Widgets Magazine
09
Jan / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


തൊണ്ടിമുതലിൽ കൃത്രിമം കാണിച്ചെന്ന കേസിൽ ശിക്ഷിക്കപ്പെട്ട മുൻ മന്ത്രി അഡ്വ. ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും


കപ്പൽ ആടി ഉലയുക മാത്രമല്ല, സഹയാത്രികർ ലൈഫ് ജാക്കറ്റ് പോലും ഇല്ലാതെ നടുക്കടലിലേക്ക് എടുത്ത് ചാടുക കൂടിയാണല്ലോ സാർ; ഇടതു സഹയാത്രികൻ റെജി ലൂക്കോസ് ബിജെപിയിൽ അംഗത്വം സ്വീകരിച്ചതിന് പിന്നാലെ പരിഹസിച്ച് പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ...


25000 രൂപ വാടക അലവൻസ് കിട്ടുന്നുണ്ടെന്നുവരെ പറഞ്ഞ് അപവാദം പ്രചരിപ്പിക്കാൻ പലരും ഉപയോഗിച്ചു: ഏഴ് വർഷമായി ഒരു തർക്കവും ഉണ്ടായിരുന്നില്ല! ജനങ്ങൾക്ക് പ്രയോജനപ്പെടാൻ വേണ്ടിയാണ് അവിടെ തുടർന്നത്: വിവാദങ്ങൾക്കൊടുവിൽ ശാസ്തമംഗലത്തെ കോർപ്പറേഷൻ കെട്ടിടത്തിലെ ഓഫീസ് ഒഴിഞ്ഞ് മരുതംകുഴിയിൽ എംഎൽഎയുടെ പുതിയ ഓഫീസ്: ഈ ഓഫീസിനുള്ളത് മൂന്ന് മുറികൾ...


മകരവിളക്ക് ദർശനത്തിനുള്ള പാസുകൾ ദുരുപയോഗം ചെയ്യുന്നതും കൈമാറ്റം ചെയ്യുന്നതും തടയുന്നതിനായി ഇത്തവണ ഫോട്ടോ പതിച്ച പാസുകൾ.. ഫ്ലൈ ഓവറിൽ നിന്ന് ദർശനം നടത്താൻ 'സിൽവർ പാസുകളും'..


പുതിയ കാലാവസ്ഥാ അറിയിപ്പ് ഇങ്ങനെ..ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്ര ന്യൂനമർദ്ദം, അതി തീവ്ര ന്യൂനമർദ്ദമായി ശക്തി പ്രാപിച്ചു.. ജനുവരി 12 വരെ 5 ദിവസം കേരളത്തിൽ മഴക്ക് സാധ്യത..

മോർച്ചറിയ്ക്ക് പുറത്ത് അച്ഛന്റെ ജീവനറ്റ ശരീരം കണ്ട് പൊട്ടിക്കരഞ്ഞ് രാഹുൽ മോൻ: അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി ഇരുവരും നല്ല സുഹൃത്തുക്കൾ:- കൈക്കുഞ്ഞായിരുന്ന രാഹുലിനെ ഉറക്കിക്കിടത്തി പരിപാടികൾ ചെയ്തു നടന്ന സുധിയ്ക്ക് അഞ്ചാം വയസിൽ കര്‍ട്ടന്‍ പിടിച്ച് സഹായിച്ച മകൻ... കണ്ണുകളെ ഈറനണിയിപ്പിക്കുന്ന രംഗങ്ങൾ....

05 JUNE 2023 04:33 PM IST
മലയാളി വാര്‍ത്ത

അപ്രതീക്ഷിതമായെത്തിയ വാഹനാപകടം അച്ഛന്റെ ജീവനെടുത്തുവെന്ന വേദന താങ്ങാനാകാതെ പൊട്ടിക്കരയുന്ന മൂത്ത മകന്റെ കണ്ണീർ കണ്ടു നിന്നവരുടെയും കണ്ണുകളെ ഈറനണിയിച്ചു. ഒന്നര വയസിൽ അമ്മ ഉപേക്ഷിച്ചു പോയപ്പോഴും തന്റെ നെഞ്ചോട് ചേർത്താണ് സുധി രാഹുലിനെ വളർത്തിയത്. കുഞ്ഞിനെ സ്റ്റേജിന് പുറകിലിരുത്തി വേദിയില്‍ സുധി കാണികളെ ചിരിപ്പിച്ചു കൊണ്ടേയിരുന്നു. അച്ഛൻ മകൻ ബന്ധത്തേക്കാൾ ഉപരി നല്ല സുഹൃത്തുക്കൾ ആയിരുന്നു ഇരുവരും.

18 വര്‍ഷം മുമ്പാണ് സുധി ആദ്യ വിവാഹം കഴിച്ചത്. പ്രണയവിവാഹമായിരുന്നു അത്. ഏറെ കാലത്തെ പ്രണയത്തിനൊടുവില്‍ പ്രതീക്ഷയും ആഗ്രഹങ്ങളുമായാണ് വിവാഹ ജീവിതത്തിലേക്ക് അവര്‍ കാലെടുത്തു വച്ചത്. ആ ജീവിതത്തിലെ സന്തോഷം ഇരട്ടിപ്പിച്ചു കൊണ്ടാണ് മകന്‍ രാഹുല്‍ ജനിച്ചത്. എന്നാല്‍ ആ ദാമ്പത്യത്തിന് അധികം ആയുസുണ്ടായില്ല. മകന്‍ ജനിച്ച് ഒന്നര വയസ് മാത്രം പ്രായമായിരിക്കെ ആദ്യ ഭാര്യ കുഞ്ഞിനെയും സുധിയെയും ഉപേക്ഷിച്ച് മറ്റൊരാൾക്കൊപ്പം പോവുകയായിരുന്നു.

നടനെയും കുടുംബത്തേയും ഏറെ തളര്‍ത്തിയ ആ സംഭവത്തിനു ശേഷം ജീവിതത്തിലേക്ക് തിരിച്ചു വരാന്‍ സുധി ഏറെ ബുദ്ധിമുട്ടിയിരുന്നു. അതിനിടെയാണ് വീട്ടില്‍ കുഞ്ഞിനെ നോക്കാന്‍ ആളില്ലാത്തതിനാല്‍ അവനെയും കൂട്ടി സ്റ്റേജ് പ്രോഗ്രാമുകള്‍ക്കും മറ്റും സുധി എത്തിയിരുന്നത്. സ്റ്റേജിന് പിന്നില്‍ മകനെ ഉറക്കി കിടത്തിയും അല്ലെങ്കില്‍ മകനെ സഹതാരങ്ങളെ നോക്കാന്‍ ഏല്‍പ്പിക്കും.

 

അതുകൊണ്ടു തന്നെ് അഞ്ച് വയസൊക്കെ ആയപ്പോഴെക്കും മകന്‍ കര്‍ട്ടന്‍ പിടിക്കാന്‍ തുടങ്ങിയിരുന്നു. നടന്‍ അസീസ് നെടുമങ്ങാട് അടക്കമുള്ളവര്‍ ആ ഓര്‍മ്മകള്‍ പങ്കുവച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ, രാഹുലിന്റെ ഊണും ഉറക്കവും എല്ലാം അച്ഛന്‍ സുധിക്കൊപ്പമായിരുന്നു. അച്ഛനൊപ്പം സന്തോഷകരമായി ജീവിച്ചു വരവേയാണ് രണ്ടു വര്‍ഷം മുമ്പ് ആദ്യ ഭാര്യയുടെ മരണം സംഭവിച്ചത്. സുധിയെ ഉപേക്ഷിച്ച് മറ്റൊരാള്‍ക്കൊപ്പം ജീവിക്കാന്‍ ഇറങ്ങിത്തിരിച്ച ആദ്യ ഭാര്യയ്ക്ക് ആ ജീവിതത്തില്‍ സമാധാനമേ ഉണ്ടായിരുന്നില്ല.

