തെരഞ്ഞെടുപ്പ് കമ്മീഷനെ പരിഹസിച്ച് ചിദംബരം
തെരഞ്ഞെടുപ്പ് കമ്മീഷനെ രൂക്ഷമായി വിമർശിച്ച് മുൻ കേന്ദ്രമന്ത്രി പി.ചിദംബരം രംഗത്ത്. അവസാന റാലിയും പൂർത്തിയാക്കി നരേന്ദ്ര മോദിയായിരിക്കും ഗുജറാത്ത് തെരഞ്ഞെടുപ്പിന്‍റെ തീയതി പ്രഖ്യാപിക്കുക എന്ന് ചിദംബരം പറഞ്ഞു. ഇക്കാര്യം ദയവായി തെരഞ്ഞെടുപ്പ് കമ്മീഷനെ അറിയിക്കണമെന്നും ചിദംബരം ഓർമിപ്പിക്കുന്നു. ട്വിറ്ററിലൂടെയായിരുന്നു മുൻ കേന്ദ്രമന്ത്രിയുടെ പ്രസ്താവന വന്നത്.
ഗുജറാത്ത് സർക്കാർ ആവശ്യമായ ഇളവുകളും സൗജന്യങ്ങളും എല്ലാം പ്രഖ്യാപിക്കുന്ന മുറയ്ക്കാവും തെരഞ്ഞെടുപ്പ് തീയതി അറിയാൻ കഴിയുക. മോദിയുടെ ഗുജറാത്തിലെ റാലികൾ പൂർത്തിയാകുന്പോൾ തെരഞ്ഞെടുപ്പ് തീയതി അറിയാൻ കഴിയുമെന്നും ചിദംബരം പറഞ്ഞു.
ഒക്ടോബർ 12ന് ഹിമാചൽപ്രദേശിലെ നിയമസഭാ തെരഞ്ഞെടുപ്പ് തീയതി കമ്മീഷൻ പ്രഖ്യാപിച്ചിരുന്നു. അന്നു തന്നെ ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതിയും പ്രഖ്യാപിക്കുമെന്നാണ് കരുതപ്പെട്ടിരുന്നത്. എന്നാൽ ഗുജറാത്തിന്‍റെ തെരഞ്ഞെടുപ്പ് തീയതി പിന്നീട് പ്രഖ്യാപിക്കുമെന്ന് കമ്മീഷൻ അറിയിക്കുകയായിരുന്നു. കമ്മീഷന്‍റെ കേന്ദ്ര സർക്കാരിന്‍റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് ഗുജറാത്ത് തെരഞ്ഞെടുപ്പ് തീയതി പ്രഖ്യാപനം നീട്ടിയതെന്ന് വ്യാപക വിമർശനമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha