Widgets Magazine
20
Oct / 2025
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ദീപാവലി ആഘോഷങ്ങളിൽ മുഴുകുമ്പോൾ..ആസ്ത്മ, എക്സിമ, അലർജി എന്നിവയുള്ള കുട്ടികളുടെ കാര്യത്തിൽ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യ വിദഗ്ധർ..ഗുരുതരമായ അലർജിക്ക് കാരണമാകും..


ഓരോ ദിവസവും സ്വർണം കുതിച്ചുയരുകയാണ്.. സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല.. ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ നിരക്ക് 95,960 രൂപയാണ്.. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്ക്...


തിരുവനന്തപുരത്ത് ഒരു വീട്ടമ്മയുടെ മരണം.. ആത്മഹത്യക്കുറിപ്പ് പുറത്തുവന്നതോടെ ഡിസിസി ജനറല്‍ സെക്രട്ടറിയും, കൗണ്‍സിലറുമായ ജോസ് ഫ്രാങ്ക്‌ളിനെതിരെ ഉയരുന്നത് ഗുരുതര ആരോപണങ്ങള്‍..


പോറ്റിയുടെ ഹാർഡ് ഡിസ്ക്കിൽ എന്തൊക്കെയുണ്ട് ?കേരളത്തിലെ ചില പ്രമുഖ രാഷ്ട്രീയ നേതാക്കളുടെ നെഞ്ച് പെരുമ്പറ കൊട്ടി തുടങ്ങി.. പ്രതികളുടെ ഹാർഡ് ഡിസ്ക്കുകൾ അവരുടെ ഹൃദയമാണ്...


കരൂരില്‍ ദുരന്തത്തിന് ഇരയായ കുടുംബങ്ങളെ കാണാന്‍ ദളപതി വിജയ് വൈകാതെ എത്തും.. മരിച്ചവരുടെ ബന്ധുക്കള്‍ക്ക് 7.8 കോടി രൂപയാണ് വിജയ് നല്‍കിയിരിക്കുന്നത്... ദുരന്തമുണ്ടായ വേളയില്‍ നല്‍കിയ വാക്ക് വിജയ് പാലിച്ചു എന്ന് ടിവികെ നേതാക്കള്‍..

ജനാധിപത്യത്തിന്റെ ദൈവദൂതന്‍

20 NOVEMBER 2012 04:52 AM IST
മലയാളി വാര്‍ത്ത.

More Stories...

കടലിന്റെ ഉള്ളിൽ 8,500 വർഷം പഴക്കമുള്ള ഒരു ലോകം

സംരംഭകര്‍ക്ക് ആഫ്രിക്ക തുറന്നിടുന്നത് വലിയ അവസരങ്ങൾ: മലയാളികള്‍ക്ക് അവസരങ്ങളുടെ ഭൂഖണ്ഡം

1938 -ല്‍ ഡി സി സി അധ്യക്ഷയായ ആദ്യവനിത...ഇത് പി എസ് സി യിൽ ചോദിക്കും ,ഉറപ്പ്...

ആർമിയിൽ വനിതകൾക്ക് 'കന്യകാത്വ' പരിശോധന ഇല്ല! പകരം ഈ ടെസ്റ്റ്... ഇനി മുതൽ പുരുഷനും സ്ത്രീക്കും തുല്യ യോഗ്യത പരീക്ഷ: അടിമുടി മാറ്റവുമായി ഇന്തോനേഷ്യ

ബിഹാര്‍ റെജിമെന്റും ഘാതക് പ്ലാറ്റൂണും...അതിര്‍ത്തിയിലെത്തിയ ബിഹാര്‍ റെജിമെന്റും ഒപ്പമുള്ള ഘാതക് കമാന്‍ഡോകളും കൂടി സിനിമയിലൊക്കെ കാണുന്നതുപോലെ 18 ചൈനീസ് പട്ടാളക്കാരുടെ കഴുത്ത് ഒടിച്ചുകളഞ്ഞു...അതിനുശേഷം പാറക്കഷണങ്ങള്‍ കൊണ്ട് ഇടിച്ച് അവരുടെ മുഖം തിരിച്ചറിയാന്‍ കഴിയാത്തതു പോലെ വികൃതമാക്കി...പലരുടെയും കയ്യും കാലും ഒടിഞ്ഞ നിലയിലോ വേര്‍പെട്ട നിലയിലോ ആണ് കണ്ടെത്തിയത് .. കൊന്നശേഷം ശരീരങ്ങള്‍ ആക്രോശത്തോടെ വലിച്ചെറിയുകയാണത്രെ ഇവർ ചെയ്തത് ...ചൈനയെ അക്ഷരാർത്ഥത്തിൽ വിറപ്പിച്ചുകളഞ്ഞ ഘാതക് പ്ലാറ്റൂണും ബിഹാ

 ഒരു ജീവിതത്തില്‍ ഒട്ടേറെ ജീവിതങ്ങള്‍ ജീവിച്ച ചാരിതാര്‍ത്ഥ്യവുമായി ഇതാ, ഒരു മഹാപുരുഷന്‍ എണ്‍പത്‌ പിന്നിട്ടിരിക്കുന്നു. അതു മറ്റാരുമല്ല, സോവിയറ്റ്‌ യൂണിയന്റെ അവസാനത്തെ രാഷ്‌ട്രപതി മിഖായേല്‍ ഗോര്‍ബച്ചേവാണ്‌.