രണ്ടാം ബന്ധത്തില്‍ ഒരു കുഞ്ഞും ജനിച്ചിരുന്നു. ആ കുഞ്ഞിനെ ഓര്‍ത്ത് പിടിച്ചു നില്‍ക്കാന്‍ ശ്രമിച്ചെങ്കിലും ദാമ്പത്യ പ്രശ്നങ്ങള്‍ രൂക്ഷമായതോടെ രണ്ടു വര്‍ഷം മുമ്പ് അവര്‍ ആത്മഹത്യ ചെയ്തത്. അപ്പോഴൊന്നും ഒരു തുള്ളി കണ്ണീര് പോലും ഒന്നിന്റെ പേരിലും സുധി വീഴ്ത്തിയില്ല.

തന്നെ അത്രത്തോളം വേദനിപ്പിച്ച ആദ്യ ഭാര്യയോട് ഒരു തരത്തിലും ദേഷ്യമോ പരിഭവമോ വച്ചു പുലര്‍ത്തിയിരുന്നില്ല സുധി. കാരണം, വളരെയധികം സന്തോഷം നിറഞ്ഞ ജീവിതമാണ് രേണുവിലൂടെ സുധിയ്ക്ക് ലഭിച്ചത്. മകന്‍ രാഹുലിന് 11 വയസ് ഉള്ളപ്പോഴാണ് സുധി രണ്ടാം വിവാഹത്തെ കുറിച്ച് ചിന്തിച്ചത്.

അപ്പോഴാണ് രേണു എന്ന പെണ്‍കുട്ടി തികച്ചും അപ്രതീക്ഷിതമായി ജീവിതത്തിലേക്ക് കടന്നുവന്നത്. അന്ന് മുതല്‍ രാഹുല്‍ അമ്മയുടെ കുറവ് അറിഞ്ഞിട്ടില്ല. സുധിയുടെ ജീവിതത്തില്‍ സംഭവിച്ചതെല്ലാം അറിഞ്ഞാണ് രേണു നടന്റെ ജീവിതത്തിലേക്ക് എത്തിയത്. അതുകൊണ്ടു തന്നെ രേണുവിന്റെ വരവിനു ശേഷമുള്ള സുധിയുടെ വളര്‍ച്ചയില്‍ വലിയ പങ്കാണ് രേണുവിനുള്ളത്. രണ്ടാമത്തെ കുഞ്ഞിന്റെ വരവോടെ വീണ്ടും സന്തോഷം നിറഞ്ഞതായി മാറുകയായിരുന്നു ജീവിതം.

 

കോവിഡ് കാലമൊക്കെ ഏറെ സാമ്പത്തിക ബുദ്ധിമുട്ടുകള്‍ നിറഞ്ഞതായിരുന്നു ഇവരുടെ ജീവിതം. കടം വാങ്ങിയും പലിശയ്ക്കെടുത്തും ഒക്കെയാണ് കാര്യങ്ങള്‍ മുന്നോട്ടു നീക്കിയത്. അതിന്റെ പേരില്‍ ഏറെ വിവാദങ്ങളും ഉണ്ടായിരുന്നു.

എന്നാല്‍ അതെല്ലാം മറികടന്ന് ഒരു വീടും സ്ഥലവും എന്ന സ്വപ്നത്തിലേക്ക് നടക്കവേയാണ് ഈ ദാരുണമായ മരണം സംഭവിച്ചത്. രാവും പകലുമില്ലാതെ അധ്വാനിച്ചിരുന്ന മനുഷ്യനായിരുന്നു കൊല്ലം സുധി. ഒരു സ്വകാര്യ ചാനലിന്റെ പരിപാടിയ്ക്കായി വടകരയില്‍ എത്തി അതു കഴിഞ്ഞു മടങ്ങും വഴിയാണ് സുധിയെ തേടി മരണം എത്തിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ആന്റണി രാജുവിനെതിരായ അച്ചടക്ക നടപടി ഇന്ന് ബാർ കൗൺസിൽ പരിഗണിക്കും  (2 minutes ago)

