മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ഇതാദ്യം ; അമ്മയുടെ സാരിയിൽ സുന്ദരിയായി ജാൻവി
അറുപത്തഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്‌കാര ചടങ്ങിൽ ശ്രീദേവിക്കു മികച്ച നടിക്കുള്ള പുരസ്കാരം വിതരണം ചെയ്തു. മരണാനന്തരം ഒരു താരത്തിന് ദേശീയ പുരസ്‌കാരം ലഭിക്കുന്നത് ആദ്യമായാണ്. മികച്ച നടിയ്ക്കുള്ള ‘ഉര്‍വ്വശി’ അവാര്‍ഡ് മരണാനന്തരം നേടുന്ന ഇന്ത്യയിലെ ആദ്യത്തെ നടിയാണ് ശ്രീദേവി.ശ്രീദേവിക്കു വേണ്ടി പുരസ്‌കാരം സ്വീകരിക്കാന്‍ അച്ഛൻ ബോണി കപൂറിനും സഹോദരി ഖുഷി കപൂറിനുമൊപ്പം ജാന്‍വി എത്തിയത് അമ്മയുടെ സാരിയണിഞ്ഞ്.
മുൻപ് അടുത്ത ബന്ധുവിന്‍റെ വിവാഹത്തിനായി മനീഷ് മല്‍ഹോത്ര ഡിസൈന്‍ ചെയ്ത സാരിയായിരുന്നു അത്. അതുപോലെതന്നെ ഖുഷി സൗത്ത് ഇന്ത്യന്‍ പരമ്പരാഗതമായ വസ്ത്രത്തിലായിരുന്നു. ഇതു വളരെ അഭിമാനകരമായ ഒരു മുഹൂര്‍ത്തമാണ് എങ്കിലും ശ്രീദേവി നമുക്കിടയില്‍ ഇല്ല എന്നത് ദുഃഖമാണ്, ഞങ്ങള്‍ ശ്രീദേവിയെ ഒരുപാട് മിസ് ചെയ്യുന്നുണ്ടെന്നും ഇവിടെ എത്താന്‍ കഴിഞ്ഞിരുന്നെങ്കില്‍ അവൾ ഒരുപാട് സന്തോഷിച്ചേനെയെന്നും പുറകാരം സ്വീകരിച്ചുകൊണ്ട് ബോണി കപൂര്‍ പറഞ്ഞു.
സാധാരണയായി ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ മരണാനന്തരം നല്‍കാറില്ല എന്നാൽ ഇത്തവണ ആ രീതികൾക്ക് മാറ്റം സംഭവിച്ചു. ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളുടെ റെഗുലേഷന്‍സില്‍ പുരസ്‌കാര ജേതാവ് നേരിട്ടെത്തി പുരസ്‌കാരം സ്വീകരിക്കണമെന്ന നിബന്ധനക്ക് ശ്രീദേവിയ്ക്ക് അവാര്‍ഡ് നല്‍കിയതോടെ ഇത്തവണ മാറ്റമുണ്ടായി. ‘മോം’ എന്ന ചിത്രത്തിനാണ് ശ്രീദേവിക്ക് പുരസ്കാരം ലഭിച്ചത്.
https://www.facebook.com/Malayalivartha