Widgets Magazine
18
Nov / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കട്ടിളപാളികളിലും ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണം പൂശിയ പാളികളിൽ നിന്നും സാമ്പിളുകൾ ശേഖരിച്ചു... സന്നിധാനത്ത് എസ്ഐടി നടത്തിയ ശാസ്ത്രീയ പരിശോധന പൂർത്തിയായി. ...


തർക്കത്തിനൊടുവിൽ.... തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ തമ്മിലുണ്ടായ തർക്കത്തിനിടെ 19 കാരൻ കുത്തേറ്റ് മരിച്ച സംഭവം.... പ്രതികളുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും


അതിരപ്പിള്ളി റോഡില്‍ വളവ് തിരിയുന്നതിനിടെ കെ.എസ്.ആര്‍.ടി.സി ബസ് ബ്രേക്ക് ഡൗണായി....ചെന്നു പെട്ടത് ആനക്കൂട്ടത്തിന് മുമ്പിൽ, ഒടുവിൽ സംഭവിച്ചത്...


മുരാരിയുടെയും കുടുംബത്തിന്റെയും ഭാവി അനിശ്ചിതത്വത്തിൽ; സ്വർണത്തട്ടിപ്പ് കേസിന്റെ തിരിച്ചടികൾ കനക്കുന്നു... അയ്യപ്പ ശാപമിത്


പ്രമുഖരുടെ വീടുകളിൽ ബോംബ് ഭീഷണി.. ഭീഷണി ഇമെയിലിനെത്തുടർന്ന് നാല് സ്ഥലങ്ങളിലും ഉടൻ സുരക്ഷാ പരിശോധനകൾ നടത്തി.. ചുറ്റുമുള്ള പ്രദേശങ്ങളിലും വിശദമായ പരിശോധന നടത്തി..

ഒന്ന് കൂടണം, ആ വിളിയിൽ സിദ്ദിക്ക് എത്തി: സംസാരിച്ച് ഇരിക്കുന്നതിനിടെ ഷിബിലിയും ആഷിഖും ഹോട്ടലിൽ എത്തി: ഫർഹാനയ്‌ക്കൊപ്പം നഗ്നനാക്കി ചേർത്ത് നിർത്തി ചിത്രം പകർത്താനുള്ള ശ്രമം തടഞ്ഞതോടെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ചത് ഫർഹാന:- അച്ഛന്റെ സുഹൃത്തുമായി ഹോട്ടലിൽ പലതവണ സന്ധിച്ചു...

27 MAY 2023 04:27 PM IST
മലയാളി വാര്‍ത്ത

അരുംകൊലയുടെ ചുരുളുകൾ അഴിയുമ്പോൾ ഫർഹാനയെന്ന പതിനെട്ടുകാരി കേരളത്തെ ഞെട്ടിക്കുന്നു. ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) ലോഡ്ജ് മുറിയിൽ കൊലപ്പെടുത്തി ശരീര ഭാഗങ്ങൾ കൊക്കയിൽ തള്ളിയ കേസിലാണ് മുഖ്യ സൂത്രധാര വെറും പതിനെട്ട് വയസുള്ള ഒരു പെൺകുട്ടിയാണെന്ന റിപ്പോർട്ടുകൾ പുറത്ത് വരുന്നത്. ഹണിട്രാപ്പാണ് സിദ്ദീഖിന്റെ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് കണ്ടെത്തൽ. സിദ്ദിഖിനെ നഗ്‌നനാക്കി ഫോട്ടോയെടുക്കാനുള്ള ശ്രമവും അതിനെ എതിർത്തതുമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നും പൊലീസ് അറിയിച്ചു. സിദ്ദിഖും ഫർഹാനയുടെ പിതാവും ഗൾഫിൽ വച്ച് പരിചയക്കാരാണ്. ഇത് നാട്ടിൽ വന്നപ്പോഴും തുടരുകയായിരുന്നു.

ഈ ബന്ധത്തെ ഫർഹാന മറ്റൊരു വിധത്തിലാണ് ഉപയോഗപ്പെടുത്തിയത്. ഷിബിലിയെ ഹോട്ടലിൽ ജോലിക്കായി പറഞ്ഞുവിട്ടതും ഫർഹാനയുടെ തന്ത്രമായിരുന്നു. അവിടെചെന്ന് കാര്യങ്ങൾ മനസ്സിലാക്കുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു ഫർഹാനയുടെയും ഷിബിലിയുടെയും നീക്കങ്ങൾ. ഹോട്ടൽ ജോലിക്കിടെ സിദ്ദിഖിൻ്റെ എടിഎം പിൻ നമ്പർ പോലും ഷിബിലി മനസ്സിലാക്കിയിരുന്നു എന്നാണ് പുറത്തു വരുന്ന വിവരങ്ങൾ.

