Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരണം ആ രണ്ട് കുഞ്ഞുങ്ങളെ തൊട്ടില്ല! തലയണ മാറ്റിയപ്പോൾ കണ്ടത് അഞ്ച് പാമ്പുകളെ! കൊടാലിയിലെ ആ വിധി കുറ്റ്യാടിയിൽ മാറിയത് ഇങ്ങനെ...


അടഞ്ഞ ഗേറ്റിനുള്ളിൽ ആരും കേൾക്കാതെ പോയ ആ നിലവിളി! അൽമയുടെ മരണം മുൻകൂട്ടി നിശ്ചയിച്ചതോ? വ്ളാതങ്കരയെ നടുക്കിയ ക്രൂരതയുടെ ചുരുളഴിയുന്നു..!


നെടുങ്കണ്ടത്ത് അമ്മയെയും മകനെയും കൊന്ന് കുഴിച്ചുമൂടിയെന്ന് സംശയം; പോലീസ് എത്തിയപ്പോൾ ഇളയ മകൻ ഓടി രക്ഷപ്പെട്ടു, വീട്ടുപരിസരത്ത് ശരീരഭാഗങ്ങൾ കണ്ടെത്തി...


ക്ലാസ് മുറിയിലെ ശാന്തനായ അധ്യാപകൻ കിടപ്പുമുറിയിൽ കൊടും കൊലയാളി! യൂട്യൂബറായ ഭാര്യയോടുള്ള പകയ്ക്ക് പിന്നിലെന്തായിരുന്നു..?


പെൺകുട്ടികളുടെ ഹോസ്റ്റലിൽ അതിക്രമിച്ചു കയറി.. വിദ്യാർഥിനിയെ പീഡിപ്പിച്ച സംഭവത്തിൽ 67 കാരൻ അറസ്റ്റിൽ... എങ്ങനെ സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഇവിടെയെത്തി..

ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം .. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി

18 JANUARY 2020 02:55 PM IST
മലയാളി വാര്‍ത്ത

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

1926 വരെ തെക്കൻ കേരളത്തിലും കന്യാകുമാരി ജില്ലയിലും നാടാൻമാർ മുമ്പ് ചന്നാൻമാർ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്.ഈ സമുദായത്തിൽ പെട്ട സ്ത്രീകൾക്ക് അരമുതൽ കാൽമുട്ട് വരെ വസ്ത്രം ധരിക്കാൻ മാത്രമേ അനുവാദമുണ്ടായിരുന്നുള്ളൂ.മാറ്‌ മറിച്ചു നടക്കാൻ ശ്രമിച്ചവരെ സവർണ്ണ വിഭാഗക്കാർ ആക്രമിക്കുമായിരുന്നു

അക്കാലത്തു ലണ്ടൻ മിഷൻ സൊസൈറ്റിയുടെ സ്കൂളുകളിൽ പഠിച്ചിറങ്ങിയ നാടാർ പെൺകുട്ടികൾ മാറുമറയ്ക്കണം എന്ന് നിർബന്ധം കാണിച്ചതിലൂടെയാണ് ഈ ലഹള ആരംഭിക്കുന്നത് . ഇങ്ങനെ പഠിച്ചിറങ്ങിയ ചാന്നാർ പെൺകുട്ടികൾ മേൽവസ്ത്രം ഉടുക്കാൻ തുടങ്ങിയത്തിൽ പ്രകോപിതരായ സവർണ്ണ മേധാവിത്വം 1822ൽ വലിയ പ്രക്ഷോപം നടത്തുകയും പത്മനാഭപുരം കോടതിയിൽ ഹർജി നൽകുകയും ചെയ്തു. 1823 ലെ വിധിയിൽ ചാന്നാർ സ്ത്രീകൾക്ക് നേർത്ത മേൽമുണ്ട് ധരിക്കാമെന്നു വിധി വന്നു.

അന്നത്തെ ദിവാനായിരുന്ന കേണൽ മൺറോയുടെ ഉത്തരവ് പ്രകാരം ക്രിസ്ത്യൻ ചന്നാർ സ്ത്രീകൾക്ക് കുപ്പായം ധരിക്കാമെന്നും മേൽമുണ്ട് ധരിച്ച് കൂടായെന്നും തീരുമാനമായി ..ഇതോടെ ലഹള അല്പം ശമിച്ചെങ്കിലും ക്രമേണഹിന്ദു ചന്നാർ സ്ത്രീകളും കുപ്പയമിട്ടുതുടങ്ങി ..പിന്നീട് മേൽമുണ്ടും ധരിച്ചു .. ഇതിൽ പ്രകോപിതരായ അധികാരിവർഗ്ഗം വീണ്ടും ലഹള ശക്തമാക്കി.

