വെള്ളിത്തിരയിൽ വിസ്മയം തീർത്ത് അമിതാഭ് ബച്ചനും ആമിര്‍ ഖാനും; 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' ട്രെയിലര്‍ സോഷ്യൽമീഡിയയിൽ തരംഗമാകുന്നു; ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും
അമിതാഭ് ബച്ചനും ആമിര്‍ ഖാനും ഒന്നിച്ചെത്തുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' ട്രെയിലര്‍ റിലീസായി. ആക്ഷന്‍ പിരീഡ് ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍'. യഷ് രാജ് ഫിലിംസാണ് ട്രെയിലര്‍ റിലീസ് ചെയ്തിരിക്കുന്നത്. എന്നാല്‍ ട്രെയിലര്‍ ഹോളിവുഡിലെ വിഖ്യാത ചിത്രം പൈററ്റ്‌സ് ഓഫ് ദി കരീബിയനെയും നായകന്‍ ജോണി ഡെപ്പിനെയും അനുസ്മരിക്കും വിധമാണ്. ഇതിനോടകം തന്നെ ട്രെയിലറും ചിത്രവും ചര്‍ച്ചയായി കഴിഞ്ഞു. ആരാധകരധികവും ചിത്രം ഹോളിവുഡ് ചിത്രത്തിന്റെ കോപ്പിയാണെന്ന തരത്തിലുള്ള കമന്റുകളും ട്രെയിലറിന്‌ആരാധകര്‍നല്‍കുന്നുണ്ട്. നായകന്‍ ആമിര്‍ഖാനും ജോണിഡെപ്പിനെ അനുകരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നും വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്.
1795 ലെ കഥയാണ് ചിത്രം പറയുന്നത്. വ്യാപാരത്തിനായി ഈസ്റ്റ് ഇന്ത്യാ കമ്ബനി ഇന്ത്യയിലേക്ക് വന്ന കാലഘട്ടമാണ് ചിത്രത്തിന്റെ കഥാപശ്ചാത്തലമാകുന്നതെന്ന സൂചനകളാണ് ട്രെയിലര്‍ നല്‍കുന്നത്. ഫിലിപ്പ് മെഡോസ് ടെയ്ലറുടെ നോവലായ 'കണ്‍ഫെഷന്‍സ് ഓഫ് എ തംഗ് ആന്‍ഡ് ദ കള്‍ട്ട് ഓഫ് ദ തഗ്ഗീ' യെ ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രമാണ് 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍. മുന്‍പ്, ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്ന അമിതാഭ് ബച്ചന്‍, കത്രീന കെയ്ഫ്, ഫാത്തിമ സന ഷെയ്ഖ്, ജോണ്‍ ക്ലീവ് എന്നിവരുടെ മോഷന്‍ പോസ്റ്ററുകളും റിലീസ് ചെയ്തിരുന്നു.ധൂം3'ക്ക് ശേഷം വിജയ് കൃഷ്ണ ആചാരി സംവിധാനം നിര്‍വ്വഹിക്കുന്ന 'തഗ്സ് ഓഫ് ഹിന്ദോസ്ഥാന്‍' എന്ന ആക്ഷന്‍- അഡ്വഞ്ചര്‍ ചിത്രം നവംബര്‍ 8 ന് തിയേറ്ററുകളിലെത്തും.
https://www.facebook.com/Malayalivartha