Widgets Magazine
13
Nov / 2025
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പാക്കിസ്ഥാൻ യുദ്ധത്തിന് പൂർണ സജ്ജമാണെന്ന് പാക്ക് പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്..രണ്ട് അതിർത്തികളിലും യുദ്ധത്തിന് രാജ്യം തയാറാണെന്ന പ്രസ്താവന..ഡൽഹി സ്‌ഫോടനത്തിന് പിന്നാലെ ഭീഷണി..


ഇന്ത്യ ഉൾപ്പെടെ എട്ട് രാജ്യങ്ങളുമായി ബന്ധമുള്ള 32 വ്യക്തികൾക്കും സ്ഥാപനങ്ങൾക്കും മേൽ യുഎസ് ഉപരോധം.. ഇറാന്റെ ആണവ പദ്ധതിക്കെതിരായ ഏറ്റവും പുതിയ നടപടിയാണ്..


അടുത്ത 3 മണിക്കൂറിൽ..പുതുക്കിയ മഴ മുന്നറിയിപ്പ്..തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, മലപ്പുറം, കോഴിക്കോട് ജില്ലകളിൽ ഇടത്തരം മഴയ്ക്ക് സാധ്യത..ഇടിമിന്നൽ ജാഗ്രതാ നിർദേശങ്ങൾ പുറപ്പെടുവിച്ചു..


ബിനോയ് വിശ്വം നടത്തിയ പ്രതികരണത്തില്‍ മറുപടിയുമായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി..ഇടതു രാഷ്ട്രീയം എങ്ങനെ നടപ്പാക്കണമെന്ന് ആരും പഠിപ്പിക്കേണ്ട..നയങ്ങളില്‍ നിന്നും പിന്നാക്കം പോയത് ആരെന്ന് ഞാന്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യുന്നില്ല..


ഡോ. ഷഹീന്‍ മതവിശ്വാസിയായിരുന്നില്ല..മുന്‍ ഭര്‍ത്താവും മഹാരാഷ്ട്ര സ്വദേശിയുമായ ഡോ. ഹയാത്ത് സഫര്‍ വളരെ നടുക്കത്തോടെ പറയുന്ന കാര്യങ്ങൾ..അറസ്റ്റ് വിശ്വസിക്കാനായില്ലെന്ന് പിതാവ്.

ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം .. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി

18 JANUARY 2020 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

1926 വരെ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും നാടാൻമാർ മുമ്പ് ചന്നാൻമാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഈ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അരമുതൽ കാൽമുട്ട് വരെ വസ്ത്രം ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.മാറ്‌ മറിച്ചു നടക്കാൻ ശ്രമിച്ചവരെ സവർണ്ണ വിഭാഗക്കാർ ആക്രമിക്കുമായിരുന്നു

അക്കാലത്തു ലണ്ടൻ മിഷൻ സൊസൈറ്റിയുടെ സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് നിർബന്ധം കാണിച്ചതിലൂടെയാണ് ഈ ലഹള ആരംഭിക്കുന്നത് . ഇങ്ങനെ പഠിച്ചിറങ്ങിയ ചാന്നാർ പെൺകുട്ടികൾ മേൽവസ്ത്രം ഉടുക്കാൻ തുടങ്ങിയത്തിൽ പ്രകോപിതരായ സവർണ്ണ മേധാവിത്വം 1822ൽ വലിയ പ്രക്ഷോപം നടത്തുകയും പത്മനാഭപുരം കോടതിയിൽ ഹർജി നൽകുകയും ചെയ്തു. 1823 ലെ വിധിയിൽ ചാന്നാർ സ്ത്രീകൾക്ക് നേർത്ത മേൽമുണ്ട് ധരിക്കാമെന്നു വിധി വന്നു.

അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോയുടെ ഉത്തരവ് പ്രകാരം ക്രിസ്ത്യൻ ചന്നാർ സ്ത്രീകൾക്ക് കുപ്പായം ധരിക്കാമെന്നും മേൽമുണ്ട് ധരിച്ച് കൂടായെന്നും തീരുമാനമായി ..ഇതോടെ ലഹള അല്പം ശമിച്ചെങ്കിലും ക്രമേണഹിന്ദു ചന്നാർ സ്ത്രീകളും കുപ്പയമിട്ടുതുടങ്ങി ..പിന്നീട് മേൽമുണ്ടും ധരിച്ചു .. ഇതിൽ പ്രകോപിതരായ അധികാരിവർഗ്ഗം വീണ്ടും ലഹള ശക്തമാക്കി.

1828 ൽ കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേൽവസ്ത്രം ധരിച്ചതിനു സവർണ്ണന്മാർ വിവസ്ത്രരാക്കി. ഇതാണ് ചാന്നാർ ലഹളക്ക് കാരണമായത് . ഒടുവിൽ 1859 ജൂലയ് 26ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാത്ത വിധം ഏത് വസ്ത്രവും ധരിക്കാമെന്ന കൽപ്പന പുറപ്പെടൂവിച്ചു. എന്നാൽ മദ്രാസ് ഗവർണ്ണരായിരുന്ന ലോഡ് ഹാരിസി ന്റെ നിർദ്ദേശപ്രകാരം സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധന പിന്നീട് പിൻവലിക്കേണ്ടി വന്നു.

ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം

. ചേര്‍ത്തലയ്ക്കടുത്താണ് നങ്ങേലിയുടെ കുടുംബം താമസിച്ചിരുന്നത്. ഭര്‍ത്താവ് കണ്ടപ്പന്‍. ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ ഉണ്ടായിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ മേൽ വിവിധ നികുതികള്‍ അടിച്ചേൽപ്പിച്ചിരുന്നു..ഈ അവസരം മുതലെടുത്ത് നാട്ടുരാജാക്കന്‍മാര്‍ അവരുടെ താഴെക്കിടയിലുള്ള താണജാതിക്കാര്‍ക്ക് തലക്കരവും മുലക്കരവും ചുമത്താൻ തുടങ്ങി .ബ്രിട്ടീഷുകാരുടെ വരവോടെ സ്ത്രീകൾ മാറു മറക്കാൻ തുടങ്ങിയതിനോടനുബന്ധിച്ച് മുലക്കരം അടയ്ക്കാതെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അധികാരമില്ല എന്ന നിയമം കേരളത്തിലെ നാട്ടുരാജാക്കന്മാർ കൊണ്ടുവന്നു. സവർണ മേധാവികളുടെ കണ്ണുകളും കൈകളും വലിപ്പത്തിനും ആകൃതിക്കുമനുസരിച്ച‌് മാറുകൾക്ക് കരം നിശ്ചയിച്ചപ്പോൾ പട്ടിണി പാവങ്ങളായ സ്ത്രീകൾ വീണ്ടും ഉടുമുണ്ട് ഉപേക്ഷിച്ചു

ഈഴവ വിഭാഗത്തില്‍പ്പെട്ട യുവതിയായ നങ്ങേലി പ്രതികരിച്ചു. മുലക്കരം അടക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല മേൽമുണ്ട് ധരിക്കാനും തുടങ്ങി.. ഇത് കരം പിരിക്കുവാൻ ചുമതലപ്പെട്ട രാജകിങ്കരന്മാരെ അലോസരപ്പെടുത്തി. നങ്ങേലിയുടെ ‘ധിക്കാരം’ നാടാകെ പരന്നു. കണ്ടന്റെ ഭാര്യ മാറുമറച്ചിരിക്കുന്നു. വിവരമറിഞ്ഞ രാജകിങ്കരന്മാർ അക്രമാസക്തമായി കണ്ടന്റെ വീട്ടിലെത്തി നങ്ങേലിയോടു മുലക്കരം ആവശ്യപ്പെട്ടു. തൊട്ടുകൂടാത്തവരെങ്കിലും സവർണ മേധാവിത്വത്തിന‌് അയിത്തമല്ലാത്ത അവർണരുടെ പണം കരമായി നൽകാൻ “ആചാരപ്രകാരം’ നങ്ങേലി വാഴയില തറയിൽ വിരിച്ചു. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, എക്കാലത്തെയും ഉയർന്ന മുലക്കരം!. ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി

അന്നു വൈകുന്നേരത്തോടെ രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. അവളുടെ ചിതയില്‍ ചാടി ഭര്‍ത്താവും. നങ്ങേലിയുടെ ആത്മാഹുതിയോടെ മുലക്കരം തിരുവിതാംകൂറില്‍ നിര്‍ത്തലാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പിഎം ശ്രീയുമായി ബന്ധപ്പെട്ട ചോദ്യം: മാദ്ധ്യമപ്രവര്‍ത്തകരോട് ക്ഷോഭിച്ച് മുഖ്യമന്ത്രി  (10 minutes ago)

രാജേഷിന്റെ കുടുംബത്തിന് 25 ലക്ഷം രൂപ ഉടന്‍ നല്‍കുമെന്ന് കരാര്‍ കമ്പനി  (59 minutes ago)

സിനിമാജീവിതത്തിലുണ്ടായ ചില അനുഭവങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശ്വേതാ മേനോന്‍  (1 hour ago)

പ്രകോപനവുമായി പാക്കിസ്ഥാൻ  (2 hours ago)

വെട്ടുകാട് തിരുനാള്‍ പ്രമാണിച്ച് നാളെപ്രാദേശിക അവധി പ്രഖ്യാപിച്ച് ജില്ലാ കളക്ടര്‍  (2 hours ago)

ഇന്ത്യൻ കമ്പനിക്ക് ഉപരോധം ഏർപ്പെടുത്തി യുഎസ്  (2 hours ago)

പുതുക്കിയ മഴ മുന്നറിയിപ്പ്  (2 hours ago)

സിപിഐ വീണ്ടും മീശ പിരിച്ചു,  (2 hours ago)

തമിഴ്‌നാട്ടില്‍ വിമാനം നടുറോഡില്‍ ഇറക്കി  (2 hours ago)

DELHI യാത്രകളും മുന്‍കാല ബന്ധവും അന്വേഷിക്കും  (2 hours ago)

PP DIVYA പി.പി.ദിവ്യയ്ക്ക് സീറ്റില്ല  (3 hours ago)

ആത്മഹത്യയ്ക്ക് ശ്രമിച്ച് ചികിത്സയിലായിരുന്ന യുവതി ആശുപത്രിയില്‍ തൂങ്ങിമരിച്ചു  (3 hours ago)

ശബരിമല സ്വര്‍ണക്കൊളളക്കേസ്: നാലാം പ്രതി എസ് ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളി  (3 hours ago)

ഈസ് ഓഫ് ഡൂയിംഗ് ബിസിനസ് റാങ്കിംഗ് 2024: ദേശീയതലത്തില്‍ ടോപ്പ് അച്ചീവര്‍ പദവി നിലനിര്‍ത്തി കേരളം...  (4 hours ago)

തലസ്ഥാനത്ത് വിസ ക്യാമ്പ് പരിഗണനയില്‍: ജര്‍മ്മന്‍ കോണ്‍സല്‍; വിസ സെന്‍റര്‍ വീണ്ടും തുറക്കാനുള്ള ആവശ്യവുമായി ടെക്നോപാര്‍ക്ക് കമ്പനികള്‍...  (4 hours ago)

Malayali Vartha Recommends