Widgets Magazine
07
Nov / 2025
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സങ്കടക്കാഴ്ചയായി... തിരുവനന്തപുരത്ത് വഴയിലയിൽ കെഎസ്ആർടിസി ബസിന്‍റെ അടിയിൽപ്പെട്ട് യുവാവിന് ദാരുണാന്ത്യം...


ശബരിമല സ്വർണക്കൊള്ളക്കേസിലെ ഏഴാം പ്രതിയായ മുൻ തിരുവാഭരണ കമ്മിഷണർ കെ.എസ്. ബൈജു അറസ്റ്റിൽ.... ഇതോടെ കേസിൽ അറസ്റ്റിലാകുന്നവരുടെ എണ്ണം നാലായി


ലക്ഷ്യം രാജ്യത്ത് കലാപം ഉണ്ടാക്കുകയാണെന്ന കാര്യത്തിൽ ആർക്കും സംശയം വേണ്ട; വിദേശങ്ങളിൽ നടന്ന ഇത്തരം കലാപങ്ങൾക്കൊക്കെ ഇന്ധനം പകർന്നത് അമേരിക്കൻ ഡീപ് സ്റ്റേറ്റും ചൈനയും അടക്കമുള്ളവരാണെന്ന് പകൽ പോലെ വ്യക്തം: എന്നിട്ടും അത് സ്വന്തം രാജ്യത്തും നടത്തണമെന്ന് ആഗ്രഹിക്കുന്നത് രാജ്യദ്രോഹം- സന്ദീപ് വാചസ്പതി...


സ്വര്‍ണപ്പാളി വിവാദമടക്കം നിലനില്‍ക്കുന്ന സാഹചര്യത്തിൽ പി എസ് പ്രശാന്ത് അടക്കമുള്ള നിലവിലെ ഭരണസമിതിക്ക് തുടര്‍ഭരണം നല്‍കേണ്ടതില്ല എന്ന് തീരുമാനം: ദേവസ്വം ബോർഡ് പ്രസിഡൻ്റ് സ്ഥാനത്ത് നിന്ന് മാറ്റും: മുൻ എംപി എ സമ്പത്തിനെ പരിഗണിക്കുന്നതായി സൂചന...


അയ്യപ്പന്റെ സ്വർണം അന്താരാഷ്ട്ര മാർക്കറ്റിലോ? ദേവസ്വം ബോർഡിനും കലാകള്ളക്കടത്തുകാർക്കും തമ്മിൽ ബന്ധമെന്ന് സൂചന: ഉണ്ണി കൃഷ്ണൻ പോറ്റിയുടേത്, വിലമതിക്കാനാവാത്ത പൈതൃക വസ്തുക്കൾ കൊള്ളയടിച്ച് കടത്തുന്നതിൽ കുപ്രസിദ്ധനായ സുഭാഷ് കപൂറിന്റെ രീതികൾക്ക് സമാനമായ നടപടികൾ...

മലയാളികളുടെ പേടിസ്വപ്‌നമായിരുന്ന കള്ളിയങ്കാട്ട് നീലി പുതിയ ഭാവത്തില്‍ 

13 AUGUST 2018 01:41 PM IST
മലയാളി വാര്‍ത്ത

കള്ളിയങ്കാട്ട് നീലി... തൊണ്ണൂറുകളുടെ പകുതി വരെ മലയാളികളുടെ ബാല, കൗമാരങ്ങളില്‍ പേടിസ്വപ്‌നമായിരുന്ന കഥാപാത്രം. (പിന്നീട് നീലി മിമിക്രിക്കാര്‍ക്കുള്ള കോമഡി കഥാപാത്രമായി എന്നത് വേറൊരു കാര്യം). നീലി പല രൂപത്തിലും ഭാവത്തിലും നമ്മള്‍ വായിച്ചനുഭവിച്ചു, സിനിമകളിലും സീരിയലുകളിലും കണ്ടനുഭവിച്ചു. അതില്‍ നിന്നൊക്കെ വ്യത്യസ്തമായൊരു നീലിയാണ് നവാഗതനായ അല്‍ത്താഫ് റഹ്മാന്‍ സംവിധാനം ചെയ്ത നീലിയില്‍ കാണുന്നത്. ഭയവും ചിരിയും ദുരൂഹതയുമായി അല്‍ത്താഫ് തന്റെ നീലിയെ വേറൊരു തലത്തിലെത്തിക്കുന്നു. മംമ്ത മോഹന്‍ദാസിന്റെ അഭിനയമികവ് കൂടിയാകുമ്പോള്‍ നീലി ഒരു ക്ലീന്‍ എന്‍ടര്‍ടെയ്‌നര്‍ ആകുന്നു. 

