Widgets Magazine
13
Feb / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് വോട്ടര്‍പ്പട്ടികയുടെ തീവ്രപരിഷ്‌കരണവുമായി (എസ്ഐആർ) ബന്ധപ്പെട്ട് ഹിയറിങ് നടപടികള്‍ അവസാന ഘട്ടത്തിലേക്ക്...


ടി20 ലോകകപ്പില്‍ ഇന്ത്യക്ക് തുടര്‍ച്ചയായ രണ്ടാം ജയം.... അരുണ്‍ ജെയ്റ്റ്‌ലി സ്‌റ്റേഡിയത്തില്‍ നമീബിയയെ 93 റണ്‍സിനാണ് ഇന്ത്യ പരാജയപ്പെടുത്തിയത്


പുതിയ ഓഫീസായ സേവാതീർത്ഥും ധന-പ്രതിരോധ മന്ത്രാലയങ്ങളുടെ ആസ്ഥാനമായ കർത്തവ്യ ഭവൻ സമുച്ചയവും ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമർപ്പിക്കും


വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ്.. കേരളത്തിന്റെ മുഖ്യമന്ത്രി സ്ഥാനത്തേക്ക് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍..മുഖ്യമന്ത്രി പിണറായി വിജയനേക്കാള്‍ ജനപ്രീതിയില്‍ മുന്നിലെത്തിയിരുന്നു..


ദേശീയ പണിമുടക്കിൽ വാഹനങ്ങൾ നിർബന്ധിച്ച് തടയില്ലെന്ന, തൊഴിലാളി സംഘടനകളുടെ വാഗ്ദാനം ആദ്യ മണിക്കൂറിൽതന്നെ പാഴ്‌വാക്കായി... കൽപ്പറ്റയിൽ ചരക്കുലോറി തടഞ്ഞ പണിമുടക്ക് അനുകൂലികൾ ഡ്രൈവർക്കുനേരെ അസഭ്യവർഷം നടത്തി...

മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

05 JUNE 2023 04:33 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായെത്തിയ വാഹനാപകടം അച്ഛന്റെ ജീവനെടുത്തുവെന്ന വേദന താങ്ങാനാകാതെ പൊട്ടിക്കരയുന്ന മൂത്ത മകന്റെ കണ്ണീർ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും.

18 വര്‍ഷം മുമ്പാണ് സുധി ആദ്യ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു അത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ പ്രതീക്ഷയും ആഗ്രഹങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് അവര്‍ കാലെടുത്തു വച്ചത്. ആ ജീവിതത്തിലെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ടാണ് മകന്‍ രാഹുല്‍ ജനിച്ചത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. മകന്‍ ജനിച്ച് ഒന്നര വയസ് മാത്രം പ്രായമായിരിക്കെ ആദ്യ ഭാര്യ കുഞ്ഞിനെയും സുധിയെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോവുകയായിരുന്നു.

നടനെയും കുടുംബത്തേയും ഏറെ തളര്‍ത്തിയ ആ സംഭവത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുധി ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിനിടെയാണ് വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ അവനെയും കൂട്ടി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മറ്റും സുധി എത്തിയിരുന്നത്. സ്റ്റേജിന് പിന്നില്‍ മകനെ ഉറക്കി കിടത്തിയും അല്ലെങ്കില്‍ മകനെ സഹതാരങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കും.

 

അതുകൊണ്ടു തന്നെ് അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മകന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങിയിരുന്നു. നടന്‍ അസീസ് നെടുമങ്ങാട് അടക്കമുള്ളവര്‍ ആ ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഹുലിന്റെ ഊണും ഉറക്കവും എല്ലാം അച്ഛന്‍ സുധിക്കൊപ്പമായിരുന്നു. അച്ഛനൊപ്പം സന്തോഷകരമായി ജീവിച്ചു വരവേയാണ് രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യയുടെ മരണം സംഭവിച്ചത്. സുധിയെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യ ഭാര്യയ്ക്ക് ആ ജീവിതത്തില്‍ സമാധാനമേ ഉണ്ടായിരുന്നില്ല.

രണ്ടാം ബന്ധത്തില്‍ ഒരു കുഞ്ഞും ജനിച്ചിരുന്നു. ആ കുഞ്ഞിനെ ഓര്‍ത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദാമ്പത്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടു വര്‍ഷം മുമ്പ് അവര്‍ ആത്മഹത്യ ചെയ്തത്. അപ്പോഴൊന്നും ഒരു തുള്ളി കണ്ണീര് പോലും ഒന്നിന്റെ പേരിലും സുധി വീഴ്ത്തിയില്ല.

തന്നെ അത്രത്തോളം വേദനിപ്പിച്ച ആദ്യ ഭാര്യയോട് ഒരു തരത്തിലും ദേഷ്യമോ പരിഭവമോ വച്ചു പുലര്‍ത്തിയിരുന്നില്ല സുധി. കാരണം, വളരെയധികം സന്തോഷം നിറഞ്ഞ ജീവിതമാണ് രേണുവിലൂടെ സുധിയ്ക്ക് ലഭിച്ചത്. മകന്‍ രാഹുലിന് 11 വയസ് ഉള്ളപ്പോഴാണ് സുധി രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.