1828 ൽ കൽക്കുളത്ത് ചന്തയിൽ രണ്ട് ചാന്നാട്ടിമാരെ മേൽവസ്ത്രം ധരിച്ചതിനു സവർണ്ണന്മാർ വിവസ്ത്രരാക്കി. ഇതാണ് ചാന്നാർ ലഹളക്ക് കാരണമായത് . ഒടുവിൽ 1859 ജൂലയ് 26ന് ഉത്രം തിരുനാൾ നാടാർ സ്ത്രീകൾക്ക് സവർണ്ണരുടെ വസ്ത്രങ്ങളെ അനുകരിയ്ക്കാത്ത വിധം ഏത് വസ്ത്രവും ധരിക്കാമെന്ന കൽപ്പന പുറപ്പെടൂവിച്ചു. എന്നാൽ മദ്രാസ് ഗവർണ്ണരായിരുന്ന ലോഡ് ഹാരിസി ന്റെ നിർദ്ദേശപ്രകാരം സവർണ്ണരുടെ വസ്ത്രത്തെ അനുകരിയ്ക്കരുത് എന്ന നിബന്ധന പിന്നീട് പിൻവലിക്കേണ്ടി വന്നു.

ചാന്നാർ ലഹള ചരിത്രത്തിൽ ഇടം നേടിയപ്പോൾ അത്രക്കൊന്നും ശ്രദ്ധ കിട്ടാതെ പോയ ഒന്നായിരുന്നു നങ്ങേലി എന്ന സ്ത്രീയുടെ ജീവത്യാഗം

. ചേര്‍ത്തലയ്ക്കടുത്താണ് നങ്ങേലിയുടെ കുടുംബം താമസിച്ചിരുന്നത്. ഭര്‍ത്താവ് കണ്ടപ്പന്‍. ബ്രിട്ടീഷുകാര്‍ക്ക് കീഴില്‍ ഉണ്ടായിരുന്ന ഇന്ത്യയിലെ നാട്ടുരാജ്യങ്ങളുടെ മേൽ വിവിധ നികുതികള്‍ അടിച്ചേൽപ്പിച്ചിരുന്നു..ഈ അവസരം മുതലെടുത്ത് നാട്ടുരാജാക്കന്‍മാര്‍ അവരുടെ താഴെക്കിടയിലുള്ള താണജാതിക്കാര്‍ക്ക് തലക്കരവും മുലക്കരവും ചുമത്താൻ തുടങ്ങി .ബ്രിട്ടീഷുകാരുടെ വരവോടെ സ്ത്രീകൾ മാറു മറക്കാൻ തുടങ്ങിയതിനോടനുബന്ധിച്ച് മുലക്കരം അടയ്ക്കാതെ സ്ത്രീകള്‍ക്ക് മാറ് മറയ്ക്കാന്‍ അധികാരമില്ല എന്ന നിയമം കേരളത്തിലെ നാട്ടുരാജാക്കന്മാർ കൊണ്ടുവന്നു. സവർണ മേധാവികളുടെ കണ്ണുകളും കൈകളും വലിപ്പത്തിനും ആകൃതിക്കുമനുസരിച്ച‌് മാറുകൾക്ക് കരം നിശ്ചയിച്ചപ്പോൾ പട്ടിണി പാവങ്ങളായ സ്ത്രീകൾ വീണ്ടും ഉടുമുണ്ട് ഉപേക്ഷിച്ചു

