പഞ്ചാബ് കിങ്സ് ഇലവന്‍ സഹഉടമ നെസ് വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന പ്രീതിസിൻഹയുടെ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു
ഐ.പി.എല്‍ മാച്ചിനിടെ പഞ്ചാബ് കിങ്സ് ഇലവന്‍ സഹഉടമ നെസ് വാദിയ പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്ന് നാലു വര്‍ഷംമുമ്ബ് ഐ.പി.എല്‍ ടീം ഉടമയും നടിയുമായ പ്രീതി സിൻഹ നല്‍കിയ പരാതിയില്‍ മുംബൈ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. സ്ത്രീത്വത്തെ അപമാനിക്കാന്‍ ശ്രമിക്കല്‍, ഭീഷണിപ്പെടുത്തല്‍, പൊതുപ്രവര്‍ത്തകന്റെ ജോലി തടസപ്പെടുത്താന്‍ ശ്രമിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ചെസ് വാദിയക്കെതിരെ പൊലീസ് ചുമത്തിയിരിക്കുന്നത്.
2014 മെയ് 30ല്‍ വാങ്കഡെ സ്റ്റേഡിയത്തില്‍ കിങ്സ് ഇലവന്‍ പഞ്ചാബും ചെന്നൈ സൂപ്പന്‍ കിങ്സും തമ്മില്‍ നടന്ന ഐ.പി.എല്‍ മല്‍സരത്തിനിടെയാണ് സംഭവം. കളി കാണാന്‍ ടിക്കറ്റ് വിതരണം ചെയ്തതില്‍ പാകപ്പിഴയുണ്ടായെന്ന് ആരോപിച്ച് നെസ് വാദിയ ടീമിന്റെ ജീവനക്കാരോട് കയര്‍ത്തുവെന്ന് പ്രതീയുടെ പരാതിയില്‍ പറയുന്നു. സംഭവ ദിവസം വാദിയയുടെ പിറന്നാളായിരുന്നു. അതിനാല്‍ കളികാണാന്‍ കുടുംബാംഗങ്ങളെയും അദ്ദേഹം കൂട്ടി. എന്നാല്‍ 15 ടിക്കറ്റുകള്‍ മാത്രമായിരുന്നു ടീം വിതരണം ചെയ്തത്. മുന്‍നിരയില്‍ സിന്‍റയും സുഹൃത്തുക്കളും സ്ഥാനം പിടിച്ചിരുന്നു. സിന്‍റയോട് സീറ്റ് ഒഴിഞ്ഞുകൊടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ അതിന് തയാറായില്ല. ഇതാണ് വാദിയയെ പ്രകോപിതനാക്കിയതെന്ന് കുറ്റപത്രത്തില്‍ പറയുന്നു.
എന്നാല്‍ പ്രശ്നം ഉണ്ടാക്കാതെ നമ്മുടെ ടീമിന്റെ വിജയം കാണുവെന്ന് പ്രീതി അഭ്യര്‍ഥിച്ചു. എന്നാല്‍, വാദിയ പ്രീതിയെ അധിക്ഷേപിക്കുകയും ബലമായി കൈ പിടിച്ചു വലിക്കുകയും ചെയ്തുവെന്നാണ് പരാതി. തെളിവായി ആ സമയത്ത് സുഹൃത്ത് എടുത്ത നാലു ഫോട്ടോകളും പ്രീതി പൊലീസിനു മുമ്ബാകെ ഹാജരാക്കിയിരുന്നു.
എന്നാല്‍ സംഭവത്തിന് ദൃക്സാക്ഷിയായ ഒമ്ബതു പേരുടെ മൊഴി രേഖപ്പെടുത്തണമെന്ന് വാദിയ ആവശ്യപ്പെട്ടിരുന്നു. സംഭവത്തിന് സാക്ഷിയായിരുന്ന ജീന്‍ ഗുഡ്നഫ് 2016 ല്‍ സിന്‍റയെ വിവാഹം ചെയ്തു. ഇദ്ദേഹം സിന്‍റക്ക് അനുകൂലമായാണ് മൊഴി നല്‍കിയിരുന്നത്. സ്ത്രീകളോട് അപമര്യാദയായി പെരുമാറരുതെന്ന് താന്‍ വാദിയയോട് ആവശ്യപ്പെട്ടിരുന്നെന്നും ജീന്‍ പൊലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
https://www.facebook.com/Malayalivartha