ആ സമയത്ത് പോപ്കോണോ മറ്റോ വാങ്ങാനാന്‍ പോയ അവര്‍ സ്ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും ; പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്ക്കറിന് ദീപികയുടെ മറുപടി
പത്മാവതിനെ വിമര്‍ശിച്ച സ്വരാ ഭാസ്ക്കറിന് ദീപികയുടെ മറുപടി. പരിഹാസ രൂപേണ കിടിലൻ മറുപടിയാണ് ദീപിക നൽകിയത്. ആ സമയത്തു പോപ്കോണോ മറ്റൊ വാങ്ങാന്‍ പോയ അവര്‍ സ്ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് കണ്ടിട്ടുണ്ടാവില്ല എന്നാണ് ദീപികയുടെ പരിഹാസം. പത്മാവതിനെ വിമര്‍ശിച്ചു കൊണ്ടു സ്വര ചിത്രത്തിന്റെ സംവിധായകന് എഴുതിയ തുറന്ന കത്തായിരുന്നു വിമര്‍ശനങ്ങള്‍ക്ക് അടിസ്ഥാനം.
ചിത്രം കണ്ടപ്പോള്‍ താന്‍ ഒരു യോനിയായി ചുരുങ്ങിപ്പോയി എന്നായിരുന്നു സ്വര കത്തിൽ പറഞ്ഞത്. എന്നാല്‍ സ്വരയുടെ ഈ അഭിപ്രായത്തിനെതിരെ സോഷ്യൽ മീഡിയയില്‍ രൂക്ഷവിമര്‍ശനങ്ങൾ ഉയർന്നിരുന്നു. ചിത്രത്തില്‍ സതിയെ മഹത്വവല്‍ക്കരിക്കുന്ന ഭാഗം ചൂണ്ടിക്കാണിച്ചു കൊണ്ടു പുരുഷന്മാരേ പോലെ സ്ത്രീകള്‍ക്കും ജീവിക്കാന്‍ അവകാശം ഉണ്ട് എന്നും സഞ്ചരിക്കുന്ന യോനികളല്ല സ്ത്രീകള്‍ എന്നും സ്വര പറയുന്നു.
ഈ അവസരത്തിലാണ് ഒരു സ്വകാര്യ ചാനലിന് നൽകിയഅഭിമുഖത്തിൽ പ്രതികരണവുമായി പത്മാവത് നായിക ദീപിക പദുക്കോണ്‍ തന്നെ രംഗത്ത് എത്തിയത്. സിനിമയ്ക്കു മുമ്പ്, സതിയെ മഹത്വവല്‍ക്കരിക്കുന്നില്ല എന്ന് എഴുതി കാണിച്ച കുറിപ്പ് കാണാത്തതു കൊണ്ടാണു സ്വര ഇത്തരം ഒരു ആരോപണം ഉന്നയിക്കുന്നത് എന്നാണ് ദീപിക പറഞ്ഞത്. കൂടാതെ സതി ആചാരങ്ങളെ അനുകൂലിക്കുന്നില്ല എന്ന് അതില്‍ വ്യക്തമായി പറയുന്നുണ്ട് എന്നും ദീപിക പറയുന്നു.
'ആ സമയത്ത് പോപ്കോണോ മറ്റോ വാങ്ങാനാന്‍ പോയ അവര്‍ സ്ക്രീനില്‍ എഴുതിക്കാണിച്ച മുന്നറിയിപ്പ് മിസ് ചെയ്തിട്ടുണ്ടാകും. മാത്രമല്ല ഒരു സിനിമ കാണുമ്പോള്‍ അത് മുഴുവനായും കാണാന്‍ ശ്രമിക്കുകയും അത് ഏത് കാലഘട്ടത്തിലാണ് ചിത്രിരീകരിച്ചിരിക്കുന്നതെന്നും മനസ്സിലാക്കണം. സതിയെ ചിത്രിരീകരിക്കാന്‍ മാത്രമല്ല ഈ ചിത്രമെന്നും അതിനേക്കാളുപരി പല കാര്യങ്ങളും ഈ ചിത്രത്തിലുണ്ട്. തന്നെ സംബന്ധിച്ചിടത്തോളം സ്ത്രീകളുടെ ആഘോഷവും കരുത്തും അന്തസ്സുമാണ് ഈ സിനിമയെന്നും ദീപിക പറഞ്ഞു.
https://www.facebook.com/Malayalivartha