Widgets Magazine
14
May / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സൗദി അറേബ്യ ഇറാനുളളിൽ അതീവ രഹസ്യമായി വ്യോമാക്രമണം നടത്തി..ചരിത്രത്തിലാദ്യമായാണ് റിയാദ് നേരിട്ട് ഇറാനിയൻ മണ്ണിൽ സൈനിക നടപടി കൈക്കൊള്ളുന്നത്..


സംസ്ഥാനത്ത് ഇടിമിന്നലോട് കൂടിയ ഒറ്റപ്പെട്ട മഴയ്ക്കും.. മണിക്കൂറിൽ 40-50 കിലോമീറ്റർ വരെ വേഗത്തിൽ ശക്തമായ കാറ്റിനും സാദ്ധ്യത.. മേയ് 14 മുതൽ 16 വരെ കേരളത്തിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യത..


ഡൽഹിയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ എ.കെ ജി ഭവനിൽ, അനുഭവിച്ചത് സമാനതകളില്ലാത്ത അവഗണന.. തന്റെ വിശ്വസ്തനെ വിളിച്ച് വാടകവീടിന് യെസ് മൂളാൻ നിർദ്ദേശം നൽകുകയായിരുന്നു അദ്ദേഹം..


ആകാശത്ത് നിന്ന് മരണം.. ഇടിമിന്നലേറ്റ് 4 കുട്ടികൾ മരിച്ചു..തീവ്രമായ 'ഡയറക്ട് ഹിറ്റ്'..രക്ഷപെടാൻ ഒരു നിമിഷം പോലും കിട്ടില്ല..അപകടത്തില്‍പ്പെട്ടവര്‍ക്ക് ഹൃദയമിടിപ്പ് നിലച്ച നിലയിലാണ് ആശുപത്രിയിലെത്തിച്ചത്..


അദാനിയെ കുറ്റം പറഞ്ഞ രാഹുൽജി... കോഴിക്കറി ഉണ്ടാക്കുന്നത് പോലെ എളുപ്പമല്ല മുഖ്യമന്ത്രിയെ തീരുമാനിക്കൽ, ചേരുവകൾ ചേർക്കുന്നത് ദില്ലിയിൽ നിന്ന്'; മുഖ്യമന്ത്രി ചർച്ചയിൽ ബെന്നി ബെഹനാൻ, മുഖ്യമന്ത്രി പ്രഖ്യാപനം ഇല്ലാതെ ഒമ്പതാം നാൾ​

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 APRIL 2018 11:43 AM IST
മലയാളി വാര്‍ത്ത

More Stories...

കേരളം 'പ്രചേസ്ത-2' പദവിയിലേക്ക്.... കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ ദേശീയ പെർഫോമൻസ് ഗ്രേഡിംഗ് ഇൻഡക്സിൽ കേരളത്തിന് ഉജ്ജ്വല മുന്നേറ്റം...

എസ്എസ്എൽസി ഫലപ്രഖ്യാപനത്തിൽ തീരുമാനം ഇന്നുണ്ടായേക്കുമെന്ന് സൂചന... സർക്കാർ രൂപീകരണം വൈകുന്നതിനൊപ്പ ഫലപ്രഖ്യാപനവും നീണ്ടുപോകുമോ എന്ന ആശങ്കയിലാണ് വിദ്യാർത്ഥികളും രക്ഷിതാക്കളും....

ചോദ്യ പേപ്പർ ചോർച്ച ആരോപണം... നീറ്റ് പരീക്ഷ റദ്ദാക്കി..... പരീക്ഷ വീണ്ടും നടത്താൻ തീരുമാനം.... പരീക്ഷാ ക്രമക്കേടുകളെക്കുറിച്ചുള്ള അന്വേഷണം സിബിഐക്ക് കൈമാറി

കേരളസർവകലാശാലഎൻട്രൻസ് പരീക്ഷ മെയ് 18 മുതല്‍

ത്രിഭാഷാപഠന പദ്ധതി.... മൂന്നാംഭാഷ തിരഞ്ഞെടുത്ത് ക്ലാസുകൾ ആരംഭിക്കാൻ അഫിലിയേറ്റഡ് സ്‌കൂളുകൾക്ക് കർശന നിർദേശം നൽകി സിബിഎസ്ഇ

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനും വളരെയേറെ സാധ്യതയേറി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടാനും അതുവഴി പ്ലസ് വണ്‍ പ്രവേശനത്തെപ്പോലും ബാധിക്കാനും ഇതിടയാക്കും. ഈ വര്‍ഷം മുതല്‍ പുതിയ രീതിയിലാണ് എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ്. 

