Widgets Magazine
25
Feb / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


നവകേരള സർവേയുമായി ബന്ധപ്പെട്ട ഹൈക്കോടതിയുടെ സ്റ്റേ ഉത്തരവ്.. സുപ്രീം കോടതി സ്റ്റേ ചെയ്തു... പിണറായി സർക്കാരിന് വലിയ ആശ്വാസം..പരമോന്നത കോടതിയുടെ നടപടി...


ഇടിമിന്നലോടു കൂടിയ മഴയ്ക്ക് സാധ്യത.. മണിക്കൂറിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യത...


ശബരിമലയിൽ ഇനി എന്തെങ്കിലും ബാക്കിയുണ്ടോ ? ചോദ്യവുമായി സുപ്രീം കോടതി...പങ്കജ് ഭണ്ഡാരിയുടെ ഹർജി പരിഗണിക്കുന്നത് സുപ്രീം കോടതി മാർച്ച് ഒമ്പതിലേക്ക് മാറ്റി..


വൈറ്റില റെയില്‍വേ ട്രാക്കിന് സമീപം യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ഒരാള്‍ കസ്റ്റഡിയില്‍.. കൊലപ്പെടുത്തിയ ട്രാക്കില്‍ തള്ളിയതാണെന്ന് പോലീസ്..സിസി ടിവി ദൃശ്യങ്ങളും സംഭവ സ്ഥലത്തു നിന്നും കണ്ടെത്തി..


പിതാവിനെ അതിക്രൂരമായി കൊലപ്പെടുത്തി മകൻ..പിതാവിനെ വെടിവച്ചു കൊന്നു, മൃതദേഹം വെട്ടിനുറുക്കി ഡ്രമ്മിൽ ഒളിപ്പിച്ചു..ഒഴിഞ്ഞമുറിയിലെ ബാരലിൽ നിന്ന് മൃതദേഹ ഭാഗങ്ങൾ കണ്ടെടുത്തു...

വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന സംവിധായകൻ ബാലചന്ദ്ര കുമാറിന്റെ ആവശ്യം കോടതി അംഗീകരിച്ചു: പ്രതിഭാഗത്തിന്റെ ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്കുള്ള ബാലചന്ദ്രകുമാറിന്റെ മറുപടി നിർണായകം: ദിലീപിന് ഇടിവെട്ടായി നീക്കം...

11 MARCH 2023 11:33 AM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടി ആക്രമിക്കപ്പെട്ട കേസിൽ ഏറ്റവും നിർണായകമായ സാക്ഷികളിൽ ഒരാളാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ബാലചന്ദ്രകുമാറിന്റെ ക്രോസ് വിസ്താരമാണ് ഇനി പ്രധാനമായും പൂർത്തിയാക്കാനുള്ളത്. വൃക്ക രോഗത്തെ തുടർന്ന് ചികിത്സയിൽ തുടരുന്നതിനാൽ വീഡിയോ കോൺഫറൻസ് വഴി വിസ്തരിക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം കോടതി അംഗീകരിച്ചു. എന്നാൽ അത്തരത്തിൽ കേസിലെ നിർണായക സാക്ഷിയായ ബാലചന്ദ്രകുമാറിന്റെ വിസ്താരം വെർച്വലാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുകയെന്ന് ചൂണ്ടിക്കാട്ടി പ്രിയദർശൻ തമ്പി രംഗത്ത് എത്തി. ഒരു ചാനൽ പരിപാടിക്കിടെയായിരുന്നു പ്രതികരണം.

നടി കേസിലെ ഏറ്റവും പ്രധാന സാക്ഷിയെന്ന് പറയാവുന്ന ബാലചന്ദ്രകുമാർ നിർഭാഗ്യവശാൽ ക്രോസ് വിസ്താരം പൂർത്തിയാക്കുന്നതിന് മുൻപാണ് ദൗർഭാഗ്യവശാൽ അദ്ദേഹത്തിന് അസുഖം വരുന്നത്. എങ്ങനെ അദ്ദേഹത്തിനെ വിസ്തരിക്കണമെന്നത് സംബന്ധിച്ച് പല ആശങ്കകളും ചർച്ചകളും ഉണ്ടായിരുന്നു. വിചാരണ കോടതിക്ക് അദ്ദേഹത്തെ നേരിട്ട് പോയി വിസ്തരിക്കണമെന്നതായിരുന്നു ആഗ്രഹം. പ്രതിഭാഗവും ബാലചന്ദ്രകുമാറിനെ നേരിട്ട് വിസ്തരിക്കണമെന്ന ആഗ്രഹമായിരുന്നു ഉന്നയിച്ചത്.

വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുന്നത് ഫലപ്രദമാകില്ലെന്നാണ് തന്റെ അഭിപ്രായം. സാക്ഷിയെ ഫിസിക്കൽ പ്രസൻസിൽ വിസ്തരിക്കുമ്പോൾ ലഭിക്കുന്ന പൂർണത വീഡിയോ കോൺഫറൻസിലൂടെ നടക്കുമെന്ന് തോന്നുന്നില്ല. പക്ഷേ ഇവിടെ ബാലചന്ദ്രകുമാറിന്റെ കാര്യത്തിൽ പക്ഷേ ഒന്നും ചെയ്യാൻ സാധിക്കാത്ത സാഹചര്യമാണ്. പ്രോസിക്യൂഷന്റെ ബാധ്യതയാണ് ക്രമിനൽ കേസ് തെളിയിക്കുകയെന്നത്. കേസ് തെറ്റാണെന്ന് തെളിയിക്കാനുള്ള ബാധ്യത പ്രതിഭാഗത്തിനാണ്.

 

കേസിന്റെ സ്വഭാവം വെച്ച് പ്രതിഭാഗം സാക്ഷികൾ ഉണ്ടാകും. അവർ കുറേയേറെ സാക്ഷികളെ വിസ്തരിക്കും. വിചാരണ പൂർത്തിയാക്കാൻ സമയം എടുത്തേക്കും. ബാലചന്ദ്രകുമാർ വളരെ ഇന്റലിജന്റായ ക്ലാരിയോടെ കാര്യങ്ങൾ സംസാരിക്കുന്ന വ്യക്തിയായിട്ടാണ് മനസിലാക്കിയത്. അദ്ദേഹം ആരോഗ്യത്തോടെ ഇരുന്നിരുന്നെങ്കിൽ നേരിട്ട് വിസ്താരത്തിന് എത്തിയാൽ പോലും ക്രോസ് വിസ്താരത്തെ വിത്ത്സ്റ്റാന്റ് ചെയ്യാനുളള കപ്പാസിറ്റിയുള്ള സാക്ഷിയായേനെ.

വീഡിയോ കോൺഫറൻസിലൂടെ വിസ്തരിക്കുമ്പോൾ സാക്ഷി തന്റെ വീടുപോലുള്ള സുരക്ഷിത സ്ഥലത്താണ് ഇരിക്കുന്നതെങ്കിലും പലപ്പോഴും ഇത്തരം സന്ദർഭങ്ങളിൽ പ്രതിഭാഗത്തിന്റെ ചില ഹൈപ്പോത്തറ്റിക്കൽ ചോദ്യങ്ങൾക്ക് ഉൾപ്പെടെ യെസ് പറഞ്ഞ് പോകുന്ന ഒരു സാഹചര്യം ഉണ്ടാകുകയും അത് പിന്നീട് വലിയ വെല്ലുവിളിയാകുന്ന സാഹചര്യം ഉണ്ടാകാറുമുണ്ട്. അതുകൊണ്ട് തന്നെ സാക്ഷി വിസ്താരം വീഡിയോ കോൺഫറൻസ് വഴിയാകുന്നത് പ്രതിഭാഗത്തിന് മാത്രമല്ല ദോഷം ചെയ്യുക. വീഡിയോ കോൺഫറൻസ് നടക്കുമ്പോൾ സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതുള്ളതും വെല്ലുവിളിയാണ്.

 

ക്രോസ് വിചാരണ എന്നത് തന്നെ ഒരു ആർട്ട് ആണ്. ബാലചന്ദ്രകുമാറിന്റെ വിസ്താരം വളരെ പ്രധാനപ്പെട്ടതാണ്. അദ്ദേഹത്തിനോട് പ്രതിഭാഗത്തിന് വളരെയേറെ ചോദ്യങ്ങൾ ചോദിക്കാനുണ്ടാകും. അതുകൊണ്ട് തന്നെ വിചാരണ നീണ്ട് പോകാനുള്ള സാധ്യതയാണ് കാണുന്നത്. സാധാരണ ഒരു സാക്ഷിയെ വിസ്തരിക്കുന്നത് പോലെയല്ല, അതുകൊണ്ട് തന്നെ ബാലചന്ദ്രകുമാറിനെ വിസ്തരിക്കുമ്പോൾ ഒരു കോഡിനേറ്റർ എന്ന രൂപത്തിൽ കോടതിയുടെ ഭാഗത്ത് നിന്നുള്ള ഒരു ഉദ്യോഗസ്ഥന്റെ സാന്നിധ്യം ഉറപ്പാക്കും. എന്ന് അദ്ദേഹം പറയുന്നു.

