എസ്.ഐ റാങ്ക്‌ലിസ്റ്റ് ഉടൻ നിയമ ശുപാർശ
എസ്.ഐ. നിയമനശുപാര്‍ശ പുനഃരാരംഭിക്കാന്‍ പി.എസ്.സി. തീരുമാനിച്ചിരിക്കുന്നു.2015 മെയ് 26ന് നിലവില്‍ വന്ന റാങ്ക്പട്ടികയില്‍ നിന്ന് 179 പേര്‍ക്ക് നിയമനശുപാര്‍ശ അയക്കാനാണ് തീരുമാനം ഉണ്ടായിരിക്കുന്നത്.
എന്‍.ജെ.ഡിയായി റിപ്പോര്‍ട്ട് ചെയ്ത 93 ഒഴിവുകള്‍ മാറ്റിവെക്കുന്നതായിരിക്കും ..ഇതു സംബന്ധിച്ച് കോടതിയില്‍ കേസുണ്ട്. ഈ തസ്തികയിലെ നിയമനം രണ്ടര വര്‍ഷത്തിലേറെയായി മുടങ്ങിക്കിടക്കുകയായിരുന്നു.2013-ല്‍ നിലവില്‍ വന്ന റാങ്ക്പട്ടികയില്‍ നിന്ന് കോടതി നിര്‍ദ്ദേശ പ്രകാരം കുറേപ്പേര്‍ക്ക് നിയമനം നല്‍കേണ്ടി വന്നതിനാല്‍ അടുത്ത മൂന്ന് വര്‍ഷത്തേക്ക് ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന് 2015-ല്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ 2016 ല്‍ കോടതി നിര്‍ദ്ദേശ പ്രകാരം വീണ്ടും ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തു. അതില്‍ നിന്നുള്ള നിയമനശുപാര്‍ശയാണ് ഇപ്പോള്‍ ആരംഭിക്കുന്നത്.
പുതിയ റാങ്ക്പട്ടിക തയ്യാറാക്കുന്നതിനുള്ള നടപടികളും പി.എസ്.സി. പുനഃരാരംഭിച്ചിരിക്കുന്നു .ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യേണ്ടെന്ന സര്‍ക്കാര്‍ തീരുമാനം മാനിച്ച് നടപടികള്‍ മരവിപ്പിച്ചിരിക്കുകയായിരുന്നു.
ഒ.എം.ആര്‍. പരീക്ഷയ്ക്കും കായികക്ഷമതാ പരീക്ഷയ്ക്കും ശേഷമുള്ള ചുരുക്കപ്പട്ടിക കഴിഞ്ഞ ജൂലായ് രണ്ടിന് പ്രസിദ്ധീകരിച്ചു.മുഖ്യപട്ടികയില്‍ 307 പേരും ഉപപട്ടികയില്‍ 321 പേരും ഉള്‍പ്പെടെ 628 പേരാണ് ചുരുക്കപ്പട്ടികയിലുള്ളത്. ഇവര്‍ക്കുള്ള അഭിമുഖം ഓണം കഴിഞ്ഞ് നടക്കും. ഈ വര്‍ഷം അവസാനം റാങ്ക്പട്ടിക പ്രസിദ്ധീകരിക്കുന്നതായിരിക്കും.
https://www.facebook.com/Malayalivartha