കേരളത്തില് ഇന്ന് നിലനിൽക്കുന്ന ശക്തമായ ഫാസിസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണ് മോഹന്‍ലാലിനെതിരെരായ ഭീമന്‍ ഹര്‍ജി ; കത്ത് എഴുതിയവരില് ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാൻ യോഗ്യത ഇല്ലാത്തവർ
കേരളത്തില് ഇന്ന് നിലനിൽക്കുന്ന ശക്തമായ ഫാസിസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണ് മോഹന്‍ലാലിനെതിരെരായ ഭീമന്‍ ഹര്‍ജിയില്‍ ഒപ്പിട്ടതെന്ന് സന്തോഷ് പണ്ഡിറ്റ്. സംസ്ഥാന ചലച്ചിത്ര പുരസ്കാര വേദിയിലെന്നല്ല ഓസ്കർ വേദിയിലും മുഖ്യാതിഥിയായി പങ്കെടുക്കാൻ യോഗ്യതയുള്ള താരമാണ് മോഹൻലാൽ എന്ന് സന്തോഷ് പണ്ഡിറ്റ്. കത്ത് എഴുതിയവരില് ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്റെ കാലിനടിയിലെ മണ്ണാകുവാൻ യോഗ്യത ഇല്ലാത്തവരാണെന്നും പണ്ഡിറ്റ് പറഞ്ഞു. തന്റെ ഫേസ്ബുക്കിലൂടെയായിരുന്നു പണ്ഡിറ്റിന്റെ പ്രതികരണം.
സന്തോഷ് പണ്ഡിറ്റിന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെ ;
സംസ്ഥാന ഫിലിം അവാ൪ഡ് ദാന ചടങ്ങിനെന്നല്ല, ഓസ്കാ൪ അവാ൪ഡ് ദാന ചടങ്ങിലും മുഖ്യാതിഥിയായ് പന്കെടുക്കുവാ൯ എന്തു കൊണ്ടും യോഗ്യനാണ് ലാലേട്ട൯..എന്നാലും Mr. Prakash Raj... ആ കത്തില് നിങ്ങളും ലാലേട്ടനെതിരെ ഒപ്പിടരുതായിരുന്നു.....ഒന്നുമില്ലേലും നിങ്ങളിരുവരും..."ഇരുവ൪" എന്ന സിനിമയില് ഒന്നിച്ചു അഭിനയിച്ചവരല്ലേ.. ലാലേട്ടന്ടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലും പ്രകാശ് രാജുണ്ട്...എന്നിട്ടും നിങ്ങളിങ്ങനെ ചെയ്തു..കഷ്ടം... (അസൂയ ഉണ്ടോ എന്നൊരു സംശയം).
കേരളത്തില് ഇന്നു നീല നില്കുന്ന ശക്തമായ ഫാസീസ്റ്റ് ചിന്താ ഗതിയുടെ, ഏറ്റവും വലിയ ഉദാഹരണമാണിത്... ലാലേട്ടന്ടെ നിലപാടുകളെ നിങ്ങള്ക്ക് വേണമെന്കില് വിമ൪ശിക്കാം...പക്ഷേ ഒരു നടനെന്ന രീതിയില്നിങ്ങളെല്ലാം അദ്ദേഹത്തെ അംഗീകരിച്ചേ പറ്റൂ...
(വാല് കഷ്ണം....കത്ത് എഴുതിയവരില് ഭൂരിഭാഗം പേ൪ക്കും ലാലേട്ടന്ടെ കാലിനടിയിലെ മണ്ണാകുവാ൯ യോഗ്യത ഇല്ലാത്തവരാണ് എന്നതാണ് സത്യം...ഭീമ ഹരജിയില ഒപ്പീട്ടവരൊന്നും ഒരു കാര്യംഓ൪ത്തില്ല... സാക്ഷാല് ഭീമനെതിരെ ആണ് അതു ചെയ്യുനയനതെന്ന്... കേരളത്തിലെ ഫാസിസ്റ്റ് ചിന്താഗതി അവസാനിപ്പിക്കുക..)
https://www.facebook.com/Malayalivartha