 

വൃക്കാ രോഗം കാരണം തിരുവനന്തപുരത്ത് ചികിത്സയിൽ തുടരുന്നതിനാൽ വിസ്താരം തിരുവനന്തപുരത്തേക്ക് മാറ്റണമെന്നായിരുന്നു ബാലചന്ദ്രകുമാർ കോടതിയോട് ആവശ്യപ്പെട്ടിരുന്നത്. എന്നാൽ ഇതിനെ ദിലീപ് ശക്തമായി എതിർത്തിരുന്നു. വിചാരണ നീട്ടിക്കൊണ്ട് പോകാനുള്ള ശ്രമമാണ് ബാലചന്ദ്രകുമാർ നടത്തുന്നതെന്നും ഗുരുതര രോഗം ഉണ്ടെന്ന് അവകാശപ്പെടുന്നയാൾ ചാനലുകൾക്ക് അഭിമുഖം നൽകുന്നുണ്ടെന്നുമായിരുന്നു ദിലീപിന്റെ വാദം.

 

ദിലീപിന്റെ വാദത്തെ തള്ളി ബാലചന്ദ്രകുമാർ രംഗത്തെത്തിയിരുന്നു. തനിക്ക് ഡയാലിസ് ചെയ്യുന്നതിനാലാണ് യാത്ര ചെയ്യാൻ കഴിയാത്തതെന്നും തനിക്ക് ശബ്ദം പോയതായി എവിടേയും താൻ പറഞ്ഞിട്ടില്ലെന്നുമായിരുന്നു ബാലചന്ദ്രകുമാർ പ്രതികരിച്ചത്. വിചാരണയോട് എല്ലാ രീതിയിലും താൻ സഹകരിക്കുമെന്നും തനിക്ക് അറിയുന്ന കാര്യങ്ങൾ കോടതിയെ അറിയിക്കുമെന്നും ബാലചന്ദ്രകുമാർ പറഞ്ഞിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മലപ്പുറത്ത് കഞ്ചാവും എംഡിഎംഎയും കടത്തിയ യുവാവ് പിടിയില്‍  (3 minutes ago)

അജിത് പവാറിന്റെ മരണത്തില്‍ വി എസ് ആര്‍ വെഞ്ച്വേഴ്‌സിനെതിരെ DGCA നടപടി  (13 minutes ago)

വലിയങ്ങാടിയില്‍ കെട്ടിടം തകര്‍ന്ന സംഭവത്തില്‍ മേയറുടെ വസതിയിലേക്ക് യുഡിഎഫ് നൈറ്റ് മാര്‍ച്ച്  (19 minutes ago)

മുഖ്യമന്ത്രിയോട് ചോദ്യങ്ങളുമായി മോഹന്‍ലാല്‍; 'ഇരുവര്‍' അഭിമുഖത്തിന്റെ ടീസര്‍ പുറത്ത്  (26 minutes ago)

വൈറ്റിലയില്‍ വീട്ടമ്മയുടെ കൊലപാതകം: റെയില്‍വേ ട്രാക്കില്‍ എത്തിച്ചത് ബന്ധം വീട്ടില്‍പ്പറയുമെന്ന ഭീഷണിയില്‍, സുധയുടെ മൃതശരീരം റെയില്‍വേ ട്രാക്കിലേക്ക് വലിച്ചിട്ടെങ്കിലും ഉപയോഗിക്കാതെ കിടന്ന ട്രാക്കാണ്  (1 hour ago)

വാട്‌സാപ്പ് വഴി മുത്തലാഖ് ചൊല്ലിയെന്ന പരാതിയില്‍ യുവാവിനെതിരെ കേസ്  (1 hour ago)

കൊച്ചി കായലില്‍ കണ്ടെത്തിയത് നവജാത ശിശുവിന്റെ മൃതദേഹം  (1 hour ago)

പ്രതിരോധ മേഖലയില്‍ വിപ്ലവകരമായ മാറ്റത്തിന് ഇന്ത്യയും ഇസ്രായേലും  (2 hours ago)

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ കുടിവെള്ളം കിട്ടാതെ രോഗികള്‍ പ്രതിസന്ധിയില്‍  (2 hours ago)

വൈറ്റില സുധാ ബേബിയുടെ മരണകാരണം തലയ്‌ക്കേറ്റ ക്ഷതമെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്  (2 hours ago)

സംസ്ഥാനത്തിന്റെ പേര് കേരളം എന്നാക്കി മാറ്റാന്‍ കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി  (3 hours ago)

പി.എസ്.സി പരീക്ഷകള്‍ക്ക് അപേക്ഷിക്കാനുള്ള പ്രായപരിധി ഉയര്‍ത്തി  (4 hours ago)

മകന്‍ ജീവനൊടുക്കിയത്തില്‍ മനംനൊന്ത് പിതാവ് കിണറ്റില്‍ ചാടി മരിച്ചു  (4 hours ago)

ഡാറ്റാ ചോര്‍ച്ചയില്‍ സര്‍ക്കാരിനെ കടുത്ത ഭാഷയില്‍ വിമര്‍ശിച്ച് ഹൈക്കോടതി  (4 hours ago)

17കാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മോട്ടിവേഷന്‍ സ്പീക്കര്‍ അറസ്റ്റില്‍  (5 hours ago)

Malayali Vartha Recommends