മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയസുകാരൻ കൊല്ലപ്പെട്ടനിലയിൽ ; ശരീരത്തിൽ കമ്പിവടി കൊണ്ടുള്ള മർദ്ദനത്തിന്റെ പാടുകൾ
മദ്രസയില്‍ നിന്നും ഓടിപ്പോകാന്‍ ശ്രമിച്ച എട്ട് വയസുകാരനെ മര്‍ദ്ദിച്ചു കൊന്നു. മുഹമ്മദ് ഹുസൈന്‍ എന്ന ബാലനാണ് കൊല്ലപ്പെട്ടത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. മദ്രസയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ മുഹമ്മദിനെ മദ്രസാ അധ്യാപകന്‍ ക്രൂരമായി മര്‍ദ്ദിച്ചു കൊല്ലുകയായിരുന്നു. മദ്രസയില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ചതിന് മുഹമ്മദ് നേരത്തെയും പിടിയിലായിട്ടുണ്ട്. തുടര്‍ന്ന് മാതാപിതാക്കള്‍ കുട്ടിയെ നിര്‍ബന്ധിച്ച് തിരിച്ചയക്കുകയായിരുന്നു.
കമ്പിവടിയും വടിയും ഉപയോഗിച്ചാണ് ബാലനെ ക്രൂരമായി മര്‍ദ്ദിച്ചത്. കുട്ടിയുടെ ദേഹമാസകലം മര്‍ദ്ദനത്തിന്റെ പാടുകളുണ്ട്. ഖാരി നജിമുദിന്‍ എന്ന മദ്രസ അധ്യാപകനാണ് ക്രൂരമായ മര്‍ദ്ദനം അഴിച്ചുവിട്ടത്. ഇയാള്‍ക്കെതിരെ പോലീസ് കേസെടുത്തു. പാകിസ്ഥാനിലെ സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്ന ഭൂരിപക്ഷം രക്ഷതാക്കളും കുട്ടികളെ മദ്രസകളില്‍ അയച്ചാണ് പഠിപ്പിക്കുന്നത്. എന്നാല്‍ ഇവിടെ കുട്ടികള്‍ക്കെതിരെ ക്രൂരമായ പീഡനങ്ങളാണ് നടക്കുന്നത്. നേരത്തെ കറാച്ചിയിലെ സൊഹ്‌റാബ് ഗോത്തിലെ ഒരു മദ്രസയില്‍ കുട്ടിയെ ചങ്ങലയ്ക്കിട്ടിരിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നിരുന്നു.
https://www.facebook.com/Malayalivartha