Widgets Magazine
03
Feb / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദ്ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്... നിരവധി കുട്ടികള്‍ക്ക് ഗ്രേഡ് നഷ്ടപ്പെടാന്‍ സാധ്യത, ആശങ്കയോടെ വിദ്യാര്‍ത്ഥികള്‍

23 APRIL 2018 11:43 AM IST
മലയാളി വാര്‍ത്ത

എസ്.എസ്.എല്‍.സി. പരീക്ഷയുമായി ബന്ധപ്പെട്ടു വിദ്യാര്‍ഥികള്‍ക്കു നിര്‍ദേശം നല്‍കിയതില്‍ പരീക്ഷാഭവനു ഗുരുതര പിഴവ്. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദ്ദേശങ്ങള്‍ പാലിച്ച കുട്ടികള്‍ക്കു മാര്‍ക്ക് കുറയാനും പാലിക്കാത്തവര്‍ക്ക് കൂടുതല്‍ മാര്‍ക്ക് ലഭിക്കാനും വളരെയേറെ സാധ്യതയേറി. നിരവധി കുട്ടികള്‍ക്ക് ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടാനും അതുവഴി പ്ലസ് വണ്‍ പ്രവേശനത്തെപ്പോലും ബാധിക്കാനും ഇതിടയാക്കും. ഈ വര്‍ഷം മുതല്‍ പുതിയ രീതിയിലാണ് എസ്.എസ്.എല്‍.സി. ചോദ്യക്കടലാസ്. 

കഴിഞ്ഞ വര്‍ഷംവരെ എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതണമായിരുന്നു. ഡി വിഭാഗത്തില്‍ മാത്രമാണ് ഓപ്ഷന്‍ അനുവദിച്ചിരുന്നത്. രണ്ടു ചോദ്യങ്ങള്‍ വീതമുള്ള ഡി വിഭാഗത്തില്‍ ഏതെങ്കിലും ഒരു ചോദ്യത്തിന് ഉത്തരം നല്‍കിയാല്‍ മതി. ഈ വര്‍ഷം എല്ലാ വിഭാഗത്തിലും ഓപ്ഷന്‍ നല്‍കിയാണു ചോദ്യം തയ്യാറാക്കിയത്. ഓരോ വിഭാഗത്തില്‍നിന്നും നാലു ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കിയാല്‍ മതി. ഇക്കാര്യം ചോദ്യക്കടലാസിലും പരീക്ഷാപേപ്പറിലെ നിര്‍ദേശങ്ങള്‍ എന്ന വിഭാഗത്തിലും വ്യക്തമാക്കിയിരുന്നു. 

എന്നാല്‍ പരീക്ഷാ ഭവന്റെ നിര്‍ദേശം ലംഘിച്ചു പതിനായിരക്കണക്കിനു വിദ്യാര്‍ഥികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതി. ഇതോടെ ഈ ഉത്തരക്കടലാസുകള്‍ക്ക് എങ്ങനെ മാര്‍ക്കു നല്‍കുമെന്നതില്‍ അവ്യക്തതയുണ്ടായി. ഏപ്രില്‍ മൂന്നിന് തുടങ്ങിയ സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പില്‍ അധ്യാപകര്‍ ഈ വിഷയം ഉന്നയിച്ചു. അഞ്ചു ചോദ്യത്തിനും ഉത്തരം എഴുതിയിട്ടുണ്ടെങ്കില്‍ ആദ്യത്തെ നാലു ചോദ്യത്തിനുള്ള ഉത്തരം പരിഗണിച്ചാല്‍ മതിയെന്നു ക്യാമ്പ് ഓഫീസര്‍മാര്‍ അധ്യാപകരെ അറിയിച്ചു. ഇതു തര്‍ക്കത്തിലേക്കെത്തുകയും പലയിടത്തും അധ്യാപകര്‍ ക്യാമ്പ് ബഹിഷ്‌കരിക്കുന്ന സ്ഥിതിവരെ എത്തുകയും ചെയ്തു.
തുടര്‍ന്ന് ഏറ്റവും മികച്ച മാര്‍ക്കുള്ള നാലു ഉത്തരങ്ങള്‍ (ബെസ്റ്റ് ഫോര്‍) പരിഗണിക്കാന്‍ പരീക്ഷാ സെക്രട്ടറി ഫോണ്‍ വഴി ക്യാമ്പ് ഓഫീസര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടി എഴുതിയ എല്ലാ ഉത്തരങ്ങളും മൂല്യനിര്‍ണയം നടത്തണം. എല്ലാ വിഭാഗത്തിലും അഞ്ച് ഉത്തരങ്ങളുണ്ടെങ്കില്‍ അതു പരിശോധിച്ച് എല്ലാത്തിനും മാര്‍ക്ക് നല്‍കണം. 