കഴിഞ്ഞ വര്‍ഷംവരെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണമായിരുന്നു. ഡി വിഭാഗത്തില്‍ മാത്രമാണ് ഓപ്ഷന്‍ അനുവദിച്ചിരുന്നത്. രണ്ടു ചോദ്യങ്ങള്‍ വീതമുള്ള ഡി വിഭാഗത്തില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. ഈ വര്‍ഷം എല്ലാ വിഭാഗത്തിലും ഓപ്ഷന്‍ നല്‍കിയാണു ചോദ്യം തയ്യാറാക്കിയത്. ഓരോ വിഭാഗത്തില്‍നിന്നും നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഇക്കാര്യം ചോദ്യക്കടലാസിലും പരീക്ഷാപേപ്പറിലെ നിര്‍ദേശങ്ങള്‍ എന്ന വിഭാഗത്തിലും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പരീക്ഷാ ഭവന്റെ നിര്‍ദേശം ലംഘിച്ചു പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. ഇതോടെ ഈ ഉത്തരക്കടലാസുകള്‍ക്ക് എങ്ങനെ മാര്‍ക്കു നല്‍കുമെന്നതില്‍ അവ്യക്തതയുണ്ടായി. ഏപ്രില്‍ മൂന്നിന് തുടങ്ങിയ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ അധ്യാപകര്‍ ഈ വിഷയം ഉന്നയിച്ചു. അഞ്ചു ചോദ്യത്തിനും ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ നാലു ചോദ്യത്തിനുള്ള ഉത്തരം പരിഗണിച്ചാല്‍ മതിയെന്നു ക്യാമ്പ് ഓഫീസര്‍മാര്‍ അധ്യാപകരെ അറിയിച്ചു. ഇതു തര്‍ക്കത്തിലേക്കെത്തുകയും പലയിടത്തും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഏറ്റവും മികച്ച മാര്‍ക്കുള്ള നാലു ഉത്തരങ്ങള്‍ (ബെസ്റ്റ് ഫോര്‍) പരിഗണിക്കാന്‍ പരീക്ഷാ സെക്രട്ടറി ഫോണ്‍ വഴി ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടി എഴുതിയ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തണം. എല്ലാ വിഭാഗത്തിലും അഞ്ച് ഉത്തരങ്ങളുണ്ടെങ്കില്‍ അതു പരിശോധിച്ച് എല്ലാത്തിനും മാര്‍ക്ക് നല്‍കണം. 

ഇതില്‍നിന്ന് മോശമായ ഉത്തരത്തിന്റെ മാര്‍ക്ക് കുറച്ച് ഉത്തരക്കടലാസില്‍ത്തന്നെ രേഖപ്പെടുത്തണം. ഇങ്ങനെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ള മോശം ഉത്തരങ്ങളുടെ മാര്‍ക്ക് ആകെ കിട്ടിയ മാര്‍ക്കില്‍നിന്നും കുറയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച പല കുട്ടികള്‍ക്കും മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കുറഞ്ഞു. നിര്‍ദേശം അനുസരിച്ച് നാലു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയവരില്‍ ഒരു ഉത്തരം തെറ്റിപ്പോയാല്‍ ബാക്കി മൂന്നു ഉത്തരങ്ങള്‍ക്കുള്ള മാര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. 

എന്നാല്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയവര്‍ക്ക് ഒരു ഉത്തരം തെറ്റിപ്പോയാലും മറ്റു നാലുത്തരങ്ങള്‍ക്കുള്ള മാര്‍ക്ക് ലഭിക്കും. ഇങ്ങനെ വരുന്നതോടെ പലര്‍ക്കും ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയും ചെയ്യും. ഒരു മാര്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നിര്‍ണായകമാണ്. 