വഴിയാത്രക്കാരോട് ചുണ്ണാമ്പ് ചോദിക്കുന്ന, അവരെ വഴിതെറ്റിച്ച് പിടികൂടി കൊന്ന് ചോര കുടിക്കുന്ന നീലിയെയാണ് മലയാളിക്ക് ഏറെ പരിചിതം. പക്ഷേ അല്‍ത്താഫ് റഹ്മാന്റെ നീലിക്ക് ചന്ദനത്തിന്റെ സുഗന്ധമാണ്. അവള്‍ വഴികാട്ടിയാകുന്നു... പ്രതീക്ഷയാകുന്നു... ഒരു ഗ്രാമം മുഴുവന്‍ അവള്‍ക്ക് മുന്നില്‍ പ്രാര്‍ത്ഥനയോടെ എത്തുന്നു. മലയാള സിനിമയിലെ പതിവ് ഹൊറര്‍ സിനിമകളില്‍ നിന്നും മാറി കഥപറയുന്നു എന്നതാണ് നീലിയുടെ പ്രധാന ആകര്‍ഷണം. നെഗറ്റീവ് വൈബ്, നെഗറ്റീവ് എനര്‍ജി, ഭയം എന്നിങ്ങനെയുള്ള സങ്കേതങ്ങളെ ആശ്രയിച്ചു സിനിമ മുന്നോട്ടു കൊണ്ടുപോകുന്നത്. ഞെട്ടിക്കുന്ന തുടക്കം, ഇന്റര്‍വെല്‍ പഞ്ച്, സസ്‌പെന്‍സ്, കോമഡി തുടങ്ങി ഒരു കൊമേഴ്‌സ്യല്‍ സിനിമയ്ക്കുവേണ്ട അത്യാവശ്യ ഘടകങ്ങളെല്ലാം നീലിയില്‍ കൃത്യമായി വിന്യസിച്ചിരിക്കുന്നു.

പ്രേക്ഷകരിലേക്ക് ഭയവും ഫലിതവും മാറിമാറി പകര്‍ന്ന് നല്‍കാന്‍ സംവിധായകനായി. തിരക്കഥയില്‍ ചിലയിടത്തൊക്കെ പാളിച്ചകളുണ്ടെങ്കിലും ഭയവും ദുരൂഹതയും ഇടയ്ക്കിടെയുള്ള നര്‍മവും അതിനെ മറികടക്കുന്നു. മനോജ് പിള്ളയുടെ ഫ്രെയ്മുകള്‍ കഥയ്ക്കു പുറത്തേക്കുള്ള കാഴ്ചകളെല്ലാം ഒഴിവാക്കുന്നത് കൊണ്ടുതന്നെ നീലി മികച്ചൊരു ദൃശ്യാനുഭവം കൂടിയാകുന്നു. ചിത്രത്തിലെ പാട്ടുകളും മോശമല്ല. ഭര്‍ത്താവ് മരിച്ച ലക്ഷ്മി (മംമ്ത) മകള്‍ താരയുമൊത്ത് തറവാട്ടിലേക്ക് വരുന്നതോടെയാണ് സിനിമ തുടങ്ങുന്നത്. നാട്ടിലെ കള്ളിയങ്കാട്ട് ക്ഷേത്രത്തിലെ ഉത്സവത്തിന് പോയി ലക്ഷ്മിയും മകളും മടങ്ങും വഴി അവളെ ആരോ ആക്രമിച്ച ശേഷം മകളെ തട്ടിക്കൊണ്ട് പോകുന്നു... അവിടെ നിന്ന് ആരംഭിക്കുന്ന ഉദ്വേഗഭരിതമായ മുഹൂര്‍ത്തങ്ങള്‍ ശ്വാസം അടക്കിപ്പിടിച്ചാണ് കാണുന്നത്. 