കൊല നടന്ന ദിവസം സിദ്ദിഖിനെ വിളിച്ചതും റൂം എടുപ്പിച്ചതും ഫർഹാനയായിരുന്നു. ഒന്നു കൂടണമെന്നും റൂം ബുക്ക് ചെയ്യാനും സിദ്ദിഖിനോട് ഫർഹാന ആവശ്യപ്പെടുകയായിരുന്നു. ഇവർ തമ്മിൽ നേരത്തെ ഇത്തരത്തിൽ ഹോട്ടലുകളിൽ സന്ധിച്ചിരുന്നുവെന്ന സൂചനകളും പുറത്തു വരുന്നുണ്ട്. തുടർന്നാണ് സിദ്ദിഖ് ഹോട്ടലിൽ രണ്ടു റൂം ബുക്ക് ചെയ്തത്. എന്നാൽ ഫർഹാനയോടൊപ്പം ഷിബിലിയും ആഷിഖും ഹോട്ടലിൽ എത്തുകയായിരുന്നു എന്നാണ് വിവരം. ഫർഹാന ആദ്യം മുറിയിൽ കയറി സിദ്ദിഖുമായി സംസാരിച്ചിരിക്കുന്നതിനിടയിൽ ഷിബിലിയും ആഷിഖും മുറിയിലേക്ക് കയറിച്ചെല്ലുകയായിരുന്നു.

തുടർന്ന് സിദ്ദിഖിൻ്റെയും ഫർഹാനയേയും സിദ്ദിഖിനേയും ചേർത്തു നിർത്തി നഗ്നഫോട്ടോ എടുക്കാനായിരുന്നു ശ്രമം. ഇത് തടയാൻ സിദ്ദിഖ് ശ്രമിക്കുന്നതിനിടയിലാണ് കൊലപാതകം നടന്നത്. ഫര്‍ഹാനയാണ് ബാഗില്‍ ചുറ്റിക കരുതിയിരുന്നത്. സിദ്ദിഖ് എതിര്‍പ്പു പ്രകടിപ്പിച്ചാല്‍ നേരിടാനായിരുന്നു ഇത്. ഇതുകൊണ്ട് ഷിബിലി അടിക്കുകയായിരുന്നു. ആഷിക്ക് സിദ്ദിഖിന്റെ വാരിയെല്ലുകള്‍ ചവിട്ടിയൊടിച്ചു. മൂന്നു പേരും കൂടി സിദ്ദിഖിനെ ആക്രമിക്കുകയായിരുന്നു. ഷിബിലി കയ്യില്‍ കത്തി കരുതിയിരുന്നെന്നും പൊലീസ് മേധാവി പറഞ്ഞു.

ചെന്നൈയില്‍ വച്ചു പിടികൂടിയ ഷിബിലിയെയും ഫര്‍ഹാനെയെയും തിരൂരില്‍ എത്തിച്ചു വിശദമായ ചോദ്യം ചെയ്യലിലാണ് വിവരങ്ങള്‍ ലഭിച്ചത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായി പൊലീസ് പറഞ്ഞു. സിദ്ദിഖിൻ്റെ മരണ കാരണം നെഞ്ചിലേറ്റ പരിക്കുമൂലമാണെന്നാണ് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. വാരിയെല്ല് പൊട്ടിയ നിലയിലാണ്. തലയ്ക്ക് അടിയേറ്റതിന്റെ പാടുകളും ശരീരരത്തിലാകെ മല്‍പ്പിടുത്തത്തിന്റെ അടയാളങ്ങളുമുണ്ട്. മൃതദേഹം മുറിച്ചത് ഇലക്ട്രിക് കട്ടര്‍ കൊണ്ടാണെന്നും പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.

ഹോട്ടല്‍ മുറിയില്‍ വെച്ച് ടിവിയുടെ ശബ്ദം കൂട്ടി വെച്ചാണ് കട്ടര്‍ ഉപയോഗിച്ച് സിദ്ധിഖിന്റെ മൃതദേഹം വെട്ടി കഷണങ്ങളാക്കിയത്. ഹോട്ടല്‍ റിസപ്ഷനോട് ചേര്‍ന്നുള്ള നാലാമത്തെ മുറിയായിരുന്നു ഇത്. ടിവിയുടെ ശബ്ദം കേട്ട് റിസപ്ഷനിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളിക്ക് സംശയം തോന്നിയിരുന്നതായും വിവരമുണ്ട്. കോഴിക്കോട് ഒളവണ്ണയിലെ ഹോട്ടല്‍ വ്യാപാരിയായിരുന്നു കൊല്ലപ്പെട്ട സിദ്ധിഖ്, തിരൂര്‍ സ്വദേശിയുമായിരുന്നു.

സിദ്ദിഖിനെ കാണാതായെന്ന് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി അഞ്ചാം ദിവസമാണ് മൃതദേഹം വെട്ടിനുറുക്കി പെട്ടിയിലാക്കി ഉപേക്ഷിച്ചതായി കണ്ടെത്തിയത്. അട്ടപ്പാടി ചുരത്തിലെ ഒമ്പതാം വളവിനടുത്ത് രണ്ട് പെട്ടികളിലായാണ് ശരീര ഭാഗങ്ങള്‍ കണ്ടെത്തിയത്. ഫർഹാന ആവശ്യപ്പെട്ടതുപ്രകാരമാണ് ഷിബിലിക്ക് ഹോട്ടലിൽ ജോലി നൽകിയത്. സിദ്ദിഖിന്റെ എ ടി എം നമ്പരും യു പി ഐ പാസ്‌വേഡുമൊക്കെ പ്രതികൾ കൈക്കലാക്കിയിരുന്നു.