ഇതില്‍നിന്ന് മോശമായ ഉത്തരത്തിന്റെ മാര്‍ക്ക് കുറച്ച് ഉത്തരക്കടലാസില്‍ത്തന്നെ രേഖപ്പെടുത്തണം. ഇങ്ങനെ എല്ലാ വിഭാഗത്തില്‍നിന്നുമുള്ള മോശം ഉത്തരങ്ങളുടെ മാര്‍ക്ക് ആകെ കിട്ടിയ മാര്‍ക്കില്‍നിന്നും കുറയ്ക്കണമെന്നുമായിരുന്നു നിര്‍ദേശം. ഇതോടെ പരീക്ഷാഭവന്റെ നിര്‍ദേശങ്ങള്‍ അനുസരിച്ച പല കുട്ടികള്‍ക്കും മൂല്യനിര്‍ണയത്തില്‍ മാര്‍ക്ക് കുറഞ്ഞു. നിര്‍ദേശം അനുസരിച്ച് നാലു ചോദ്യങ്ങള്‍ക്ക് മാത്രം ഉത്തരം എഴുതിയവരില്‍ ഒരു ഉത്തരം തെറ്റിപ്പോയാല്‍ ബാക്കി മൂന്നു ഉത്തരങ്ങള്‍ക്കുള്ള മാര്‍ക്കു മാത്രമേ ലഭിക്കുകയുള്ളൂ. 

എന്നാല്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരം എഴുതിയവര്‍ക്ക് ഒരു ഉത്തരം തെറ്റിപ്പോയാലും മറ്റു നാലുത്തരങ്ങള്‍ക്കുള്ള മാര്‍ക്ക് ലഭിക്കും. ഇങ്ങനെ വരുന്നതോടെ പലര്‍ക്കും ഉയര്‍ന്ന ഗ്രേഡ് നഷ്ടപ്പെടുകയും നിര്‍ദേശം പാലിക്കാത്തവര്‍ക്ക് ഉയര്‍ന്ന ഗ്രേഡ് ലഭിക്കുകയും ചെയ്യും. ഒരു മാര്‍ക്ക് പോലും പ്ലസ് വണ്‍ പ്രവേശനത്തിന് നിര്‍ണായകമാണ്. 

ഏറ്റവും മികച്ച നാലുത്തരങ്ങളാണ് പരിഗണിക്കുകയെന്നു പരീക്ഷാ സമയത്ത് കുട്ടികളെ അറിയിച്ചിരുന്നെങ്കില്‍ പ്രശ്‌നം ഒഴിവാക്കാമായിരുന്നു. പകരം ഏതെങ്കിലും നാല് ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതിയാല്‍ മതിയെന്നു നിര്‍ദേശിക്കുകയായിരുന്നു. അതേ സമയം, മിടുക്കരായ കുട്ടികള്‍ അഞ്ചു ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ താറാകില്ലെന്നാണ് പരീക്ഷാ ഭവന്‍ സെക്രട്ടറി ലാല്‍ വിശദീകരിച്ചത്. ഡി പ്ലസ് ഗ്രേഡിനോട് അടുത്ത് നില്‍ക്കുന്നവര്‍ മാത്രമാണ് ഇതു ചെയ്തിട്ടുണ്ടാകുക. മറ്റുള്ളവര്‍ക്ക് എല്ലാ ചോദ്യങ്ങള്‍ക്കും ഉത്തരമെഴുതാന്‍ സമയം ലഭിക്കാറില്ലെന്നും അദ്ദേഹം പറഞ്ഞു. 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉന്നത പദവി, വാഹന ഭാഗ്യം! ചിങ്ങം രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (2 minutes ago)

വെള്ളിയാഴ്ച ദർശന നിയന്ത്രണം...  (5 minutes ago)

നിയമസഭയിൽ പ്രതിഷേധം... സഭ നിർത്തിവച്ചു...  (12 minutes ago)

റോബോട്ടിക്സ് പഠനം കൂടുതൽ ആധുനികമാക്കുന്നതിന്റെ ഭാഗമായി, ഹൈസ്‌കൂളുകളിലേക്ക് KITE വഴി അഡ്വാൻസ്ഡ് റോബോട്ടിക് കിറ്റുകൾ വിതരണം ചെയ്യുന്നു...  (22 minutes ago)

SIT യുടെ ഇടിവെട്ട് നീക്കം  (31 minutes ago)

C Sadanandan Master കൃത്രിമക്കാലുകൾ ഊരിയെടുത്ത് എം പി  (43 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ  (46 minutes ago)

രണ്ടു കുട്ടികളില്‍ കൂടുതലുള്ളവര്‍ക്ക് തദ്ദേശ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനാകില്ലെന്ന നിയമ വിലക്ക് മറികടക്കാനായിരുന്നു....  (1 hour ago)

ഓഹരി വിപണിയിൽ വൻ കുതിപ്പ്...സെൻസെക്‌സ് നാലായിരത്തിലേറ പോയന്റ് കുതിച്ചു  (1 hour ago)

ഇന്ത്യ വന്‍ ശക്തിയിലേക്ക്... ഇന്ത്യയുടെ തീരുവ 50ൽ നിന്ന് 18 ലേക്ക് കുറച്ചു; നന്ദി അറിയിച്ച് മോദി  (1 hour ago)

പരിക്കേറ്റ ബന്ധുവും മരണത്തിന് കീഴടങ്ങി  (2 hours ago)

മൈസൂരുവിൽ മലയാളി വിദ്യാർത്ഥി ആത്മഹത്യ ചെയ്ത നിലയിൽ  (2 hours ago)

ക്വാർട്ടർ ഫൈനലിലെത്തിയ കേരളം സെമി ഫൈനൽതേടി ഇന്ന്  (2 hours ago)

ആദ്യ സന്നാഹ മത്സരത്തിൽ ഇന്ത്യ എ ടീമിനു ജയം....  (2 hours ago)

മധുരയിൽ നിന്നു എറണാകുളത്തേക്ക് പോകുകയായിരുന്നു ബസ്....  (2 hours ago)

Malayali Vartha Recommends