മന്ത്രവാദവത്തിന്റെയും പാരാസൈക്കോളജിയുടെയും രീതികളിലൂടെ പ്രേതത്തെ സമീപിക്കുന്നു എന്നതാണ് മറ്റ് ഹൊറര്‍ സിനിമകളില്‍ നിന്ന് നീലിയെ വേറിട്ടുനിര്‍ത്തുന്നത്. മലയാളത്തില്‍ ഇറങ്ങുന്ന 'ഹൊറര്‍' ചിത്രങ്ങളെക്കുറിച്ച് പൊതുവേ ഒരു വാചകമുണ്ട്. 'പ്രേതത്തെ കണ്ടാല്‍ ചിരിവരും'. എന്നാല്‍ നീലിയിലെ പ്രേതത്തെ കണ്ടാല്‍ ചിരിവരില്ല. സിനിമയിലെ കള്ളന്‍മാരായ പ്രഭാകരനും (ബാബുരാജ്) ജലീലും (ശ്രീകുമാര്‍) സൃഷ്ടിക്കുന്ന തമാശകളാണ് പ്രേക്ഷകരെ ചിരിപ്പിക്കുന്നത്. യാദൃശ്ചികമായാണെങ്കിലും മകളെ തേടിയുള്ള ലക്ഷ്മിയുടെ യാത്രകളില്‍ ഈ കള്ളന്‍മാരും പങ്കാളികളാകുന്നു. പ്രേതം എന്ന സങ്കല്‍പ്പം ഭയപ്പെടുത്താനുള്ളതല്ല എന്ന ബോധ്യപ്പെടുത്തലാണ് നീലി മുന്നോട്ട് വയ്ക്കുന്നത്. അനൂപ്‌മേനോന്‍ അവതരിപ്പിക്കുന്ന പാരാസൈക്കോളജിസ്റ്റിന്റെ കഥാപാത്രം മണിച്ചിത്രത്താഴിലെ സണ്ണിയെ അനുസ്മരിപ്പിക്കുന്നു. 

ചിത്രത്തിന്റെ ആദ്യ പകുതിയില്‍ അല്‍പം ലാഗുണ്ട്. അതിഭാവുകത്വവും കാസ്റ്റിംഗിലെ പ്രൊഫഷനലിസമില്ലായ്മയും ചില സീനുകളില്‍ അലോസരമുണ്ടാക്കുന്നു. ഡോള്‍ബി അറ്റ്‌മോസ് സാങ്കേതികവിദ്യയില്‍ ഒരുക്കിയ ശബ്ദവിന്യാസം നമ്മുടെ പല തിയേറ്ററുകളിലും ആസ്വദിക്കാനാവുന്നില്ല. അത് ചിത്രത്തിന്റെ ടോട്ടല്‍ ആസ്വാദനത്തെ ബാധിച്ചിട്ടുണ്ട്. മള്‍ട്ടിപ്ലക്‌സുകളിലോ മറ്റോ സിനിമ കണ്ടാല്‍ എല്ലാപൂര്‍ണതയോടെയും ശബ്ദം അനുഭവവേദ്യമാകും. എന്നാല്‍ സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് മള്‍ട്ടിപ്ലക്‌സുകള്‍ അപ്രാപ്യമാണ്. നവീകരിച്ച പല തിയേറ്ററുകളിലും അറ്റ്‌മോസ് ഉണ്ടെങ്കിലും പോരാ എന്നാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ വിലയിരുത്തുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

'ഡോ.' എന്ന വിശേഷണം ഉപയോഗിക്കരുതെന്ന് ഹൈക്കോടതി...  (9 minutes ago)

പത്താംക്ലാസ് വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം...  (21 minutes ago)

100 ഡോളറിന് വിലയിട്ട് ഇസ്രായേൽ  (30 minutes ago)

വിദ്യാർത്ഥിനിയെ തീകൊളുത്തി കൊന്ന കേസിൽ  (39 minutes ago)

അടുത്ത വർഷം ഇന്ത്യ സന്ദർശിച്ചേക്കും  (54 minutes ago)

ലക്ഷ്യമിടുന്നത് 46,000 പുതിയ പ്രത്യക്ഷ തൊഴിലവസരങ്ങള്‍ കൂടി  (55 minutes ago)

കുവൈറ്റിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയന്  (1 hour ago)

അഞ്ചാമത്തെ മുസ്ലീം രാജ്യം  (1 hour ago)

വന്ദേഭാരത് എക്സ്പ്രസ് ഫ്ലാഗ് ഓഫ് ശനിയാഴ്ച  (1 hour ago)

ഏറ്റവും ഉയർന്ന ശതമാനം  (1 hour ago)

സുലക്ഷണ പണ്ഡിറ്റ് വ്യാഴാഴ്ച അന്തരിച്ചു...  (1 hour ago)

ആരോഗ്യ വർദ്ധനവ്, കുടുംബത്തിൽ മനഃസമാധാനവും സന്തോഷവും ഉണ്ടാകുന്ന അനുഭവങ്ങൾ എന്നിവ പ്രതീക്ഷിക്കാം.  (1 hour ago)

ചിരിപരത്തി വീഡിയോ  (1 hour ago)

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ പുതിയ പ്രസിഡന്റിനെ  (1 hour ago)

ഫാറ്റോര്‍ദയിലെ ജവഹര്‍ലാല്‍ നെഹ്റു സ്റ്റേഡിയത്തില്‍ നടന്ന നിര്‍ണായക മത്സരത്തില്‍ മുംബൈ സിറ്റി എഫ്സിയോട്  (2 hours ago)

Malayali Vartha Recommends