ഹോട്ടലും ബേക്കറിയുമടങ്ങുന്നതാണ് സിദ്ദിഖിന്റെ സ്ഥാപനം. സപ്ലേയും ജ്യൂസ് അടിക്കലുമൊക്കെയായിരുന്നു ഷിബിലിന്റെ ജോലി. 15 ദിവസം മാത്രമാണ് ഇയാൾ ഇവിടെ ജോലിക്കുണ്ടായിരുന്നത്. പെരുമാറ്റദൂഷ്യം കാരണം പതിനെട്ടാം തീയതി പറഞ്ഞുവിട്ടു. അന്നുതന്നെയാണ് സിദ്ദിഖ് എരഞ്ഞിപ്പാലത്തെ ഹോട്ടലിൽ മുറിയെടുത്തത്. ഹോട്ടൽ മുറിയിലെ ശുചിമുറിക്കകത്ത് വെച്ച് മൃതദേഹം വെട്ടിമുറിച്ച് ബാഗിലാക്കുകയായിരുന്നു.

 

പിന്നീട് മെയ് 19 നാണ് മൃതദേഹം അട്ടപ്പാടിയിലെ കൊക്കയിൽ കൊണ്ടുപോയി തള്ളിയത്. ഇക്കഴിഞ്ഞ 18നാണ് സിദ്ദിഖിനെ കാണാതായത്. അന്നുതന്നെ സിദ്ദിഖിന്റെ ഫോൺ സ്വിച്ച് ഓഫ് ആവുകയും ചെയ്തു. തുടർന്ന് 22 ന് മകൻ പൊലീസിൽ പരാതി നൽകി. പിന്നീടുള്ള അന്വേഷണത്തിലാണ് സിദ്ദീഖിന്റെ ഹോട്ടലിൽ ജീവനക്കാരനായിരുന്നു ഷിബിലിയെയും കാണാതായ കാര്യം പൊലിസ് അറിഞ്ഞത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഗിൽ ഗുവാഹത്തിയിൽ കളിച്ചേക്കില്ല...  (9 minutes ago)

തമിഴ്‌നാട്ടിലെ കോയമ്പത്തൂർ സന്ദർശിക്കും...  (22 minutes ago)

ആത്മാർത്ഥമായ പരിശ്രമഫലത്താൽ ഏത് കാര്യങ്ങളിലും ഇറങ്ങിപ്പുറപ്പെട്ടാലും അതിനെല്ലാം വിജയം ലഭിക്കും. കുടുംബത്തിൽ സമാധാന അന്തരീക്ഷം നിലനിൽക്കും. വിജയകരമായ ഒരു ദിനം പ്രതീക്ഷിക്കാം. ഇടവം രാശി (കാർത്തിക അവസ  (52 minutes ago)

ദുബായില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരുകയായിരുന്ന എമിറേറ്റ്സ്  (53 minutes ago)

തിരുവനന്തപുരം തൈക്കാട് വിദ്യാർത്ഥികൾ അടക്കം ഇരു വിഭാഗങ്ങൾ....  (54 minutes ago)

പിക്കപ്പ് ലോറി പെട്ടെന്ന് ബ്രേക്കിട്ടു... സ്‌കൂള്‍ ബസ് ലോറിയില്‍ ഇടിച്ചു  (59 minutes ago)

ഇന്നലെ ഉച്ചകഴിഞ്ഞ് സമീപവാസിയാണ് വീടിനു സമീപത്തെ പറമ്പിലെ മരക്കൊമ്പിൽ ...  (1 hour ago)

. പവന് 1280 രൂപയുടെ കുറവ്  (1 hour ago)

വോട്ടര്‍ പട്ടികയില്‍ നിന്നും വൈഷ്ണ സുരേഷിന്റെ പേര് ഒഴിവാക്കിയ സംഭവത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഹിയറിങ്ങ് ഇ  (1 hour ago)

എസ്എസ്എൽസി പരീക്ഷകളുടെ രജിസ്ട്രേഷൻ ഇന്ന് ആരംഭിക്കും....  (2 hours ago)

മണ്ഡലകാല തീർത്ഥാടനം തുടങ്ങിയ ഇന്നലെ വൻതിരക്ക്....  (2 hours ago)

ഇടുക്കി ദേവികുളം ലോവർ ഡിവിഷനിൽ കാട്ടാന  (2 hours ago)

ഡിസംബർ നാലിനകം എന്യൂമറേഷൻ ഫോം സ്വീകരിക്കൽ പൂർത്തിയാക്കണം...  (3 hours ago)

കോൺഗ്രസ് വിളിച്ച യോഗം ഇന്ന് ഡൽഹിയിൽ..  (3 hours ago)

ഇന്ന് ആറ് ജില്ലകളിൽ യെല്ലോ അലർട്ട്  (3 hours ago)

Malayali Vartha Recommends