"മെമ്മറീസ് ഓഫ് എ മെഷീൻ" ചർച്ച ചെയ്യുന്നത് ലൈംഗിക ചൂഷണത്തെയാണ്; ഇത് പോലൊരു കാര്യം കൈകാര്യം ചെയ്യുമ്പോൾ സംവിധായികയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കുറച്ചു കൂടി ജാഗ്രത പുലർത്തിയേനെ; മലയാള സിനിമയിലെ നടപ്പു രീതികളെക്കുറിച്ച് കനി കുസൃതി
മലയാള സിനിമയെ ആക്ഷേപിക്കുന്ന തരത്തിലുള്ള ഏഷ്യൻ ഇന്റര്‍നാഷ്ണല്‍ ഫിലിം ഫെസ്റ്റിവല്‍ അവാര്‍ഡ് ജേതാവും നടിയുമായ കനി കുസൃതിയുടെ പ്രതികരണങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുകയാണ്. തന്റെ നിറത്തിലുള്ള എത്ര നായികമാര്‍ മലയാളത്തില്‍ ഉണ്ട്, മലയാള സിനിമയ്ക്ക് ചില നടപ്പു രീതികളുണ്ടെന്നും സിനിമകളില്‍ പ്രത്യേക വാര്‍പ്പ് മാതൃകയുണ്ടെന്നും അതിലൊതുങ്ങുന്നവരെയേ അവര്‍ സിനിമയില്‍ കാണിക്കുകയുള്ളൂവെന്നും നടി തുറന്നടിക്കുന്നു.
ഒരു സെലിബ്രിറ്റി ഇമേജ് നിലനിര്‍ത്താന്‍ ശ്രമിച്ചിരുന്നുവെങ്കില്‍ കുറച്ചു കൂടി വ്യത്യസ്തമായ വേഷങ്ങളില്‍ പ്രേക്ഷകര്‍ക്ക് കനിയെ കാണാമായിരുന്നില്ലേ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കനി കുസൃതി.
ഒരു നടി എന്ന നിലയില്‍ എനിക്ക് തെറ്റാണു എന്ന് പൂര്‍ണ്ണബോധ്യമുള്ള ഒരു കാര്യവും ഞാന്‍ ചെയ്യില്ല. ഷൈലജ പാടിൻഡാല എന്ന സംവിധായികയുടെ "മെമ്മറീസ് ഓഫ് എ മെഷീൻ" എന്ന ഷോർട്ട് ഫിലിമിലൂടെ കാണിക്കാന്‍ ശ്രമിച്ചത് ലൈംഗിക ചൂഷണം മനസ്സിലാകാത്ത കുട്ടികളുണ്ട് എന്നും കുട്ടികളിലെ ലൈംഗികത എങ്ങനെയാണ് എന്ന സങ്കീര്‍ണമായ കാര്യമാണ് എന്നതുമാണ്. ഇത് ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം തന്നെയാണ്. നിര്‍ഭാഗ്യവശാല്‍ ഇതിന്റെ വ്യാഖ്യാനങ്ങള്‍ മറ്റു പല രീതിയിലാണ് നടന്നത്. അത് പല സിനിമകളിലും സംഭവിക്കുന്നുണ്ട്. എങ്കിലും ഇത് പോലെ ഒരു കാര്യം ചര്‍ച്ച ചെയ്യും മുന്‍പ് സംവിധായികയുടെ സ്ഥാനത്ത് ഞാനായിരുന്നെങ്കില്‍ കുറച്ചു കൂടി ജാഗ്രതയോടെ കൈ കാര്യം ചെയ്‌തേനെയെന്നും കനി പറയുന്നു.
നിയമത്തില്‍ പൂര്‍ണ്ണമായും വിശ്വസിക്കുന്ന ആളാണ് താനെന്നും, അനാര്‍കിസ്റ്റല്ലെന്നും കനി വെളിപ്പെടുത്തി. എല്ലാവര്‍ക്കും ഒന്നിച്ചിരുന്നു അവരുടെ അഭിപ്രായങ്ങള്‍ പരസ്പരം ചര്‍ച്ച ചെയ്യാനുള്ള സ്പേസ് ഉണ്ടാകണം, അതി ശരിയായണെങ്കിലും തെറ്റാണെങ്കിലും കാര്യങ്ങള്‍ ചൂണ്ടി കാണിച്ചു ചര്‍ച്ച നടത്തി ഒരു തീരുമാനത്തില്‍ എത്താന്‍ കഴിയണം. ആരുടേയും അവകാശങ്ങള്‍ ഹനിക്കപ്പെടരുത്. ഇതാണ് എന്റെ നിലപാടെന്നും കനി കുസൃതി പറയുന്നു.
https://www.facebook.com/Malayalivartha