരിയാർ കടുവ സങ്കേതത്തിനുള്ളിലെ സീനിയറോട വനമേഖലയിൽ ഇറക്കി വിടുകയായിരുന്നു. തേക്കടി മംഗളാദേവി ക്ഷേത്രത്തിലേക്കുള്ള ഗേറ്റിലൂടെയായിരുന്നു വന്യജീവി സങ്കേതത്തിൽ കൊമ്പനെ എത്തിച്ചിരുന്നത്. ഗേറ്റിനു മുന്നിൽ പൂജാകർമങ്ങളോടെയാണ് കൊമ്പനെ വരവേറ്റത്. അഞ്ച് മയക്കുവെടി വച്ചാണ് അരിക്കൊമ്പനെ കീഴടക്കിയത്.

മണിക്കൂറുകൾ നീണ്ട പ്രതിരോധത്തിനൊടുവിൽ കൊമ്പൻ വരുതിയിലായി. പ്രതികൂല കാലാവസ്ഥയും മറികടന്നായിരുന്നു ദൗത്യം. അരിക്കൊമ്പൻ സാധാരണ ജീവിതത്തിലേക്ക് എത്തുംവരെ നിരീക്ഷണവും സാധ്യമാക്കിരുന്നു. ലോറിയിൽ കയറ്റിയ ശേഷം അരിക്കൊമ്പന് ജിപിഎസ് കോളർ ഘടിപ്പിച്ചിരുന്നു. കനത്ത മഴയും കാറ്റും മൂടൽമഞ്ഞും ദൗത്യത്തിന് വെല്ലുവിളിയുയർത്തി. മഴ തുടർന്നാൽ അരിക്കൊമ്പൻ മയക്കം വിട്ടേക്കുമെന്നും ആശങ്കയുണ്ടായിരുന്നു.

 

4 കുങ്കിയാനകളും ചേർന്നാണ് അരിക്കൊമ്പനെ ലോറിയിലേക്ക് തള്ളിക്കയറ്റിയത്. ആദ്യം ലോറിയിലേക്ക് കയറാൻ അരിക്കൊമ്പൻ വഴങ്ങിയില്ല. മയക്കത്തിലും ആന ശൗര്യം കാട്ടിയത് ആശങ്ക ഉയർത്തിയിരുന്നു. 2017ല്‍ അരിക്കൊമ്പനെ മയക്കുവെടി വച്ചെങ്കിലും പിടികൂടാന്‍ കഴിഞ്ഞിരുന്നില്ല. അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തുനിന്ന് സിമന്റ് പാലത്തിലെത്തിയതിനു പിന്നാലെയാണ് മയക്കുവെടി വച്ചത്. 301 കോളനിയുടെ സമീപപ്രദേശമായ സിങ്കുകണ്ടത്ത് എത്തിയ ശേഷമാണ് അരിക്കൊമ്പൻ സൂര്യനെല്ലി ഭാഗത്തെത്തിയത്.

 

സൂര്യനെല്ലി ഭാഗത്തുനിന്ന് പടക്കംപൊട്ടിച്ചാണ് താഴേക്ക് ഇറക്കിയത്. പിടിയാനക്കൂട്ടത്തിനൊപ്പം കണ്ട ചക്കക്കൊമ്പനെ അരിക്കൊമ്പനെന്ന് ആദ്യം തെറ്റിദ്ധരിച്ചിരുന്നു. അരിക്കൊമ്പനെ കണ്ടെത്താൻ പറ്റാതെ വൈകിട്ട് നാലോടെ ദൗത്യം നിർത്തിവച്ചു. പിന്നീടു വൈകിട്ട് ആറോടെ അരിക്കൊമ്പനെ ചിന്നക്കനാൽ ശങ്കരപാണ്ഡ്യമെട്ടിലെ ഇടതൂർന്ന ചോലയ്ക്കുള്ളിൽ വനംവകുപ്പ് വാച്ചർമാർ കണ്ടെത്തുകയായിരുന്നു. തുടർന്ന് പലപ്പോഴായി ജനവാസ കേന്ദ്രത്തിലേയ്ക്ക് ഇറങ്ങി അരിക്കൊമ്പൻ ആശങ്ക സൃഷ്ടിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എറണാകുളം കൂത്താട്ടുകുളത്ത് അയല്‍വാസിയെ വീട്ടില്‍ കയറി കുത്തിക്കൊന്ന കേസിലെ പ്രതി പിടിയില്‍....  (6 minutes ago)