ലോകമെമ്പാടുമുള്ള ജനാധിപത്യ പ്രേമികള്‍ക്ക്‌ ആ പേരു മധുരമുള്ളതാണ്‌. ചില രാജ്യങ്ങളില്‍ ഇന്നും അവശേഷിക്കുന്ന കമ്യൂണിസ്റ്റു സഖാക്കള്‍ക്കാവട്ടെ അതു കേള്‍ക്കുന്നതേ അലര്‍ജിയുമാണ്‌!
ലോകത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തില്‍ ഗോര്‍ബച്ചേവിനുള്ള ഇടം ആര്‍ക്കും അതിക്രമിച്ചെടുക്കാവുന്നതല്ല. സൂര്യരശ്‌മികള്‍ക്കു പോലും പ്രവേശനം ഇല്ലാതിരുന്ന ക്രെംലിന്‍ കൊട്ടാരത്തിന്റെ വാതിലുകള്‍ ജനാധിപത്യത്തിന്റെ ഇളം കാറ്റിനു കടന്നെത്താന്‍ പാകത്തില്‍ തുറന്നുകൊടുത്ത മഹാനായ ജനനേതാവു കൂടിയാണദ്ദേഹം.
1985ല്‍ സോവ്യറ്റു കമ്യൂണിസ്റ്റുപാര്‍ട്ടിയുടെ ഒന്നാം സെക്രട്ടറിയും രാഷട്രത്തലവനുമായി ചുമതലയേറ്റതിനുശേഷം അദ്ദേഹം പ്രഖ്യാപിച്ച രണ്ടു നയങ്ങള്‍, പെരിസ്‌ട്രോയിക്കയും ഗ്ലാസ്‌നസ്റ്റും, ലോകത്തിന്റെ മുഴുവന്‍ ശ്രദ്ധ ആകര്‍ഷിച്ച പരിവര്‍ത്തന കാഹളങ്ങളായിരുന്നു. അതിന്റെ സ്വാഭാവിക പരിണാമമായിരുന്നു റഷ്യയിലെ കമ്യൂണിസ്റ്റു പാര്‍ട്ടിയുടെ തകര്‍ച്ചയും ജനാധിപത്യ പുനഃസ്ഥാപനവും.
എങ്കിലും ചിലരദ്ദേഹത്തെ കുറ്റപ്പെടുത്തുന്നുണ്ട്‌, സോവ്യറ്റ്‌ യൂണിയന്‍ തകരാതെ തന്നെ ഈ മാറ്റങ്ങളൊക്കെ വരുത്താന്‍ അദ്ദേഹം എന്തുകൊണ്ടു കരുതലെടുത്തില്ല എന്ന്‌. അതു സാധ്യമായിരുന്നില്ല എന്നു ചരിത്രം പരിശോധിച്ചാല്‍ വ്യക്തമാകും. അധികാരത്തിന്റെ ഉരുക്കുമുഷ്‌ടി ഉപയോഗിച്ച്‌ അയല്‍ രാജ്യങ്ങളെ റഷ്യയോടു യോജിപ്പിച്ചാണു ലെനിനും സ്റ്റാലിനും സോവ്യറ്റു രാഷ്‌ട്രനിര്‍മിതി സാധിച്ചത്‌. ഏതിനുമൊരു പരിധിയുണ്ടല്ലൊ. ആ പരിധി കഴിഞ്ഞപ്പോള്‍ അധികാരത്തിന്റെ പിടി അയഞ്ഞു. അയല്‍രാഷ്‌ട്രങ്ങള്‍ വീണ്ടും വീണ്ടും സ്വതന്ത്രമായി. അതിനു നിമിത്തമാകുക എന്ന നിയോഗമേ ഗോര്‍ബച്ചേവിനുണ്ടായിരുന്നുള്ളു.
അധികാരം നഷ്‌ടപ്പെട്ടതിനുശേഷം ഗോര്‍ബച്ചേവു തികഞ്ഞ അക്കാദമിഷ്യനും മനുഷ്യാവകാശപ്രവര്‍ത്തകനുമായി എഴുത്തും പ്രഭാഷണങ്ങളുമായി കഴിയുന്നു. രണ്ടു പ്രസ്ഥാനങ്ങളുണ്ടദ്ദേഹത്തിന്‌. ഗോര്‍ബച്ചേവ്‌ ഫൗണ്ടേഷനും പരിസ്ഥിതി കൂട്ടായ്‌മയായ ഗ്രീന്‍ ക്രോസ്‌ ഇന്റര്‍നാഷണലും.
ഇന്നത്തെ റഷ്യന്‍ അധികാരികളുടെ പ്രവര്‍ത്തനശൈലിയില്‍ അദ്ദേഹം സംതൃപ്‌തനല്ല. കപട ജനാധിപത്യമാണവരുടേതെന്ന പരാതിയും അദ്ദേഹത്തിനുണ്ട്‌. `ജനദ്രോഹപരമായി ഒന്നും ചെയ്യാന്‍ എനിക്കിഷ്‌ടമില്ലായിരുന്നു. എപ്പോഴും ഞാന്‍ ജനങ്ങളുടെ ക്ഷേമവും സന്തോഷവുമാണു പ്രധാനമായി കരുതിയത്‌' എന്ന്‌ ആത്മാര്‍ത്ഥതയോടും ചാരിതാര്‍ത്ഥ്യത്തോടും കൂടി പറയാന്‍ കഴിയുന്ന ജനാധിപത്യത്തിന്റെ ദൈവദൂതന്‌ ഇങ്ങനെ ഉത്‌കണ്‌ഠപ്പെടാതിരിക്കാനാവില്ലല്ലൊ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