ഏറ്റവും മികച്ച നാലുത്തരങ്ങളാണ് പരിഗണിക്കുകയെന്നു പരീക്ഷാ സമയത്ത് കുട്ടികളെ അറിയിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. പകരം ഏതെങ്കിലും നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, മിടുക്കരായ കുട്ടികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ താറാകില്ലെന്നാണ് പരീക്ഷാ ഭവന്‍ സെക്രട്ടറി ലാല്‍ വിശദീകരിച്ചത്. ഡി പ്ലസ് ഗ്രേഡിനോട് അടുത്ത് നില്‍ക്കുന്നവര്‍ മാത്രമാണ് ഇതു ചെയ്തിട്ടുണ്ടാകുക. മറ്റുള്ളവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാന്‍ നാളെ കോണ്‍ഗ്രസ് നിയമസഭാകക്ഷി യോഗം  (6 hours ago)

പന്ത്രണ്ടാം ക്ലാസിലെ മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ മെഡിക്കല്‍ പ്രവേശനം നടത്തണം: നീറ്റ് പരീക്ഷാരീതി പൂര്‍ണമായും നിറുത്തലാക്കണമെന്ന് തമിഴ്‌നാട് മുഖ്യമന്ത്രി എസ്. ജോസഫ് വിജയ്  (9 hours ago)

സംസ്ഥാനത്ത് നാളെ മുതൽ വേനൽ മഴ ശക്തമാകും  (9 hours ago)

കഴിഞ്ഞ പത്ത് ദിവസമായി തുടരുന്ന നാടകീയ നീക്കങ്ങള്‍ നാളെ അവസാനിക്കും  (9 hours ago)

മുഖ്യമന്ത്രി ആരെന്നതിൽ ഹൈക്കമാൻഡ് തീരുമാനം വന്നിട്ടില്ലെങ്കിലും ആഘോഷം തുടങ്ങി വി ഡി സതീശൻ അനുകൂലികൾ  (9 hours ago)

ഖത്തര്‍ യാത്രയ്ക്ക് സിദ്ദിഖിന് അനുമതി നല്‍കി കോടതി  (9 hours ago)

ഹൈകമാൻഡ്‌ ഊളകളേ... ജനങ്ങളെ മണ്ടന്മാരാക്കുന്നോ സതീശന്റെ വീട്ടിനു മുന്നിൽ പൊട്ടിക്കരഞ്ഞ് ജനങ്ങൾ  (9 hours ago)

കനത്ത മഴയില്‍ കോണ്‍ക്രീറ്റ് മതില്‍ ഇടിഞ്ഞ് വീണ് അപകടം  (9 hours ago)

കേരളത്തിലെ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കാൻ മുതിർന്ന നേതാവ് എ.കെ. ആന്റണിയെ വിളിച്ച് രാഹുൽ ​ഗാന്ധി  (9 hours ago)

സ്‌കൂള്‍ അധ്യാപകന്‍ കടന്നല്‍ കുത്തേറ്റ് മരിച്ചു  (10 hours ago)

ഉടുപ്പ് കീറുന്നോ..... പോലീസുകാരിയെ വിരട്ടി SFI.....ചത്തിട്ടില്ല ഞങ്ങൾ.. SFI തല പൊക്കി തുടങ്ങി  (10 hours ago)

'കണ്ണേ..കരളേ..സതീശാ..'... ആലുവ വി ഡി-യുടെ വീടിന് മുന്നിൽ മുഖ്യമന്ത്രി പ്രഖ്യാപനം..! കണ്ണ് നിറഞ്ഞ് സതീശൻ..! മുഖ്യൻ..!  (10 hours ago)

സതീശൻ വീടിന് പുറത്തിറങ്ങി കണ്ണ് നിറഞ്ഞ് VD ആഘോഷം തടുങ്ങി സതീശൻ മുഖ്യമന്ത്രി  (11 hours ago)

മെയ് 24 മുതൽ രാഷ്‌ട്രപതി ഭരണം കേരളത്തിൽ ലെഫ്റ്റനന്റ് ഗവർണർ വരും 37 മാറ്റങ്ങളും ഉണ്ടാവും  (12 hours ago)

Saudi Arabia ഗൾഫ് മേഖലയിൽ യുദ്ധം  (14 hours ago)

Malayali Vartha Recommends