 ഏഷ്യന്‍ ഗെയിംസ്... വനിതകളുടെ സെയ്ലിങ്ങില്‍ ഇന്ത്യയുടെ നേഹ ഠാക്കൂര്‍ വെള്ളി മെഡല്‍ നേടി  (16 minutes ago)

സൗദിയിൽ വരും ദിവസങ്ങളിൽ ഇടിമിന്നലിന് സാധ്യത, അപകടസാധ്യതയുള്ളതിനാൽ സുരക്ഷിതമായ സ്ഥലങ്ങളിൽ കഴിയണം, പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കാൻ നിർദ്ദേശം  (17 minutes ago)

വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റുകളും ഡ്രൈവിങ് ലൈസന്‍സുപോലെ പെറ്റ് ജി കാര്‍ഡിലേക്ക് മാറുന്നു...  (28 minutes ago)

കരിന്തിരി അണയുമോയെന്ന ഭയം സിപി ഐ യുഡിഎഫിലേയ്‌ക്കോ???  (37 minutes ago)

നിർത്താതെ മുഴങ്ങി ഫയര്‍ അലാറം, യുഎഇയിൽ ഇരുപതിലധികം നിലകളുള്ള ഫ്ലാറ്റ് സമുച്ചയത്തിൽ വൻ തീപിടുത്തം, എല്ലാം ഇട്ടെറിഞ്ഞ് ജീവന്‍ രക്ഷിക്കാൻ ഫ്ലാറ്റിന് പുറത്തേക്ക് നിലവിളിച്ചോടി താമസക്കാർ..!  (39 minutes ago)

 ജമ്മു കാശ്മീരില്‍ ആയുധങ്ങളുമായി നാലംഗ സംഘം പിടിയില്‍...  (45 minutes ago)

ഷാരോൺ വധ കേസിൽ ജാമ്യം ലഭിച്ചെങ്കിലും ഗ്രീഷ്മയുടെ ജയിൽ മോചനം നീളും:- കസ്റ്റഡിയിലിരിക്കെ ബാത്റൂം ക്ലീനർ കഴിച്ച് ആത്മഹത്യ ശ്രമം നടത്തിയ കേസിൽ ജാമ്യം ലഭിക്കണം...  (52 minutes ago)

 സംസ്ഥാനത്ത് ഇന്ന് സ്വര്‍ണവിലയില്‍ കുറവ്... പവന് 160 രൂപയുടെ കുറവ്  (1 hour ago)

പി എസ് സി ജോലി വാഗ്ദാനം ചെയ്ത് 80 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് ... രണ്ടാം പ്രതി രശ്മിക്ക് ജാമ്യമില്ല, ക്രൈംബ്രാഞ്ച് കസ്റ്റഡിയില്‍ നിന്ന് തിരികെ ഹാജരാക്കിയ രശ്മിയെ ജയിലിലേക്ക് തിരിച്ചയച്ചു, ചൈല്‍ഡ് വെല  (1 hour ago)

പിണറായി മോദിയ്‌ക്കൊപ്പമെന്ന് സിപി ഐ പറയുന്നു. കേസുകള്‍ മായുന്ന വഴി ഇതൊക്കെയാണ്.  (1 hour ago)

നിയമസഭ അടിച്ചു തകര്‍ത്ത് 2. 21 ലക്ഷം രൂപയുടെ നാശനഷ്ടം വരുത്തിയ കേസ്... തുടരന്വേഷണ റിപ്പോര്‍ട്ട് ക്രൈംബ്രാഞ്ച് ഹാജരാക്കി, ആദ്യ കുറ്റപത്രത്തിലെ പ്രതികള്‍ മാത്രം കൂടുതല്‍ പ്രതികളില്ല, വിചാരണക്കായി എല്ലാ  (1 hour ago)

അണ്ണാമലൈ ചിങ്കത്തിന്റെ വായ്ത്താരിയില്‍ ബിജെപി കുരുക്കില്‍ ലക്ഷ്യം സ്റ്റാലിന്‍ മാത്രം.  (1 hour ago)

നാളെ പ്രവൃത്തി ദിനം.... നബിദിനത്തിന്റെ പൊതു അവധി ഈ മാസം 28-ാം തിയതിയിലേക്ക് മാറ്റി, ബാങ്കുകള്‍ക്കും അവധി ബാധകം  (1 hour ago)

 ഇതിഹാസ നായകന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു.... ന്യൂയോര്‍ക്ക് പ്രെസ്ബിറ്റീരിയന്‍ ആശുപത്രിയിലായിരുന്നു അന്ത്യം  (1 hour ago)

Malayali Vartha Recommends