റോഡിലേക്ക് പന മറിച്ചിട്ട കാട്ടുകൊമ്പന്‍ കബാലി ഗതാഗതം സ്തംഭിപ്പിച്ചത് മണിക്കൂറുകളോളം  (2 hours ago)

ഹോസ്റ്റലില്‍ കയറി പീഡിപ്പിച്ച സംഭവത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും കസ്റ്റഡിയിലെടുത്ത പ്രതി കുറ്റം സമ്മതിച്ചു  (3 hours ago)

സംസ്ഥാനത്ത് ഇടിമിന്നലോടുകൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും സാധ്യത; ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്  (3 hours ago)

വിവാഹിതയായ മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കാസര്‍കോട് പിതാവ് അറസ്റ്റില്‍  (3 hours ago)

സ്‌റ്റൈലിഷ് ലുക്കില്‍ മഹേഷ് നാരായണന്‍ ചിത്രത്തിന്റെ ലൊക്കേഷനില്‍ മമ്മൂട്ടി  (3 hours ago)

തൊടുപുഴയില്‍ കാര്‍ മറിഞ്ഞ് പിഞ്ചുകുഞ്ഞ് ഉള്‍പ്പെടെ രണ്ടു മരണം  (3 hours ago)

വീടിനുള്ളില്‍ സൂക്ഷിച്ച നാടന്‍ബോംബ് പൊട്ടിത്തെറിച്ച് 4 പേര്‍ക്ക് ദാരുണാന്ത്യം  (3 hours ago)

വെഞ്ഞാറമൂട് പടക്കം പൊട്ടി യുവാവിന്റെ കൈയ്യിലെ രണ്ടു വിരലുകള്‍ നഷ്ടപ്പെട്ടു  (3 hours ago)

അമിത് ഷായുടെ പരാമര്‍ശത്തിനെതിരെ പ്രതിഷേധവുമായി ജെഡിയു  (4 hours ago)

വെടിനിറുത്തല്‍ കരാര്‍ നിലവില്‍ വന്ന് ഒരാഴ്ചയ്ക്ക് ശേഷം ഗാസയില്‍ വീണ്ടും ഇസ്രയേല്‍ ആക്രമണം  (4 hours ago)

ലൂവര്‍ മ്യൂസിയത്തില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആഭരണങ്ങള്‍ മോഷണംപോയി  (5 hours ago)

യാത്രക്കാരന്‍ വിമാനത്തിനുള്ളില്‍ കുഴഞ്ഞു വീണു; മദീനയിലേക്കുള്ള വിമാനത്തിന് തിരുവനന്തപുരത്ത് എമര്‍ജന്‍സി ലാന്‍ഡിംഗ്  (5 hours ago)

ദേശീയ പുരസ്‌കാരങ്ങള്‍ ലഭിക്കാത്തതിലുളള സങ്കടം പങ്കുവച്ച് ഷീല  (7 hours ago)

ലോറി ഡ്രൈവര്‍മാര്‍ക്ക് ലൈന്‍ ട്രാഫിക് പരിശീലന ക്ലാസുമായി എംവിഡി  (7 hours ago)

യുവതിയുടെ ഗര്‍ഭത്തെച്ചൊല്ലി തര്‍ക്കം: ഗര്‍ഭിണിയെ കൊലപ്പെടുത്തി കാമുകന്‍;കാമുകനെ കൊലപ്പെടുത്തി ഭര്‍ത്താവ്  (8 hours ago)

Malayali Vartha Recommends