ശിവകാര്‍ത്തികേയന്‍ ചിത്രം 'പരാശക്തി'ക്കും സെന്‍സര്‍ ബോര്‍ഡിന്റെ കട്ട്  (6 hours ago)

'കുട്ടുമാ കുട്ടു' വീഡിയോയുമായി ബേസിലും കുഞ്ഞു ഹോപ്പും ഭാര്യ എലിസബത്തും  (6 hours ago)

പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റില്‍ എകെ ബാലന് വിമര്‍ശനം  (7 hours ago)

കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള  (8 hours ago)

യുവതിയെ വീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമാണെന്നു പൊലീസ്..തിരച്ചിൽ ശക്തമാക്കി പൊലീസ്  (8 hours ago)

ആ പാകിസ്ഥാൻ താരത്തിന്റെ റെക്കാ‌ഡും തകർത്ത് വൈഭവ് സൂര്യ  (8 hours ago)

കഴിഞ്ഞ രണ്ട് നിയമസഭാ തിരഞ്ഞെടുപ്പുകളിലും ഒരു സ്ഥാനാര്‍ത്ഥിയെ പോലും വിജയിപ്പിച്ചെടുക്കാന്‍ കഴിയാത്ത പാര്‍ട്ടിയാണ് ആര്‍എസ്പി  (8 hours ago)

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട തീവ്രന്യൂന മർദ്ദം നാളെ ശ്രീലങ്കൻ തീരത്ത് പ്രവേശിക്കും...ഇതിന്റെ ഫലമായി കേരളത്തിൽ ജനുവരി 9 മുതൽ 11 വരെ മഴയ്ക്ക് സാധ്യതയുണ്ട്... ജനുവരി 10ന് പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല  (8 hours ago)

ആ ക്രെഡിറ്റ് മലയാളിക്ക്, ആധാറിന് പുതിയ ഔദ്യോഗിക ചിഹ്നം, പേര് ഉദയ്, 875 മത്സരാർത്ഥികളിൽ നിന്ന് വിജയിയായത് തൃശൂരുകാരൻ  (9 hours ago)

സി​ഗ്നലിൽ നിർത്തി, തിരിയാൻ ശ്രമിക്കവേ പാഞ്ഞെത്തിയ ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചു; ലോറിയുടെ മുൻവശത്തെ വലത്തേ ടയറിനടിയിൽപ്പെട്ട ബൈക്കിനെയും വലിച്ചുനീക്കി സിഗ്നലും കഴിഞ്ഞാണ് ലോറി നിന്നത്  (9 hours ago)

കോൺഗ്രസിന്റെ കണ്ണിൽ പാലക്കാട് തന്നെ.. യൂത്തന്മാർ അറിഞ്ഞിറങ്ങി തന്ത്രങ്ങള്‍ മെനഞ്ഞ് മുന്നില്‍ നിന്ന് എം കെ രാഘവനും ഷാഫിയും ജില്ലയിലെ 13 സീറ്റുകളില്‍ ഒമ്പത് സീറ്റുകള്‍ പിടിക്കാന്‍ ഉറപ്പിച്ചു യുഡിഎഫിന്  (9 hours ago)

യുവതിയുടെ വയറ്റില്‍ തുണി കഷ്ണം കുടുങ്ങിയ സംഭവത്തില്‍ അന്വേഷണം വേണമെന്ന് പ്രിയങ്ക ഗാന്ധി  (9 hours ago)

എല്ലാ സ്ഥാപനങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കനുസരിച്ച് കളര്‍ കോഡ്  (9 hours ago)

തിരുവനന്തപുരം ജൂബിലി ആശുപത്രിയില്‍ ചികിത്സാ പിഴവെന്ന് പരാതി  (9 hours ago)

Malayali Vartha Recommends