സെസ്സിൽ 11 ഒഴിവുകൾ ഉടൻ അപേക്ഷിക്കൂ
തിരുവനന്തപുരം ആക്കുളം ആസ്ഥാനമായി പ്രവർത്തിക്കുന്ന നാഷണൽ സെന്റര് ഫോർ എർത്ത് സയൻസ് സ്റ്റഡീസിൽ വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അപേക്ഷിച്ചിരിക്കുന്നു.
ആകെ 11 ഒഴിവുകളാണുള്ളത്.മാനേജർ ഇൻ എഫ്&എ -1,ലൈബ്രെറിയൻ -1,കോ ഓർഡിനേറ്റിങ് ഓഫീസർ ഗ്രേഡ് 1-1 , ജോയിന്റ് മാനേജർ ഇൻ എഫ്&എ -1 അസിസ്റ്റൻഡ് മാനേജർ ഇൻ പി&ജി.എ.-1,കോ ഓർഡിനേറ്റർ ഗ്രേഡ് 1-1 , ജൂനിയർ എക്സിക്യൂട്ടീവ് -2, മൾട്ടി ടാസ്കിങ് സ്റ്റാഫ് -3, എന്നിങ്ങനെയാണ് ഒഴിവുകൾ.ഇതിൽ മാനേജർ ഇൻ എഫ്&എ ,ജോയിന്റ് മാനേജർ ഇൻ എഫ്&എ എന്നീ തസ്തികകളിൽ ഡെപ്യുട്ടേഷൻ നിയമനമാകും ഉണ്ടായിരിക്കുക.
1.ലൈബ്രെറിയൻ:
യോഗ്യത:ലൈബ്രറി സയൻസ് അല്ലെങ്കിൽ ഇൻഫർമേഷൻ സയൻസ്,ഡോകയുമെന്റ് സയൻസിൽ 60 ശതമാനമേ മാർക്കോടെ ബിരുദാനന്തര ബിരുദം ഉണ്ടായിരിക്കണം.
പ്രായം 45 കവിയാൻ പാടുള്ളതല്ല
2.കോ ഓർഡിനേറ്റിങ് ഓഫീസർ:
യോഗ്യത:ബിരുദവും,മിനിറ്റിൽ 120 വാക്ക് വേഗത്തിൽ 10 മിനിറ്റ് ഡിക്ടേഷൻ,ഇംഗ്ലീഷിൽ 50 മിനിറ്റും ഹിന്ദിയിൽ 65 മിനിറ്റും ട്രാൻസ്‌ക്രിപ്‌ഷൻ എന്നിവയടങ്ങുന്ന സ്കിൽ ടെസ്റ്റ് പൂർത്തിയാക്കാൻ ആകണം.
3.അസിസ്റ്റൻഡ് മാനേജർ:
യോഗ്യത:ബിരുദം,ഗവണ്മെന്റ് അല്ലെങ്കിൽ പൊതുമേഖലാ അല്ലെങ്കിൽ സ്വയം ഭരണ സ്ഥാപനങ്ങളിൽ പേ ബാൻഡ് 2+ ഗ്രേഡ് പേ 4200 സ്കെയിലിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
ഉയർന്ന പ്രായപരിധി 40 വയസ്സ്.
4.കോ ഓർഡിനേറ്റർ:
യോഗ്യത:പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.മിനിറ്റിൽ 80 വാക്ക് എന്ന രീതിയിൽ 10 മിനിറ്റ് ഡിക്ടേഷൻ, ഇംഗ്ലീഷിൽ മിനിറ്റിൽ 50 വാക്ക് ഹിന്ദിയിൽ മിനിറ്റിൽ 65 വാക്ക് എന്ന രീതിയിൽ ട്രാൻസ്‌ക്രിപ്‌ഷൻ എന്നിവയടങ്ങിയ സ്കിൽ ടെസ്റ്റ് വിജയിക്കാനാവണം.
ഉയർന്ന പ്രായപരിധി 30 വയസ്സ്.
5.ജൂനിയർ എക്സിക്യൂട്ടീവ്:
യോഗ്യത: ഏതെങ്കിലും വിഷയത്തിൽ ബിരുദം, കംപ്യുട്ടർ പരിജ്ഞാനം,ഗവണ്മെന്റ് അല്ലെങ്കിൽ പൊതുമേഖലാ അല്ലെങ്കിൽ സ്വയം ഭരണ സ്ഥാപനത്തിൽ അഞ്ചുവർഷത്തെ പ്രവൃത്തിപരിചയം എന്നിവ ഉണ്ടായിരിക്കണം.
പ്രായം 30 ൽ കവിയാൻ പാടുള്ളതല്ല.
6.മൾട്ടി ടാസ്കിങ് സ്റ്റാഫ്:
യോഗ്യത:എസ്.എസ്.എൽ.സി. അല്ലെങ്കിൽ ഐ.ടി.ഐ. അല്ലെങ്കിൽ തത്തുല്യം
പ്രായം 18 നും 25 നും മധ്യേ ആയിരിക്കണം.
www.ncess.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്.ഓൺലൈൻ അപേക്ഷയിൽ ഉദ്യോഗാര്ഥിയുടെ പേര്,ഒപ്പ്, സർട്ടിഫിക്കറ്റുകൾ എന്നിവ സ്കാൻ ചെയ്ത് അപ്‌ലോഡ് ചെയ്യണം.
താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഒക്ടോബർ 6 നു മുൻപ് അപേക്ഷിക്കുക.
കൂടുതൽ വിവരങ്ങൾക്ക്
www.ncess.gov.in
https://www.facebook.com/Malayalivartha