വൈകി വന്ന തിരിച്ചറിവ് ; പദ്മാവത് രജപുത്രരെ മഹത്വല്‍ക്കരിക്കുന്നത്; പ്രതിഷേധം പിന്‍വലിക്കാനൊരുങ്ങി കര്‍ണി സേന
സഞ്ജയ് ലീല ബന്‍സാലി ചിത്രം പദ്മാവതിനെതിരെ രാജ്യത്തുടനീളം പ്രതിഷേധം ശക്തമായിരുന്നു. അതിന്റെ പേരിൽ തീയറ്റർ കത്തിക്കലും ആത്മഹത്യ ഭീക്ഷണിയും തുടങ്ങി രാജ്യത്തിനകത്ത് കലാപം തന്നെ അഴിച്ചു വിട്ടു കർണി സേന. പദ്മാവതി എന്നാണ് ചിത്രത്തിന് ആദ്യം പേര് നല്‍കിയിരുന്നതെങ്കിലും രാജ്യ വ്യാപകമായി കര്‍ണി സേന നടത്തിയ പ്രതിഷേധത്തെ തുടര്‍ന്ന് പദ്മാവത് എന്നാക്കി മാറ്റുകയായിരുന്നു. എന്നാൽ ഇപ്പോൾ സിനിമക്കെതിരെയുള്ള പ്രതിഷേധം പിന്‍വലിക്കാനൊരുങ്ങിയിരിക്കുകയാണ് കര്‍ണി സേന. ചിത്രം രജപുത്രരെ മഹത്വല്‍ക്കരിക്കുന്നതാണെന്ന് തെളിഞ്ഞെന്നും അതിനാലാണ് പ്രതിഷേധം പിന്‍വലിക്കുന്നതെന്നും കര്‍ണി സേന നേതാവ് യോഗേന്ദ്ര സിംഗ് ഖട്ടര്‍ പറഞ്ഞു.
ഇത് രജ്പുത് വംശത്തിന്റെ മഹത്വത്തെയും ത്യാഗത്തെയും ഉയര്‍ത്തിക്കാണിക്കുന്നതാണ്. ഓരോ രജപുതനും സിനിമ കണ്ടാല്‍ അഭിമാനം തോന്നുമെന്നുമെന്ന അഭിപ്രായം സംഘടനയില്‍ ഉയര്‍ന്നു കഴിഞ്ഞു എന്നുമാണ് ചിത്രം കണ്ടതിന് ശേഷം യോഗേന്ദ്ര സിംഗ് പറഞ്ഞത്.
അലാവുദ്ദീന്‍ ഖില്‍ജിയും റാണി പദ്മാവതിയും തമ്മിലുള്ള ബന്ധത്തെ രജപുത്ര രാജവംശത്തിന്റെ വികാരങ്ങള്‍ വ്രണപ്പെടുത്തുന്ന തരത്തിലല്ല സിനിമയില്‍ ചിത്രീകരിച്ചിരിക്കുന്നതെന്നും കത്തില്‍ യോഗേന്ദ്ര സിംഗ് വ്യക്തമാക്കുന്നു. അതിനാല്‍ രാജസ്ഥാന്‍, മദ്ധ്യപ്രദേശ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ നടക്കുന്ന പ്രതിഷേധം പിന്‍വലിക്കാനും ആവശ്യപ്പെടുമെന്ന് ഖട്ടര്‍ പറഞ്ഞു.
പ്രതിഷേധങ്ങള്‍ക്കിടയില്‍ ജനുവരി 25നാണ് പദ്മാവത് റിലീസ് ചെയ്തത്.
https://www.facebook.com/Malayalivartha