അപ്പോഴാണ് രേണു എന്ന പെണ്‍കുട്ടി തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന് മുതല്‍ രാഹുല്‍ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല. സുധിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അറിഞ്ഞാണ് രേണു നടന്റെ ജീവിതത്തിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ രേണുവിന്റെ വരവിനു ശേഷമുള്ള സുധിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് രേണുവിനുള്ളത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ വീണ്ടും സന്തോഷം നിറഞ്ഞതായി മാറുകയായിരുന്നു ജീവിതം.

 

കോവിഡ് കാലമൊക്കെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. കടം വാങ്ങിയും പലിശയ്ക്കെടുത്തും ഒക്കെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. അതിന്റെ പേരില്‍ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം മറികടന്ന് ഒരു വീടും സ്ഥലവും എന്ന സ്വപ്നത്തിലേക്ക് നടക്കവേയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. രാവും പകലുമില്ലാതെ അധ്വാനിച്ചിരുന്ന മനുഷ്യനായിരുന്നു കൊല്ലം സുധി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കായി വടകരയില്‍ എത്തി അതു കഴിഞ്ഞു മടങ്ങും വഴിയാണ് സുധിയെ തേടി മരണം എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരൾരോഗം മൂർച്ഛിച്ച് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു  (9 minutes ago)

ലോഡുമായെത്തിയ ലോറി നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞു...  (14 minutes ago)

ഇന്ത്യൻ വിദ്യാർഥിയുടെ കുടുംബത്തിന് 29 മില്യൻ ഡോളർ നഷ്ടപരിഹാരം  (26 minutes ago)

തിരുവനന്തപുരത്തെ പാവപെട്ട ജനവിഭാഗങ്ങൾക്ക് അവശ്യ മെഡിക്കൽ സേവനങ്ങൾ എത്തിക്കുന്നതിനായാണ് യൂണിറ്റ്  (28 minutes ago)

പിതാവിനെ കാണാൻ മാതാവിനോടൊപ്പമെത്തിയ പിഞ്ചു കുഞ്ഞ് വാഹനാപകടത്തിൽ മരിച്ചു...  (50 minutes ago)

റഷ്യയില്‍ നിന്ന് 10,000 കോടി രൂപ ചെലവില്‍ 288 എസ്-400 മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ...  (1 hour ago)

കാർ ബൈക്കിലും ചരക്കുലോറിയിലും ഇടിച്ചുണ്ടായ അപകടത്തിൽ ഏഴുപേർക്ക് ദാരുണാന്ത്യം  (1 hour ago)

ആശ പ്രവര്‍ത്തകരുടെ പ്രശ്‌നങ്ങള്‍ ശാശ്വതമായി പരിഹരിക്കും; ഗുണനിലവാരം ഇല്ലാത്തതും കാലാവധി കഴിഞ്ഞതുമായ മരുന്ന് വില്‍ക്കപ്പെടില്ലെന്ന് ഉറപ്പാക്കും; ആരോഗ്യ കേരളത്തെ വീണ്ടെടുക്കും; പദ്ധതികള്‍ പ്രഖ്യാപിച്ച്  (1 hour ago)

യുഎസ് - ഇന്ത്യ വ്യാപാര കരാർ ഇന്ത്യൻ കാർഷിക സമൂഹത്തിന് വൻ തിരിച്ചടി; തൊഴിലാളികളെ ദ്രോഹിക്കുന്നതിൽ ഭരണകൂട ഭീകരത വർദ്ധിക്കുന്നു; പൊട്ടിത്തെറിച്ച് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ  (1 hour ago)

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് തമിഴ്‌നാട്ടില്‍ സ്ത്രീകളുടെ അക്കൗണ്ടില്‍ 5000 രൂപയെത്തി...  (1 hour ago)

സ്വർണവിലയിൽ വീണ്ടും വൻ ഇടിവ്...  (2 hours ago)

എഫ്ഐആർ റദ്ദാക്കണമെന്നാവശ്യപ്പെട്ട്, കേസിലെ പ്രതിയായ സ്മാർട്ട് ക്രിയേഷൻ സിഇഒ  (2 hours ago)

പി​ക്അ​പ് വാ​ഹ​നം മ​റി​ഞ്ഞ് ഡ്രൈ​വ​ർക്ക് ദാരുണാന്ത്യം  (3 hours ago)

ബംഗ്ലാദേശ് പൊതുതിരഞ്ഞെടുപ്പിൽ ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടിക്ക് വിജയം....  (3 hours ago)

കെ.എസ്.ആർ.ടി.സി. വനിതാ കണ്ടക്ടർമാർക്ക് ആർത്തവ അവധി അനുവദിക്കണമെന്ന ആവശ്യം ഗൗരവമുള്ള വിഷയമെന്ന് ഹൈക്കോടതി   (3 hours ago)

Malayali Vartha Recommends