റെയിൽവേയിൽ 1.32 ലക്ഷം ഒഴിവുകൾ
രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളായ ഇന്ത്യൻ റെയിൽവേയിൽ പുതിയ 32,000 തസ്തികകളാണ് ഉദ്യോഗാര്‍ഥികള്‍ക്കായി ഒരുക്കിയിരിക്കുന്നത്.
അപേക്ഷ ക്ഷണിച്ചിട്ടുള്ള അസിസ്റ്റൻറ് ലോകോ പൈലറ്റ്/ ടെക്നീഷ്യൻ തസ്തികകൾക്ക് പുറമേയാണിത്.
നിലവിൽ ഇന്ത്യൻ റെയിൽവേ നികത്തേണ്ടത് 1,32,646 ഒഴിവുകളാണ് പുതിയ തസ്തികകളിലേക്കുകൂടി വിജ്ഞാപനം പുറപ്പെടുവിച്ചാൽ രാജ്യം കണ്ട ഏറ്റവും വലിയ വ്രിക്രൂട്ട്മെന്റ് ആകും ഇന്ത്യൻ റെയിൽവെയുടേത്
റെയിൽവേ അസിസ്റ്റൻറ് ലോകോ പൈലറ്റ്, ടെക്നീഷ്യൻ തസ്തികകളിലെ 99,000 ഒഴിവുകളിലേക്ക് നേരത്തേ അപേക്ഷ ക്ഷണിച്ചിരുന്നു. ആദ്യഘട്ട അസിസ്റ്റൻറ് ലോകോ പൈലറ്റ് ടെക്നീഷ്യൻ തസ്തികകളിലേക്ക് നടത്തുന്ന റിക്രൂമെൻറിെൻറ പരീക്ഷ ആഗസ്റ്റ് ഒൻപതിന് നടക്കുന്നതായിരിക്കും.1,32,646 തസ്തികകളിലേക്കുള്ള നിയമന നടപടികൾ പുരോഗമിക്കുകയാണെന്നും ഇവ സ്ഥിര നിയമനമാകുെമന്നും റെയിൽവേ മന്ത്രി പീയുഷ് ഗോയൽ രാജ്യസഭയിൽ പറഞ്ഞു. ഇൗ വർഷം 7,000 കോടി രൂപയുടെ യന്ത്രങ്ങൾ റെയിൽവേ വാങ്ങി.ഇതിനുപുറമേ അടിസ്ഥാനസൗകര്യ വികസനമുൾെപ്പടെയുള്ള പദ്ധതികൾക്കായി 13,000 കോടി നീക്കി വച്ചതായും മന്ത്രി പറഞ്ഞു.
ആദ്യഘട്ട പരീക്ഷ ആഗസ്റ്റ് 9 ന് നടത്തുന്നതായിരിക്കും.ഇതിലേക്കായി 47.56 ലക്ഷം ഉദ്യോഗാർഥികളാണ് അപേക്ഷ നൽകിയിരിക്കുന്നത്.റെയിൽവേ ആദ്യമായി നടത്തുന്ന കമ്പ്യൂട്ടർ അധിഷ്ഠിത പരീക്ഷ കൂടിയാണ് ഇത്.പരീക്ഷ മാതൃക റെയിൽവേയുടെ വെബ്സൈറ്റിൽ ലഭ്യമാണ്. പരീക്ഷയുടെ അഡ്മിഷൻ ടിക്കറ്റ് പരീക്ഷക്ക് നാലുദിവസം മുമ്പ് മുതൽ ഡൗൺലോഡ് ചെയ്യാവുന്നതാണ്.
https://www.facebook.com/Malayalivartha