Widgets Magazine
13
Jul / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും ശക്തമാകാന്‍ സാധ്യത...


ശുഭാംശു ശുക്‌ള ചൊവ്വാഴ്ച വൈകുന്നേരം ഭൂമിയില്‍ തിരിച്ചെത്തും... അമേരിക്കയില്‍ കാലിഫോര്‍ണിയയ്ക്ക് സമീപമുള്ള തീരത്ത് പസഫിക് സമുദ്രത്തിലാണ് ശുഭാംശുവും സംഘവും യാത്ര ചെയ്യുന്ന ഡ്രാഗണ്‍ പേടകം പതിക്കുക


'മെയ് ഡേ' ‘മേയ് ഡേ.. ഒടുവിൽ ദിവസങ്ങൾ ഇത്രയും കഴിഞ്ഞിട്ടും വീണ്ടും വിമാനാപകടം ചർച്ചയാവാൻ കാരണം..വിമാനാപകടത്തിന്റ നാൾ വഴികളിലൂടെ ഒന്ന് സഞ്ചരിച്ചു നോക്കാം ..


ഇറാനില്‍ അമേരിക്ക ആക്രമിച്ച് തകര്‍ത്ത ആണവ കേന്ദ്രങ്ങളില്‍, ഇപ്പോഴും സമ്പുഷ്ടീകരിച്ച യുറേനിയം.. ഇസ്രായേലിന്റെ ഡിഫന്‍സ് ഇന്റലിജന്‍സ് ഏജന്‍സിയുടെ പ്രഥമ റിപ്പോര്‍ട്ടിലാണ് , നടുക്കുന്ന വിവരങ്ങൾ..


ആർ. ബിന്ദു ഒറ്റപ്പെട്ടു... സി പി എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ മന്ത്രിയെ വിളിച്ചുവരുത്തി, ശ്രദ്ധയോടെ നീങ്ങാൻ ആവശ്യപ്പെട്ടെന്നാണ് റിപ്പോർട്ട്...കീം പരീക്ഷണം പാളിയതോടെ സഹമന്ത്രിമാരും മന്ത്രി ബിന്ദുവിനെ കൈവിട്ട മട്ടാണ്..

വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു: പ്രതിഭാഗത്തിന്റെ ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്കുള്ള ബാലചന്ദ്രകുമാറിന്റെ മറുപടി നിർണായകം: ദിലീപിന് ഇടിവെട്ടായി നീക്കം...

11 MARCH 2023 11:33 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ അത്തരത്തിൽ കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം വെർച്വലാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടി പ്രിയദർശൻ തമ്പി രംഗത്ത് എത്തി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു പ്രതികരണം.

നടി കേസിലെ ഏറ്റവും പ്രധാന സാക്ഷിയെന്ന് പറയാവുന്ന ബാലചന്ദ്രകുമാർ നിർഭാഗ്യവശാൽ ക്രോസ് വിസ്താരം പൂർത്തിയാക്കുന്നതിന് മുൻപാണ് ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് അസുഖം വരുന്നത്. എങ്ങനെ അദ്ദേഹത്തിനെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് പല ആശങ്കകളും ചർച്ചകളും ഉണ്ടായിരുന്നു. വിചാരണ കോടതിക്ക് അദ്ദേഹത്തെ നേരിട്ട് പോയി വിസ്തരിക്കണമെന്നതായിരുന്നു ആഗ്രഹം. പ്രതിഭാഗവും ബാലചന്ദ്രകുമാറിനെ നേരിട്ട് വിസ്തരിക്കണമെന്ന ആഗ്രഹമായിരുന്നു ഉന്നയിച്ചത്.

വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുന്നത് ഫലപ്രദമാകില്ലെന്നാണ് തന്റെ അഭിപ്രായം. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ പക്ഷേ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രോസിക്യൂഷന്റെ ബാധ്യതയാണ് ക്രമിനൽ കേസ് തെളിയിക്കുകയെന്നത്. കേസ് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിഭാഗത്തിനാണ്.

