ഇരുട്ടുമുറിയില്‍ പൂട്ടി, മകനില്‍ നിന്നും ക്രൂരപീഡനങ്ങള്‍ നേരിട്ടു, ആശുപത്രിയില്‍ ഉപേക്ഷിച്ചു... ഒടുവിൽ വേദനയില്ലാത്ത ലോകത്തേയ്ക്ക് നടി ഗീതാ കപൂര്‍ യാത്രയായി
ഒരു കാലത്ത് ബോളിവുഡിൽ തിളങ്ങിനിന്ന പ്രശസ്ത നടി ഗീതാ കപൂര്‍(67) അന്തരിച്ചു. മുംബൈയിലെ കൂപ്പര്‍ ആശുപത്രിയില്‍ വെച്ചായിരുന്നു മരണം എന്നാണ് റിപ്പോര്‍ട്ട്. മക്കള്‍ നടിയെ ആശുപത്രിയില്‍ ഉപേക്ഷിച്ച് കടന്നു കളഞ്ഞ സംഭവം കഴിഞ്ഞവര്‍ഷം ഏറെ വാര്‍ത്താ പ്രാധാന്യം നേടിയിരുന്നു.
സിനിമയില്‍ കോറിയോഗ്രഫറായി പ്രവര്‍ത്തിക്കുന്ന രാജ എടിഎമ്മില്‍ നിന്ന് പണമെടുത്തിട്ട് വരാമെന്ന് പറഞ്ഞായിരുന്നു പോയത്. പക്ഷേ ഇയാള്‍ പിന്നീട് അമ്മയെ അന്വേഷിച്ച് തിരികെ വന്നില്ല. ഇയാളെ കൂടാതെ പൂജയെന്ന മകളും ഗീത കപൂറിനുണ്ട്. പൂജ എയര്‍ഹോസ്റ്റാണ്.
ഗീത കപൂറിന്റെ ആശുപത്രിച്ചെലവ് നിര്‍മാതാക്കളായ അശോക് പണ്ഡിറ്റ്, രമേശ് തൗറാനി എന്നിവരാണു വഹിച്ചത്. എല്ലാ ദിവസവും മകന്‍ വന്ന് കൂട്ടികൊണ്ടുപോകുമെന്ന് പ്രതീക്ഷയിലായിരുന്നു വൃദ്ധസദനത്തിലുള്ള ഗീത കപൂറിന്റെ വാസമെന്ന് അശോക് പണ്ഡിറ്റ് അറിയിച്ചു. ഉപേക്ഷിച്ച ശേഷം മക്കളോ ബന്ധുക്കളോ ഗീത കപൂറിനെ ഒരിക്കല്‍ പോലും കാണാനായി വന്നിട്ടില്ല.
ജുഹുവിലെ കൂപ്പര്‍ ആശുപത്രിയിലെ മോര്‍ച്ചറിയിലാണ് മൃതദേഹം സൂക്ഷിച്ചിരിക്കുന്നത്. രണ്ട് ദിവസത്തിനകം ബന്ധുക്കള്‍ വരാത്ത പക്ഷം സംസ്‌കാരം നടത്തുമെന്ന് വൃദ്ധസദന അധികൃതര്‍ വ്യക്തമാക്കി. 100 ലേറ സിനിമകളില്‍ വേഷമിട്ട താരത്തിന്റെ പക്കീസ, റസിയ സുല്‍ത്താന എന്നീ ചിത്രങ്ങളിലെ പ്രകടനം പ്രത്യേക നിരൂപക ശ്രദ്ധ നേടിയിരുന്നു.
https://www.facebook.com/Malayalivartha