ഈഴവ വിഭാഗത്തില്‍പ്പെട്ട യുവതിയായ നങ്ങേലി പ്രതികരിച്ചു. മുലക്കരം അടക്കാൻ തയ്യാറായില്ലെന്ന് മാത്രമല്ല മേൽമുണ്ട് ധരിക്കാനും തുടങ്ങി.. ഇത് കരം പിരിക്കുവാൻ ചുമതലപ്പെട്ട രാജകിങ്കരന്മാരെ അലോസരപ്പെടുത്തി. നങ്ങേലിയുടെ ‘ധിക്കാരം’ നാടാകെ പരന്നു. കണ്ടന്റെ ഭാര്യ മാറുമറച്ചിരിക്കുന്നു. വിവരമറിഞ്ഞ രാജകിങ്കരന്മാർ അക്രമാസക്തമായി കണ്ടന്റെ വീട്ടിലെത്തി നങ്ങേലിയോടു മുലക്കരം ആവശ്യപ്പെട്ടു. തൊട്ടുകൂടാത്തവരെങ്കിലും സവർണ മേധാവിത്വത്തിന‌് അയിത്തമല്ലാത്ത അവർണരുടെ പണം കരമായി നൽകാൻ “ആചാരപ്രകാരം’ നങ്ങേലി വാഴയില തറയിൽ വിരിച്ചു. മുലക്കരം ചോദിച്ചവർക്ക‌് മുലയറുത്തു നൽകി, എക്കാലത്തെയും ഉയർന്ന മുലക്കരം!. ഇനി നിങ്ങൾക്കു മുലക്കരം വേണ്ടല്ലോ എന്ന ചോദ്യം ഒരു ജനതയുടെ ഉയിർത്തെഴുന്നേൽപ്പിന്റെ ശബ്ദമായി മാറി

അന്നു വൈകുന്നേരത്തോടെ രക്തം വാര്‍ന്ന് നങ്ങേലി മരിച്ചു. അവളുടെ ചിതയില്‍ ചാടി ഭര്‍ത്താവും. നങ്ങേലിയുടെ ആത്മാഹുതിയോടെ മുലക്കരം തിരുവിതാംകൂറില്‍ നിര്‍ത്തലാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മരിച്ചുപോയ സഹോദരിയുടെ ബാങ്ക് അക്കൗണ്ടിലെ പണം പിന്‍വലിക്കാന്‍ അസ്ഥികൂടം ഹാജരാക്കി വയോധികന്‍  (1 hour ago)

ഭക്ഷ്യവിഷബാധയേറ്റ് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം  (2 hours ago)

കുംഭമേളയിലെ വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം:മദ്ധ്യപ്രദേശ് പൊലീസിന്റെ റിപ്പോര്‍ട്ട് തേടി  (2 hours ago)

നിതിന്‍ രാജിന്റെ ആത്മഹത്യ: രണ്ടാം പ്രതി ഡോ. സംഗീത നമ്പ്യാര്‍ എസിപിക്ക് മുന്നില്‍ ഹാജരായി  (2 hours ago)

വീടിനുള്ളില്‍ വെച്ച് കളിപ്പാട്ടം എടുക്കുന്നതിനിടെ നാല് വയസ്സുകാരിക്ക് പാമ്പുകടിയേറ്റു  (2 hours ago)

കുട്ടികളുടെ ഫീസിനെ കുറിച്ച് ആലോചിക്കുമ്പോള്‍ ഇതല്ല ഇതിനപ്പുറവും ചെയ്തുപോകുമെന്ന് സുരാജ്  (2 hours ago)

മുറ്റത്ത് കളിച്ചുകൊണ്ടിരുന്ന നാല് വയസ്സുകാരനെ തെരുവുനായ കടിച്ചു  (2 hours ago)

24കാരന് ഗര്‍ഭപാത്രം ഉണ്ടെന്ന് സ്‌കാനിങ്ങ് റിപ്പോര്‍ട്ട്  (2 hours ago)

ആയൂരില്‍ കെഎസ്ആര്‍ടിസിയും കാറും കൂട്ടിയിടിച്ചു  (2 hours ago)

തൊണ്ടിമുതല്‍ കേസില്‍ ആന്റണി രാജു സമര്‍പ്പിച്ച അപ്പീല്‍ സുപ്രീം കോടതി തള്ളി  (2 hours ago)

മുണ്ടത്തിക്കോട് വെടിക്കെട്ടുപുര ദുരന്തത്തില്‍ നാലുപേരെ തിരിച്ചറിഞ്ഞു  (2 hours ago)

സായ് പല്ലവിക്കെതിരെ സൈബര്‍ ആക്രമണം  (2 hours ago)

തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകനെ അജ്ഞാതര്‍ വെടിവച്ചു  (3 hours ago)

തിരുവനന്തപുരത്ത് കളിക്കുന്നതിനിടെ 15കാരന് പാമ്പുകടിയേറ്റു  (3 hours ago)

ആദ്യം ഹോര്‍മുസ് തുറക്കുക; അമേരിക്കയ്ക്ക് മുന്നില്‍ നിര്‍ദേശങ്ങളുമായി ഇറാന്‍  (3 hours ago)

Malayali Vartha Recommends