Widgets Magazine
23
Aug / 2025
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വീട്ടുജോലിക്കാരിയുടെ വളരെ നീചമായ പ്രവർത്തിയുടെ വീഡിയോ പുറത്ത്.. യുവതി കപ്പിലേക്ക് മൂത്രമൊഴിക്കുകയായിരുന്നു..അടുക്കളയിൽ വച്ചിരുന്ന മൊബൈൽ ക്യാമറ പരിശോധിച്ചപ്പോഴാണ് ഇങ്ങനെ കണ്ടത്..


പാകിസ്ഥാൻ വിമാനക്കമ്പനികൾക്കും വിമാനങ്ങൾക്കും ഇന്ത്യൻ വ്യോമാതിർത്തിയിൽ, പ്രവേശിക്കുന്നതിനുള്ള വിലക്ക് സെപ്റ്റംബർ 24 വരെ വീണ്ടും നീട്ടി..ഇന്ത്യൻ സമയം 5:29 വരെയാണ് പുതിയ ഉത്തരവ് പ്രകാരം സമയം..


ആഗോളതലത്തില്‍ 97 ശതമാനം മരണനിരക്കുള്ള രോഗം, എന്ന നിലയില്‍ അമീബിക് മസ്തിഷ്‌ക ജ്വരം..വീണ്ടും കേരളം ഭീതിയിൽ..ക്ലോറിന്‍ കുറഞ്ഞ വെള്ളത്തിലും ഉണ്ടാകാന്‍ സാധ്യതയേറെയാണ്.


ഒറ്റപ്പന കൊലപാതകം: സമീപവാസി അബൂബക്കറുടെ ഇരട്ടമുഖം പുറത്ത്! മരണം സംഭവിച്ചത് സുഖമില്ലാതിരുന്നിട്ടും ലൈംഗികബന്ധത്തിന് നിർബന്ധിച്ചതിന് പിന്നാലെ...


കാർ നിയന്ത്രണം വിട്ട് പാർക്ക് ചെയ്തിരുന്ന സ്കൂട്ടറുകളിൽ ഇടിച്ച് അപകടം...

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 APRIL 2018 11:43 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനും വളരെയേറെ സാധ്യതയേറി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടാനും അതുവഴി പ്ലസ് വണ്‍ പ്രവേശനത്തെപ്പോലും ബാധിക്കാനും ഇതിടയാക്കും. ഈ വര്‍ഷം മുതല്‍ പുതിയ രീതിയിലാണ് എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ്. 

കഴിഞ്ഞ വര്‍ഷംവരെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണമായിരുന്നു. ഡി വിഭാഗത്തില്‍ മാത്രമാണ് ഓപ്ഷന്‍ അനുവദിച്ചിരുന്നത്. രണ്ടു ചോദ്യങ്ങള്‍ വീതമുള്ള ഡി വിഭാഗത്തില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. ഈ വര്‍ഷം എല്ലാ വിഭാഗത്തിലും ഓപ്ഷന്‍ നല്‍കിയാണു ചോദ്യം തയ്യാറാക്കിയത്. ഓരോ വിഭാഗത്തില്‍നിന്നും നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഇക്കാര്യം ചോദ്യക്കടലാസിലും പരീക്ഷാപേപ്പറിലെ നിര്‍ദേശങ്ങള്‍ എന്ന വിഭാഗത്തിലും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പരീക്ഷാ ഭവന്റെ നിര്‍ദേശം ലംഘിച്ചു പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. ഇതോടെ ഈ ഉത്തരക്കടലാസുകള്‍ക്ക് എങ്ങനെ മാര്‍ക്കു നല്‍കുമെന്നതില്‍ അവ്യക്തതയുണ്ടായി. ഏപ്രില്‍ മൂന്നിന് തുടങ്ങിയ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ അധ്യാപകര്‍ ഈ വിഷയം ഉന്നയിച്ചു. അഞ്ചു ചോദ്യത്തിനും ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ നാലു ചോദ്യത്തിനുള്ള ഉത്തരം പരിഗണിച്ചാല്‍ മതിയെന്നു ക്യാമ്പ് ഓഫീസര്‍മാര്‍ അധ്യാപകരെ അറിയിച്ചു. ഇതു തര്‍ക്കത്തിലേക്കെത്തുകയും പലയിടത്തും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഏറ്റവും മികച്ച മാര്‍ക്കുള്ള നാലു ഉത്തരങ്ങള്‍ (ബെസ്റ്റ് ഫോര്‍) പരിഗണിക്കാന്‍ പരീക്ഷാ സെക്രട്ടറി ഫോണ്‍ വഴി ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടി എഴുതിയ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തണം. എല്ലാ വിഭാഗത്തിലും അഞ്ച് ഉത്തരങ്ങളുണ്ടെങ്കില്‍ അതു പരിശോധിച്ച് എല്ലാത്തിനും മാര്‍ക്ക് നല്‍കണം. 