 

കേസിന്റെ സ്വഭാവം വെച്ച് പ്രതിഭാഗം സാക്ഷികൾ ഉണ്ടാകും. അവർ കുറേയേറെ സാക്ഷികളെ വിസ്തരിക്കും. വിചാരണ പൂർത്തിയാക്കാൻ സമയം എടുത്തേക്കും. ബാലചന്ദ്രകുമാർ വളരെ ഇന്റലിജന്റായ ക്ലാരിയോടെ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തിയായിട്ടാണ് മനസിലാക്കിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരുന്നിരുന്നെങ്കിൽ നേരിട്ട് വിസ്താരത്തിന് എത്തിയാൽ പോലും ക്രോസ് വിസ്താരത്തെ വിത്ത്സ്റ്റാന്റ് ചെയ്യാനുളള കപ്പാസിറ്റിയുള്ള സാക്ഷിയായേനെ.

വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുകയും അത് പിന്നീട് വലിയ വെല്ലുവിളിയാകുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്. അതുകൊണ്ട് തന്നെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴിയാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുക. വീഡിയോ കോൺഫറൻസ് നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതുള്ളതും വെല്ലുവിളിയാണ്.

 

ക്രോസ് വിചാരണ എന്നത് തന്നെ ഒരു ആർട്ട് ആണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിനോട് പ്രതിഭാഗത്തിന് വളരെയേറെ ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അതുകൊണ്ട് തന്നെ വിചാരണ നീണ്ട് പോകാനുള്ള സാധ്യതയാണ് കാണുന്നത്. സാധാരണ ഒരു സാക്ഷിയെ വിസ്തരിക്കുന്നത് പോലെയല്ല, അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുമ്പോൾ ഒരു കോഡിനേറ്റർ എന്ന രൂപത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും. എന്ന് അദ്ദേഹം പറയുന്നു.

 

വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയിൽ തുടരുന്നതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു ബാലചന്ദ്രകുമാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാർ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.

 

ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാൻ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താൻ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച 'അസ്ത്ര' മിസൈലിന്റെ പരീക്ഷണം വിജയകരം...  (10 minutes ago)

സഹകരണ ബാങ്ക് സെക്രട്ടറിയെ മരിച്ച നിലയില്‍ ...  (16 minutes ago)

ഗോള്‍വേട്ട തുടര്‍ന്ന് അര്‍ജന്റീന സൂപ്പര്‍ താരം ലയണല്‍ മെസ്സി  (33 minutes ago)

കലാശപ്പോരിനൊരുങ്ങി... വിംബ്ള്‍ഡണ്‍ സെന്റര്‍ കോര്‍ട്ടില്‍ റാക്കറ്റുമായിറങ്ങും അല്‍ക്കാരിസും സിന്നറും  (1 hour ago)

മരക്കൊമ്പ് ഒടിഞ്ഞുവീണ് ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന കൊല്ലം സ്വദേശി മരിച്ചു.  (1 hour ago)

കേരളത്തിന്റെ എ.എം.ആര്‍. പ്രവര്‍ത്തനം ആഗോള ശ്രദ്ധയില്‍  (1 hour ago)

ആറന്മുള ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലെ വള്ളസദ്യക്ക്  (1 hour ago)

ബിജെപി നേതാവ് സി സദാനന്ദന്‍ രാജ്യസഭയിലേക്ക്....  (1 hour ago)

രാജരാജേശ്വര ക്ഷേത്രത്തിലെത്തി പൊന്നിന്‍കുടംവെച്ച് വണങ്ങി  (2 hours ago)

ഇന്നലെ രാത്രി ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന വനിതാ പൊലീസ്  (2 hours ago)

19 ന് ഭാര്യയുടെ പ്രസവത്തിനായി നാട്ടിൽ വരാനിരുന്ന ഡോക്ടർ..! വെക്യുറോണിയം ശരീരത്തിൽ കുത്തിക്കയറ്റി മരിച്ചു..!  (2 hours ago)

പെട്രോള്‍ ട്യൂബ് ചോര്‍ന്ന് സ്റ്റാര്‍ട്ടിങ് മോട്ടോറിന് മുകളിലേക്ക് ഇന്ധനം...  (2 hours ago)

തെന്നിന്ത്യന്‍ നടന്‍ കോട്ട ശ്രീനിവാസ റാവു  (3 hours ago)

സുപ്രീംകോടതിയെ സമീപിക്കാനൊരുങ്ങി വിദ്യാര്‍ത്ഥികള്‍...  (3 hours ago)

രാവിലെ 5.30ന് തൃശൂരില്‍ നിന്നും പുറപ്പെടുന്ന യാത്ര ...  (3 hours ago)

Malayali Vartha Recommends