ഹണി റോസും രചനയും ഹൈക്കോടതിയിൽ ഹർജി നൽകിയത് ദിലീപിനെ രക്ഷിക്കാൻ ;സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ മാറ്റണമെന്ന നടിമാരുടെ ആവശ്യം കേസിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ട് ; തനിക്ക് ആരുടെയും സഹായം ആവശ്യമില്ലെന്ന് ആക്രമിക്കപ്പെട്ട നടി
ഹണി റോസും രചനയും ഹൈക്കോടതിയിൽ ഹർജി നൽകിയത് ദിലീപിനെ രക്ഷിക്കാൻ. ചലച്ചിത്ര നടിമാർ ഒന്നടങ്കം ദിലീപിനെതിരെ രംഗത്തെത്തിയതു കാരണമാണ് രണ്ട് നടിമാരെ അമ്മ തന്നെ രംഗത്തിറങ്ങിയത്. സർക്കാർ നിയോഗിച്ച പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം കേസിനെ അട്ടിമറിക്കാൻ ലക്ഷ്യമിട്ടാണെന്ന് സംശയം ഉയരുന്നു.
കോടതി നടിമാരുടെ ഹർജിയെ സംശയത്തോടെയാണ് കണ്ടത്. ആക്രമിക്കപ്പെട്ട നടിയും ഇവരുടെ നീക്കങ്ങളെ സംശയത്തോടെയാണ് കാണുന്നത്. പ്രോസിക്യൂട്ടറെ നിയമിച്ചത് താനുമായി ആലോചിച്ചാണെന്നും അദ്ദേഹത്തെ ഒഴിവാക്കരുതെന്നും ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകൻ ആവശ്യപ്പെട്ടു. തനിക്ക് ആരുടെയും സഹായം വേണ്ടെന്നും നടി പറഞ്ഞു.
കുന്തത്തെ കുന്തംകൊണ്ട് നേരിടാമെന്ന തന്ത്രമാണ് പുതിയ ഹർജിക്ക് പിന്നിലുള്ളത്. എല്ലാവരും അമ്മക്കും നടനുമെതിരാണെന്ന സാഹചര്യം ഒഴിവാക്കാനാണ് ദിലീപ് ശ്രമിച്ചത്. ഇതിന് അമ്മയുടെ ആശീർവാദമുണ്ടെന്നാണ് വിവരം. സിനിമാ താരങ്ങൾ കൂടിയാൽ സിനിമ കാണാനുള്ളവരുടെ എണ്ണം കൂടുമെന്നും എന്നാൽ കക്ഷികളുടെ എണ്ണം കൂടിയാൽ കേസിന്റെ വിധി മറ്റൊന്നാകുമെന്നും കോടതി പറഞ്ഞു. അതായത് പുതിയ ഹർജിക്ക് പിന്നിലെ കള്ളത്തരം കോടതിക്ക് മനസിലായെന്ന് ചുരുക്കം.കേസ് പതിനേഴിന് പരിഗണിക്കാനിരിക്കുകയാണ്. പുതിയ ഹർജിയെ സർക്കാരും എതിർത്തു.
കേസിൽ വിചാരണ വേഗത്തിലാക്കണമെന്നും പ്രത്യേക കോടതിയും വനിതാ ജഡ്ജിയും വേണമെന്ന ആക്രമിക്കപ്പെട്ട നടിയുടെ ഹർജിയിലാണ് താരസംഘടനയിലെ നടിമാർ കക്ഷി ചേരാൻ തീരുമാനിച്ചത്. ഇവർ അമ്മ എക്സിക്യൂട്ടീവിൽ അംഗങ്ങളാണ്. അതേ സമയം വുമൻ ഇൻ സിനിമാ കളക്ടീവിലെ അംഗങ്ങൾ ആക്രമിക്കപ്പെട്ട നടിയെ അനുകൂലിച്ച് രംഗത്തുണ്ട്.
ആക്രമിക്കപ്പെട്ട നടിക്ക് ഇത് വല്ലാത്തൊരു അനുഭവമായിരുന്നു. ഇത്തരമൊരു നീക്കം ഒരിക്കലും പ്രതീക്ഷിച്ചതുമില്ല. സർക്കാരിനും ഇത് അപ്രതീക്ഷിതമായ നീക്കമായിരുന്നു. എറണാകുളത്തെ ഒരു അഭിഭാഷകന്റെ ബുദ്ധിയാണ് നീക്കത്തിന് പിന്നിലെന്ന് കേൾക്കുന്നു. വിമൻകളക്റ്റീവിനെ ഇല്ലാതാക്കാനുള്ള നീക്കവും ഇതിന് പിന്നിലുണ്ട്. ആക്രമിക്കപ്പെട്ട നടിക്കൊപ്പമാണ് തങ്ങളെന്ന് പുതിയ നീക്കത്തിലൂടെ വരുത്തി തീർക്കും. വരുന്ന ഏഴിന് കലാപകാരികളായ നടിമാരുമായി ചർച്ചക്ക് അമ്മ തീരുമാനിച്ചിട്ടുണ്ട്. അത്തരമൊരു ചർച്ചയുടെ പ്രസക്തി തന്നെ ഇല്ലാതാക്കുന്നതാണ് പുതിയ നീക്കം.
https://www.facebook.com/Malayalivartha