വിവാഹം കഴിഞ്ഞ് വർഷങ്ങളായി മക്കളില്ല; ചികിത്സയ്ക്കായി ആശുപത്രിൽ പോയതിന് ശേഷം ദുരൂഹതയുയർത്തി ദമ്പതികളുടെ തിരോധാനം: ഒടുവിൽ ഇരുവരെയും കണ്ടെത്തിയത് സൗദി അറേബ്യയിലെ അൽഅയൂൻ മരുഭൂമിയിൽ ഭർത്താവ് ഭാര്യയെ കഴുത്തറുത്ത് കൊന്ന ശേഷം ജീവനൊടുക്കിയ നിലയിൽ
ഭാര്യയുമായി ദമാമിലേയ്ക്ക് പോകുകയാണെന്നു സുഹൃത്തുക്കളോടു പറഞ്ഞു പോയ ദമ്പതികളുടെ മൃതദേഹം സൗദിയിൽ മരുഭൂമിയില്‍. കോഴിക്കോട് നാദാപുരം കക്കട്ടിൽ പുളിച്ചാലിൽ കുഞ്ഞബ്ദുള്ള(37), ഭാര്യ കുനിങ്ങാട് മാഞ്ഞിരോളി മീത്തൽ ഇബ്രാഹിം ഹാജിയുടെയും ഖദീജയുടെയും മകൾ റിസ്വാന(30) എന്നിവരുടെയും മൃതദേഹമാണ് അയൂണില്‍ കണ്ടെത്തിയത് . ഒരു ഹൈപ്പര്‍ മാര്‍ക്കെറ്റില്‍ ജോലി ചെയ്യുകയായിരുന്ന കുഞ്ഞബ്ദുള്ള ഭാര്യയുമൊത്ത് ദമാമിലേയ്ക്കു പോകും എന്നാണ് സുഹൃത്തുക്കളോടു പറഞ്ഞിരുന്നത്. തുടര്‍ന്ന് ഇവരെ കാണാതാവുകയായിരുന്നു.
യുവതിയെ കഴുത്തറുത്ത് കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ജീവനൊടുക്കുകയായിരുന്നു. സന്ദർശക വീസയിൽ വന്നു ഭർത്താവിനോടൊപ്പം അൽഹസ്സയിൽ കഴിയുകയായിരുന്നു റിസ്വാന. നാല് വർഷങ്ങൾക്ക് മുമ്പ് വിവാഹിതരായ ദമ്പതികൾക്ക് മക്കളില്ല. ഞായറാഴ്ച ഉച്ചക്ക് ശേഷം അവധിയെടുത്ത് ഇരുവരും ദമാമിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയെത്തിയിരുന്നു. രാത്രി 12 മണി വരെ ദമ്പതികളെ കുറിച്ച് വിവരം ലഭിക്കാത്തതിനെ തുടർന്ന് സുഹൃത്തുക്കളും കമ്പനിയിലെ സഹപ്രവർത്തകരും ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു.
ഫോൺ റിംഗ് ചെയ്തിരുന്നതിനാലും ഞായറാഴ്ച കുഞ്ഞബ്ദുല്ലക്ക് അവധിയായതിനാലും ആരും കാര്യമാക്കിയിരുന്നില്ല. രാവിലെ ബന്ധപ്പെട്ടപ്പോഴും മൊബൈൽ റിംഗ് ചെയ്തിരുന്നു. ഉച്ചക്ക് 12 മണി കഴിഞ്ഞതിന് ശേഷവും പ്രതികരണം ലഭിക്കാതെ വന്നപ്പോൾ കമ്പനി അധികൃതരും സുഹൃത്തുക്കളും പോലീസിൽ പരാതി നൽകുകയായിരുന്നു. ഞായറാഴ്ച അൽഹസ്സയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള ദമാമിലേയ്ക്ക് പുറപ്പെട്ട ഇവരെ കുറിച്ച് വിവരമില്ലെന്നു സുഹൃത്തുക്കൾ പൊലീസിൽ അറിയിച്ചിരുന്നു. തുടർന്ന് നടന്ന തിരച്ചിലിൽ വഴിയരികിൽ ഉപേക്ഷിക്കപ്പെട്ട നിലയിൽ ഒരു വാഹനം കണ്ടെത്തിയതായി പൊലീസ് പറഞ്ഞു.
അതനുസരിച്ചു സ്ഥലത്തെത്തിയവർ വാഹനം കുഞ്ഞബ്ദുല്ല സഞ്ചരിച്ചത് തന്നെയെന്ന് സ്ഥിരീകരിച്ചു. പോലീസ് നടത്തിയ തെരച്ചിലിലാണ് അൽഹസക്ക് സമീപം അൽഅയൂനിൽനിന്ന് ഏകദേശം ഒന്നര കിലോമീറ്റർ അകലെ മരുഭൂമിയിൽ നിർത്തിയിട്ട വാഹനത്തിൽ റസീനയെ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. വാഹനത്തിന് അൽപം അകലെയായി കുഞ്ഞബ്ദുല്ലയുടെ മൃതദേഹവും കണ്ടെത്തി. ഇവർക്കിടയിൽ അസ്വാരസ്യങ്ങൾ ഉണ്ടായിരുന്നതായി അടുത്ത സുഹൃത്തുക്കൾ പറയുന്നു. വാഹനത്തിനു സമീപ പ്രദേശത്തു നിന്നു കണ്ടെത്തിയ രണ്ടു മൃതദേഹങ്ങൾ പൊലീസ് അൽഹഫൂഫ് ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റിയിരുന്നു.
ഇത് കുഞ്ഞബ്ദുല്ലയുടേതും റിസ് വാനയുടേതുമാണെന്ന് ബന്ധുക്കൾ സ്ഥിരപ്പെടുത്തി. ദമാമിൽ നിന്നു മടങ്ങുന്ന വഴി അൽഹസ്സയിൽ നിന്ന് 25 കിലോമീറ്റർ അകലെയുള്ള അൽഅയൂൻ എന്ന വിജനമായ സ്ഥലത്താണ് വാഹനം കണ്ടെത്തിയത്. കുഞ്ഞബ്ദുല്ലയുടെ റിയാദിലുള്ള പിതൃസഹോദരൻ കരീമും റിസ്വാനയുടെ അമ്മാവനും വിവരമറിഞ്ഞു അൽഹസ്സയിലെത്തി തുടർ നടപടികൾക്കായി രംഗത്തുണ്ട്.
https://www.facebook.com/Malayalivartha