ഇതില്‍നിന്ന് മോശമായ ഉത്തരത്തിന്റെ മാര്‍ക്ക് കുറച്ച് ഉത്തരക്കടലാസില്‍ത്തന്നെ രേഖപ്പെടുത്തണം. ഇങ്ങനെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ള മോശം ഉത്തരങ്ങളുടെ മാര്‍ക്ക് ആകെ കിട്ടിയ മാര്‍ക്കില്‍നിന്നും കുറയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച പല കുട്ടികള്‍ക്കും മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കുറഞ്ഞു. നിര്‍ദേശം അനുസരിച്ച് നാലു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയവരില്‍ ഒരു ഉത്തരം തെറ്റിപ്പോയാല്‍ ബാക്കി മൂന്നു ഉത്തരങ്ങള്‍ക്കുള്ള മാര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. 

എന്നാല്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയവര്‍ക്ക് ഒരു ഉത്തരം തെറ്റിപ്പോയാലും മറ്റു നാലുത്തരങ്ങള്‍ക്കുള്ള മാര്‍ക്ക് ലഭിക്കും. ഇങ്ങനെ വരുന്നതോടെ പലര്‍ക്കും ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയും ചെയ്യും. ഒരു മാര്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നിര്‍ണായകമാണ്. 

ഏറ്റവും മികച്ച നാലുത്തരങ്ങളാണ് പരിഗണിക്കുകയെന്നു പരീക്ഷാ സമയത്ത് കുട്ടികളെ അറിയിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. പകരം ഏതെങ്കിലും നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, മിടുക്കരായ കുട്ടികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ താറാകില്ലെന്നാണ് പരീക്ഷാ ഭവന്‍ സെക്രട്ടറി ലാല്‍ വിശദീകരിച്ചത്. ഡി പ്ലസ് ഗ്രേഡിനോട് അടുത്ത് നില്‍ക്കുന്നവര്‍ മാത്രമാണ് ഇതു ചെയ്തിട്ടുണ്ടാകുക. മറ്റുള്ളവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രാഹുലിന്റെ ശല്യംകാരണം രണ്ട് വനിതാ കെഎസ്‌യു പ്രവര്‍ത്തകര്‍ പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചു  (47 minutes ago)

ക്രൂരമര്‍ദനത്തിന് പിന്നാലെ ബോധരഹിതയായി യുവതിയെ ഭര്‍ത്താവ് തീകൊളുത്തിക്കൊന്നു  (1 hour ago)

പനി ബാധിച്ച് അഞ്ചുവയസുകാരന് ദാരുണാന്ത്യം  (2 hours ago)

ബിഗ് ബോസ് താരം ജിന്റോയ്‌ക്കെതിരെ എടുത്ത കേസില്‍ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി  (3 hours ago)

തെങ്ങുകയറ്റ തൊഴിലാളി തെങ്ങില്‍ നിന്നും വീണ് മരിച്ചു  (3 hours ago)

ക്ഷേമ പെന്‍ഷന്‍ ഗുണഭോക്താക്കളുടെ വാര്‍ഷിക മസ്റ്ററിങ്ങിനുള്ള സമയപരിധി സെപ്തംബര്‍ 10 വരെ നീട്ടി  (3 hours ago)

തിരുവനന്തപുരത്ത് 28 കാരിയായ നഴ്‌സിനെ മരിച്ചനിലയില്‍ കണ്ടെത്തി  (4 hours ago)

പുനെ വൈറോളജി ഇന്‍സ്റ്റിറ്റിയൂട്ടില്‍ അപൂര്‍വ ഗുരു ശിഷ്യ സംഗമം: അനുഭവം പങ്കുവച്ച് മന്ത്രി  (4 hours ago)

ബിഗ് ബോസ് ഹൗസില്‍ മത്സരാര്‍ഥികളെ പുറത്തുനിര്‍ത്തി മിന്നല്‍ പരിശോധന  (5 hours ago)

വാവിട്ട് കരഞ്ഞ കുഞ്ഞ്; പോലീസ് ഉദ്യോ​ഗസ്ഥയുടെ നിർണായക ഇടപെടൽ  (5 hours ago)

രാജി ആലോചനയില്‍ പോലുമില്ലെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍  (5 hours ago)

ഞെട്ടലോടെ വീട്ടുകാർ, വീഡിയോ  (5 hours ago)

INDIA സെപ്തംബർ 24 പുലർച്ചെ അഞ്ചര വരെ  (5 hours ago)

Amebic-meningoencephalitis 97 ശതമാനം മരണനിരക്ക്  (6 hours ago)

ഹമാസിനെ തരിപ്പണമാക്കാന്‍ ഇസ്രായേൽ  (6 hours ago)

Malayali Vartha Recommends